tag:blogger.com,1999:blog-71336881297993301192023-11-16T02:59:50.077-08:00ഒരിടംകളി പറഞ്ഞിരുന്ന വായനശാലകള്‍. ബോണ്ടയ്ക്കും ചായക്കുമിടയില്‍ രാഷ്ട്രീയം പറഞ്ഞു പഠിച്ച ചായക്കടകള്‍, സിനിമാ വാരികകളും അല്‍പ്പം ഗോസിപ്പുകളും പറഞ്ഞിരുന്ന ബാര്‍ബര്‍ ഷോപ്പുകള്‍, വൈകുന്നേരം കുളിക്കാനിറങ്ങി, തിമര്‍ത്ത് തുള്ളുന്ന പുഴകള്‍, ചിരി തൂകി നില്ക്കുന്ന ഞായറാഴ്ചകള്‍, തോര്‍ത്തില്‍ അരിച്ച് മീനെ പിടിക്കുന്ന തോട്ടിന് പുറങ്ങള്‍, നാനാവിധം കളികള്‍ കളിച്ച ചെമ്മണ്‍പാത, ഇങ്ങനെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഇടങ്ങള്‍. ഒരിടം.....Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.comBlogger26125tag:blogger.com,1999:blog-7133688129799330119.post-16052956243927401832018-06-04T02:11:00.003-07:002018-06-04T02:11:32.164-07:00നാട്ടിന്‍പുറത്തൊരു ലീല<div dir="ltr" style="text-align: left;" trbidi="on">
<br />
<br />
ഇടവഴിയിലെ മുള്ളുവേലിപ്പടര്പ്പിന്റെ തുഞ്ചത്ത് ഒരു ശീമക്കൊന്നപ്പൂവുണ്ട്. അതെത്ര ചാടിയിട്ടും കിട്ടുന്നില്ല, ഒടുക്കം ലീല പാവാട മാടിക്കുത്തിയുടുത്ത് വേലിമേല് പടര്‍ന്നുകയറി, താഴെ തങ്കമ്മയും മറ്റും കാത്തുനിന്നു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiI5kZGmBPINm1N43Kryu26ammCbmo4QrTtMKSdG9D-qXll47UBZDLJ4SXPn5kRhqjfHqJloHC7I_bASkSSEzW6lPy6SVZr4Jent3aCon_2qQcWdjPgr2YL6c5b6Fqak1NB_AKkMOY8T5k/s1600/leela+menon.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="401" data-original-width="600" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiI5kZGmBPINm1N43Kryu26ammCbmo4QrTtMKSdG9D-qXll47UBZDLJ4SXPn5kRhqjfHqJloHC7I_bASkSSEzW6lPy6SVZr4Jent3aCon_2qQcWdjPgr2YL6c5b6Fqak1NB_AKkMOY8T5k/s400/leela+menon.jpg" width="400" /></a></div>
''ലീലപ്പിള്ളേ, മതി. ഇനി കേറണ്ട.''<br />
ലീല തുഞ്ചത്തുനിന്ന് ശീമക്കൊന്നപ്പൂവും പറിച്ച് ഊര്‍ന്നിറങ്ങി.<br />
പ്രശസ്ത പത്രപ്രവര്‍ത്തക ലീലാമേനോന് കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകുന്നു.<br />
<br />
''ലീലപ്പേേേേിള്ള... ദേ, ഒരു കാറ് വര്ണൂ.. ഓടിവാ..'' സതി വിളിച്ചുപറഞ്ഞപ്പോഴേക്കും, പാടത്തിന്റെ നടുവിലൂടെ തിട്ടയാക്കിയ ചെമ്മണ്‍റോഡിലൂടെ ഒരു വെള്ളക്കാര്‍ ചാഞ്ഞുംചരിഞ്ഞും വരുന്നതേയുള്ളൂ. ലീല പാടവരമ്പിലൂടെ ഓടി ചെമ്മണ്‍റോഡിലേക്ക് കയറി. പിന്നാലെ ശശികലയും പ്രഭാകരനുമെത്തി. കാഴ്ചക്കാര്‍ കൂടിയപ്പോള്‍ കാറിനുള്ളിലുണ്ടായിരുന്നവര്‍ക്ക് പത്രാസ് കൂടി. ''ഹായ്, എന്തുരസായിരിക്ക്വല്ലേ?'' ലീല മന്ത്രിച്ചു.<br />
''ഊം!'' ശശികല ശരിവെച്ചു. കാര്‍ കുണ്ടും കുഴികളും താണ്ടി പിന്നെയും നീങ്ങുന്നതുവരെ നോക്കിനിന്നു. അപ്പോഴേക്കും ആ വഴികളിലൊക്കെ കുട്ടികളും മുതിര്‍ന്നവരും കാഴ്ചക്കാരായി നിറഞ്ഞിരുന്നു. മാസത്തിലൊരിക്കലെങ്ങാനുമാണ് വെങ്ങോലയിലേക്ക് കാര്‍ എത്തുന്നത്. ആകാശത്തൂടെ ഒരു വിമാനം പോയാല്‍ത്തന്നെ നാടുമുഴുവന്‍ പുറത്തിറങ്ങി ''ദേ പോണ്'', ഭഭഅതിനുള്ളിലിരിക്കുന്നോര് നമ്മളെയൊക്കെ കാണുന്നുണ്ടാവ്വായിരിക്കൂല്ലേ'' എന്നിങ്ങനെ പറയും.<br />
വിമാനം പറന്നങ്ങ് പോയി. ലീല വീട്ടുമുറ്റത്തുനിന്നും പാടവരമ്പിലേക്കിറങ്ങി. വിമാനത്തിന്റെ പിന്നിലേക്ക് കണ്ണുപായിച്ച് വീണ്ടും കള പറിക്കാനായി തങ്കമ്മ കുനിയുമ്പോള്‍ തൊട്ടടുത്ത് നിന്ന് കല്യാണി പറഞ്ഞുതുടങ്ങി,<br />
''അല്ലേടീ, നീയറിഞ്ഞില്ലേ, പുതിയടത്തെ അപ്പുക്കുട്ടന്പിള്ളേടെ കാര്യം.''<br />
''എന്താണ്?'' അരിഞ്ഞെടുത്ത പുല്ലുമായി നിന്ന് തങ്കമ്മ ചോദിച്ചു.<br />
''ജാനകീടെ വീട്ടില്‍ കണ്ട്വന്നൂം, നാട്ടുകാരൊക്കെ അറിഞ്ഞൂന്നുമൊക്കെ പാലുകൊണ്ട്വരണ വാസു പറേണ കേട്ട്.'' പറഞ്ഞ് നീര്‍ന്നതും പാടവരമ്പില്‍ ലീലയെ കണ്ടു, ഭഭഎന്താ മോളേ, ഇവിടെയിരിക്കണേ?''<br />
''ങ്ഹൂം!'' ലീല ഒന്നുമില്ലെന്ന് തലയാട്ടി. കുറച്ചുനേരം പിന്നെയും പാടത്തെ കുന്നായ്മകള്ക്ക് ചെവി നല്കി ലീല അവിടെത്തന്നെയുണ്ടായിരുന്നു. പിന്നെ ഒരോട്ടമാണ്, പാടവരമ്പ് കയറി ബ്ളാത്തിക്കുളത്തിനടുത്തെത്തി ശശികലയുടെ ചെവിയില്‍ പറഞ്ഞു, ''അപ്പുക്കുട്ടന്‍പിള്ളയെ...... ആരോടും പറയണ്ടാട്ടോ.''<br />
നേരെ വീട്ടിലേക്കെത്തുമ്പോഴേക്കും സന്ധ്യയാകാറായി. രാവിലെതൊട്ട് ചെരിപ്പിടാതെ ഓടിയ കാലുമായി തുമ്മാരുകുടി വീടിന്റെ അകത്തേക്ക് കയറിയപ്പോള്‍ അമ്മയുടെ സ്നേഹത്തോടെയുള്ള ചോദ്യം: ''എന്തായിത് കുളിക്കൊന്നുംവേണ്ടേ? വെള്ളത്തിന്റെ ചൂടങ്ങ് പോയിക്കാണും.''<br />
പിന്നാമ്പുറത്തെ കുളിപ്പുരയില്‍ അമ്മ ലീലയെ തേച്ചുകുളിപ്പിച്ചു. ള്ളക്കുട്ടിയല്ലെന്ന് അമ്മയ്ക്കുമറിയാം. എങ്കിലും ലീലയെന്ന എട്ടുവയസുകാരി അമ്മയ്ക്ക് എന്നും ചെറിയ കുട്ടിതന്നെയായിരുന്നു. നിലവിളക്കിനു മുന്നില്‍ രാമനാമംജപിച്ച്, അത്താഴമുണ്ട് അമ്മയുടെ അരികില്‍ ലീല കിടന്നുറങ്ങി. തൊട്ടപ്പുറത്ത് അച്ഛന് പാതിചലനം ഇല്ലാതെ രാവിനെ ഉറങ്ങാതെ വെളുപ്പിക്കുന്നുണ്ടാവും. പഠിക്കാന്‍ ലീലയെ അമ്മ നിര്‍ബന്ധിക്കാറില്ലായിരുന്നു. ''വലിയ പഠിപ്പും പത്രാസുമൊന്നുമില്ലെങ്കിലും തോല്ക്കാതിരുന്നാല്മതി.'' അമ്മയുടെ ആ വാക്കുകളായിരുന്നു ലീലയുടെ ബലം.<br />
ചൂണ്ടമലയ്ക്ക് അപ്പുറത്ത് സൂര്യന് തെളിഞ്ഞുവരുമ്പോഴേക്കും ഉണരാറായിട്ടുണ്ടാവും. പിന്നെ ഒരുക്കങ്ങളാണ്. നീളന്‍പാവാടയിട്ട് സ്കൂളിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍. എട്ടരയാവുമ്പോഴേക്കും ചോറ്റുപാത്രവും മറ്റൊരു പാത്രത്തില്‍ വെള്ളവും പുസ്തകസഞ്ചിയുമായി വീട്ടില്‍ നിന്നിറങ്ങും. ശശികലയുടെ വീടിന്റെ മുന്നിലെത്തി നീട്ടിയൊരു കൂവല്‍, ശശികല അപ്പോഴേക്കും പുസ്തകങ്ങളുടെ കെട്ടുമായി ഓടിയെത്തും. പിന്നെ, സതിയും... അങ്ങനെ എല്ലാവരുമായി പാടവരമ്പിലേക്കിറങ്ങും. മുറിഞ്ഞുപോയ വരമ്പിലൂടെ വെള്ളം തെറിപ്പിച്ച് നടക്കുമ്പോള്‍ പാവാടയുടെ തുമ്പാകെ നനഞ്ഞിട്ടുണ്ടാവും. പാടം കയറിയാല്‍ ഇടവഴിയാണ്. ഇടവഴിയില്‍ ഒരുപാട് പഴങ്ങളുമായി കാട്ടുചെടികളുണ്ടാവും, തൊണ്ടിപ്പഴവും കാരപ്പഴവും പൂടപ്പഴവും പറിച്ചും, എല്ലാത്തിന്റെയും രുചിയറിഞ്ഞും ലീല മുന്നില്‍ത്തന്നെയുണ്ടാവും.<br />
ഇടവഴി താണ്ടി കച്ചേരിക്കുന്ന് കഴിയുമ്പോഴേക്കും, ഒരുപാട് വെള്ളം കുടിക്കുന്ന ലീലയുടെ വെള്ളപ്പാത്രത്തില്‍ ഒരു തുള്ളിവെള്ളമുണ്ടാവില്ല. പിന്നെ കാണുന്ന വീടുകളിലെല്ലാം കയറി ഒരു ഗ്ളാസ് വെള്ളം വാങ്ങിക്കുടിച്ചാകും യാത്ര. ചിലപ്പോള്‍ വഴിയരികിലെ കശുമാവിന്‍ചോട്ടില്‍ പുസ്തകക്കെട്ടുകള്‍ അഴിച്ചുവെയ്ക്കും. കശുമാങ്ങ പറിച്ച് കുടിച്ച് ദാഹം തീര്‍ക്കും.<br />
മഴയാണെങ്കില്‍ വഴിയിലെ തോട് നിറഞ്ഞിട്ടുണ്ടാവും. തോട് മുറിച്ചുകടക്കുന്നതിനിടെ ലീല തോട്ടില്‍ ഇരിക്കും. അതോടെ ദേഹംവരെയും നനയും എത്രനേരത്തെ ഇറങ്ങിയാലും സ്കൂളിലെ പ്രഭാതഭേരി, വഞ്ചീശമംഗലം കഴിഞ്ഞുമാത്രമേ ലീലയും സംഘവും സ്കൂളിലെത്തു. തോട്ടിലിരുന്ന് നനഞ്ഞ ലീല മാഷിന്റെ ചോദ്യത്തിനുമുന്നില്‍ കരയും.<br />
''വരുന്നവഴിക്ക്... വെള്ളത്തില്‍ വീണു, അതാ വൈകിയത്..'' പാവം അധ്യാപകന് അതു വിശ്വസിച്ചുവെന്ന് മനസിലായാല്‍ ക്ളാസിലേക്ക് കയറ്റിവിടും. ഒരു നുണതന്നെ എത്ര പ്രാവശ്യം പറഞ്ഞ് വിശ്വസിപ്പിക്കാനാവും. ലീലയെ ക്ളാസിനു പുറത്തുനിര്ത്തിക്കും. അധ്യാപകന് ക്ളാസില്‍ സാമൂഹ്യപാഠം പഠിപ്പിക്കുമ്പോള്‍ ലീല ഭൂമിശാസ്ത്രം പഠിക്കുകയായിരിക്കും. ക്ളാസിന് പുറത്തുനില്‍ക്കുന്ന ലീല മാഷിനെ കാണാതെ സ്കൂളിന്റെ വിശാലമായ പറമ്പിലേക്ക് കയറും. കാട്ടീന്തല്‍ പറിച്ച് ഇടവേളയില്‍ കൂട്ടുകാര്‍ക്ക് എത്തിച്ചുകൊടുക്കും. ''ഇനി ക്ളാസിനു പുറത്താക്കുമ്പോള്‍ നല്ല കാരപ്പഴവും കശുമാങ്ങയും കൊണ്ടുത്തരാട്ടോ.'' എന്നൊരു വാക്കും ലീല കൂട്ടുകാരുടെ വായിലിട്ട് നല്‍കും.<br />
സ്കൂള്‍ വിട്ടുപോരുമ്പോഴും അലഞ്ഞലഞ്ഞുള്ള യാത്രതന്നെയാണ്. പോകുമ്പോള്‍ ചെറുതായി മഞ്ഞിച്ചുനിന്ന കാരപ്പഴം പഴുത്തുവോ, അടയ്ക്കാക്കുരുവികളുടെ മുട്ട വിരിഞ്ഞോ, ഇങ്ങനെ നൂറായിരം അന്വേഷണങ്ങളുമായാണ് വഴിയാത്ര. വീട്ടിലെത്തുമ്പോഴേക്കും സന്ധ്യയായിട്ടുണ്ടാവും. വീട്ടിലേക്ക് കയറുമ്പോള്‍ സതിയുടെ അമ്മ പറയുന്നുണ്ടാവും, ''സ്കൂള്‍ വിട്ടാല്‍ നേരെയിങ്ങ് പോരാതെ, കണ്ട സ്ഥലങ്ങളിലൊക്കെ ചുറ്റിക്കറങ്ങ്വാണോ. പെമ്പിള്ളേരാണെന്നുള്ള വല്യ ബോധംണ്ടോ നെനക്ക്.'' പിന്നെയും ഇരുളാകും, പകലാകും, രാത്രിയാകും.... ലീല സ്കൂളില്‍ വൈകിയെത്തുന്നതുപോലെത്തന്നെ ഒന്നും മാറ്റമില്ലാതെ തുടര്‍ന്നു.<br />
അവധിദിവസങ്ങളില്‍ വെങ്ങോലയിലെ പറമ്പിലും പാടത്തും ചെരുപ്പിടാതെയുള്ള ഓട്ടവുമായി ലീലയുണ്ടാവും. ഒറ്റശ്വാസത്തില്‍ ഓടിയെത്താവുന്ന മൂന്നു വീടുകളാണുള്ളത്. തുമ്മാരുകുടി എന്ന സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ വല്യമ്മയുടെ വീട് അതായത് ശശികലയുടെയും പ്രഭാകരന്ചേട്ടന്റെയും വീട്, മറ്റൊന്ന് മറ്റൊരു വല്യമ്മയുടെ വീട്. രാവിലെ പതിനൊന്നുമണിക്ക് തുടങ്ങും യാത്ര. എല്ലാ വീടുകളിലും ഓരോ കുളങ്ങളുണ്ട്. കണ്ണ് ചുമന്നുതുടക്കുന്നതുവരെ കുളത്തില്‍ നീന്തിത്തുടിക്കും. കുളിച്ച് തല തോര്‍ത്തുമ്പോള്‍ ശശികലയായിരിക്കും പറയുക, ''നമുക്ക് അടുത്താഴ്ച പുന്നച്ചിറയില്‍ പോയി കുളിച്ചാലോ?''<br />
പുന്നച്ചിറയില്‍ പെണ്‍കുട്ടികള്‍ക്ക് കുളിക്കണമെങ്കില്‍ കൂട്ടിനാരെങ്കിലും വേണം. അതും അതിരാവിലെ പോയി കുളിക്കേണം. മുതിര്ന്നവരാരെയും കിട്ടാത്തതുകൊണ്ട് പുന്നച്ചിറയിലെ കുളി നീണ്ടുനീണ്ടുപോയി.<br />
കര്‍ക്കിടകമഴ പെയ്തിറങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇനി ചിങ്ങമാസം. സ്കൂളുകളില്‍ പരീക്ഷാക്കാലം കൂടിയായിരുന്നു. പരീക്ഷ കഴിയാറാവുമ്പോഴേക്കും ഓണമിങ്ങെത്തും. ''ചോതിയെത്തിയാല്‍ മതിയാര്‍ന്നു'', ലീല പ്രാര്‍ത്ഥിക്കും. ചോതിയെത്തിയാല്‍ സ്കൂള്‍ അടയ്ക്കും, മാത്രമല്ല നിറമുള്ള പൂക്കളിടാനും തുടങ്ങും.<br />
അത്തം, ചിത്തിര ദിവസങ്ങളില്‍ വെള്ളപ്പൂവാണ് ഇടേണ്ടത്. അതിനായി സ്കൂളില്‍ പോകുന്നതിനു മുമ്പായി തൊടിയില്‍ നിന്നും തുമ്പപ്പൂവ് പറിച്ചിടും. ചോതിയില്‍ സ്കൂള്‍ അടച്ച് ഉച്ചയോടെ വീട്ടിലെത്തിയാല്‍ സംഘമായി ചൂണ്ടമലയിലേക്ക് പോകും. ചൂണ്ടമലയിലെ പൂക്കള്‍ പറിച്ചുകഴിഞ്ഞാല്‍ തേക്കമലയിലേക്ക്, അങ്ങനെ മലകളെല്ലാം പൂക്കളിറുത്ത് വരുമ്പോഴേക്കും കൂടയില്‍ ശീമക്കോകിണി, ചെത്തി, കൊങ്ങിണിപ്പൂവ്, മാനംനോക്കിപ്പൂവ് അങ്ങനെ നിറങ്ങളുടെ വസന്തങ്ങളുണ്ടാവും. വരുന്ന വഴിയില്‍ പടത്തുനിന്ന് നെല്ലിപ്പൂവും വരമ്പില്‍ നിന്ന് ചിറ്റാടപ്പൂവും പറിക്കും. എല്ലാം കഴിഞ്ഞ് വരുമ്പോള്‍, വാസ്വേട്ടന്റെ വീട്ടുമുറ്റത്ത് ഒരു രാജമല്ലിപ്പൂവ് തലപൊക്കിനില്ക്കുന്നതുകണ്ടാല് ലീല മുറ്റത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയാല്‍ രാജമല്ലിപ്പൂവ് കട്ടെടുക്കും. വഴിയില്‍ ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കാന്‍ ശശികലയെ നിര്‍ത്തിയിട്ടുണ്ടാവും. മോഷണമുതല്‍ പങ്കുവയ്ക്കും. പിന്നെ നേരെ വീട്ടിലേക്ക് ഓടും. വീട്ടിലെത്തിയാലുടന്‍ വലിയ പൂത്തറ കെട്ടണം. ചാണകം മെഴുകി ഒരുക്കാന്‍ അമ്മ സഹായിക്കും.<br />
പിറ്റേന്ന് നേരം പുലരാന്‍ കാത്തിരിക്കുകയാവും ലീല. പുലര്ന്നാലുടന് ഒരുക്കിവെച്ച പൂത്തറയില്‍ തലേന്നുതന്നെ ശേഖരിച്ച പൂക്കളുമായി മുറ്റത്തിരിക്കും. വളയം വളയങ്ങളായി പൂക്കളമിടും. എത്ര വളയമിട്ടാലും ഒന്നുകൂടി വേണം എന്നൊരു തോന്നല്‍. ഇനി സതിയുടെ വീട്ടിലെങ്ങാനും ഇതിനേക്കാളും കൂടുതല്‍ വളയങ്ങളുണ്ടെങ്കിലോ, തോറ്റുപോകില്ലേ. തൊടിയിലെ അരിപ്പൂവുംമുക്കുറ്റിപ്പൂവും കൂടി പറിച്ചെടുത്ത് ഒരു വളയംകൂടിയുണ്ടാക്കും. നേരെ ശശികലയുടെയും സതിയുടെയും വീട്ടുമുറ്റത്തേക്കോടും. ''സമാധാനം, രണ്ടുവളയം കൂടുതലാ എന്റെ പൂക്കളത്തിന്.''<br />
പൂരാടത്തിന്റെയന്ന് പടിക്കല്‍ മാത്രം പൂവിട്ടാല്‍ മതി. മൂലത്തിന്റെ അന്നാണെങ്കില്‍ മൂന്നു സ്ഥലത്തിടണം. തിരുവോണദിവസം കുറേനേരത്തേ എഴുന്നേല്‍ക്കണം. പൂക്കളമിടണം, തുമ്പ അറുത്തുകൊണ്ടുവന്ന് പൂക്കളത്തിന് നടുക്ക് വയ്ക്കണം. അമ്മിക്കല്ലെടുത്തുവെച്ച് ഓണത്തപ്പനാക്കണം. അതൊക്കെ കഴിയുമ്പോഴേക്കും അമ്മയുടെ വിളിയുയരും, ''ലീലേ, പാടത്തുപോയി അച്ചിങ്ങ പറിച്ച് വാ..''<br />
പാടത്തുപോയി പാവാട മാടി അതില്‍ അച്ചിങ്ങ പറിച്ചുവരും. അപ്പോഴേക്കും കുഞ്ചോസിയും നാരായണന്‍നായരും വീട്ടിലെത്തിയിട്ടുണ്ടാവും, ഇഞ്ചിക്കറിയും നാരങ്ങാക്കറിയും ഉപ്പേരിയുമുണ്ടാക്കാന്. ഇഞ്ചി പറിച്ചെടുത്ത് മരവയിലിട്ട് കൊത്തിയെടുക്കേണ്ടത് ലീലയാണ്. അതുകൂടി കഴിഞ്ഞാല്‍ ശശികലയെ വിളിച്ച് കുളത്തില്‍പോയി കുളിക്കും. കുളി കഴിഞ്ഞുവരുമ്പോഴേക്കും ഓണക്കോടി എടുത്തുവച്ചിട്ടുണ്ടാവും. ഓണക്കോടി വാങ്ങുന്നതിനു മുമ്പേ ശട്ടംകെട്ടിവച്ചിട്ടുണ്ട്, ''എനിക്ക് കീശയുള്ള പാവാട മതീട്ടോ...'' ഉപ്പേരി കീശയിലിട്ട് വഴിനീളെ നടക്കുമ്പോള്‍ കൊറിക്കാലോ.<br />
ഉപ്പേരിയും കൊറിച്ച് ബ്ളാത്തിക്കാവിലേക്കാണ് ലീലയും സംഘവും പോയത്. ബ്ളാത്തിക്കാവില് നിറയെ താന്നിക്കയുണ്ട്. നട്ടുച്ചയില്പോലും പുലര്ച്ചെയുണ്ടാകാറുള്ള തണുപ്പും ഇരുട്ടുമാണ്. ചീവീടുകള്‍ മൂളിക്കൊണ്ടിരിക്കുന്നുണ്ടാവും. ''ഭദ്രകാളിയുണ്ടവിടെ'' മുതിര്‍ന്നവര്‍ പേടിപ്പിക്കാന്‍ പറയുന്നതാണ്. താന്നിക്കയും പറിച്ച് വരുമ്പോഴും വിടാതെ പിടിച്ചുനിര്‍ത്തുന്ന ഏതോ കാളിയുണ്ടെന്നുതന്നെയാണ് ലീലയ്ക്ക് തോന്നിയത്, മരങ്ങളും ചെടികളും ധ്യാനിച്ചിരിക്കുകയാണെന്നും. ബ്ളാത്തിക്കാവിനപ്പുറത്ത് വാലേക്കര കാവുണ്ട്. അവിടെയും ആരും കാണാതെ ലീലയും സംഘവും പോകാറുണ്ട്.<br />
തുമ്മാരുകുടിക്ക് സ്വന്തമായി സര്‍പ്പക്കാവുണ്ട്. നൂറും പാലും നേതിച്ച് സന്ധ്യയ്ക്ക് വയ്ക്കാറുമുണ്ട്. തുമ്മാരുകുടിയിലെ പശുക്കിടാങ്ങള്‍ തലതല്ലിച്ചാകാന്‍ തുടങ്ങിയപ്പോള്‍ പ്രശ്നം വച്ചപ്പോഴാണ് അവിടെ ചാമുണ്ഡിയുടെ സ്വാധീനമുണ്ടെന്ന് അറിഞ്ഞത്. ചാമുണ്ഡിക്കാവില്‍ കോഴിയെ ബലി നല്‍കിയശേഷമാണ് പശുക്കിടാങ്ങളുടെ ദാരുണമരണം തുമ്മാരുകുടിയില്‍ ആവര്‍ത്തിക്കാതിരുന്നത്.<br />
കാവില്‍ നിന്നും വീട്ടിലേക്കെത്തുമ്പോഴേക്കും ഓണസദ്യയൊരുങ്ങിയിട്ടുണ്ടാവും. വീട്ടിലത്തെ ഊണു കഴിഞ്ഞാല്‍ നേരെ വല്യമ്മയുടെ വീട്ടിലേക്ക്, കൈയില്‍ വീട്ടിലുണ്ടാക്കിയ പായസവുമുണ്ടാകും. അവിടെ നിന്ന് ഇങ്ങോട്ട് ശശികല പായസം കൊണ്ടുവന്നതേയുള്ളു. വല്യമ്മയുടെ വീട്ടിലെത്തുമ്പോഴേക്കും ശശികലയും വല്യമ്മയുമൊക്കെ കാത്തിരിക്കുന്നുണ്ടാവും. ലീ അവര്‍ക്കൊപ്പവും ഉണ്ണും. പിന്നെയും കാവുകളും കുന്നുകളും കുളങ്ങളും താണ്ടി തിരിച്ച് വീട്ടിലെത്താറാവുമ്പോഴേക്കും ഓണം പതുക്കെ വഴിയിറങ്ങിയിട്ടുണ്ടാവും. ''അയ്യോ! തീര്‍ന്നല്ലോ!'' എന്ന് ഓണത്തെക്കുറിച്ച് ആലോചിച്ച് പിറ്റേദിവസമുണരും. കൂടുതല്‍ ആലോചിച്ച് വേദനിക്കാതെ വീണ്ടും പാടത്തിന്റെ കരയിലൂടെ, ഇടവഴിയില്‍ കയറി, ചെരുപ്പിടാതെയുള്ള ഓട്ടവുമായി അവധിക്കാലം തീര്‍ക്കും.<br />
വീണ്ടും സ്കൂളിലേക്കുള്ള യാത്രതന്നെ. വെങ്ങോലയിലെ സ്കൂള്‍ പ്രൈമറി സ്കൂളാണ്. നാലാം ക്ളാസ് കഴിഞ്ഞാല്‍ മൂന്നരമൈല്‍ നടന്ന് പെരുമ്പാവൂരിലെ സ്കൂളിലേക്ക് പോകണം. പെരുമ്പാവൂരിലേക്കുള്ള ആദ്യയാത്ര ലീലയെ വല്ലാതെ മാറ്റിയിരുന്നു. ലീല നാലാംക്ളാസില്‍ പഠിക്കുമ്പോള്‍ പരാലിസിസ് വന്ന് തളര്‍ന്നു കിടന്നിരുന്ന അച്ഛന് മരിച്ചു. ലീല രണ്ടു വയസു മുതല്‍ അച്ഛനെ കണ്ടിട്ടുള്ളത്, വീടിനകത്തെ കട്ടിലില്‍ ഇരുട്ടില്‍ വെളുത്ത ശരീരം നിസഹായ നോട്ടത്തോടെ കിടക്കുന്നതാണ്, താഴെ നിഴലുപോലെ അമ്മയുമുണ്ടാവും. അച്ഛന് ചോറു കഴിക്കുമ്പോള്‍ ചലനമുള്ള ഇടത്തേകൈകൊണ്ട് ലീലയുടെ വായിലേക്കും ഉരുളകള്‍ വയ്ക്കുമായിരുന്നു. മുറ്റത്തേക്കിറങ്ങി വേച്ചുവേച്ചുനടക്കുമ്പോള്‍ ലീല അച്ഛന്റെ കാല് തട്ടാന്‍ സാധ്യതയുള്ള കല്ലുകളൊക്കെ വഴിയില്‍ നിന്നുമാറ്റിക്കൊടുക്കും. ലീല നാലാം ക്ളാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്റെ മരണം. മരണമറിഞ്ഞ് നാടുമുഴുവന്‍ എത്തിയിരുന്നു. മാവുവെട്ടാനും ചിതയൊരുക്കാനും നാട്ടുകാരായിരുന്നു ഉണ്ടായിരുന്നത്. അച്ഛന്റെ മരണമറിഞ്ഞ് സിംഗപ്പൂരിലായിരുന്ന ചേച്ചിയും മകന് രവിയും എത്തി. ലീലയെയും അമ്മയെയും തനിച്ചാക്കിപ്പോകാന്‍ ചേച്ചിക്ക് മനസുവന്നില്ല. ചേച്ചിയും രവിയും തുമ്മാരുകുടിയില്‍ താമസമായി.<br />
ലീലയേക്കാള്‍ മൂന്നുനാലു വര്‍ഷത്തെ പ്രായക്കൂടുതലേ രവിയുമായുള്ളു. രവിയെ കളിക്കാനൊന്നും കൂട്ടാത്തതില്‍ ചേച്ചി എന്നും ലീലയെ വഴക്കുപറയുമായിരുന്നു. രവിയെ കൂട്ടിക്കൊണ്ടുനടക്കാന് ലീലയ്ക്ക് ഇഷ്ടമേയുണ്ടായിരുന്നില്ല. അമ്മയെങ്ങാനും ലീലയെ ചൂടുവെള്ളത്തില്‍ കുളിപ്പിക്കുമ്പോള്‍ ചേച്ചിയുടെ ശബ്ദമുയരും, ''അമ്മയാണ് ഇവളെ ചീത്തയാക്കുന്നത്. ള്ളക്കുട്ടിയാന്നാ വിചാരം. തണുത്തവെള്ളത്തില്‍ കുളിക്കട്ടെ, ചൂടുവെള്ളത്തില്‍ കുളിപ്പിക്കാന്‍ വേണ്ടി ഇവള് പനി അഭിനയിക്കുന്നതാ..'' ലീലയ്ക്ക് ഇതുകേള്‍ക്കുമ്പോള്‍ സങ്കടംവരും.<br />
സ്കൂളില്‍ പോകുന്ന സമയത്താണെങ്കില്‍ ലീലയുടെ പുസ്തകങ്ങളെല്ലാമെടുത്ത് എല്ലാ ദിവസവും പരിശോധിക്കും. വല്ല പ്രേമലേഖനവുമുണ്ടോ എന്നാണ് ചേച്ചിയുടെ അന്വേഷണം. എങ്കിലും ചേച്ചിയുടെ തുന്നല്മെഷീനില് ലീലയ്ക്ക് നല്ല ഉടുപ്പുകള്‍ തയ്പ്പിച്ചുനല്കുന്നതും ചേച്ചിതന്നെയാണ്. തലമുടി വെട്ടി ബോബ് ചെയ്ത് പൊട്ടൊക്കെ എഴുതിക്കൊടുത്ത് സ്കൂളിലയക്കുന്നതും ചേച്ചിതന്നെ.<br />
മുതിരുന്തോറും എല്ലാ സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെടുന്നത് ലീല അറിഞ്ഞു. ബ്ളാത്തിക്കാവിലേക്കോ, തേക്കമലയിലേക്കോ പാടത്തിലൂടെ ഓടിപ്പോകുന്നതിനോ വിലക്കുകള്‍ വീഴുന്നു.<br />
പെരുമ്പാവൂരിലെ സ്കൂളില്‍ നിന്നും പത്താംക്ളാസ് പാസായതോടെ, ചേച്ചിയുടെ നിര്‍ദ്ദേശമെത്തി, ''എന്തെങ്കിലും ജോലി നോക്കണം, നീ വേണം ഇനി രവിയെ പഠിപ്പിക്കാന്‍''<br />
ലീലയ്ക്ക് ഇനിയും പഠിക്കണമെന്നായിരുന്നു. പക്ഷേ, ജോലി തേടി പോകേണ്ടിവന്നു. വെങ്ങോലയോട് യാത്ര പറഞ്ഞ് ബന്ധുവിന്റെ കൂടെ ഹൈദരാബാദിലേക്ക് പുറപ്പെട്ടു. അവിടെ പോസ്റ്റ് ഓഫീസില്‍ ജോലി ചെയ്യുമ്പോഴും മനസില്‍ നിറയെ പഠിക്കാനുള്ള ആഗ്രഹമായിരുന്നു. സായാഹ്നക്ളാസില് പഠനം നടത്തി. രാവിലെ ജോലി ചെയ്ത് കിട്ടുന്ന പണത്തില്‍ നിന്ന് രവിയുടെ പഠനത്തിനായി പണമയച്ചു.<br />
തൃശൂര്‍ മെയിന്‍ പോസ്റ്റ് ഓഫീസിലേക്കായിരുന്നു ലീലയ്ക്ക് ട്രാന്‍സ്ഫര്‍ കിട്ടിയത്. ടെലിഗ്രാം അടിക്കുന്നത് അന്നൊരു വിസ്മയമായിരുന്നു. ശബ്ദത്തില്‍ നിന്നും അക്ഷരങ്ങള്‍ എഴുതിയെടുക്കുന്ന രീതി. അത് പഠിച്ചെടുക്കണമെന്നായി മോഹം. ഒട്ടേറെ പ്രതിസന്ധികള്‍ക്കൊടുവില്‍ പഠിച്ചെടുത്ത് എറണാകുളത്തേക്കു മാറുമ്പോള്‍ ടെലിഗ്രാം അടിക്കുന്ന ആദ്യത്തെ വനിതയായി ലീല മാറിയിരുന്നു. ആ സമയത്താണ് വിവാഹം, രാജനുമായി. പത്രപ്രവര്‍ത്തനവും ടെലിഗ്രാം പോലെ പഠിക്കാന്‍ ആഗ്രത്തോടെ മുന്നിലെത്തി. ഗോള്‍ഡ് മെഡലോടെ ജേര്‍ണലിസം പാസായി പത്രപ്രവര്‍ത്തകയായി മാറി. ചര്‍ച്ച ചെയ്യപ്പെട്ട ഒട്ടേറെ വാര്‍ത്തകള്‍, ലീല, ലീലാമേനോനായി അറിയപ്പെട്ടു. ചാനലുകളില്ലാത്ത കാലത്തും ലീലാമേനോന്റെ മുഖം തിരിച്ചറിയപ്പെട്ടു.<br />
വെങ്ങോലയില്‍ നിന്നും പൊതുചടങ്ങുകളിലേക്ക് ക്ഷണം വന്നു. തങ്ങളുടെ നാട്ടുകാരിക്കുള്ള സ്വീകരണങ്ങളായിരുന്നു പലപ്പോഴും അത്. ഒരു ചടങ്ങില്‍ ലീലാമേനോന് പറഞ്ഞു: ''<br />
വെങ്ങോല മാറിയിരിക്കുന്നു, കാവുകളും കുളങ്ങളും പാടങ്ങളുമില്ലാത്ത നാടായി മാറിയിരിക്കുന്നു. ആ പ്ളൈവുഡ് ഫാക്ടറി നില്ക്കുന്നിടത്തായിരുന്നു ഞങ്ങളുടെ പാടങ്ങള്‍. ഇന്ന് കതിരണിയാത്ത പാടങ്ങളായി മാറിയിരിക്കുന്നു.''<br />
വെങ്ങോലയിലെ മണ്ണ് കൊച്ചിക്കായലിന്റെ മുകളില്‍ ശ്വാസം മുട്ടിക്കിടന്നു. നഗരം വളര്‍ത്തിയത് വെങ്ങോലയിലെ കുന്നുകളിടിച്ചായിരുന്നു. തേക്കമലയും ചൂണ്ടമലയും മലയല്ലാതായിത്തീര്ന്നു. ബ്ളാത്തിക്കാവും വാലേക്കരക്കാവും മരങ്ങളില്ലാത്ത വെറും പേരുകളായി മാറിയിരിക്കുന്നു. അവിടെയെല്ലാം ഓര്‍മ്മകള്‍മാത്രം കുളിരിട്ടു നില്ക്കുന്നു.<br />
<br /></div>
Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com0tag:blogger.com,1999:blog-7133688129799330119.post-49269999393638743582018-04-01T00:28:00.000-07:002018-04-01T00:28:07.227-07:00കൊച്ചി പഴയ കൊച്ചിയല്ല പക്ഷേ, കെ.എം. റോയി പഴയ കെ.എം. റോയി ആകുന്നു<div dir="ltr" style="text-align: left;" trbidi="on">
K. Sajimon<br />
<br />
അറുപത് വയസ്സ് പിന്നിടുകയാണ് കൊച്ചിയ്ക്ക്.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgParwBXqTxsbCVc78iS1fCb19GHRA-fFAWiWrDxmhwX_NYn5QjGMGuzPQDXLgMa5NQj_SrWriuYSkZKCPm_lkD2GioDvff17ICo3BU8MAIC8wYsDFh9_XUuznW7JxfX9k4yRXPJnD5t0w/s1600/kochi.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="471" data-original-width="960" height="313" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgParwBXqTxsbCVc78iS1fCb19GHRA-fFAWiWrDxmhwX_NYn5QjGMGuzPQDXLgMa5NQj_SrWriuYSkZKCPm_lkD2GioDvff17ICo3BU8MAIC8wYsDFh9_XUuznW7JxfX9k4yRXPJnD5t0w/s640/kochi.jpg" width="640" /></a></div>
<br />
<br />
കൊച്ചി പഴയ കൊച്ചിയല്ല എന്നറിയാം. പക്ഷേ പഴയ കൊച്ചി എന്താണെന്നറിയേണ്ടേ? റോഡിനെന്തിന് 70 അടി വീതി എന്നു ചോദിച്ച കൊച്ചി, സൈറണനടിയില്‍ കണ്ണടച്ച് ഇരുട്ടാക്കുന്ന കൊച്ചി, റിക്ഷാവണ്ടികള്‍ക്ക് വിശാലത വിരിച്ച ബ്രോഡ്വെയുള്ള കൊച്ചി, പാടങ്ങള്‍ നീന്തി പഠിക്കാന്‍ പോകുന്ന കുട്ടികളുടെ കൊച്ചി, ഒറ്റ രാത്രികൊണ്ട് പ്രത്യക്ഷപ്പെട്ട പെണ്ണിനെപ്പോലെ വളര്‍ന്ന കൊച്ചി എന്ന മഹാനഗരത്തിന്റെ നൊസ്റാള്‍ജിയ പ്രശസ്ത പത്രപ്രവര്ത്തകന് കെ.എം. റോയ് പങ്കുവയ്ക്കുന്നു.<br />
<br />
മുത്തശ്ശിയുടെ കൊച്ചി<br />
'മാന്യമഹാജനങ്ങളെ, ഇംഗ്ളണ്ടില്‍ നിന്നും കാര്‍ എന്നു നാമധേയമുള്ള ഒരു വണ്ടി നാളെ വൈകിട്ട് കൊച്ചിയിലെത്തുകയും അതില്‍ ദിവാന് പത്നിസമേതം തൃപ്പൂണിത്തുറ കൊട്ടാരത്തിലേക്ക് രാജാവിനെ മുഖം കാണിക്കാന്‍ പോകുന്ന വിവരം സന്തോഷത്തോടെ അറിയിച്ചുകൊള്ളട്ടെ...'' ചെണ്ട കൊട്ടി നാലു മല്ലന്മാര് ഓരോ ഇടവഴികളിലും വിളംബരം ചെയ്തു.<br />
കാര്‍? എന്താണ് ആ സാധനം എന്നറിയാന്‍ കൊച്ചിക്കാര് പിറ്റേന്നുവരെ കാത്തിരുന്നു.<br />
പിറ്റേന്ന് കപ്പലില്‍ നിന്നും വലിയ ചക്രമുള്ള കാര്‍ എന്ന സാധനം പതുക്കെ പുറത്തേക്കുവരുന്നത് പലര്‍ക്കും കാണാന്‍ സാധിച്ചില്ല. തീരത്തുനിന്നും കാര്‍ റിക്ഷാവണ്ടികള്‍ വലിഞ്ഞുനീങ്ങുന്ന റോഡിലേക്കെത്തി. മുന്നിലും പിന്നിലും നാലുവീതം കുതിരഭടന്മാര്‍, നടുവില്‍ കാര്‍!! കൊമ്പന്‍മീശക്കാരനായ വെള്ളക്കാരന് ഒരു വലിയ വളയം പിടിച്ച് മുന്നോട്ടുനോക്കിയിരുന്നു. ദിവാനും പത്നിയും പിന്നിലേക്ക് കയറിയിരുന്നു. മുന്നിലത്തെ കുതിരകള്‍ നീങ്ങിത്തുടങ്ങി, ഒപ്പം കാറും പിന്നിലെ കുതിരകളും. റിക്ഷാവണ്ടികള്‍ മാറിനിന്നു. പാതയുടെ ഇരുവശങ്ങളിലും ആളുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു കാര്‍ എന്ന സാധനത്തെ കാണാന്‍. കരകരാ ശബ്ദത്തില്‍ പുക പറത്തിക്കൊണ്ട് ആ സാധനം നീങ്ങി. പിന്നില്‍ വഴിയില്‍ കാത്തിരുന്ന ഓരോരുത്തരും കൂടെക്കൂടി. കാറിനൊപ്പമെത്താന്‍ പലര്‍ക്കും ഓടേണ്ടിവന്നു. പിന്നിലെ ആള്‍ക്കൂട്ടത്തിനു മുന്നില്‍ കുട്ടികള്‍, ചെറുപ്പക്കാര്‍, സ്ത്രീകള്‍, വൃദ്ധര്‍ ഏന്തിവലിഞ്ഞ് ഓടിക്കൊണ്ടിരുന്നു. കണ്ടവര്‍ കണ്ടവര്‍ പിന്നാലെ കൂടി. തൃപ്പൂണിത്തുറ രാജകൊട്ടാരത്തിലേക്ക്. കൂറ്റന്‍ കമാനങ്ങള്‍ കടന്ന് കാര്‍ കൊട്ടാരക്കെട്ടിലേക്ക് നീങ്ങി. പിന്നിലെ ജനക്കൂട്ടം കമാനത്തിനു വെളിയില്‍ കാത്തുനിന്നു. രാജാവിനെ മുഖം കാണിച്ച് ദിവാനും പത്നിയും കാറും മടങ്ങുന്നതുവരെ. കാര്‍ വീണ്ടും ദിവാന്റെ ബംഗ്ളാവിലേക്ക്. പിന്നാലെ കൂട്ടങ്ങള്‍ തങ്ങളുടെ വീടുകള്‍വരെ അനുഗമിച്ചു. ഒടുക്കം ഏതാനും കുട്ടികള്‍ മാത്രമായി. കാര്‍ ദിവാന്റെ ബംഗ്ളാവിലേക്ക് കയറി മറഞ്ഞു.<br />
അന്ന് കൊച്ചി സംസാരിച്ചത് കാര്‍ എന്ന സാധനത്തെക്കുറിച്ചായിരുന്നു.<br />
<br />
'എന്റെ മുത്തശ്ശി കഥകള്‍ പോലെ പറഞ്ഞുതന്ന കൊച്ചി ഇതായിരുന്നു. ഈ ചിത്രത്തില്‍ നിന്നും പിന്നെയും മുന്നോട്ടു നടക്കുമ്പോഴാണ് എന്റെ കൊച്ചി ഓര്‍മ്മകള്‍. അന്ന് രണ്ടാംലോകമഹായുദ്ധം നടക്കുകയായിരുന്നു. സൈറണടിച്ചാല്‍ എല്ലാ വീടുകളിലെയും ലൈറ്റണക്കണം. യുദ്ധവിമാനങ്ങള്‍ വരുമ്പോള്‍ താഴെ ലൈറ്റ് കണ്ടാല്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നതാണ് സൂചന. വഴിയെ നടക്കുന്നവര്‍ ഓരോ സ്ഥലത്തായി കുഴിച്ച ബങ്കറുകളില്‍ ആ സമയത്ത് അഭയം തേടും.<br />
ഒരിക്കല്‍ കൊച്ചി കപ്പലുകളെയും വിമാനങ്ങളെയും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പില്‍ എല്ലാവരോടും നഗരം വിട്ടുപോകാന്‍ കല്പനയുണ്ടായി. കടവന്ത്രയിലെ പാടങ്ങള്‍ക്കപ്പുറത്ത് കെട്ടുവള്ളം കാത്തിരുന്നു. ചട്ടിയും കലങ്ങളും അരിസാമാനങ്ങളും കോഴിയും പട്ടിയും കുട്ടികളും എല്ലാമായി മുതിര്‍ന്നവര്‍ കെട്ടുവള്ളത്തിലേക്ക് കയറി. എത്രദിവസത്തേക്കാണെന്നോ, എപ്പോള്‍ തിരിച്ചുവരാനാകുമെന്നോ അറിയില്ല. ഞങ്ങളുടെ കൂട്ടത്തില്‍ എന്റെ അപ്പനില്ല. വെല്ലിംഗ്ടണ്‍ ഐലന്റ് നിര്‍മ്മിച്ച റോബര്‍ട്ട് ബ്രിസ്റോ സായിപ്പിന്റെ എന്‍ജിനീയറിംഗ് വിംഗിലെ ഒരാളായിരുന്ന അപ്പന് ജോലി വിട്ട് കൂടെ പോരാന്‍ പറ്റില്ല. ജോലി കഴിഞ്ഞ് വൈകിട്ട് പോര്‍ട്ടില്‍ നിന്നും ഒരു വള്ളത്തില്‍ അപ്പനെ ഇക്കരെയെത്തിക്കും. അവിടെ നിന്ന് അപ്പന് നടന്നുവരുമ്പോള്‍ ഇന്നത്തെ ഈ മഹാനഗരം ആളനക്കമില്ലാതെ ആറുമണിയാവുമ്പോഴേ ഉറങ്ങുന്നുണ്ടാവും. ശ്മശാനം പോലെ മൂകമായ കൊച്ചി. ഞങ്ങള്‍ രാവും പകലും വള്ളത്തില്‍ ഉണ്ടുറങ്ങി. സമാധാനത്തിന്റെ നാളുകളില്‍ ഞങ്ങള്‍ തിരിച്ചെത്തി. യുദ്ധം അവസാനിച്ചപ്പോള്‍ വാര്‍ഷിപ്പുകള്‍ കൊച്ചിതീരംതേടിയെത്തി. തീരത്തെത്തിയ യുദ്ധക്കപ്പലുകളില്‍ നിന്ന് ബാന്റ്മേളത്തോടെ കുറേ പട്ടാളക്കാര്‍ ഈ നിരത്തുകളിലെത്തും. നീഗ്രോസായിരുന്നു കൂടുതലും. അവര്‍ നഗരത്തില്‍ മാര്‍ച്ച് ചെയ്യും. പേടിക്കേണ്ട, ഞങ്ങള്‍ ജാഗരൂകരാണ് എന്ന് പരേഡിലൂടെ അവര്‍ കാട്ടിത്തരും.<br />
<br />
എന്തിന് റോഡിന് എഴുപതടി?<br />
ഒരു 'ഠ'' വട്ടം. അതായിരുന്നു അന്നത്തെ നഗരം. തേവര മുതല്‍ പച്ചാളംവരെ ഷണ്മുഖം റോഡ് തൊട്ട് കടവന്ത്രവരെ, ഇതായിരുന്നു നഗരം. റിക്ഷാവണ്ടികള്‍ ശ്വാസംപിടിച്ചു പോകുന്ന തെരുവിലൂടെ ഇടയ്ക്കെപ്പോഴെങ്കിലും ഓന്നോ രണ്ടോ സിറ്റിബസ് ഓടിയാലായി. അത്രയുമുണ്ടാവില്ല കാറുകളും മറ്റും. എങ്കിലും കെ. അയ്യപ്പന് എന്ന ദീര്‍ഘദര്‍ശി നാട്ടിലൊരു എഴുപതടി വീതിയില്‍ റോഡ് കൊണ്ടുവരാന്‍ തീരുമാനിച്ചു. സ്ഥലമേറ്റെടുത്ത് വര്‍ക്ക് തുടങ്ങി. ആകെ നാലോ അഞ്ചോ വണ്ടികളോടുന്ന റോഡിനെന്തിന് 70 അടി വീതി? ആര്‍ക്കും തോന്നാവുന്ന സംശയം. അന്ന് സമരങ്ങള്‍ നടന്നു. മുദ്രാവാക്യമിങ്ങനെയായിരുന്നു; 'റോഡിനെന്തിന് എഴുപതടി?'' പ്രതിഷേധങ്ങള്‍ക്കിടയിലും എഴുപതടി റോഡ് യാഥാര്‍ത്ഥ്യമായി. ഇന്നും ആ റോഡ് കൊച്ചി നഗരത്തിലുണ്ട്, അതാണ് എം.ജി.റോഡ്.<br />
<br />
ഷിപ്പ് യാര്‍ഡ് കൊണ്ടുവന്ന കപ്പല്‍<br />
എഴുപതടി റോഡിനും കായലിനും തേവരയ്ക്കും ചേര്‍ന്നായിരുന്നായിരുന്നു ഞങ്ങളുടെ വീട് നില്ക്കുന്ന വിശാലമായ സ്ഥലം. ഞങ്ങളുടെ മുട്ടിപ്പായി പ്രാര്‍ത്ഥനകള്‍ക്കു കാതോര്‍ത്തിരിക്കുന്ന പള്ളിയും പൂര്വ്വികന്മാരുടെ ആത്മാവ് ശാന്തിവിശ്രമം കൊള്ളുന്ന സെമിത്തേരിയുമുള്ള പറമ്പായിരുന്നു നടുക്ക്. അതിനപ്പുറത്ത് പോള്‍ ലൂയിസിന്റെ ടിമ്പര്‍യാര്‍ഡ്. 26 ആനകളൊക്കെയുള്ള വലിയ പറമ്പില്‍ ഒരിക്കല്‍ രാജാവ് വന്നിരുന്നു. ഒരാന പ്രസവിച്ചെന്ന വാര്‍ത്തയറിഞ്ഞ് കാണാനെത്തിയതായിരുന്നു രാജാവ്. രാജാവിനെയും ആനക്കുട്ടിയെയും കാണാന്‍ ഞങ്ങളുടെ വീടുവരെ ആളുകള്‍ നിറഞ്ഞുനിന്നിരുന്നു.<br />
ടിമ്പര്‍യാര്‍ഡിനും റോഡിനും അപ്പുറത്ത് റോഡിനു മുകളിലൂടെ തീവണ്ടികള്‍ പോയിരുന്നു. ഷൊര്‍ണ്ണൂരേക്ക് പോകുന്ന തീവണ്ടിയില്‍ കുട്ടികള്‍ പഠിക്കാന്‍ പോയിവന്നു. ബസുകളൊന്നുമില്ലാത്ത കാലത്തുനിന്നും നാട് പുരോഗമിച്ചപ്പോള്‍ ആ തീവണ്ടിപ്പാത വേണ്ടെന്ന് നാട്ടുകാര്‍തന്നെ റെയില്‍വെയോട് പറഞ്ഞു.<br />
വികസനത്തിനായി ഞങ്ങള്‍ക്കും ഒഴിഞ്ഞുപോകേണ്ടിവന്നു. ഷിപ്പ് യാര്‍ഡ് വരാന്‍പോകുന്നു, എല്ലാവരും ഒഴിഞ്ഞുപോകണം. ചായക്കടകളിലിരുന്ന് വല്യപ്പന്മാര് പ്രതിഷേധം പറഞ്ഞു: 'എന്റെ അപ്പനപ്പൂപ്പന്മാര് ഉറങ്ങുന്ന മണ്ണാണിത്. ഇത് വിട്ടേച്ച് ഞാനെങ്ങോട്ടുമില്ല.'', 'കൊല്ലുന്നേ കൊല്ലട്ടേ''<br />
പക്ഷേ, ഞങ്ങള്‍ യുവാക്കള്‍ അവരെ കാര്യം പറഞ്ഞ് മനസിലാക്കിച്ചു. 'തൊഴിലില്ലായ്മയുടെ അറുതിക്കാലത്ത് നാട്ടില്‍ വികസനം വരട്ടെ, നമ്മുടെ ആളുകള്‍ക്കെല്ലാം തൊഴിലാകുമല്ലോ. അര്‍ഹമായത് നമുക്ക് കോടതിയില്‍ നേടിയെടുക്കാം.<br />
ഞങ്ങള്‍ നാടിന്റെ നടുക്കുള്ള ഞങ്ങളുടെ തുരുത്ത് ഒഴിഞ്ഞു. സര്‍ക്കാര്‍ ഏറ്റെടുത്തു.<br />
പിന്നെയും തടസം. ഷിപ്പ് യാര്‍ഡ് യാഥാര്‍ത്ഥ്യമാകുന്നില്ല. സെമിത്തേരികളില്‍ നിശബ്ദതയെയും ഇരുട്ടിനെയും കാത്തിരിക്കുന്ന അനാഥപ്രേതത്തെപ്പോലെ ഞങ്ങളുടെ തുരുത്ത് ഒന്നുമാകാതെ നില്ക്കുന്നു. ഷിപ്പ് യാര്‍ഡിന്റെ പണികള്‍ തുടങ്ങാത്തതിലുള്ള അമര്‍ഷം. വളരെ ദിവസമെടുത്ത് കപ്പലിന്റെ വലിയൊരു മോഡലുണ്ടാക്കി. അതുമായി നഗരം മുഴുവന്‍ പ്രദക്ഷിണം വെച്ച്, മേയര്‍ ഈശ്വരയ്യര്‍ തേങ്ങയുടച്ച് കൊച്ചി കായലലില്‍ ഇറക്കി. ഇത് ഇംഗ്ളീഷ് പത്രങ്ങളടക്കം വലിയ പ്രാധാന്യം നല്കി. ഇതിനെത്തുടര്‍ന്ന് ഷിപ്പ് യാര്‍ഡ് കമ്മീഷന് ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.<br />
ഞങ്ങള്‍ കടവന്ത്രയിലേക്ക് താമസം മാറ്റി. കടവന്ത്ര, വെള്ളക്കെട്ടുകള്‍ നിറയുന്ന പാടമായിരുന്നു. പാടം നീന്തിയായിരുന്നു കുട്ടികള്‍ സ്കൂളില്‍ പോയിരുന്നത്. ആര്‍ഭാടമില്ലാത്ത നഗരത്തിലെ ഏറ്റവും ആര്‍ഭാടം കുറഞ്ഞ ഭാഗമായിരുന്നു കടവന്ത്ര. 'നീ കടവന്ത്രയില്‍ നിന്നു വരുന്നവനാണോടാ?'' എന്ന കളിയാക്കല്‍ ചോദ്യം എത്രയോ തവണ കേട്ടിട്ടുണ്ട് കടവന്ത്രയിലെ കുട്ടികള്‍.<br />
<br />
സര് റോബര്‍ട്ട് ബ്രിസ്റോയുടെ വെല്ലിംഗ്ടണ്‍ ഐലന്റ്<br />
സര് റോബര്‍ട്ട് ബ്രിസ്റോ, കൊച്ചിയുടെ വ്യാപാരമുന്നേറ്റത്തിന് തുടക്കം കുറിച്ചയാളായിരുന്നു. കൊച്ചി കായലിന്റെ ഇങ്ങേക്കരയില്‍ നിന്നുനോക്കിയാല്‍ ദൂരെ മട്ടാഞ്ചേരിയുടെ തുരുത്തില് നിന്ന് തെങ്ങുകള്‍ തലപൊക്കിനില്‍ക്കുന്നതു കാണാം. അതിനിടയില്‍ കായല്‍ പരന്നുകിടന്നു. റോബര്‍ട്ട് ബ്രിസ്റോ കൊച്ചികായലില്‍ പച്ചവിരിച്ച ഭൂമിയെ സ്വപ്നംകണ്ടു. 200 ഏക്കര്‍ കായല്‍ നികത്തിയെടുത്ത് അദ്ദേഹം നിര്‍മ്മിച്ചതായിരുന്നു വെല്ലിംഗ്ടണ്‍ ഐലന്റ്. കടലില്‍ നങ്കുരമിട്ടിരുന്ന കപ്പലുകള്‍ വെല്ലിംഗ്ടണ്‍ ഐലന്റിന്റെ കരകളില്‍ രാപ്പാര്‍ക്കാനെത്തിയതോടെയാണ് കൊച്ചിയുടെ വ്യാപാരങ്ങള്‍ക്ക് ശക്തി വര്‍ധിച്ചത്.<br />
<br />
പനമ്പിള്ളി നഗര്‍<br />
വലിയ പാടമായിരുന്നു പനമ്പിള്ളി നഗറിന്റെ പൂര്‍വ്വകാലം. അവിടെയായിരുന്നു എന്റെ മുത്തശിയുടെ വീട്. പൊന്നുവിളിയിച്ച കര്‍ഷകരുടെ പാട്ടുകള്‍ കേട്ടുണര്‍ന്ന നാട്. പാടത്തിന്റെ കരയില്‍ രണ്ട് വലിയ ഓയില്‍ ടാങ്കറുകള്‍ സ്ഥാപിച്ചപ്പോള്‍ വരാന്‍ പോകുന്ന വികസനത്തിന്റെ സന്തോഷമായിരുന്നു അവിടുത്തെ കര്‍ഷകര്‍ക്ക്. വര്‍ഷങ്ങള്‍ ഓരോന്നായി പിന്നിടുന്തോറും കൃഷി പച്ചപിടിക്കാതെ തളരാന്‍ തുടങ്ങി. കൊഞ്ഞനംകുത്തി നില്ക്കുന്ന കൃഷിയെ നോക്കി കര്‍ഷകര്‍ കണ്ണീരണിഞ്ഞു. കാരണമെന്താ? ഓയില്‍ടാങ്ക് ചോരുന്നു. നഗരത്തിന്റെ വളര്‍ച്ചയില്‍ അപ്പോഴേക്കും കണ്ണായ പാടം ക്വട്ടേഷന്‍ ചെയ്യപ്പെട്ടിരുന്നു. പാടംനികത്തി ഒരു കെട്ടിടങ്ങളൊരുക്കി പനമ്പിള്ളി നഗറാക്കിമാറ്റി.<br />
<br />
സിറ്റി ഓഫ് ഹാര്‍മണി<br />
ജ്യൂതന്മാര്, മുസ്ളീങ്ങള്‍, കൃസ്ത്യാനികള്‍, ഹിന്ദുക്കള്‍, ആംഗ്ളോ ഇന്ത്യന്‍സ്, ജൈനന്, ബുദ്ധിസ്റ്... അങ്ങനെ എല്ലാ വിഭാഗത്തിലും പെട്ടവര്‍ സംഘര്‍ഷങ്ങളില്ലാതെ ജീവിച്ച നാടായിരുന്നു കൊച്ചി. കുരിശുയുദ്ധത്തിന്റെ പേരില്‍ ജ്യൂതനും കൃസ്ത്യാനിയും പരസ്പരം പോരടിക്കുമ്പോഴും ഇസ്രായേലിന്റെ പേരില്‍ മുസ്ളീമും ജ്യൂതനും യുദ്ധം മുറുക്കുമ്പോഴും കൊച്ചിയിലെ ജനങ്ങള്‍ പരസ്പരം സ്നേഹിച്ച് പങ്കുവെച്ച് ജീവിച്ചു.<br />
കൊച്ചിക്കാര് സേലംകോച്ച എന്നു വിളിക്കുന്ന ഒരു ജ്യൂതനുണ്ടായിരുന്നു. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്ത സേലംകോച്ച എന്നും രാവിലെ റിക്ഷാവണ്ടിയില്‍ സേലംകുന്നിലെത്തും. ഭാരത് ടൂറിസ്റ് ഹോമിനു മുന്നിലെ ഗാന്ധിപ്രതിമ ഇരിക്കുന്ന സ്ഥലമായിരുന്നു സേലംകുന്ന്. അവിടെയെത്തി അദ്ദേഹം പ്രസംഗിക്കും. അതു കേള്‍ക്കാന്‍ ജനങ്ങളുമുണ്ടാവും. സേലംകോച്ചയെ ജ്യൂതഗാന്ധിയെന്നും കറുത്ത ഗാന്ധിയെന്നും വിളിച്ചു. മട്ടാഞ്ചേരിയിലെ സിനഗോഗിലില്‍ വെളുത്ത ജ്യൂതന്മാര്‍ക്കുമാത്രം പ്രാര്‍ത്ഥനയ്ക്കു കയറാന്‍ അവകാശമുണ്ടായിരുന്ന കാലത്ത്, സേലംകോച്ച ഗാന്ധിമോഡലില്‍ കറുത്ത ജ്യൂതരെയും കയറി പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിജയം വരെ സമരം നടത്തി. തുടര്‍ന്നായിരുന്നു ജ്യൂതഗാന്ധി എന്ന വിളിപ്പേരു വന്നത്. സേലംകോച്ച മതേതരത്വത്തിന്റെ ആള്‍രൂപമായിരുന്നു. സേലംകോച്ച വിവാഹം കഴിച്ചത് ഒരു കൃസ്ത്യാനിയെ. മകന് ഒരു പട്ടത്തിയെയും മകള്‍ ലില്ലി സേലം ഒരു കൃസ്ത്യാനിയെയും കെട്ടി. ഇസ്രായേല്‍ എന്ന രാജ്യം ജ്യൂതനുവേണ്ടി ഒരുക്കിയെടുത്തപ്പോള്‍ കൊച്ചിയിലെ ജ്യൂതന്മാര് പലരും ഇസ്രായേലിലേക്ക് പോയി. എന്നാല്‍ സേലംകോച്ച പോയില്ല. ഈ മണ്ണ് വിട്ടുപോകാന്‍ സേലംകോച്ചയ്ക്കായില്ല. ഇന്നും സേലംകോച്ചയുടെ പരമ്പര കൊച്ചിയുടെ മണ്ണില്‍ വേരാഴ്ത്തി ജീവിക്കുന്നുണ്ട്.<br />
<br />
കലൂരിലെ കല്യാണയാത്രകള്‍<br />
കലൂരിലെ ബന്ധുവിന്റെ മകളുടെ കല്യാണത്തിന് ക്ഷണമുണ്ട് എന്ന് അമ്മച്ചി അപ്പനോട് പറയുന്നതുകേള്‍ക്കുമ്പോഴേ ഒരു ആന്തല് നെഞ്ചിന്റെയുള്ളില്‍ നിന്നു പൊങ്ങും. 'ഞാനെങ്ങും പോവൂല്ലാട്ടാ'' എന്നൊരു വാചകം നെഞ്ചില്‍ കൊളുത്തിനിന്നിട്ടുണ്ടാവും. പക്ഷേ, പുറത്തുപറയാന്‍ പറ്റില്ല. ഒരു കല്യാണത്തിന് മൂത്തചേട്ടന് പോയാല്‍ അടുത്തതിന് അടുത്തയാള്‍, നാലാമത്തെയാളായ ഞാന്‍ നാലാമത്തെ കല്യാണത്തിന് അങ്ങനെ ഓരോരാളായി പോകണം. 'റോയ് പോകട്ടേ'' എന്ന് അപ്പന് പറഞ്ഞാല്‍ പിന്നെ മാറ്റമില്ല. പോയേ പറ്റൂ. കല്യാണം കഴിക്കുന്നവരെയും ബന്ധുക്കളെയും പ്രാകിക്കൊണ്ടായിരിക്കും കല്യാണത്തിന് പോകുന്നത്. 'ഇവന്മാര്ക്കൊന്നും താമസിക്കാന്‍ കലൂരല്ലാതെ മറ്റൊരു സ്ഥലവും കിട്ടിയില്ലേ?'' കല്യാണമൊക്കെ കൊള്ളാം. ഭക്ഷണം കഴിക്കാനാണ് പ്രയാസം. ഇടത്തേ കൈകൊണ്ട് ഈച്ചയെ ആട്ടി, വലത്തേ കൈകൊണ്ട് ഭക്ഷണം കഴിക്കണം. ഇടത്തേകൈയൊന്ന് നിര്‍ത്തിയാല്‍ ഈച്ചയെയാകും ചോറിനൊപ്പം അകത്തേക്കാക്കുക. കൊച്ചിയിലെ ഈച്ചകളൊക്കെയും കലൂരില്‍ നിന്നായിരുന്നുവെന്നു തോന്നും. കലൂര്‍ അന്ന് തീട്ടപ്പറമ്പായിരുന്നു. നഗരത്തിലെ മലം മുഴുവന്‍ തട്ടി മണ്ണിട്ടുമൂടുന്ന സ്ഥലം. ഈച്ചകള്‍ സമ്മേളനം കൂടുന്ന സ്ഥലം. പിന്നീട് നഗരം വളരുമ്പോള്‍ കലൂര്‍ സ്റാന്‍ഡായി മാറി. ഇപ്പോഴും കലൂരിലൂടെ പോകുമ്പോള്‍ ഒരു ഈച്ചയെങ്ങാനും പറന്നിറങ്ങി ദേഹത്തുതൊട്ടാല്‍ ഞാനോര്‍ക്കും; തീട്ടപ്പറമ്പ് സ്റാന്റാക്കി മാറ്റിയപ്പോള്‍ ചത്തൊടുങ്ങിയ ഈച്ചപരമ്പരയിലെ ഈച്ചസന്തതി പ്രതികാരം വീട്ടാനെത്തുന്നതായിരിക്കും.<br />
കൊച്ചി കണ്ണടച്ച് തുറക്കുമ്പോഴേക്കും പ്രത്യക്ഷപ്പെട്ട പെണ്ണിനെപ്പോലെ വളരുകയായിരുന്നു. അയല്‍പക്കങ്ങള്‍ക്കുചുറ്റും വന്മതിലുകള് വന്നു. ബന്ധങ്ങള്‍ കുറഞ്ഞു, വ്യവസായങ്ങള്‍ വന്നു, പണക്കാരു വന്നു, പണത്തിന് ആര്‍ത്തിവന്നു, ക്വട്ടേഷന്‍സംഘങ്ങള്‍വന്നു. പാടങ്ങളെല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങളാല്‍ നിറഞ്ഞു. റിക്ഷാവണ്ടികള്‍ ഓടിമറഞ്ഞു, പുതുപുത്തന്‍ കാറുകള്‍ വന്നു. എല്ലാം മാറിയിരിക്കുന്നു. ശരിയാണ് കൊച്ചി പഴയ കൊച്ചിയല്ല...''<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjWPh91ZBMNSjXMPS7PYJvh4dCgT6bPAnXAAC6BEjC97Tv98ZwUe-feOUcTZszRoClzhRRsYJJEgoNYMZd7QETdguU0gtww8f3PKrE_NcTCQ-SvZy7jGu2p8IHb47Ml9hRWPu-THZE79ac/s1600/08KIMP_ROY.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="606" data-original-width="660" height="293" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjWPh91ZBMNSjXMPS7PYJvh4dCgT6bPAnXAAC6BEjC97Tv98ZwUe-feOUcTZszRoClzhRRsYJJEgoNYMZd7QETdguU0gtww8f3PKrE_NcTCQ-SvZy7jGu2p8IHb47Ml9hRWPu-THZE79ac/s320/08KIMP_ROY.jpg" width="320" /></a></div>
<br /></div>
Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com0tag:blogger.com,1999:blog-7133688129799330119.post-87821156037903651482018-03-20T10:17:00.000-07:002018-03-20T10:18:09.877-07:00ഉത്സവമേളം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlJAwWmREAiNPr7kriLt8Sd8u4nMBnGsAjvKARGjtjpAhatsulyOebjMssUcYk0mNmlw3dRvX7iHfOejcnv3NQAgrsWL-iEiJr6kZVxTqtzaYIY3N1LaFnabm06iiJwEpu1EYEaT3G7eU/s1600/IMG_1948_resize.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="533" data-original-width="800" height="425" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlJAwWmREAiNPr7kriLt8Sd8u4nMBnGsAjvKARGjtjpAhatsulyOebjMssUcYk0mNmlw3dRvX7iHfOejcnv3NQAgrsWL-iEiJr6kZVxTqtzaYIY3N1LaFnabm06iiJwEpu1EYEaT3G7eU/s640/IMG_1948_resize.JPG" width="640" /></a></div>
അപരന് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ജയറാം മുപ്പതു വര്‍ഷം തികയ്ക്കുകയാണ്. സിനിമയ്ക്കപ്പുറത്ത് ജയറാം മിമിക്രിക്കാരന്, വാദ്യകലാകാരന്, ആനപ്രേമി ഇങ്ങനെ ഒട്ടേറെ ജീവിതയാത്രകളിലൂടെ ഇന്നും മലയാള സിനിമയില്‍ സജീവമായ ജയറാമിനെക്കുറിച്ച്......<br />
കെ. സജിമോന്‍<br />
<br />
ഫോട്ടോ: ബോണി പണിക്കര്‍<br />
<br />
ആന, മേളം, ഉത്സവപ്പറമ്പിലെ മിമിക്രി... ആകെയൊരു ഉത്സവത്തിമിര്‍പ്പാണ് ജയറാമിന്റെ ജീവിതം. ജന്മംകൊണ്ട് പെരുമ്പാവൂരുകാരനാണെങ്കിലും മനസുകൊണ്ട് തൃശൂര്‍കാരനാണ് ജയറാം. ഒരു മേളം കേട്ടാല്‍ താളത്തിനൊത്ത് തലയാട്ടി, ആനയെക്കണ്ടാല്‍ അതിന്റെ ഭാവങ്ങള്‍ക്കൊപ്പം മനസുനല്‍കി ആസ്വദിക്കുന്ന തൃശൂര്‍കാരന്റെ മനസ്.<br />
ഏതാണ്ട് വഴി മനസിലാകുന്ന പ്രായത്തില്‍, പെരുമ്പാവൂരില്‍ നിന്നും വണ്ടി കയറി തൃശൂരിലെത്തി പൂരവും വെടിക്കെട്ടും കണ്ട് ഉപചാരം ചൊല്ലി പിരിഞ്ഞതിനുശേഷം മാത്രമായിരുന്നു ജയറാമിന്റെ മടക്കം. ഇനി പോകുന്നവഴിയിലെങ്ങാനും ഒരു മേളപ്പദം കേട്ടാല്‍ അവിടെയിറങ്ങി മേളത്തില്‍ മുഴുകി, ആനച്ചന്തത്തിനൊപ്പം കൂടി, അവിടെയും പൂരം അവസാനിപ്പിച്ചിട്ടാകാം ഇനിയുള്ള യാത്ര എന്നു തീരുമാനിക്കും. അതാണ് ഉത്സവത്തിമിര്‍പ്പിന്റെ കുട്ടിക്കാലം.<br />
ആനക്കമ്പമോ മേളക്കമ്പമോ ആദ്യമെത്തിയത് എന്ന ചോദ്യത്തിന് ജയറാമിന് വ്യക്തമായ ഉത്തരം പറയാന്‍ കഴിയില്ല. രണ്ടും ഒപ്പത്തിനൊപ്പം തലയില്‍ കയറിയെന്നാകും മറുപടി. ആനയും മേളവും മിമിക്രിയും എല്ലാം തലയില്‍ മേളം കൊട്ടിത്തുടങ്ങിയത് പെരുമ്പാവൂരില്‍ നിന്നുതന്നെ.<br />
<br />
കോടനാട്ടെ താപ്പാന<br />
''കോടനാട്ട് ആന വീണാല്‍ എന്റെ കുട്ടിക്കാലത്ത് വീട്ടില്‍ വിവരമെത്തും. അപ്പോഴേക്കും ഞങ്ങള്‍ പിള്ളാര് സെറ്റ് കോടനാട്ടേക്ക് ഓടിത്തുടങ്ങും. പിന്നെ, വലത്താനേ, ഇടത്താനേ എന്നുപറഞ്ഞ് ആനയെ കരയ്ക്കുകയറ്റുന്നതും നോക്കി മണിക്കൂറുകള്‍ ഞങ്ങള്‍ ആ പരിസരത്തു ചുറ്റിക്കറങ്ങിനില്‍ക്കും.<br />
ആനയെ വീഴ്ത്തുന്നത് ഒരു കലയാണ്. ആനകളെ വീഴ്ത്താനുള്ള വാരിക്കുഴി കുഴിക്കുന്നതിനുമുമ്പ് സ്ഥാനം നിര്‍ണ്ണയിച്ച് പൂജ നടത്തും. മുമ്പ് ആനത്താരകളായിരുന്ന വഴിയിലാണ് സ്ഥാനം നിര്‍ണ്ണയിക്കുക. പത്തോ പതിനാലോ കുഴികള്‍ കുഴിക്കും. കുഴിച്ചുകിട്ടുന്ന മണ്ണ് മുഴുവന്‍ പെരിയാറിലാണ് നിക്ഷേപിക്കുക. ആ മണ്ണ് അവിടെത്തന്നെയിട്ടാല്‍ ആനകള്‍ ആ വഴി വരില്ലത്രെ. വാരിക്കുഴികളെല്ലാം അടച്ച് പുല്ലുകള്‍ വിരിച്ച്, തിരിച്ചറിയാത്തവിധം പഴയമട്ടില്‍ത്തന്നെ ആ വഴികളാക്കും. പുതിയ ആനത്താരയില്‍ പാട്ടകൊട്ടി ഒച്ചയുണ്ടാക്കുന്നതോടെ ആനകള്‍ കൂട്ടമായി പഴയ വഴിയിലൂടെ നീങ്ങും. ആദ്യത്തെ ആന വാരിക്കുഴിയില്‍ വീഴുന്നതോടെ ആനകള്‍ പല വഴിക്കായി നീങ്ങും. ചുറ്റും കുഴിച്ച കുഴികളില്‍ കറക്റ്റായി മറ്റ് ആനകളും വീഴും.<br />
സംഗതി ഇത്രയൊക്കെയാവുമ്പോഴേക്കാണ് വില്ലാളി വീരന്, രാജാധിരാജന്, ഞങ്ങളുടെയൊക്കെ ആരാധനാപാത്രം എഴുന്നള്ളുക. രവീന്ദ്രനെന്ന താപ്പാന, ഞങ്ങളുടെ ഹീറോ. ഏതു വലിയ കൊലകൊമ്പന്‍ കുഴിയില്‍ വീണാലും രവീന്ദ്രന്റെ മുന്നില്‍ അതെല്ലാം വെറും കുഴിയാനകള്‍!!!<br />
രവീന്ദ്രനാണ് ഞങ്ങളുടെ ആനപ്രേമത്തിന്റെ തലതൊട്ടപ്പന്. രവീന്ദ്രനെ കണ്ട കാലത്തായിരിക്കണം ഞങ്ങള്‍ കുട്ടികളില്‍ ആനയെന്ന അത്ഭുതജീവിയോട് പ്രേമം തുടങ്ങിയത്. സ്കൂളിലേക്കുള്ള വഴികളില്‍ ഞങ്ങള്‍ രവീന്ദ്രന്റെ കഥകള്‍ പാടിനടന്നു. കൂട്ടുകാര്‍ക്കൊപ്പമുള്ള കളികളില്‍ രവീന്ദ്രനെന്ന ആനയാകാന്‍ കുട്ടികള്‍ മത്സരിച്ചു. അതാമ് രവീന്ദ്രന് എന്ന കൊമ്പന്റെ മാഹാത്മ്യം.<br />
കോടനാട്ടെ വാരിക്കുഴികളില്‍ വീഴുന്ന കൊമ്പന്മാരെ ആനക്കളരിയിലെത്തിച്ച് ചട്ടം പഠിപ്പിക്കാന്‍ കൂട്ടിലാക്കുംവരെയും രവീന്ദ്രനുണ്ടാവും പിന്നില്‍, കണക്കുമാഷെപ്പോലെ. രവീന്ദ്രന്റെ പ്രകടനങ്ങള്‍ക്ക് ഞങ്ങള്‍ ദൃക്സാക്ഷികളായെത്തും. പിന്നില്‍നിന്ന് ഒരു തട്ടുതട്ടി ആനക്കൊട്ടിലിലേക്ക് കാട്ടാനയെ കയറ്റുന്ന രവീന്ദ്രന് ആക്ഷന്‍ ഞങ്ങള്‍ സിനിമകള്‍പോലെ ആസ്വദിച്ചു. ആ കാഴ്ചകള്‍ മറഞ്ഞാലും പിന്നെയും കഥകള്‍ ഞങ്ങള്‍ പാടിനടന്നു.<br />
രവീന്ദ്രന് ലക്ഷണമൊത്ത താപ്പാനയാണ്, അഴകൊത്ത സുന്ദരനും. രവീന്ദ്രന്റെ സൗന്ദര്യത്തില്‍ മയങ്ങി കൂടെത്തന്നെ സാവിത്രിയുമുണ്ടാകും. ആനക്കൊട്ടിലിലെ പിടിയാനയാണ് സാവിത്രി. ഒരുമിച്ചു നിന്നാല്‍ പത്തു റീല്‍ നിറയെ പ്രണയസീനെടുക്കാന്‍ പോകുന്നത്രയും കടുത്ത പ്രണയം. സാവിത്രി അടുത്തുണ്ടെങ്കില്‍പ്പിന്നെ രവീന്ദ്രന്റെ നടപ്പിലും മട്ടിലും ഭാവത്തിലും ഒരു മാറ്റമാണ്. അമ്പട കള്ളാ! എന്ന് വിളിച്ച് ഞങ്ങള്‍ ആ പ്രണയചേഷ്ടകള്‍ ആസ്വദിച്ചു. ഈ പ്രണയജോഡികളെ അന്ന് ഞങ്ങള്‍ നസീര്‍- ഷീല എന്നാണ് വിളിച്ചിരുന്നത്. കാലങ്ങള്‍ പിന്നിട്ടു. ആനപിടുത്തം നിയമപരമായി നിര്‍ത്തി. പിന്നീടൊരിക്കല്‍ രവീന്ദ്രനെ അന്വേഷിച്ചെത്തിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത്; ''അറിഞ്ഞില്ലേ, രവീന്ദ്രനെ പുഴ കടത്തി കൊണ്ടുപോയി, എങ്ങോട്ടെന്നറിയില്ല.''<br />
പെരിയാര്‍ കടത്തി തൃശൂരിലേക്കോ മറ്റോ കൊണ്ടുപോയ രവീന്ദ്രനെ അന്വേഷിച്ച് കണ്ടെത്താന്‍ ഞങ്ങള്‍ക്ക് വഴിയൊന്നുമുണ്ടായിരുന്നില്ല. എങ്കിലും രവീന്ദ്രനായി ഞങ്ങളില്‍ കുറിച്ചിട്ട ആനപ്രേമം അതേമട്ടില്‍ത്തന്നെ നിന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു. സിനിമയിലെത്തി. അപ്പോഴും ആനപ്രേമം കുറഞ്ഞിട്ടില്ലെന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെയിരിക്കെയാണ് കുട്ടന്‍കുളങ്ങര ക്ഷേത്രത്തിലെ പത്മനാഭന് എന്ന ആനയ്ക്ക് ഗജരാജപ്പട്ടം നല്‍കാനുള്ള ക്ഷണം വരുന്നത്. ആനയുടെ കാര്യമായാല്‍ എനിക്ക് പോകാന്‍ താല്പര്യമേറെയാണ്. അന്ന്, ഗജരാജപ്പട്ടം നല്കുന്ന ചടങ്ങിലേക്ക് കുട്ടന്‍കുളങ്ങര പത്മനാഭന് മുന്നില്‍ വന്നുനിന്നപ്പോള്‍, എവിടെയോ കണ്ട പരിചയം. ഇവനെ എനിക്കറിയാലോ? എന്ന് എന്റെ മനസ്സ് മന്ത്രിച്ചു. കുട്ടംകുളങ്ങര പത്മനാഭന് എവിടെനിന്നു വന്നു? അവന്റെ പൂര്‍വ്വകാല ചരിത്രം എന്താണ്? എന്നിങ്ങനെ പലരോടായി ചോദിച്ചറിഞ്ഞു. അതറിഞ്ഞപ്പോഴാണ് കൗതുകവും സന്തോഷവും എല്ലാം കൊണ്ട് എന്റെ കണ്ണുനിറഞ്ഞുപോയത്. ഇത് നമ്മ്ടെ സാക്ഷാല്‍ രവീന്ദ്രന്!! കോടനാട്ടെ ആനപിടുത്തം നിരോധിച്ചപ്പോള്‍ പെരിയാര്‍ കടത്തി ആരോ വാങ്ങിപ്പോയ ആ പഴയ താപ്പാന. അവന് ഗജരാജപ്പട്ടം നല്‍കാനുള്ള അവസരം എന്നത് എന്റെ ഭാഗ്യമായിട്ടായിരുന്നു ഞാന്‍ കണ്ടത്.<br />
പിന്നെയും വര്‍ഷങ്ങള്‍ കടന്നുപോയി. രവീന്ദ്രന് ചെരിഞ്ഞു. എങ്കിലും ഇപ്പോഴും രവീന്ദ്രന്റെ സാന്നിധ്യം ഞാനറിയുന്നുണ്ട്, എന്റെ തൊട്ടടുത്തുതന്നെ. കുട്ടന്‍കുളങ്ങര പത്മനാഭനായി മാറിയ രവീന്ദ്രന് ചരിഞ്ഞപ്പോള്‍, അവന്റെ കൊമ്പുകള്‍ കുട്ടന്‍കുളങ്ങര ക്ഷേത്രക്കമ്മിറ്റിക്കാര്‍ എനിക്ക് സമ്മാനമായി നല്കാന് തീരുമാനിച്ചു. സമ്മാനമായി ലഭിച്ച രവീന്ദ്രന്റെ കൊമ്പുകള്‍ മദ്രാസിലേക്ക് എത്തിക്കുന്നതിനുള്ള നിയമത്തിന്റെ നൂലാമാലകള്‍ ചെറുതൊന്നുമായിരുന്നില്ല. സമ്മതിപത്രവും അംഗീകാരസര്‍ട്ടിഫിക്കറ്റുകളും, വിവിധ ഓഫീസില്‍ നിന്നുള്ള അനുമതി പത്രവും എല്ലാമടക്കം ഒരു വലിയ കെട്ടുതന്നെയുണ്ട്. അതെല്ലാം തീര്‍ത്ത് ചെന്നൈയിലെ എന്റെ വീട്ടില്‍ ഇപ്പോഴും കോടനാട്ടെ വീരശൂരന്റെ സ്മരണ നിറഞ്ഞുനില്ക്കുന്നു.''<br />
ഉത്സവപ്പറമ്പുകളില്‍ തിരക്കിട്ടു നടന്ന ഒരു കാലമുണ്ടായിരുന്നു ജയറാമിന്. ആനയ്ക്കും മേളത്തിനും തലയാട്ടിനിന്നതിനൊപ്പം, അല്ലെങ്കില്‍ അതിനേക്കാളും കൂടുതലായി ഉത്സവപ്പറമ്പുകളില്‍ മിമിക്രിയുമായി ഓടിനടന്നിരുന്ന കാലം. അതിന്റെ തുടക്കവും പെരുമ്പാവൂരിലെ കുട്ടിക്കാലത്തുതന്നെ. മിമിക്രിയുടെ ബാലപാഠം നടത്തിയ ആ കാലത്തെക്കുറിച്ച് ജയറാം:<br />
''എല്ലാവരെയുംപോലെ സ്കൂള്‍ അവധിക്കാലത്തിനായി ഞാനും കാത്തിരുന്നു. വീടുനിറയെ കുട്ടികളായിരിക്കും. അച്ഛന്റെ സഹോദരങ്ങളുടെ മക്കളെല്ലാം നഗരത്തിലെ സ്കൂളുകളില്‍നിന്നും അവധിയാഘോഷിക്കാന്‍ എത്തും. പൂരമെത്താറാവുന്ന ദിവസങ്ങളിലെ സന്തോഷമാണ് അവധിയെത്താറാവുന്ന ദിവസങ്ങളില്‍. അവധി തുടങ്ങിയാല്‍ ഓരോ ഭാഗത്തുനിന്നായി ഓരോ സംഘങ്ങള്‍ പെരുമ്പാവൂരിലെ തറവാട്ടിലേക്ക് എത്തിത്തുടങ്ങും. അവധിക്കാലത്ത് വീട്ടുമുറ്റം പൂരപ്പറമ്പുപോലെയാവും. രാത്രിയാവോളം ഞങ്ങളുടെ കലപില ശബ്ദവും കളിമേളങ്ങളും.<br />
കസിന്‍സെല്ലാം നഗരത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുന്നവര്‍. ഞാനാണെങ്കില്‍ പാവം മലയാളം മീഡിയം സ്കൂളുകാരന്. കസിന്‍സ് എല്ലാവരും ചറപറാന്ന് ഇംഗ്ളീഷ് പറയും. പെരുമ്പാവൂര്‍ സര്‍ക്കാര്‍ മലയാളം മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥിക്ക്, ''ഈസും വാസും'' കടന്നൊരു ഇംഗ്ലീഷില്ലല്ലൊ. വെള്ളച്ചാട്ടംപോലുള്ള അവരുടെ ഇംഗ്ലീഷിനുമുന്നില്‍ ഞാന്‍ ഒന്നു പതറി. എനിക്ക് ഷൈന്‍ ചെയ്യാനുള്ള അവസരം നന്നേ കുറവ്. എങ്കിലും അവരുടെ മുന്നില്‍ പിടിച്ചുനില്ക്കാന് ഞാന്‍ ഒരു കളി കളിച്ചു. വീട്ടിലുള്ള ഓരോരുത്തരുടെയും സംഭാഷണം, നടത്തം ഇതൊക്കെ അതേ മട്ടില്‍ കാണിച്ചുകൊണ്ടൊരു കളി. അതില്‍ അവരെല്ലാം എന്റെ മുന്നില്‍ മുട്ടുമടക്കി. അതു കാണുമ്പോള്‍ അവര്‍ ചിരിച്ചുമറിഞ്ഞു. ''ഒന്നൂടി കാണിക്ക്യോ?'' എന്ന് അവരെക്കൊണ്ട് മലയാളം പറയിച്ച് ഞാന്‍ വീണ്ടും വീണ്ടും അവതരിപ്പിച്ചു. അങ്ങനെ ഞാന്‍ അവര്‍ക്കിടയില്‍ ഒന്നു വിജയിച്ചു തുടങ്ങി.<br />
അക്കാലത്ത് വീട്ടുമുറ്റത്ത് വലിയവരുടെ ഒരു സദസ്സുണ്ടാകാറുണ്ട്. എന്റെ വല്യച്ചന് മലയാറ്റൂര്‍ രാമകൃഷ്ണന്, പി. ഗോവിന്ദപ്പിള്ള, പി.കെ.വി. തുടങ്ങിയവരൊക്കെയുണ്ടാവും. ആ സദസ്സിലേക്ക് ഞാന്‍ ചായയുമായി കടന്നുചെല്ലാറുണ്ടായിരുന്നു. ആ സദസ്സിലും എന്റെ അനുകരണങ്ങളെക്കുറിച്ച് ചര്‍ച്ചയുണ്ടായിരുന്നു. ആ സദസ്സിലേക്ക് എത്താനുള്ള അവസരത്തെ ഞാന്‍ പരമാവധി വിനിയോഗിക്കുകയും ചെയ്തു.<br />
വീട്ടില്‍ സഹായത്തിനെത്തുന്ന ഒരാളുണ്ടായിരുന്നു. അദ്ദേഹം ചിരിക്കുമ്പോള്‍ മുണ്ട് താനേ അഴിയും. അതായിരുന്നു അവര്‍ക്കിടയിലെ എന്റെ മാസ്റ്റര്‍പീസ്! സദസ്സിലേക്ക് ചായയുമായി എത്തുന്ന എന്നോട് അദ്ദേഹത്തെ അനുകരിക്കാനായി, വല്ല്യച്ഛനോ മറ്റോ ആജ്ഞാപിക്കും, ''പോയി മുണ്ടുടുത്തോണ്ടു വാടാ.''<br />
ഞാന്‍ വേഗം അകത്തുപോയി മുണ്ടെടുത്തുടുത്ത് വരും. വയറിനുമുകളില്‍ മുണ്ട് തെരുത്തുകെട്ടി അനുകരണം തുടങ്ങും. വയറു കുലുക്കിയുള്ള ചിരിയില്‍ മുണ്ടഴിഞ്ഞുവീഴും, ഞാന്‍ മുണ്ടും പെറുക്കിയെടുത്ത് അകത്തേക്ക് ഓടും. അവരെല്ലാം ചിരിച്ചുമറിയുന്നത് ഞാന്‍ വാതിലുകള്‍ക്കിടയിലൂടെ കാണും. വീണ്ടും പലതവണ അവരുടെ എന്നൊരു നിര്‍ദ്ദേശം കേള്‍ക്കാന്‍ സന്ധ്യകളിലെ ആ സദസ്സിലേക്ക് ഞാന്‍ ചായക്കാരനായിത്തന്നെ പോയിട്ടുണ്ട്.<br />
പക്ഷേ, എന്റെ ഇത്തരം വേലത്തരങ്ങള്‍കൊണ്ടൊന്നും ജീവിക്കാന്‍ പറ്റില്ലെന്ന നിഗമനം ചിലര്‍ നടത്തി. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ആ സംഭവമിങ്ങനെ: അച്ഛന്റെ സഹോദരന്മാരില് ആരോ ഒരാളായിരുന്നു അത് പറഞ്ഞത്, ''എന്താ സുബ്രഹ്മണ്യം, ഇവന് പത്താംക്ലാസ്സ് കടക്ക്വോ? കടന്നൂന്നാണെങ്കില്‍ വേഗം വല്ല പോലീസിലെങ്ങാനും പിടിച്ച് ചേര്‍ക്കാന്‍ നോക്ക്. നല്ല ഉയരമുണ്ടല്ലോ!''<br />
എല്ലാവരും നല്ല മിടുക്കരായി പഠിക്കുന്നവര്‍, വലിയ ഉദ്യോഗം ലക്ഷ്യം വയ്ക്കുന്നവര്‍. ഞാനൊന്നും ആയിത്തീരാന്‍ പോകുന്നില്ലെന്നൊരു ധ്വനി കേട്ടപ്പോള്‍ ഞാന്‍ എന്നിലേക്കുതന്നെ വലിഞ്ഞ് മാറിനിന്നു. എന്റെ കണ്ണുനിറഞ്ഞുപോയ നിമിഷമായിരുന്നു അത്.<br />
പത്താംക്ലാസ്സ് പാസ്സായി. ഞാന്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നത് ശ്രീശങ്കര കോളേജിലായിരുന്നു. അതുവരെ ബോയ്സ് സ്കൂളില്‍മാത്രം പഠിച്ച ഞാന്‍ മിക്സഡ് കോളേജിലേക്കെത്തുന്നു. നിറയെ പെണ്‍കുട്ടികള്‍. പെണ്‍കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റണമെങ്കില്‍ എന്തെങ്കിലും വേലത്തരം ഒപ്പിച്ചേ മതിയാകൂ. കൈയ്യില്‍ അന്നേ സ്വന്തമായി മിമിക്രിയുണ്ടെങ്കിലും അത്രയൊന്നും പോരാ എന്നൊരു തോന്നല്‍. അങ്ങനെ ഞാന്‍ അഡീഷണലായി ഒന്നുകൂടി വശത്താക്കി, മാജിക്ക്. അതേതായാലും ഏറ്റു. മിമിക്രിയില്‍ത്തന്നെ പെണ്‍കുട്ടികള്‍ വീണു. എം.ജി.ആര്, നസീര്‍, മധു ഇങ്ങനെ കുട്ടികള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാനുള്ള നമ്പറുകളൊക്കെ കൈയ്യിലാക്കി മിമിക്രി തുടങ്ങി. അങ്ങനെയൊരു ദിവസം ഇന്റര്‍ കോളേജ് കലാമത്സരവേദിയിലേക്ക് എന്റെ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് എനിക്ക് ആദ്യവേദിയൊരുക്കി. അവിടെ മിമിക്രി ഫലിച്ചു.<br />
ഇന്റര്‍ കോളേജ് കലാമത്സരവേദിയില്‍ നിന്നും കിട്ടിയ പിന്തുണ ചെറുതായിരുന്നില്ല. അതു പിന്നീട് കൂടുതല്‍ സ്റ്റേജുകള്‍ കിട്ടുന്നതിലേക്കെത്തി. ഒരുപാട് അമ്പലപ്പറമ്പുകളിലേക്ക് മിമിക്രി അവതരിപ്പിക്കാനുള്ള ക്ഷണമുണ്ടായി. വൈകുന്നേരമായാല്‍ പെരുമ്പാവൂര്‍ ബസ് കാത്തുനില്ക്കുമ്പോള്, 'ഇന്നെവിടെയാ പരിപാടി?' എന്ന് ആളുകള്‍ ചോദിക്കുന്നത് ഓര്‍ത്ത് പുളകംകൊണ്ടു.<br />
പരിപാടിയ്ക്ക് ഒരു കുറവുമില്ല. എല്ലാ ദിവസവും പരിപാടി എന്ന മട്ടിലായി. പക്ഷേ, വരുമാനമൊന്നുമില്ല. ബസിന്റെ കാശുപോലും ഇല്ലാതെയാണ് ഓരോ പരിപാടിയും ഏല്‍ക്കുന്നതും പോകുന്നതുമൊക്കെ. ചിലപ്പോള്‍ ഭക്ഷണംപോലും കിട്ടില്ല. പരിപാടി കഴിയുമ്പോള്‍ കൈയ്യടി കിട്ടുമ്പോള്‍ മനസ്സും വയറും നിറയും. പരിപാടിയും കഴിഞ്ഞ് രാത്രിവണ്ടി കയറി വീടിന്റെ ഉമ്മറത്തെത്തുന്ന നേരത്തും അമ്മ ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടാവും. രാത്രി രണ്ടുമണിക്കും മൂന്നുമണിക്കുമൊക്കെ പരാതിയോ പരിഭവമോ ഒന്നുമില്ലാതെ അമ്മ വാതില്‍ തുറന്നുതരും. അച്ഛന് അത്രയൊന്നും താല്പര്യമില്ലായിരുന്നു. എന്നാല്‍ അമ്മ ഒരാള്‍ പ്രോത്സാഹിപ്പിച്ചതുകൊണ്ടുമാത്രമാണ് എനിക്ക് മിമിക്രിയുമായി ഊരുചുറ്റാന്‍ സാധിച്ചത്.<br />
<br />
ജയറാം പെരുമ്പാവൂര്‍<br />
<br />
വേദികളില്‍ നിന്നും വേദികളിലേക്ക് ഒറ്റയാള്‍ യാത്ര തുടരുന്ന കാലത്ത് ഒരു അമ്പലക്കമ്മിറ്റിക്കാര്‍ നോട്ടീസില്‍ എന്റെ പേര് ചേര്‍ത്തു. 'ജയറാം പെരുമ്പാവൂരിന്റെ ഹാസ്യപ്രകടനം.' ഒരു നിധിപോലെ ആ നോട്ടീസ് ഞാന്‍ സൂക്ഷിച്ചുവച്ചു. പിന്നീടൊരിക്കല്‍ പരിപാടിയും കഴിഞ്ഞിറങ്ങിവേ എനിക്ക് കമ്മിറ്റിക്കാര് ഒരു കവര്‍ കൈയ്യില്‍ തിരുകിത്തന്നു. ആ കവറില്‍ 50 രൂപയായിരുന്നു. അന്ന് വീട്ടിലേക്കെത്താന്‍ വല്ലാത്ത തിടുക്കമായിരുന്നു. പതിവുപോലെ വാതില്‍ തുറന്ന് അമ്മ മുന്നില്‍ നില്ക്കുന്നു. അമ്മയുടെ കൈയ്യിലേക്ക് 50 രൂപ എടുത്തുനല്‍കി. എന്റെ മുഖത്തേക്കുമാത്രമായിരുന്നു അമ്മ നോക്കിയിരുന്നത്. ''എന്തിനാ മോനേ ഇങ്ങനെ...?'' എന്നൊരു ചോദ്യവും. എല്ലാം ശരിയായി വരുമെന്നൊരു മറുപടിയും അമ്മയുടെ മുഖത്തുതന്നെയുണ്ടായിരുന്നു.<br />
അമ്പലപ്പറമ്പുകള്‍ക്കു പുറമെ പല വേദികള്‍ കിട്ടിത്തുടങ്ങിയ കാലം. പാലക്കാട് ടൗണ്‍ഹാളില്‍ ശുഭ ഓര്‍ക്കസ്ട്രയുടെ വാര്‍ഷിക പരിപാടിയിലേക്ക് ക്ഷണം വന്നു. ഗാനഗന്ധര്വ്വന് യേശുദാസ് വാര്‍ഷികത്തോടനുബന്ധിച്ച് പാടാന്‍ എത്തുന്നുണ്ട്. അന്ന് ചെമ്പൈ സംഗീതോത്സവം നടക്കുന്ന സമയവുമാണ്. ദാസേട്ടന് എത്തുന്നതിനുമുമ്പുള്ള സമയമാണ് എന്റെ പരിപാടി. ദാസേട്ടന് വരാന്‍ വൈകി. എന്റെ മിമിക്രി ആരംഭിച്ചു. പ്രകടനം ഒരു ഘട്ടത്തിലെത്തിയപ്പോഴേക്കും ടൗണ്‍ഹാളിന്റെ വാതില്ക്കല് ദാസേട്ടന് പ്രത്യക്ഷനായി. അതോടെ ആളുകളുടെ ശ്രദ്ധ അങ്ങോട്ടായി. ഉടനെ കമ്മിറ്റിക്കാര് ഓടിവന്ന് സ്റ്റേജില്‍നിന്നും മാറാന്‍ ആവശ്യപ്പെട്ടു. മൈക്ക് ഉപേക്ഷിച്ച് ഞാന്‍ സ്റ്റേജ് വിടാന്‍ ഒരുങ്ങുമ്പോള്‍ സദസ്സില്‍നിന്നും ദാസേട്ടന്റെ ചോദ്യം, ''എന്തിനാ നിര്‍ത്താന്‍ പറഞ്ഞത്? അത് തുടരട്ടെ.'' സദസ്സിന്റെ മുന്നില്‍ത്തന്നെ ഇരിപ്പുറപ്പിച്ചു.<br />
മുറി നിറയെ ദാസേട്ടന്റെ പടംവച്ച് ആരാധിച്ചിരുന്ന എനിക്ക് കിട്ടിയ സുവര്‍ണ്ണാവസരം. അതേ ദാസേട്ടന്റെ മുന്നില്‍ പരിപാടി അവതരിപ്പിക്കാനുള്ള അവസരം. എന്റെ പ്രകടനം കണ്ട് തൂവെള്ള കര്‍ച്ചീഫുകൊണ്ട് വായപൊത്തി ചിരിക്കുന്ന ദാസേട്ടന്റെ മുഖത്തുനോക്കിത്തന്നെ ഞാന്‍ പരിപാടി അവതരിപ്പിച്ചു. പാട്ടിന്റെ സമയംകൂടി എടുത്തുകൊണ്ട് പരിപാടി അവതരിപ്പിച്ചു. പരിപാടി നിര്‍ത്തി ഇറങ്ങാന്നേരം ദാസേട്ടന് അരികിലെത്തി ചോദിച്ചു, ''എന്റെ കൂടെ കൂടുന്നോ? ആ അഡ്രസ്സ് തന്നിട്ടേ പോകാവൂ,''<br />
ദാസേട്ടന്റെ ക്ഷണംതന്നെയായിരുന്നു ഏറ്റവും വലിയ സന്തോഷം. ഞാന്‍ ആരാധിക്കുന്ന, ലോകം ആരാധിക്കുന്ന ദാസേട്ടനൊപ്പം ഒരു വേദിയിലെങ്കിലും പരിപാടി അവതരിപ്പിച്ചില്ലെങ്കിലും ആ ക്ഷണംതന്നെ ഏറ്റവും വലിയ സന്തോഷമായിരുന്നു. അടുത്ത ദിവസങ്ങളില്‍ത്തന്നെ ദാസേട്ടന്റെ ക്ഷണം വന്നു.<br />
ബോംബെയിലെ ഷണ്മുഖാനന്ദ ഓഡിറ്റോറിയത്തില്‍ ദാസേട്ടന്റെ ഗാനമേള. ഗാനമേളയ്ക്കിടയില്‍ അനൗണ്‍സ്മെന്റും ഒപ്പം മിമിക്രിയും. ദാസേട്ടനൊപ്പം പരിപാടി അവതരിപ്പിക്കാന്‍ പോവുകയാണെന്ന് പരമാവധി ആളുകളെ അറിയിച്ചിരുന്നു. വന്‍ യാത്രയയപ്പു നല്‍കിയായിരുന്നു നാട്ടുകാര്‍ എന്നെ ബോംബെയിലേക്ക് ട്രെയിന്‍ കയറ്റിവിട്ടത്. 20 മിനിട്ടായിരുന്നു എന്റെ അവതരണത്തിന് അനുവദിച്ച സമയം. അത് 40 മിനിട്ട് വരെയൊക്കെ നീണ്ടു. ആ സ്റ്റേജിലാണ് ആദ്യമായി ഗായിക ചിത്ര ദാസേട്ടനൊപ്പം സ്റ്റേജ് പങ്കിടുന്നത്. ബോംബെയിലെ പരിപാടിയും കഴിഞ്ഞുവരുമ്പോള്‍ ഞങ്ങളെല്ലാവരും ഒരു കംപാര്‍ട്ടുമെന്റില്‍ത്തന്നെയായിരുന്നു. ആ ഗാനഗന്ധര്‍വ്വന്റെകൂടെ ഊണിലും ഉറക്കത്തിലുമുണ്ടാവുക എന്നതുതന്നെ വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ അന്നേ കണക്കാക്കിയിരുന്നത്.<br />
കൊച്ചിയില്‍ നടന്ന സ്റ്റേജ് പ്രോഗ്രാമില്‍ കിഷോര്‍കുമാറുമുണ്ടായിരുന്നു. ആദ്യം ദാസേട്ടന്റെ കച്ചേരി, അതുകഴിഞ്ഞ് കിഷോര്‍കുമാറിന്റെ പരിപാടിക്കായി സ്റ്റേജ് ഒരുങ്ങുന്നതിനിടയില്‍ എന്റെ മിമിക്രി കലാപരിപാടി. അങ്ങനെയായിരുന്നു അത് പ്ലാന്‍ ചെയ്തത്. എന്നാല്‍ ദാസേട്ടന്റെ കച്ചേരി കഴിയുമ്പോഴേക്കും നേരത്തേതന്നെ സെറ്റു ചെയ്തുവച്ചതിനാല്‍ വലിയ ഗ്യാപ്പ് വന്നില്ല. എനിക്ക് പരിപാടി അവതരിപ്പിക്കാന്‍ അവസരമുണ്ടായില്ല. ദാസേട്ടനും വലിയ വിഷമമായി. എന്നിരുന്നാലും കിഷോര്‍കുമാറിനെ വിശദമായിത്തന്നെ ദാസേട്ടന് പരിചയപ്പെടുത്തിത്തന്നു. ഗന്ധര്‍വ്വന്റെ കൈകള്‍ തൊട്ടറിഞ്ഞ സ്നേഹമായിരുന്നു അത്.''<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiXzV2rfQ6HnsyJtb4mjjmKRDXHc2CKXhzUY2V_nvuq8opUHpZIBSioKP8eu7o39wysRtlSrWZyV_Ti3OyyDBsm8KEL1a1Rmq6A-WozaLBD4xGy7SiVzUxBRRcushu7tzPtIQbG1JKc3Aw/s1600/JAY.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="720" data-original-width="602" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiXzV2rfQ6HnsyJtb4mjjmKRDXHc2CKXhzUY2V_nvuq8opUHpZIBSioKP8eu7o39wysRtlSrWZyV_Ti3OyyDBsm8KEL1a1Rmq6A-WozaLBD4xGy7SiVzUxBRRcushu7tzPtIQbG1JKc3Aw/s320/JAY.jpg" width="267" /></a></div>
<br />
<br />
ആനക്കമ്പത്തിനൊപ്പംതന്നെ കയറിവന്നതാണ് മേളക്കമ്പവും. അമ്പലപ്പറമ്പിലെ ചുറ്റിക്കറങ്ങലുകള്‍ക്ക് മാറ്റ് കൂട്ടിയിരുന്നത് ഈ മേളക്കമ്പം കൂടിയാണ്. ജയറാം മേളക്കമ്പത്തെക്കുറിച്ച:<br />
''അതിര്‍ത്തി കടന്ന് ആനയെത്തുന്നു എന്നറിഞ്ഞാല്‍ കാലേക്കൂട്ടി അവിടെചെന്ന് കാത്തിരിക്കും. പിന്നെ ആനയ്ക്കു പിന്നാലെ പൂരങ്ങള്‍ക്ക് പുറപ്പെടുകയായി. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തുതന്നെ തൃശൂര്‍ പൂരത്തിന് ബാഗും തൂക്കി തൃശൂരിലെത്തിയിട്ടുണ്ട്. അന്നുകണ്ട ഓരോ പൂരവും എന്നില്‍ കേള്‍വിയുടെ കാലങ്ങള്‍ നിറച്ചു. ചെണ്ട പഠിക്കണമെന്ന മോഹം കുട്ടിക്കാലംതൊട്ടേ ഉണ്ടായിരുന്നെങ്കിലും അതിനൊന്നും അച്ഛന് സമ്മതിക്കില്ലെന്ന് അറിയുന്ന ഞാന്‍ ആ ശ്രമം ഉപേക്ഷിച്ചു. പക്ഷേ, അമ്മയ്ക്ക് മകന് ചെണ്ട പഠിക്കുന്നത് ഇഷ്ടമായിരുന്നു.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiEKhJWAvnxbCzl7_tCXFxd5Qy-2t-_VhGYo3lBtL3MBfiBgOMCECRJFVvguGt_Uq3fzL5FfH899624nq94C3W4b69_X6yOXXpEt4hPslsXSpGTPd4w2XselXQ7L91-9IvRYq6yxdxtvjA/s1600/Jayaram+as+chenda+player.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="640" data-original-width="960" height="425" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiEKhJWAvnxbCzl7_tCXFxd5Qy-2t-_VhGYo3lBtL3MBfiBgOMCECRJFVvguGt_Uq3fzL5FfH899624nq94C3W4b69_X6yOXXpEt4hPslsXSpGTPd4w2XselXQ7L91-9IvRYq6yxdxtvjA/s640/Jayaram+as+chenda+player.jpg" width="640" /></a></div>
<br />
<br />
പൂരത്തിന്റെ മേളപ്പെരുക്കങ്ങളുടെ കേള്‍വിയാണ് ചെണ്ട കൊട്ടിലെ എന്റെ ആദ്യഗുരു. വീട്ടിലെ മരമേശയില് താളം കൊട്ടിയായിരുന്നു ഞാനെന്റെ കൈകളെ വഴക്കിയത്. പൂരം കഴിഞ്ഞെത്തി പൂരവിശേഷങ്ങളും മേളരസങ്ങളും അവതരിപ്പിക്കുമ്പോള്‍ മൗനമായി നിന്ന് കേട്ട് ആസ്വദിച്ചിരുന്ന അമ്മയാണ് എന്റെ ആദ്യത്തെ ശ്രോതാവ്. ചെണ്ട പഠിച്ച് അരങ്ങേറ്റം നടത്തിയപ്പോഴും അമ്മയുണ്ടായിരുന്നു കൂടെ. അരങ്ങേറ്റം കഴിഞ്ഞപ്പോള്‍ ചെണ്ടക്കാരനായി അഭിനയിക്കാനൊരു മോഹമുണ്ടെന്ന് ഷാജി എന്‍. കരുണിനോടൊരിക്കല്‍ പറയുകയും ചെയ്തിരുന്നു. അദ്ദേഹം വാക്കുപാലിച്ചു. അങ്ങനെയാണ് സ്വപാനം ഒരുങ്ങുന്നത്. ഒരു ചെണ്ടക്കാരന്റെ കഥ. ''സ്വപാനം ഇറങ്ങുമ്പോള്‍ എന്നെയൊന്ന് കൊണ്ടുപോയി കാണിക്കണം'' എന്ന് അമ്മ പറഞ്ഞിരുന്നു. ആദ്യം അമ്മയെത്തന്നെ കാണിക്കണം. പക്ഷെ, സ്വപാനം ഇറങ്ങുന്നതിനുമുന്നേ അമ്മ പോയി... സ്വപാനം ഞാന്‍ അമ്മയ്ക്കാണ് സമര്‍പ്പിക്കുന്നത്. എന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ അമ്മയുടെ പ്രാര്‍ത്ഥനയുണ്ട്. ഇപ്പോഴുമുണ്ട് എനിക്കു ചുറ്റും അമ്മയുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ മന്ത്രണങ്ങള്‍.<br />
<div>
<br /></div>
</div>
Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com0tag:blogger.com,1999:blog-7133688129799330119.post-60365338619152115402018-03-17T12:36:00.001-07:002018-03-17T12:38:49.992-07:00പ്രിയപ്പെട്ട കുട്ടിക്കാവേ, മഴയില്‍ നനഞ്ഞ് ഞാന്‍ കാത്തിരിക്കുന്നു<div dir="ltr" style="text-align: left;" trbidi="on">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkPF6toRqe4vbhVwx1w3Det9CS5za_TnHQeTiMBK4RZYPkDrYKXrw2PqQambqjArL_AllKTIo8jANQA3ZarzF_UtH5S0eeBNn96B1a_41wSuNv4wwNrI2Y_v_PU8CqWHud0XAqv6jfdEU/s1600/nomad.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="662" data-original-width="960" height="275" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkPF6toRqe4vbhVwx1w3Det9CS5za_TnHQeTiMBK4RZYPkDrYKXrw2PqQambqjArL_AllKTIo8jANQA3ZarzF_UtH5S0eeBNn96B1a_41wSuNv4wwNrI2Y_v_PU8CqWHud0XAqv6jfdEU/s400/nomad.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">courtesy: Mohan Alankode</td></tr>
</tbody></table>
<i><b>പൂമരങ്ങള്‍ക്കുംമുമ്പൊരു പൂമരച്ചോട്ടില്‍ അപൂര്‍വ്വ പ്രണയകഥ. മൊയ്തീന്- കാഞ്ചനമാല പ്രണയകാലങ്ങള്‍ക്കൊപ്പം നടന്ന പ്രണയവര്‍ണ്ണങ്ങള്‍. ഇപ്പോഴും കാത്തിരിപ്പ് തുടരുന്ന കട്ടപ്രണയകഥ..... </b></i><br />
<b><i>കെ. സജിമോന്‍</i></b><br />
<b><i><br /></i></b>
<i><span style="font-size: x-small;">വര: മോഹന്‍ ആലങ്കോട്</span></i><br />
<div>
<i><span style="font-size: x-small;"><br /></span></i></div>
പ്രിയപ്പെട്ട കുട്ടിക്കാവേ, മഴയില്‍ നനഞ്ഞ് ഞാന്‍ കാത്തിരിക്കുന്നു<br />
ധനുമാസം മഴയുടെ കാലമല്ല. നനുനനുക്കെ മഞ്ഞുപൊഴിയേണ്ടകാലം. എന്നിട്ടും ഇന്നലെ പതിവെല്ലാം തെറ്റിച്ച് ഒരു മഴ വന്നെത്തി. പൊടിപിടിച്ചുമുഷിഞ്ഞ പച്ചപ്പിനെയൊക്കെ കഴുകിത്തിളക്കിക്കൊണ്ട്, വൈകി കണ്ണുതുറന്ന മാമ്പൂവുകളെ കുടഞ്ഞുവീഴിച്ചുകൊണ്ട് പതിവില്ലാത്ത ഒരു മഴ. മഴ ബാക്കിവച്ചുപോയ തണുപ്പു വന്നു തൊടുമ്പോള്‍ മനസ് മറ്റൊരു മഴയില്‍ കുളിച്ചുകുതിരുന്നു. എന്റെ കുട്ടിക്കാവ് എന്ന മഴ. കൗമാരക്കാലം മുതല്‍ നെഞ്ചില്‍ തകര്‍ത്തു പെയ്തു നിറഞ്ഞൊഴുകുന്ന പ്രണയമഴ.<br />
''ഇത്താക്കേ..'' അവളുടെ വിളി.<br />
''എന്താ കുട്ടിക്കാവേ?''<br />
ശ്രീകൃഷ്ണകോളേജിലെ പൂമരങ്ങള്‍ ഞങ്ങള്‍ക്കായി എന്നു കരുതിവയ്ക്കുമായിരുന്ന കുളിര്‍മഴ നനഞ്ഞ്... എത്രയോ കാലം മുമ്പാണ് ഞങ്ങള്‍ അങ്ങനെ ഇരുന്നിരുന്നത്? പൂമരങ്ങളും തളിര്‍വീണ പടിക്കെട്ടും കുസൃതിവാക്കുകളുമായി അടുത്തിരിക്കുന്ന കുട്ടിക്കാവും എന്റെ മനസിലേ അനുഭവം മാത്രമായി ചേക്കേറിയിട്ട് നാളുകള്‍ ഏറെ കഴിഞ്ഞിട്ടുണ്ടാവണം. എന്റെ കുട്ടിക്കാവ് എന്നും ഇന്നും എന്റെയുള്ളില്‍ മഴയുണ്ട്. എല്ലാ മഴകളും അവളെ ഓര്‍ക്കാനുള്ളതാണ്.<br />
മഹാരാഷ്ട്രയിലെ ഖൊപ്പോലി താഴ് വരയില്‍ പിറവികൊണ്ട നസീം മുഹമ്മദാണു ഞാന്‍. ഖൊപ്പോലിയില്‍ നിന്നും എടപ്പാളിലേക്ക്, ഉപ്പാന്റെ നാട്ടിലേക്ക് പത്തു പന്ത്രണ്ടുവയസില്‍ പറിച്ചുനട്ടവന്‍. എടപ്പാള്‍ ഹൈസ്കൂളില്‍ നിന്ന് പത്താം ക്ലാസ് കഴിഞ്ഞെത്തിയത് പൊന്നാനി എം. ഇ. എസ്. കോളേജിലെ പ്രീഡിഗ്രിക്ലാസില്‍. അക്കാലത്താണ് ഖൊപ്പോലിയിലെ എന്റെ ലത്തീഫ് ഭായി നാട്ടിലേക്കൊരു സന്ദര്‍ശനം നടത്തിയത്. ചരസ്സിന്റെ മണമായിരുന്നു ലത്തീഫ് ഭായിയുടെ സംസാരത്തിന്. ആ ലഹരി പഠിച്ചെടുക്കാന്‍ എനിക്ക് മുകുന്ദന്റെ അപ്പുവും അരവിന്ദനും ദാസനുമായിരുന്നു മാതൃകയായി നിന്നത്. ആ സമയത്താണ് ബാപ്പ പ്രിയദര്‍ശിനി ബസിന്റെ മരണപ്പാച്ചിലില്‍ പിടഞ്ഞുമരിക്കുന്നത്. പിന്നെ മാന്‍ഡ്രക്സ്, വെസ്പരക്സ്, കാംപോസ്, പാല്‍ഡോന, മെറ്റാസിഡിന്‍, ഏകാന്തതയില്‍ എന്റെ രക്തകണങ്ങളില്‍ അലിഞ്ഞുചേര്‍ന്നത് ആ ലഹരികളായിരുന്നു. അതിനിടയില്‍ പ്രീഡിഗ്രി പാസായി. ഫറോക്ക് കോളേജില്‍ ബി.എ.യ്ക്ക് ചേര്‍ന്നു. അപ്പോഴേക്കും മനസ് ലഹരിക്ക് പിന്നാലെ യാത്രയായി. കോഴിക്കോട് അങ്ങാടിയിലൂടെ നടന്നും ക്വീന്‍സ് ഹോട്ടലിലെ ഗാനസന്ധ്യകളില്‍ രാവുറങ്ങിയും കഴിച്ചുകൂട്ടി. പഠിപ്പ് നിന്നു. നിയോഗമായിരിക്കണം, അല്ലാതെന്ത്?<br />
സുഹൃത്ത് നരേന്ദ്രന് വന്നു പറഞ്ഞു, നീ പഠിക്കണം. ഡിഗ്രി കംപ്ലീറ്റ് ചെയ്യണം.<br />
ശ്രീകൃഷ്ണ കോളേജിലേക്ക് പുറപ്പെട്ടു. എടപ്പാളില്‍ നിന്ന് സ്വപ്ന ബസില്‍ കയറി കുന്നംകുളം വഴി ചൂണ്ടല്‍ വരെ. ഗുരുവായൂര്‍ ഭാഗത്തേക്കുള്ള മറ്റൊരു ബസില്‍ കയറി കൂനംമൂച്ചിയില്‍. അല്‍പ്പം ദൂരം നടന്നാല്‍ ശ്രീകൃഷ്ണ കോളേജിന്റെ പതിനെട്ടാംപടി. അവള് എന്നെ കാത്തിരിക്കുകയായിരുന്നു ശ്രീകൃഷ്ണ കോളേജ്, അല്ല, എന്റെ കുട്ടിക്കാവ്.<br />
വിശ്വകുമാരി ടീച്ചറുടെ സാമ്പത്തിക സൂക്തങ്ങള്‍ക്കു കാതുനല്‍കാതെ മുളങ്കാടുകള്‍ തേടി ഞാനിറങ്ങി. ഉള്ളിനെ തണുപ്പിച്ചുനിര്‍ത്താന്‍, തലയില്‍ പെരുമഴ കൊട്ടിക്കാന്‍ മാന്‍ഡ്രക്സ് മജീഷ്യന്‍ പൊതിക്കടലാസുകള്‍ക്കിടയില്‍ കാത്തിരിപ്പുണ്ട്. ബോയ്സ് ഹോസ്റ്റലിനു സമീപത്തെ ഭീമാകാരമായ വാട്ടര്‍ടാങ്കിന്റെ ഉച്ചസ്ഥായിയിലേക്ക് വലിഞ്ഞുകയറി. ജലസംഭരണിയുടെ കോണ്‍ക്രീറ്റ് പാകിയ വിതാനത്തില്‍ കയറി നിന്ന് മേഘങ്ങളെ സ്പര്ശിക്കാം. കൈക്കുമ്പിളിലെടുത്ത് കീശയില്‍ നിക്ഷേപിക്കാം. ആകാശം തൊട്ടുണര്‍ത്താം. കാല്‍പ്പാദത്തിലൂന്നി ആകാശം തൊട്ട് മുട്ടിവിളിച്ചപ്പോള്‍ താഴെ നിന്നൊരു വിളി.<br />
''താഴെയിറങ്ങെടാ''<br />
ലഹരി മൂത്ത കണ്ണുകള്‍ പാതിതുറന്ന് താഴേക്ക് നോക്കി. ഒരു പെണ്ണ്. പച്ചദാവണിത്തുമ്പ് ഇടംകൈയാല്‍ ഉയര്‍ത്തി മുകളിലോട്ട് നോക്കി, ഇടതൂര്‍ന്ന മുടിയിഴകളില്‍ മുല്ലപ്പൂ വിരിയിച്ച പെണ്ണ്.<br />
ഞാന്‍ പടവുകളിറങ്ങി പാതിയിറക്കത്തില്‍.<br />
''എന്തേയ്?'' പേടിപ്പിക്കുന്ന ക്രോധവും ലഹരിയുടെ കുഴച്ചിലുമുണ്ടായിരുന്നു എന്റെ സ്വരത്തില്‍.<br />
''നീ എന്തിനാ ആ പെണ്ണിനെ നോവിച്ചത്?'' പതറാത്ത കണ്ണുകളുമായി അവള്. എന്റെ കണ്ണില്‍ നിന്ന് ക്രോധം മാഞ്ഞു. ബോധതലത്തില്‍ നിന്ന് ലഹരി മാഞ്ഞു.<br />
''ആരെയാണ് ഞാന്‍ നോവിച്ചത്?'' ആരെയും നോവിക്കാന്‍ എന്നെ അനുവദിക്കില്ലെന്ന അധികാരഭാവത്തില്‍, ഈ വിജനതയില്‍ വന്നുപെടാവുന്ന അപകടമൊന്നും ചിന്തിക്കുക പോലും ചെയ്യാതെ അത്രയേറെ അടുപ്പത്തില്‍ ഈ കണ്ണുകള്‍ എന്നെ ചോദ്യം ചെയ്യുന്നതെന്തിനാണ്.<br />
പതുക്കെ ഓര്‍മ്മവന്നു. കുന്നംകുളത്തുനിന്നു കയറുന്ന ഒരു ക്ലാസ്മേറ്റിന്റെ കാര്യമാണ് ഇവള് ചോദിക്കുന്നത്. കുന്നംകുളത്തുകാരിയെ നോവിച്ചൊന്നുമില്ല ഞാന്‍. എന്തോ കുസൃതി. ആ ധൈര്യത്തില്‍ പറഞ്ഞു.<br />
''ഒരു രസത്തിന്.''<br />
''ഇനി വേണ്ടാട്ടോ.''<br />
പിന്നെ, ഇവള് പറയുന്നതുകേട്ട് നിര്‍ത്താന്‍ ഞാനാര്? എങ്കിലും അവളുടെ മുഖത്തുനോക്കി എതിര്‍ത്തു പറയാന്‍ തോന്നിയില്ല.<br />
'' ഇത്താക്ക് അങ്ങനെ ചെയ്യണത് ഇനിക്ക് ഇഷ്ടല്ലാ അത്രതന്നെ.''<br />
അവളുടെ ഉള്ളിലെ ആന്തല് എനിക്ക് കേള്‍ക്കാമായിരുന്നു. ഞാനുറപ്പു കൊടുത്തു. ഭഭഇനി ഇണ്ടാവില്ലാട്ടോ''<br />
പാദസരങ്ങള്‍ കിലുക്കി അവള് ഓടിമറഞ്ഞു. ശ്രീകൃഷ്ണ കോളേജിലെ പ്രണയപുഷ്പങ്ങള്‍ക്ക് നൈര്‍മ്മല്യമുള്ള വാക്കുകള്‍ എഴുതിക്കൊടുക്കുന്ന എനിക്കിതാ ഒരു പൂങ്കാവനം തന്നിരിക്കുന്നു. എന്റെ കുട്ടിക്കാവ്.<br />
മൈതാനിയിലെ മഴയില്‍ മരങ്ങളോടൊപ്പം ഞാനും പെയ്തുനില്‍ക്കുമ്പോള്‍ വരാന്തയില്‍ അവള് നില്‍പ്പുണ്ടാവും, കൊതിയോടെ. അവള് എന്റെ കൂടെ മഴനനയുകയായിരിക്കും. മഴയില്ലാത്തപ്പോള്‍ ഞങ്ങള്‍ പാറക്കൂട്ടങ്ങളുടെ മൗനനൊമ്പരങ്ങള്‍ക്കിടയില്‍ പുല്‍മൈതാനിയുടെ തണുപ്പിലിരുന്ന് മഴ പെയ്യിച്ചു. മഴ തോര്‍ന്നിട്ടും തോരാത്ത രണ്ടു മരങ്ങളായി.<br />
ശ്രീകൃഷ്ണ കോളേജിലെ ദിനങ്ങളില്‍ ക്ലാസുകള്‍ക്കപ്പുറം ഞങ്ങള്‍ പ്രണയിച്ചുപൂത്തുനിന്നു. മറ്റം പള്ളിയുടെ മൊട്ടക്കുന്നുകളായിരുന്നു ഞങ്ങളുടെ പ്രണയവീട്. ആ പടികളില്‍ എന്റെ കുട്ടിക്കാവിരിക്കും. അവളുടെ മടിയില്‍ തല ചായ്ച്ച് ഞാനും.<br />
''കുട്ടിക്കാവേ, എനിക്ക് ഒരു പാട്ടുപാടിത്താ''<br />
''ഇത്താക്കേ, ആരെങ്കിലും വരും, കാണും. വേണ്ട''<br />
''ഇല്ല ബുദ്ദൂസേ, നീ പാട്.''<br />
അപ്പോള്‍ അവള് ചെവിയില്‍ ചുണ്ടുകള്‍ ചേര്‍ത്ത് പാടിത്തുടങ്ങും.<br />
പ്രണയം തുളുമ്പുന്ന സ്വരത്തില്‍ ജന്മങ്ങളില് നിന്നും ജന്മങ്ങളിലേക്ക് പടരുന്ന സ്നേഹത്തളിരുകള്‍ എന്റെ നെഞ്ചകത്തേക്ക് പാറിവീഴും.<br />
വരികളില്‍ നൊമ്പരത്തിന്റെ മഞ്ഞുകണങ്ങള്‍ വീഴുമ്പോള്‍ കുട്ടിക്കാവിന്റെ സ്വരം പതറും. നീണ്ട കണ്പീലികള് നനച്ച് കണ്ണീര് ഉറപൊട്ടിയൊഴുകും.<br />
കരയല്ലേ എന്നുപറയുംപോലെ വിരല്‍തുമ്പുകള്‍ കൊണ്ട് കണ്പീലികളില് ഉമ്മവച്ച് ഞാന്‍ മടക്കയാത്രക്കൊരുങ്ങും. വിരല്‍തുമ്പുകള്‍ ചേര്‍ത്തുപിടിച്ച് കുട്ടിക്കാവ് പറയും.<br />
''നീ നീ എന്റെ ജീവനാണ്.... ജീവിതം തന്നെയാണ്.''<br />
കോളേജില്‍ ഋതുഭേദങ്ങള്‍ മാഞ്ഞപ്പോഴും ഞങ്ങളില്‍ വസന്തം വിടാതെ നിന്നു. കോളേജ് ഡേയ്ക്ക് കുട്ടിക്കാവിന്റെ ഇത്താക്ക് ടാബ്ളോ അവതരിപ്പിച്ചു. കുരിശിലേറിയ ക്രിസ്തുവായിട്ടായിരുന്നു ഇത്താക്ക്. കറുപ്പിലും വെളുപ്പിലും പകര്‍ന്നു കിട്ടിയ ടാബ്ളോ ഫോട്ടോ കോളേജ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ടു. അതുമായി നിധി പോലെ കുട്ടിക്കാവ് വീട്ടിലേക്കോടി.<br />
''ഇനി, ആഗ്രഹിക്കുമ്പോഴെല്ലാം ഈ ഫോട്ടോ കാണാല്ലോ.''<br />
വിരസവേളകളിലും ഉറക്കത്തിലേക്കുള്ള വഴികളിലും ഫോട്ടോയ്ക്കു മുന്നില്‍ കുട്ടിക്കാവ് തപസിരുന്നു. മനസിലെ ഇത്താക്കിന്റെ മുഖം കാണുമ്പോള്‍ അവള് ഓരോ തവണയും എഴുതി, ഭഭഎന്റെ ഇത്താക്ക്, എന്റെ പ്രിയപ്പെട്ട ഇത്താക്ക്, എന്റെ ജീവനായ ഇത്താക്ക്''<br />
സ്വപ്നങ്ങള്‍ക്കിടയില്‍ അവള് ഉണര്‍ന്നത് അമ്മയുടെ വിളി കേട്ടായിരുന്നു. ഭഭആരാടീ ഇത്താക്ക്?''<br />
അവള് പറഞ്ഞു, ഭഭഅതെന്റെ ജീവനാണ്''<br />
ഇന്നോടെ നിര്‍ത്തിക്കോളണം നിന്റെ പഠിപ്പ്.<br />
അമ്മയുടെ ശാസനയുണ്ടായെങ്കിലും പിന്നെയും കുട്ടിക്കാവ് കോളേജിലെത്തി. ഈ കാര്യങ്ങള്‍ പറഞ്ഞു.<br />
''ഞാന്‍ നിന്റെ കൂടെയുണ്ടാവും.''<br />
ദിവസങ്ങള്‍ കഴിഞ്ഞു. കുട്ടിക്കാവ് കോളേജിലേക്ക് വന്നില്ല.<br />
പാതവക്കിലെ പൂമരങ്ങള്‍ക്ക് തീപ്പനി പിടിച്ച നാളുകള്‍. എന്റെ നെഞ്ചിലായിരുന്നു കനലുകള്‍ ആളിയത്. കുട്ടിക്കാവില്ലാത്ത നിമിഷങ്ങള്‍. കുട്ടിക്കാവിന്റെ ചിരി കാണാത്ത പ്രഭാതങ്ങള്‍. ഭഭനോവിക്കരുത് ആരെയും'' എന്നു പറഞ്ഞുതന്ന അവള് എന്റെ നോവു കാണുന്നില്ലേ എന്ന് ഭ്രാന്തുപിടിച്ചതു പോലെ സ്വയം ചോദിച്ചു. ഭഭകരയല്ലേ കുട്ടിക്കാവേ'' എന്ന് അവളെ ഓര്‍ത്ത് വിങ്ങി. കാത്തിരുന്ന് തകര്‍ന്ന് ഒടുവില്‍ അവളെ തെരഞ്ഞുപോകുകതന്നെ ചെയ്തു. ചെറിയൊരു ഗ്രാമം. അപരിചിതരുടെ നടുവിലൂടെ അവള് പറയുന്ന കഥകളിലൂടെ മാത്രം കണ്ടറിഞ്ഞ വഴികളിലൂടെ... ഒന്നേ മനസിലുള്ളൂ. ഒന്നു കാണണം. ആരു തടഞ്ഞാലും പിടിച്ചിറക്കി കൂടെകൂട്ടണം.<br />
പാതകള്‍ക്കൊടുവില്‍ പതിഞ്ഞിരിക്കുന്ന ഇല്ലത്തിനു മുന്നില്‍ പഴയൊരു ചങ്ങാതി...<br />
'' ആ കുട്ടീടെ പെണ്‍കൊടയാണ്. നീ വെറുതെ അലമ്പുണ്ടാക്കരുത്.''<br />
പെണ്‍കൊടയോ എന്റെ കുട്ടിക്കാവിന്റെയോ ഞാനറിയാതെയോ എനിക്കല്ലാതെ ആര്‍ക്കാണ് അവളെ കൊടുക്കുക.<br />
''അതിന് ആകേള്ളത് അമ്മയാണ്. അവര്‍ ചത്തുകളയൂന്ന് പറഞ്ഞിരിക്കയാണ്'' ചങ്ങാതി പിന്നെയും പറഞ്ഞുകൊണ്ടിരുന്നു.<br />
ഒന്നുറക്കെ വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്ത് എന്റെ കുട്ടിക്കാവ്. എന്റെ ജീവന്. എന്റെ ജീവിതം. പക്ഷേ, അവളുടെ മെലിഞ്ഞുനീണ്ട വിരലുകള്‍ എന്റെ വായ്പൊത്തിപിടിച്ചതുപോലെ...<br />
''അരുത് ഇത്താക്കേ. അവരെ നോവിക്കാനെനിക്കാവില്ല.''<br />
എന്റെ കൈയില്‍ പിടിച്ച് പടിയിറങ്ങിപ്പോകുന്ന കുട്ടിക്കാവിനെ ഞാന്‍ മനസിലോര്‍ത്തു. ഒരു ജന്മം മുഴുവന്‍ അവള് സവ്യം മാപ്പുനല്‍കില്ല ആ ഇറങ്ങിപ്പോരലിന്. ഭഭന്റെ മോള്'' എന്നു പറഞ്ഞ് പ്രാണന് കള?ുന്ന ഒരു അമ്മയുടെ നെഞ്ചില്‍ നിന്ന് ഞാനെങ്ങനെ എന്റെ കുട്ടിക്കാവിനെ പറിച്ചെടുക്കും?<br />
നെഞ്ചിലെ തുലാസിനെ ഇരുട്ടിലും സങ്കടങ്ങള്‍ പെരുത്തു.<br />
ഞാനും എന്റെ കുട്ടിക്കാവും ചേര്‍ന്നിരിക്കുന്ന തട്ടിലെ തീരാസങ്കടത്തിലും താഴേക്ക് ഒരമ്മയുടെ ജന്മസാഫല്യം തച്ചുടക്കപ്പെടുന്നതിലെ കൊടും വ്യഥക്ക് കനംകൂടി.<br />
വേണ്ട. നമുക്ക് ആരെയും നോവിക്കേണ്ട കുട്ടിക്കാവേ. കൊതിയോടെ തെരഞ്ഞുപിടിച്ച വഴികളിലൂടെ ഞാന്‍ തിരികെനടന്നു.<br />
നെഞ്ചില്‍ ഒരു പിളര്‍പ്പുമായി ഞാന്‍ ഒരു യാത്രയ്ക്ക് തയ്യാറായി. എന്റെ ബാല്യത്തിലേക്ക്, ബോംബെയിലേക്ക്, ഖൊപ്പോലിയിലേക്ക്. കൈയില്‍ 150 രൂപയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കുമ്പളയിലെത്തിയപ്പോള്‍ രാത്രിയായി. മുറിവേറ്റ ഹൃദയവുമായി കുമ്പളയില്‍ റോഡില്‍ കാത്തിരുന്നു. ലോറിയില്‍ മംഗലാപുരത്തേക്ക്. അവിടെ നിന്ന് ബോംബെയിലേക്ക്.<br />
നൊമ്പരങ്ങളുമായി എത്തിയ എനിക്ക് ഖൊപ്പോലിയില്‍ കുട്ടിക്കാലം തിരിച്ചുപിടിക്കാനായില്ല, മനസു മുഴുവന്‍ കുട്ടിക്കാവായിരുന്നു. ഉള്ളില്‍ തേങ്ങലുകള്‍ അടങ്ങുന്നില്ല. മൂന്നു മാസം കഴിഞ്ഞ് നാട്ടിലേക്കുള്ള തിരിച്ചുവരവിലും മനസ് നീറുകയായിരുന്നു; കുട്ടിക്കാവ് എവിടെയായിരിക്കും? എന്നെ മറന്നുകാണുമോ?<br />
നാട്ടിലെത്തിയപ്പോള്‍ കൂട്ടുകാരന് പറഞ്ഞു; അവനെ കണ്ടപ്പോള്‍തന്നെ അവള് മുഖം താഴ്ത്തിപ്പിടിച്ചു. അങ്ങനെയെങ്കില്‍ ഇത്താക്കിനെ കണ്ടാലോ?<br />
നാട്ടിലെ പല പരിചിത വഴികളിലും ഞാന്‍ അവളെ തേടി. ഒരിക്കല്‍ കണ്ടു, ബസില്‍വച്ച്. ഒന്നും മിണ്ടിയില്ല, മിണ്ടാന്‍ പറ്റിയില്ല.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEI7PYNwTtHYX8JjyfN4blKNvzmF-6m7eKD3O-Pn2yJxLYqIjvP6W-Ks_hEz5cIPbWIhra04rgICJ4C8WL0BddpzZp0e2-5o19fUblWANaz3nERDUNwG72bFg0Cb2xY0OiL-iyUKBEHl0/s1600/liyakath1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="638" data-original-width="960" height="265" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEI7PYNwTtHYX8JjyfN4blKNvzmF-6m7eKD3O-Pn2yJxLYqIjvP6W-Ks_hEz5cIPbWIhra04rgICJ4C8WL0BddpzZp0e2-5o19fUblWANaz3nERDUNwG72bFg0Cb2xY0OiL-iyUKBEHl0/s400/liyakath1.jpg" width="400" /></a></div>
<br />
ബോംബെയിലും നാട്ടിലുമായി എന്റെ വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടി. കുട്ടിക്കാവ് ഭര്‍ത്താവിനോടൊപ്പം ഗള്‍ഫിലേക്ക് പോയി. ചേട്ടന്റെ സഹായത്താല്‍ ഗള്‍ഫിലേക്ക് ഒരു ചാന്‍സ് വന്നു. കഴുത്തില്‍ നിന്നിറങ്ങി അസ്ഥികള്‍ ഉരുകുന്ന വിയര്‍പ്പുതുള്ളികളുടെ മൂല്യം പതിനേഴ് ദിര്‍ഹം. നാട്ടിലേക്കു തിരിക്കണമെന്ന മോഹമുണ്ടെങ്കിലും ചേട്ടനെ പിണക്കേണ്ടെന്നു കരുതി പിടിച്ചുനിന്നു. ഏകാന്തതകളില്‍ തീര്‍ത്തും ഏകനായിപ്പോകുന്നുവെന്ന തോന്നലില്‍, കൈവിരലുകളില്‍<br />
ബ്ളേഡ് കോര്‍ത്തിട്ട് കൈത്തണ്ടയില്‍ ആഞ്ഞാഞ്ഞുവലിച്ചു. ചോര പൊടിഞ്ഞു. പക്ഷെ, മരണവും എന്നെ കൈവിട്ടിരുന്നു. ജീവിച്ചിരിക്കാനാണ് വിധി. പ്രവാസജീവിതത്തിന്റെ ആറാം വാര്‍ഷികം. അന്നായിരുന്നു ഒരു ഫോണ്‍കോള്‍ എന്നെ തേടിയെത്തിയത്.<br />
''ഇത്താക്കല്ലേ?''<br />
ആ ഒരറ്റ ചോദ്യത്തില്‍ നിന്ന് ഞാന്‍ ശ്രീകൃഷ്ണ കോളേജ് കണ്ടു. അവിടെ മരത്തിനു താഴെ നില്ക്കുന്ന കുട്ടിക്കാവിനെ കണ്ടു. ഒരു ആന്തലോടെ ഞാന്‍ ചോദിച്ചു;<br />
''ആരാ?''<br />
''എനിക്ക് ഇത്താക്കിനെ കാണണം.''<br />
''വേണ്ട, കുട്ടിക്കാവിനെ എനിക്ക് കാണേണ്ട..!''<br />
''കണ്ടില്ലെങ്കില്‍ ഞാന്‍ ഇനിയും വിളിച്ചുകൊണ്ടിരിക്കും.''<br />
''വേണ്ട കുട്ടിക്കാവേ, ഇനി കാണേണ്ട, കണ്ടാല്‍ ഞാന്‍ തളര്‍ന്നുപോകും.''<br />
കുട്ടിക്കാവ് ഭര്‍ത്താവിനൊപ്പം അവിടെയുണ്ട്. കണ്ടിരുന്നെങ്കില്‍ എന്ന് എന്റെ മനസും ആയിരംവട്ടം പറഞ്ഞതാണ്. എന്നിട്ടും അറിയാതെ പറഞ്ഞുപോയതാണ് വേണ്ടാന്ന്. കുട്ടിക്കാവ് എല്ലാ ദിവസവും വിളിച്ചുകൊണ്ടിരുന്നു. മാസങ്ങള്‍ക്കുശേഷം ഞാന്‍ പറഞ്ഞു;<br />
''നാളെ നമുക്ക് കാണാം.''<br />
കുട്ടിക്കാവിന്റെ ഫ്ളാറ്റിനു സമീപത്തുതന്നെയായിരുന്നു കൂടിക്കാഴ്ച. ഞാന്‍ കാത്തുനിന്നു. മുന്നില്‍ കുട്ടിക്കാവ്, മെലിഞ്ഞുണങ്ങി ഒരു പെണ്ണ്. നിന്റെ നീണ്ട മുടിയും വട്ടമുഖവും എല്ലാം എവിടെ കുട്ടിക്കാവേ? ഞാന്‍ ചോദിച്ചില്ല. കുട്ടിക്കാവ് പറഞ്ഞുമില്ല. പത്തു മിനിട്ട് നീണ്ട മൗനം. ഭഭഞാന്‍ പോകട്ടേ? ഡ്യൂട്ടിക്ക് സമയമായി.'' തിരിച്ചുനടത്തത്തിനിടയില്‍ ഞാന്‍ പറഞ്ഞു. മറുപടിയില്ല. ഞാന്‍ നടന്നു. തിരിഞ്ഞുനോക്കിയില്ല, അതിനു ശേഷിയില്ല. കലങ്ങിയ കണ്ണുകളാല്‍ നോക്കിയാല്‍ പിന്നിലെ കാഴ്ചകള്‍ കാണാന്‍ പറ്റില്ല.<br />
പിറ്റേദിവസം കുട്ടിക്കാവിന്റെ ഫോണ്‍. ഇന്നലെ പിരിഞ്ഞസമയത്ത് തലകറങ്ങി വീണു. ആശുപത്രിയിലായിരുന്നു.<br />
ആത്മനിന്ദയായിരുന്നു എനിക്ക്. ഞാന്‍ കാരണം ഒരു പെണ്ണ്...! അവള്‍ക്കുള്ള മരുന്നും ഞാന്‍തന്നെ നല്‍കണം. ഞാന്‍ പഴയ ഇത്താക്കായി മാറാന്‍ തീരുമാനിച്ചു. പിന്നെയും കണ്ടു. പണ്ട് അവകാശഭാവം നിറഞ്ഞുനിന്ന കണ്ണുകളില്‍ പരാതിയുടെ നിഴല്‍പോലുമില്ലാതെ എപ്പോഴോ അവള് ചോദിച്ചു<br />
ഭഭഇത്താക്ക് കല്യാണം കഴിച്ചോ?''<br />
''ഉവ്വല്ലോ'' ഞാന്‍ അവള്‍ക്കേറെ ഇഷ്ടമുള്ള കുസൃതിച്ചിരിയോടെ പറഞ്ഞു. താഴ്ന്നു മൂടിയ കണ്പീലികള് ഒന്നു പിടഞ്ഞോ?<br />
എന്നായിരുന്നു.<br />
''വര്‍ഷം കുറേയായി എന്റെ കുട്ടിക്കാവേ'' ഞാന്‍ ചിരിച്ചുകൊണ്ടേയിരുന്നു.<br />
സംശയം തിരയടിക്കുന്ന കണ്ണുകള്‍ വിടര്‍ന്നു. കണ്പീലികളില് പഴയ നീര്‍ത്തുള്ളികള്‍.<br />
''മക്കള്‍?''<br />
''രണ്ടുപേര്‍!''<br />
''ഫോട്ടോ ഉണ്ടോ കൈയില്‍?''<br />
''ഫോട്ടോ ഇല്ല, ഭാര്യേ കാണിച്ചുതരാം.''<br />
''എവ്ടേ?'' അവള് അവിശ്വാസത്തോടെ ചുറ്റുംനോക്കി.<br />
''അവ്ടൊന്നും നോക്കണ്ട. ദാ ഇവ്ടെ ന്റെ കണ്ണില്‍ നോക്ക്. കാണുന്നുണ്ടോ? ശ്രീകൃഷ്ണകോളേജ്. മുടിയില്‍ മുല്ലപ്പൂ ചൂടിയ ഒരു മെലിഞ്ഞ പെണ്‍കുട്ടി...''<br />
എന്റെ നെഞ്ചിലെ മഴ അവളില്‍ നിന്നു മറയ്ക്കാന്‍ ഞാന്‍ കണ്ണുകള്‍ ചേര്‍ത്തടച്ചു. നിശബ്ദതയില്‍ ഒഴുകിപ്പോയ ഒരുപാടു നിമിഷങ്ങള്‍.... പിന്നെ അവള് പറഞ്ഞു. ''രണ്ടു മക്കളാണ് എനിക്ക്''.<br />
''അറിയാം'' ഞാന്‍ പറഞ്ഞു. ''അവരാണ് എന്റെയും മക്കള്‍''<br />
മാസങ്ങള്‍ക്കുശേഷം കുട്ടിക്കാവ് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു. പിന്നെ ബന്ധമില്ലാതെയായി. അപ്പോഴും എന്റെ മനസില്‍ കുട്ടിക്കാവും മക്കളും എന്റേതെന്ന മട്ടില്‍ കാത്തുനിന്നിരുന്നു.<br />
വിരസമായ മണലാരണ്യത്തില്‍ നിന്നും നാട്ടിലേക്കുള്ള വഴി തുറന്നുകിട്ടിയപ്പോള്‍ ഒറ്റത്തടിയും കുട്ടിക്കാവും മക്കളും നിറഞ്ഞുനില്ക്കുന്ന മനസുമായി ഞാന്‍ നാട്ടിലേക്ക് തിരിച്ചു. തീര്‍ത്തും ബന്ധങ്ങളില്ലാത്ത നാലുവര്‍ഷം കൂടി കടന്നുപോയി. അവള് പറയുമായിരുന്നത് ഞാനോര്‍ക്കുന്നു: ഭഭഇത്താക്ക് നല്കിയ സ്നേഹത്തിന്റെ പകുതിയെങ്കിലും അയാള്‍ എനിക്ക് നല്കിയിരുന്നുവെങ്കില്, ഞാന്‍ ഇത്താക്കിനെ മറന്നേനെ.''<br />
അതുകേള്‍ക്കുമ്പോള്‍ വേദനയല്ല എനിക്കു തോന്നുമായിരുന്നത്. കുട്ടിക്കാവിനോടു പോലും പങ്കിടാത്ത ഒരു വിജയോന്മാദമായിരുന്നു. എന്റെയുള്ളിലെ രഹസ്യമായിരുന്നു അത്. എന്റെ കുട്ടിക്കാവിന് ഞാന്‍ കൊടുക്കുന്നിടത്തോളം സ്നേഹം. അതീഭൂമിയില്‍ വേറാര്‍ക്കും കൊടുക്കാന്‍ കഴിയില്ല എന്ന വിശ്വാസത്തിന്റെ വിജയമായിരുന്നു അത്. മറക്കാന്‍ കഴിയുന്നില്ലല്ലൊ എന്ന നൊമ്പരത്തില്‍ പിടയുന്ന അവളോട് എനിക്കു വേണമെങ്കില്‍ പറഞ്ഞുകൊടുക്കാമാനിയുരുന്നു.<br />
''അയാള്‍ നിന്നെ സ്നേഹിക്കാഞ്ഞിട്ടായിരിക്കില്ല കുട്ടിക്കാവേ. അതു തിരിച്ചറിയാന്‍ നിനക്കു കഴിയാത്തതാണ്. എന്താണെന്നല്ലേ, നിന്റെ സ്നേഹമാകെ, നിന്റെ മനസാകെ, പണ്ടേ ഞാന്‍ എന്റെ ഉള്ളിലേക്ക് അടര്‍ത്തിയെടുത്തില്ലേ. കുട്ടിക്കാവിന് ഈ ജന്മം ഇത്താക്കിനെയല്ലേ പ്രണയിക്കാന്‍ കഴിയൂ. ആ പ്രണയമല്ലേ തിരിച്ചറിയാന്‍ കഴിയൂ.''<br />
ഒരിക്കലും ഞാനതു പറഞ്ഞുകൊടുത്തില്ല. അത് എന്റെ രഹസ്യം. കല്യാണപന്തലുയര്‍ന്ന വീട്ടില്‍ നിന്നു തിരിച്ചുനടക്കുമ്പോള്‍ ജീവിതത്തില്‍ പൂര്‍ണമായി തോറ്റുകൊടുക്കുകയാണെന്നറിഞ്ഞിട്ടും എന്നെ ജീവിപ്പിച്ചു നിര്‍ത്തിയ ലഹരി നിറഞ്ഞ രഹസ്യം. ഇപ്പോഴും ഏകാന്തമായ ജീവിതത്തിനിടയില്‍ ആ ലഹരിയല്ലേ എന്നെ ജീവിപ്പിക്കുന്നത്, നീ എന്റേതു മാത്രമായിരുന്നു എന്ന ലഹരി.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRBhxgy-1b0RojHFQ7HgfogWwjRlhQsyZhHuEry3bLBgI8UJLzXjapdb2q5hRm1cfYiFvRVqS6hPLFrf2ekhDIO2SF9e0zMu6ukUHIphHC9FHY9lqeP7CVlZORES3CRwER0ku4GsrjyyE/s1600/bhai.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="960" data-original-width="640" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRBhxgy-1b0RojHFQ7HgfogWwjRlhQsyZhHuEry3bLBgI8UJLzXjapdb2q5hRm1cfYiFvRVqS6hPLFrf2ekhDIO2SF9e0zMu6ukUHIphHC9FHY9lqeP7CVlZORES3CRwER0ku4GsrjyyE/s400/bhai.jpg" width="266" /></a></div>
<br />
എന്ന് സ്വന്തം ഇത്താക്ക്<br />
ലിയാക്കത്ത് മുഹമ്മദ്(ഭായി)<br />
<br /></div>
Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com0tag:blogger.com,1999:blog-7133688129799330119.post-33759226559641847302018-03-16T13:27:00.000-07:002018-03-16T13:27:09.121-07:00മഴയില്‍ ഒഴുകിയൊലിക്കാത്ത ഓര്‍മ്മകള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEggCk9Blhyphenhyphen9Jtpk51gGmysNl8aRA6MJ6bfbAOaDhaVQ4z4SQ3YyDYQSsG9PkzK6DGreIokkJb0sS3xh2W4wfRStOWjJsW3vW2lKR2kqvrHwenxy1xZ5gPYWJhOn27I-ja1TH-mgy0AmmDc/s1600/vinayachandran.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="200" data-original-width="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEggCk9Blhyphenhyphen9Jtpk51gGmysNl8aRA6MJ6bfbAOaDhaVQ4z4SQ3YyDYQSsG9PkzK6DGreIokkJb0sS3xh2W4wfRStOWjJsW3vW2lKR2kqvrHwenxy1xZ5gPYWJhOn27I-ja1TH-mgy0AmmDc/s1600/vinayachandran.jpg" /></a></div>
മഴ പെയ്തുതുടങ്ങിയതേയുള്ളു. ഞങ്ങള്‍ കാത്തിരിക്കുകയാണ്, ഈ മഴയെപ്പോലെ, ഇടയ്ക്ക് ഇടിവെട്ടിപ്പെയ്യുന്ന നനുത്ത വാക്കുകളെ... തിരുവനന്തപുരം നഗരത്തിലെ ഒരിടവഴിയാണത്. ചുറ്റും വീടുകളും കെട്ടിടങ്ങളും തിങ്ങിനിറഞ്ഞ് ഞെരുക്കിയെടുത്ത ഒരിടവഴി. ആ വഴിയുടെ അവസാനം ഒരു ഗെയിറ്റ്. ഗെയിറ്റ് അടച്ചിട്ടിരിക്കുന്നു. ഗെയിറ്റനപ്പുറത്താണ് ഞങ്ങള്‍ കാത്തിരിക്കുന്നയാളുടെ ഇടം. ഇടവഴിയില്‍ ചാലുകള്‍ തീര്‍ത്ത് മഴ പെയ്തിറങ്ങുമ്പോള്‍ മനസിലേക്ക് ആ വരികള്‍ ഒഴുകിയെത്തുകയായിരുന്നു,<br />
<i>'ഈ പുതുമഴ നനയാന്‍</i><br />
<i>നീ കൂടിയുണ്ടായിരുന്നെങ്കില്‍</i><br />
<i>ഓരോ തുള്ളിയേയും</i><br />
<i>ഞാന്‍ നിന്റെ പേരിട്ടുവിളിക്കുന്നു</i><br />
<i>ഓരോ തുള്ളിയായി</i><br />
<i>ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു</i><br />
<i>ഒടുവില്‍ നാം ഒരു മഴയാകുംവരെ.''</i><br />
മനസില്‍ നിറയുന്ന പ്രണയിനിയുടെ മുഖം മഴയില്‍ കുളിച്ചുനില്ക്കുന്നത് സ്വപ്നം കാണുകയായിരുന്നു ഞാന്‍. അപ്പോഴേക്കും ഇടവഴിയുടെ തുടക്കത്തില്‍ കാറില്‍ നിന്നും കവി ഡി. വിനയചന്ദ്രന് ഇറങ്ങി. അദ്ദേഹം മഴയിലേക്കിറങ്ങി നടക്കുമ്പോള്‍ ഞാന്‍ വെറുതെ ആലോചിച്ചു, ദേഹത്തേക്ക് ഇറ്റിവീഴുന്ന ഈ മഴത്തുള്ളികളെ അദ്ദേഹം എന്ത് പേരാകും ഇപ്പോള്‍ വിളിക്കുന്നുണ്ടാവുക?<br />
വഴിയരികില്‍ നിന്നും ഞങ്ങളും കൂടെക്കൂടി. ഗെയിറ്റ് കടന്ന് വീടിന്റെ ഉമ്മറത്തെത്തി. വാതില്‍പ്പടിയില്‍ തലേന്നു കത്തിച്ചുവെച്ച് കെടുത്തിയ മെഴുകുതിരി ഇന്നത്തെ ഇരുട്ടിനെ കാത്തിരിക്കുന്നുണ്ട്. വാതില്‍ തുറന്നയുടനെ കവി പറഞ്ഞു, 'അകത്തേക്ക് കയറരുത്. പുറത്തിരുന്നാല്‍ മതി.'' വാതില്‍ തുറന്നപ്പോഴാണ് കാര്യം മനസിലായത്, ഒരു മെഴുകുതിരി കത്തിച്ചുവയ്ക്കാന്‍ പോലും സ്ഥലമില്ല. നിറയെ പുസ്തകങ്ങളും വാരികകളും മാസികകളും പത്രങ്ങളും. അതിനിടയില്‍ എവിടെനിന്നോ രണ്ടു സ്റൂളെടുത്ത് പുറത്തുവെച്ചുതന്നു. പുസ്തകക്കെട്ടുകള്ക്കിടയില് കവി ഡി. വിനയചന്ദ്രനുമിരുന്നു. ഓര്‍മ്മപ്പെടുത്തലുകളുണ്ടാക്കുന്ന പുസ്തകങ്ങളുടെയും മാസികകളുടെയും പത്രങ്ങളുടെയും ഇടയിലിരുന്ന്, പുറത്തെ മഴയെ നോക്കി അദ്ദേഹം പറഞ്ഞുതുടങ്ങി,<br />
'അന്നത്തെ മഴ ഇതിനേക്കാളും ശക്തിയായിരുന്നു.''<br />
ചരലുപോലെ ദേഹത്തുതറയ്ക്കുന്ന മഴയെ ആ മുഖത്തു കാണാമായിരുന്നു.<br />
'അന്ന് ഓലക്കുടയായിരുന്നു. ശീലക്കുടയൊന്നും കണ്ടിട്ടുപോലുമില്ല. രാവിലെ സ്കൂളിലോട്ട് വേഗത്തില്‍ പോകും. തിരിച്ചുവരുമ്പോള്‍ പതുക്കെയേ നടക്കൂ. ചെളി നിറഞ്ഞ വഴികളായിരുന്നു. ചെളിയിലിറങ്ങി മുട്ടോളം ചെളിയുമായി കയറി ഞങ്ങള്‍ പറയും, 'എന്റെ ഷൂസാ വലുത്.'' അന്നൊന്നും ആരും ചെരിപ്പിടാറേയില്ല. ഞങ്ങളുടെകൂടെ സ്കൂളിലേക്ക് വരുന്ന ഡ്രില്‍മാഷ് കോശിസാറു പോലും ചെരിപ്പിടാറില്ല. രാമകൃഷ്ണനും ശശിധരനുമായിരുന്നു എന്റെ കൂട്ട്. ഞങ്ങള്‍ വഴിയില്‍ കിളിത്തട്ട് കളിച്ചും ആറ്റിലും കായലിലും കുളിച്ചും ഒക്കെയാണ് വീട്ടിലെത്തുക. ശാസ്താംകോട്ട കായലില്‍ ഇറങ്ങി കുളിക്കുന്നതിനിടെ വെള്ളം കുടിക്കുകയും ചെയ്യും. ശാസ്താംകോട്ട കായലിലെ വെള്ളത്തിന് ഉപ്പുരസമില്ല. അന്ന് എന്തിനും ഏതിനും പച്ചവെള്ളം മാത്രമാണുണ്ടായിരുന്നത്.<br />
ഇടവേളകള്‍ ഏറെയുണ്ടായിരുന്നു. കുട്ടിയും കോലും, അഞ്ചുകല്ലുംപാറ, പുന്നക്കയും പനങ്കയും സ്ഫടികങ്ങളും ഉപയോഗിച്ചുള്ള ഗോലികളി, അണ്ടികളി, ഇറ്റിയാനക്കളി, പഞ്ചീസ് കളി എന്നിവയായിരുന്നു ആണ്‍കുട്ടികളുടെ കളികള്‍. പെണ്‍കുട്ടികള്‍ ക്ളാസ്കളി കളിക്കും.<br />
ഇടവേളകളില്‍ സ്കൂളിന് തൊട്ടടുത്തുള്ള മാടക്കടകളില്‍ പോയി പല്ലിമിട്ടായിയും നാരങ്ങാമിട്ടായിയും വാങ്ങും. പല്ലിമുട്ട പോലുള്ള പല്ലിമിട്ടായിക്കും നാരങ്ങാഇതളിന്റെ വലിപ്പമുള്ള നാരങ്ങാമിട്ടായിക്കും പ്ളാസ്റികിന്റെ കവറുണ്ടായിരുന്നില്ല. കവറുള്ള മിഠായി അന്ന് കണ്ടിട്ടേയില്ല. ആ കടകളില്‍ കല്ലുപെന്‍സിലും കടലാസുപെന്‍സിലും കിട്ടുമായിരുന്നു. എന്നാല്‍ ഏതാനും ചില കുട്ടികള്‍ തലയില്‍ റബറുള്ള കടലാസുപെന്സില് കൊണ്ടുവരും. പുസ്തകത്തിന്റെ പുതുമണം പോലെ ഹരം പിടിപ്പിക്കുന്നതായിരുന്നു ആ റബറിന്റെ മണവും. അവരെഴുതുമ്പോള്‍ മണം വിടര്‍ത്തി നില്ക്കുന്ന റബറിന്റെ അനക്കങ്ങള്‍ നോക്കിനില്‍ക്കുമായിരുന്നു. അവരെ അസൂയയോടെ നോക്കും. <br />
അന്ന് ക്ളാസില്‍ കേട്ടെഴുത്തിടുമായിരുന്നു. എഴുതുന്നത് കാണിച്ചുകൊടുത്തില്ലെങ്കില്‍ പിന്നില്‍ നിന്ന് ഭവാനിയും ചെല്ലമ്മയും എന്നെ മാന്തുകയും നുള്ളുകയും ചെയ്യും. അതുപേടിച്ച് ഞാന്‍ കാണിച്ചുകൊടുത്തിട്ടുണ്ട്. കാണിച്ചുകൊടുത്താല്‍ അവര്‍ എനിക്കൊരു ചിരി സമ്മാനിക്കും, നിഷ്കളങ്കമായ ഒരു ചിരി.<br />
അധ്യാപകരില്‍ ഡ്രില്‍ മാഷ് കോശി സാറിനെയായിരുന്നു ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം. ഫുട്ബോളും ബാഡ്മിന്റണും കളിപ്പിക്കുമായിരുന്നു കോശിസാര്‍. ആണായാലും പെണ്ണായാലും സാറെന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. ആണിന്റെ ശരീരപ്രകൃതിയുള്ള, കല്യാണം കഴിക്കാത്ത ഒരു പെണ്‍സാറുണ്ടായിരുന്നു ഞങ്ങളുടെ സ്കൂളില്‍. എന്തുകൊണ്ടെന്നറിയില്ല, ഹെഡ്മാഷിനെ യഹൂദന് എന്ന ഇരട്ടപ്പേരിലാണ് സ്കൂളില്‍ അറിയപ്പെട്ടിരുന്നത്. ഹെഡ്മാഷിന്റെ മകന് പ്രത്യേകം പരിഗണനയുണ്ടായിരുന്നു സ്കൂളില്‍. ഞങ്ങളുടെ ക്രാഫ്റ്റ് സാര്‍ ഒരു കുഴിമടിയനായിരുന്നു. ചര്‍ക്കയും മറ്റും സ്കൂളിലുണ്ടെങ്കിലും കുട്ടികളെക്കൊണ്ട് എന്തെങ്കിലും ചെയ്യിക്കാന്‍തന്നെ മടിയായിരുന്നു. സ്കൂളില്‍ ഇന്സ്പെക്ഷന് വരുമ്പോള്‍ അടുത്ത പറമ്പിലെ കൃഷിയിടം കാണിച്ചുകൊടുക്കുമായിരുന്നു അദ്ദേഹം.<br />
സ്കൂളിനോടു ചേര്‍ന്ന പറമ്പിലൂടെ ആനകള്‍ പോകുമായിരുന്നു. ക്ളാസില്ലാത്ത നേരത്താണെങ്കില്‍ ആനകള്‍ക്കൊപ്പം ആ വഴികളിലൊക്കെ നടക്കും. ക്ളാസിലുള്ളപ്പോഴാണ് ആനകള്‍ ആ വഴി വന്നതെങ്കില്‍ മറയുംവരെ ആനയെ ഞങ്ങള്‍ നോക്കി വഴിനടത്തിക്കുമായിരുന്നു. നാടോടി മജീഷ്യന്മാര് വരാറുണ്ട്. നാണയത്തുട്ടുകള്‍ക്കു പാത്രം കുലുക്കി നടക്കുമ്പോള്‍ അവര്‍ കാണിക്കുന്ന അത്ഭുതങ്ങളുടെ പൊരുള്‍ ഇന്നും അറിയില്ല. ആകാശത്തുനിന്നും രക്തം പൊടിപ്പിക്കും, ശൂന്യതയില്‍ നിന്നും പ്രാവിനെ എടുക്കും, അങ്ങനെയങ്ങനെ... കെട്ടും ഭാണ്ഡവും മുറുക്കി അവര്‍ അടുത്ത കേന്ദ്രത്തിലേക്ക് തിരിക്കുമ്പോള്‍ അവരുടെ പിന്നാലെ കൂടും. മാന്ത്രികന് ഞങ്ങളെ ഓടിക്കാന്‍ അപ്പോഴും എന്തെങ്കിലും മാജിക്ക് കാട്ടും.<br />
ഞങ്ങളുടെ നാട്ടില്‍ സൈക്കിള്‍ സര്ക്കസുകാര് വരുമായിരുന്നു. കടവുഴ വലിയ പള്ളിയിലെ ചാത്തത്തിനും തിരുവാറ്റ അമ്പലത്തിലെ ശിവരാത്രിക്കുമാണ് സൈക്കിള്‍ സര്ക്കസുകാര് വരുന്നത്. ക്ളാസിലെ കൂട്ടുകാരുടെ നാട്ടിലെ ഉത്സവങ്ങള്‍ക്കും പോകുമായിരുന്നു. കുമരന്‍ചിറ അമ്പലത്തിലെ കുംഭഭരണി, മയ്യത്തുംകര പള്ളിയിലെ പെരുന്നാള്‍, ശാസ്താംകോട്ട അമ്പലത്തിലെ ഉത്സവം ഇതൊന്നും അന്ന് ഒഴിവാക്കിയിരുന്നില്ല. രാത്രി മുഴുവന്‍ ഉത്സവപ്പറമ്പില്‍ അലഞ്ഞുനടന്നതിന്റെ കഥ പിറ്റേദിവസം ക്ളാസിലെത്തി വിവരിക്കും. അതുകേള്‍ക്കാന്‍ കുട്ടികള്‍ കൂട്ടംകൂടുമായിരുന്നു. <br />
ഉച്ചയ്ക്കുള്ള നീണ്ട ഇടവേളയില്‍ തേങ്ങാച്ചമ്മന്തി മണക്കുന്ന പൊതിച്ചോറുമായി ഞങ്ങള്‍ സ്കൂളിന്റെ പരിസരത്തെ മരങ്ങള്‍ക്കിടയിലേക്ക് പോകും. വേരുകള്‍ പൊങ്ങിനില്ക്കുന്ന മരങ്ങളുടെ ചോട്ടില് ഞങ്ങള്‍ ഇരുന്ന് പൊതിച്ചോറുണ്ണും. പെണ്‍കുട്ടികള്‍ ചോറ്റുപാത്രങ്ങളിലാണ് ഉച്ചയൂണ് കൊണ്ടിവന്നിരുന്നത്. അവര്‍ക്ക് പാത്രം കഴുകാന്‍ സ്കൂളിന്റെ മുറ്റത്ത് ഒരു വലിയ വട്ടക്കിണറുണ്ട്. ഞങ്ങള്‍ പോയിരുന്നത് തങ്ങള്‍ മുസ്ള്യാരുടെ അണ്ടിയാപ്പീസിനും അപ്പുറത്തുകൂടിയൊഴുകുന്ന തോട്ടിലേക്കായിരുന്നു. തങ്ങള്‍ മുസ്ള്യാരുടെ അണ്ടിയാപ്പീസിന്റെ മുന്നിലൂടെ പോകുമ്പോള്‍ കറുകറെ കറുത്ത കൈകളുമായി പെണ്ണുങ്ങള് കശുവണ്ടി പൊളിക്കുന്നുണ്ടാവും. അവരുടെ വിയര്പ്പിന് ചില്യാനം രൂപായുടെ മൂല്യം മാത്രം കാണുമ്പോള്‍ ആണുങ്ങള് സമരവുമായി അണ്ടിയാപ്പീസിനുമുന്നില്‍ കുത്തിയിരിക്കുന്നുണ്ടാവും. ആ സ്ത്രീകള്‍ക്കുവേണ്ടി സമരം ചെയ്യുന്നത് അവരുടെ ഭര്ത്താക്കന്മാരാണ്.<br />
ഒരിക്കല്‍ അണ്ടിയാപ്പീസിനെതിരെ ഞങ്ങളുടെ ഹെഡ്മാഷ് പരാതി കൊടുത്തു. അണ്ടിയാപ്പീസിലെ പുകക്കുഴല്‍ താഴ്ന്നിട്ടായിരുന്നു. അതില്‍ നിന്നും ക്ളാസുകളിലേക്ക് പുക വന്നപ്പോള്‍ പരിസ്ഥിതിമലിനീകരണം എന്നുപറഞ്ഞായിരുന്നു പരാതി കൊടുത്തത്. പരിസ്ഥിതി എന്ന വാക്ക് കേട്ടത് അന്നായിരുന്നിരിക്കണം. പുകക്കുഴലിന്റെ നീളം കൂട്ടിയാണ് തങ്ങള്‍ മുസ്ള്യാര് പ്രശ്നം പരിഹരിച്ചത്.<br />
തങ്ങള്‍ മുസ്ള്യാരുടെ വീട് മയ്യത്തുംകരയിലാണ്. മയ്യത്തുംകരയില്‍ ഒരുപാട് സാധുക്കളായ മുസ്ളീങ്ങള്‍ താമസിച്ചിരുന്നു. ചാള മീനിന് അന്ന് വിലയേയുണ്ടായിരുന്നില്ല. തെങ്ങിനും കവുങ്ങിനും വളമായി ഇട്ടിരുന്നത് കടലില്‍ നിന്നും കൈനിറയെ കിട്ടുന്ന ചാളകളായിരുന്നു. മയ്യത്തുംകരയിലെ പാവങ്ങള്‍ തിന്നാനൊന്നുമില്ലാതെ ഗതിമുട്ടുന്ന കാലത്ത് തെങ്ങിന് ചോട്ടിലിടാന്‍ കൊണ്ടുപോകുന്ന ചാള വാങ്ങിവയ്ക്കും. മൂന്നുനേരവും ചാളമീന് അവരുടെ വിശപ്പകറ്റും. മയ്യത്തുംകരയില്‍ നിന്ന് ഒരുപാട് കുട്ടികള്‍ ഞങ്ങളുടെ സ്കൂളില്‍ പഠിക്കുന്നുണ്ട്. രണ്ടാമത്തെ ഇടവേളയാകുമ്പോഴേക്കും സ്കൂളിലാകെ ഒരു മണം പരക്കും, ചാളയുടെ മണം. അപ്പോഴേക്കും ക്ളാസുകളിലേക്ക് ഹെഡ്മാഷിന്റെ നോട്ടീസ് വരും, 'ക്ളാസില്‍ ചാള കഴിച്ച് വരരുത്.'<br />
നോട്ടീസ് വായിക്കുമ്പോള്‍ ചാള കഴിച്ചെത്തിയവന്റെ മുഖത്ത് കുറ്റബോധം നിറയും. വീട്ടിലെത്തി ചാള കഴിക്കരുതെന്ന നോട്ടീസിന്റെ കാര്യം പറഞ്ഞാലും പിറ്റേന്നും ചാളതന്നെയായിരിക്കും ഭക്ഷണം. വേറെന്ത് നല്കാന്. ചിലര്‍ ചാള കഴിച്ചതിന്റെ പേരില്‍ ക്ളാസില്‍ വരാതിരിക്കും. അവര്‍ കായലില്‍ പോയി ചൂണ്ടയിടുന്നുണ്ടാവും.<br />
ഞാനും ക്ളാസ് കട്ട് ചെയ്തിട്ടുണ്ട്. രണ്ടണ കൊടുത്താല്‍ കിട്ടുന്ന അര സൈക്കിള്‍ ഓടിക്കാന്‍. അന്ന് എന്നോടൊപ്പം കൂട്ടുകാരും ക്ളാസ് കട്ട് ചെയ്തിരുന്നു. എല്ലാവരും കൂടിയാണ് എന്നെ സൈക്കിളോടിക്കാന്‍ പഠിപ്പിച്ചത്. ഹെര്‍ക്കുലീസ് സൈക്കിള്‍ ആരെങ്കിലും നാട്ടില്‍ വാങ്ങിയിട്ടുണ്ടെന്നു അറിഞ്ഞാല്‍, അതുകാണാന്‍ പോകും. ആ സൈക്കിളിലെ പൊടിയൊക്കെ തട്ടി, ഞങ്ങളെ കാണുമ്പോള്‍ അയാള്‍ ഓടിച്ചുനോക്കും. അപ്പോള്‍ സൈക്കിളിന്റെ പിന്നാലെ ഞങ്ങളും ഓടും. ഒന്നു തൊടാന്‍ വിട്ടാല്‍ത്തന്നെ ഭാഗ്യം.<br />
സ്കൂളിലൊരു റേഡിയോ വാങ്ങിയതും ഒരു വലിയ സംഭവായിരുന്നു. ഹെഡ്മാഷ് റേഡിയോ ബാറ്ററിയൊക്കെയിട്ട് തുറന്നു. കരകരാശബ്ദം. കുറേനേരം എവിടെയൊക്കെയോ പിടിച്ച് തിരിച്ചു. ഞങ്ങള്‍ വെറും കാഴ്ചക്കാര്‍ മാത്രം. അത്ഭുതപ്പെട്ടിയില്‍ നിന്നും കരാകരാ ശബ്ദത്തിനൊപ്പം ആരുടെയോ വാക്കുകളും കേട്ടുതുടങ്ങി. ഫുട്ബോള്‍ കമന്ററിയായിരുന്നു അത്. ഇന്ത്യയും മറ്റേതോ രാജ്യവും തമ്മിലുള്ള മത്സരമാണ്. ഗോളി തങ്കയ്യയെക്കുറിച്ച് പറഞ്ഞതുമാത്രമാണ് മനസിലായതെങ്കിലും റേഡിയോയിലേക്കുതന്നെ ചെവി കൂര്‍പ്പിച്ചുനിന്നു.<br />
അന്ന് ഞങ്ങളുടെ നാട്ടില്‍ ഒരാളുടെ വീട്ടില്‍ മാത്രമാണ് റേഡിയോയുണ്ടായിരുന്നത്. സിംഗപ്പൂരില്‍ പോയി സമ്പാദിച്ചുവന്ന, സിംഗപ്പൂരി എന്നു വിളിക്കുന്നയാളുടെ വീട്ടില്‍. അഅവിടേക്ക് റേഡിയോ കേള്‍ക്കാന്‍ പലരും പോകാറുണ്ടായിരുന്നു. ഞങ്ങളുടെ സ്കൂളില്‍ റേഡിയോ വാങ്ങിയതോടെ നാട്ടുകാരില്‍ ചിലരും വരുമായിരുന്നു, റേഡിയോ കേള്‍ക്കാന്‍.<br />
ഒരു മഴക്കാലത്ത് കാറ്റില്‍ ഞങ്ങളുടെ സ്കൂളിലെ ഓലപ്പുര പറന്നുപോയിട്ടുണ്ട്. നല്ല മഴയും കാറ്റുമായിരുന്നു അന്ന്. ആ വഴികളിലൊക്കെ നിറയെ ചോലമരങ്ങളുണ്ടായിരുന്നു. വളരുമ്പോള്‍ പോടാകുന്ന പൈന്മരങ്ങളുടെ പോടിനുള്ളില്‍ ഞങ്ങള്‍ മഴ വരുമ്പോള്‍ കയറിനില്‍ക്കുമായിരുന്നു. മഴക്കാലം വന്നാല്‍ എനിക്ക് സ്കൂളില്‍ പോകാനൊക്കത്തില്ല. കാല്‍വിരലുകള്‍ക്കിടയില്‍ ചെളി പിടിച്ച് വളംകടിയായിട്ടുണ്ടാവും. വേപ്പെണ്ണകൊണ്ട് വിരലുകളില്‍ തേച്ചുപിടിപ്പിക്കും. ദിവസങ്ങളോളം ചെളിയിലിറങ്ങില്ല. പിന്നെ പൊങ്ങംപനി വന്നാലും സ്കൂളിലേക്ക് പോകാനൊക്കില്ല. കണ്ണുദീനമാണ് വന്നതെങ്കില്‍ രണ്ടുമാസമൊക്കെ അവധി തന്നെ. കോഴിപ്പടി മരുന്നു വാങ്ങിക്കഴിച്ചാലേ കണ്ണുദീനം മാറൂ.<br />
കണ്ണുദീനം മാറി സ്കൂളിലെത്തുമ്പോഴേക്കും ഒന്നാമത്തെ ബെഞ്ചിന്റെ ഒന്നാമതുള്ള എന്റെ സ്ഥാനം മാറിയിട്ടുണ്ടാവും. സദാശിവനായിരിക്കും അവിടെയിരിക്കുന്നുണ്ടാവുക. ക്ളാസിലെ ഏറ്റവും മിടുക്കനെയും മിടുക്കിയെയുമാണ് ഒന്നാംനിരയിലിരുത്തുക. കാര്യം അങ്ങനെയൊക്കെയാണെങ്കിലും മാര്‍ക്കിന്റെ ശതമാനക്കണക്കുകളിലൊന്നും ആരും വ്യാകുലപ്പെട്ടിരുന്നില്ല. വീട്ടില്‍ പോയിരുന്ന് പഠിക്കാനൊന്നും നേരമുണ്ടായിരുന്നില്ല. ക്ളാസിലിരുന്ന് പഠിക്കുമ്പോള്‍ത്തന്നെ ഞാന്‍ പദ്യങ്ങളൊക്കെ മനപ്പാഠമാക്കി ചൊല്ലുമായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ ഒന്നാം ബെഞ്ചിലെ ഒന്നാം സ്ഥാനത്തുതന്നെയിരുന്നു. പെണ്‍കുട്ടികളുടെ നിരയില്‍ രാധാമണിയായിരുന്നു ഒന്നാം സ്ഥാനത്തിരുന്നത്. ക്ളാസില്‍ ഏറ്റവും നന്നായി പഠിക്കുന്ന ആണിനെയും പെണ്ണിനെയും ചേര്‍ത്ത് കുട്ടികള്‍ അടക്കം പറയും, 'ഡേയ്, ലവനും ലവളും ഊം ഊം...'' നിഷ്കളങ്കമായ ബന്ധമാണുണ്ടാവുക.''<br />
'അന്നത്തെ മഴത്തുള്ളികളെ ആ പേരായിരുന്നോ വിളിച്ചിരുന്നത്?'' എന്റെ സംശയം.<br />
'നിങ്ങള്‍ വിചാരിക്കുംപോലൊരു ബന്ധമൊന്നുമല്ല അത്. കാണുമ്പോള്‍ സംസാരിക്കും, അത്രതന്നെ. പവിത്രമായ ഒരു സ്നേഹത്തിന്റെ ചരട് ഉണ്ടാകും. അത്രയേയുള്ളു. സ്കൂള്‍ വിട്ടുപോയശേഷം രാധാമണിയെ കണ്ടിരുന്നില്ല.''<br />
കണ്ണുകളിടുക്കിപ്പിടിച്ച് ആ ഓര്‍മ്മകളിലേക്ക് കവി ഇരിക്കുമ്പോള്‍ പുറത്ത് മഴയ്ക്ക് ശക്തി കൂടി. ആ സ്കൂള്‍മുറ്റത്തും ഇപ്പോള്‍ മഴ പെയ്യുന്നുണ്ടായിരിക്കണം. വര്‍ഷങ്ങള്‍ക്കു മുമ്പ് പെയ്ത അതേ ആവേശത്തോടെ... അവിടെയും ഏതോ വിദ്യാര്‍ത്ഥി ആ മഴത്തുള്ളികളെ ഒരു പേരു ചൊല്ലി വിളിക്കുന്നുണ്ടാവും. അല്ലെങ്കില്‍ കൂട്ടാകാര് പറയുന്നുണ്ടാവും, 'ഡേയ്, ലവനും ലവളും, ഊംഊം...'' അതുകേള്‍ക്കുമ്പോള്‍ അവന് മിണ്ടാതെ കള്ളച്ചിരിയൊതുക്കി മഴയില്‍ നടന്നുപോകുന്നുണ്ടാവും.<br />
പുറത്തെ മഴയിലേക്ക് ഞങ്ങളുമിറങ്ങി,<br />
'ഈ പുതുമഴ നനയാന്‍<br />
നീ കൂടിയുണ്ടായിരുന്നെങ്കില്‍<br />
ഓരോ തുള്ളിയേയും<br />
ഞാന്‍ നിന്റെ പേരിട്ടുവിളിക്കുന്നു<br />
ഓരോ തുള്ളിയായി<br />
ഞാന്‍ നിന്നില്‍ പെയ്തുകൊണ്ടിരിക്കുന്നു<br />
ഒടുവില്‍ നാം ഒരു മഴയാകുംവരെ.''<br />
<br />
കെ. സജിമോന്‍</div>
Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com0tag:blogger.com,1999:blog-7133688129799330119.post-51104334640836165412018-03-15T13:27:00.001-07:002018-03-15T13:27:38.794-07:00 പ്രണയഗാനങ്ങളുടെ ഉസ്താദ്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMTnJfTHkTkfeIILLBSa05K3f8bKBzlndp4l-kIiWNVXgSjhQLjQoaWMNFBJvPUTHjgznT98QjAbwkvRKpR1v1CLaw0QIaG_VlLW_7kF0xUlKGvrla181zcni-MwEVQdrsXHd-eeira44/s1600/Umbayi.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="440" data-original-width="660" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMTnJfTHkTkfeIILLBSa05K3f8bKBzlndp4l-kIiWNVXgSjhQLjQoaWMNFBJvPUTHjgznT98QjAbwkvRKpR1v1CLaw0QIaG_VlLW_7kF0xUlKGvrla181zcni-MwEVQdrsXHd-eeira44/s640/Umbayi.jpg" width="640" /></a></div>
<div style="text-align: left;">
<br /></div>
ഡിപ്പോയില്‍ അരി വന്നിട്ടുണ്ടോന്ന് നോക്കാന്‍ ഉമ്മ നിര്‍ദ്ദേശിക്കുന്നത് കേള്‍ക്കാന്‍ ഇബ്രാഹിം കാത്തിരുന്നത്, നടത്തവഴിയിലെ ബാര്‍ബര്‍ഷോപ്പില്‍ ഹാര്‍മോണിയവുമായി അയ്മൂക്കയും തബലയുമായി ബാര്‍ബര്‍ പാപ്പച്ചനും ചേര്‍ന്ന് നടത്തുന്ന രാഗവിസ്താരങ്ങള്‍ കേട്ടുനില്‍ക്കാനായിരുന്നു. അവിടെ അവര്‍ പാടുന്നുണ്ടാവും<br />
'ആസുബരി ഹേ യേ ജീവന് കി രാഹേ<br />
കോയി ഉന്‍സെ കെഹദേ ഹമേം ഭൂല്‍ ജായേ....<br />
എന്താ വൈകിയതെന്ന ബാപ്പയുടെ ചോദ്യത്തിന് എന്ത് ഉത്തരം പറയുമെന്ന് ഉള്ളം ആകുലപ്പെടുന്നതിനും മുകളിലായിരുന്നു ആ ആസ്വാദനം. പിന്നീടൊരിക്കല്‍ ഡിപ്പോയില്‍ അരി വന്നുവോ എന്നൂനോക്കാന്‍ പോയപ്പോഴേക്കും അയ്മൂക്ക എന്ന തന്റെ പാട്ടുകാരന് ചോരയില്‍ കുളിച്ചുനില്ക്കുന്നു. ആരോ കൊന്നതാ. പൊട്ടിയ ഹാര്‍മോണിയം കിടക്കുന്നതുംകണ്ട് വീട്ടിലേക്ക് നടക്കുമ്പോള്‍ തനിക്കുവേണ്ടി മാത്രമായി അയ്മൂക്ക പാടുന്നുണ്ടായിരുന്നു<br />
'ആസൂബരി ഹേ യേ ജീവന് കി രാഹേ...<br />
ഓടിക്കിതച്ചെത്തി ആടിയാടി നില്ക്കുന്ന ഡസ്കിന്റെ തലപ്പത്ത് കൈവിരലുകളാല്‍ ആ പാട്ടിന് താളമിടുന്ന ഇബ്രാഹിം. ബാപ്പയുടെ തട്ടുകിട്ടുമ്പോള്‍ കൈവിരലുകള്‍ നെഞ്ചോടുചേര്‍ത്ത് നെഞ്ചില്‍ കൊട്ടിത്തുടങ്ങി. ചാക്കുകളാല്‍ മറച്ച കക്കൂസ്പുരയുടെ മറവില്‍ കാല്‍മുട്ടുകളില്‍ താളമിട്ട് ഉപ്പാനോടുള്ള സ്നേഹവൈരാഗ്യം തീര്‍ത്തു.<br />
ബാപ്പായുടെ തല്ല് പിന്നെയും കൊണ്ടു. കലാകാരനായാല്‍ ജീവിക്കാന്‍ കഴിയില്ലെന്ന ബാപ്പാന്റെ തത്വശാസ്ത്രത്തെ എതിര്‍ക്കാന്‍ പറ്റില്ല. ഒരു സാധാരണക്കാരന്റെ മക്കളെക്കുറിച്ചുള്ള ആതി.<br />
'എല്ലാം ശരിയാകുമെന്നു പറഞ്ഞ് ആശ്വസിപ്പിക്കാറുള്ള എന്റെ ദൈവം, എന്റെ ഉമ്മ വിട്ടുപിരിഞ്ഞപ്പോള്, ഒരു കെട്ടഴിഞ്ഞപോലെയായി കുടുംബം. ആചാര്യന്മാരില്ലാത്ത എന്റെ തബലയുമായി ഞാന്‍ മട്ടാഞ്ചേരിയില്‍ അലഞ്ഞു. ബോംബെ എന്നൊരു സ്ഥലമുണ്ട്, അവിടെ ചെന്നാകണം തബല പഠിക്കേണ്ടതെന്ന് മെഹ്ബുബ് ഭായി പറഞ്ഞു. തബലയുമായി പോകുന്നുവെന്ന് പറയുമ്പോള്‍ ബാപ്പാന്റെ മനസില്‍ കൊട്ടുന്ന ദ്രുതതാളത്തിന്റെ വേഗത അറിയുന്നതുകൊണ്ട്, എളാപ്പാനെപ്പോലെ കപ്പലോട്ടക്കാരനാകാന്‍ പഠിക്കണമെന്ന് ബാപ്പാന്റെ മുന്നില്‍ കള്ളം പറഞ്ഞു.''<br />
രാത്രിമുല്ലകള്‍ പോലെ മണം വിതറിനില്‍ക്കുന്ന അത്തറും പളപളാ തിളങ്ങുന്ന കുപ്പായക്കരയും കെട്ടിത്തൂക്കി മകന് വരുന്നത് സ്വപ്നം കണ്ടൊന്നുമായിരിക്കില്ല ബാപ്പ ഇബ്രാഹിമിന് അനുമതി നല്കി. നാട്ടിലെ പോളിറ്റ്ബ്യൂറോ എന്നറിയപ്പെടുന്ന മുഹമ്മദ്ക്കയുടെ ടൈലര്‍ഷാപ്പില്‍ നിന്നും തുന്നിവാങ്ങിയ കാല്സറായിയുമിട്ട് ബോംബെ എന്ന അതിശയനഗരിയിലേക്ക് ഇബ്രാഹിം പുറപ്പെട്ടു. പാമ്പും പട്ടിയും മാത്രമുള്ള ഹോസ്റലില്‍ അവര്‍ക്കൊപ്പം രാപ്പാര്‍ക്കുമ്പോഴും മറ്റെല്ലാവരെയും പോലെ കപ്പലോടിച്ച് അത്തറുമായി നാട്ടിലേക്ക് തിരിക്കണമെന്നായിരുന്നില്ല, ഈ തബല പഠിപ്പിക്കണ ചെങ്ങായീനെ കാണണംന്നായിരുന്നു മോഹം.<br />
കപ്പലില്‍ പരിശീലനത്തിനിടെ വെള്ളത്തില്‍ തള്ളിയിട്ട് നീന്താന്‍ പറഞ്ഞപ്പോള്‍, വെള്ളത്തിന്റെ മുകളില്‍ തബല കൊട്ടിക്കളിച്ചു. ഇവന് മരണത്തിലും തബല കൊട്ടലോ എന്നു ചോദിച്ച് കപ്പലിലേക്ക് വലിച്ചുകയറ്റിയിട്ടു. കപ്പലിലെ ഇലക്ട്രീഷ്യനാകാനായിരുന്നു പഠിപ്പ്. പക്ഷെ, അതായിരുന്നില്ല പഠനം. കുറേ നിരാശാകാമുകന്മാരും ബുദ്ധിജീവികളും കഞ്ചാവില്‍ ലഹരിപൂണ്ടു നില്ക്കുന്ന ഇരുണ്ടു മുറികളിലും ഹോളിയുടെയും ബക്രീദിന്റെയും വിശാലമായ വേദികളിലും മലബാറി എന്നു വിളിക്കുന്ന ഇബ്രാഹിം പാട്ടുകള്‍ കൊണ്ട് ലഹരി നല്കി.<br />
'കോയി ജബ് തുംഹാ ഹൃദയ് തോഡുദേ...<br />
.... തബ് തും മേരേ പാസ് ആനാ പ്രിയേ<br />
മേരാ ഘര്‍ കുലാഹേ കുലാദീ രഹേ...''<br />
എന്നു പാടുമ്പോള്‍ സിഗരറ്റിന്റെ പാക്കറ്റും മറ്റൊരു കൈയില്‍ മദ്യവും പകര്ന്നുതരാന് നിരാശാകാമുകന്മാര് തിക്കു കാട്ടി. 'ഞാന്‍ പാടുന്നു, മദ്യം കിട്ടുന്നു. പാടാനുള്ള ലഹരി ഓരോ തുള്ളിയായി അവര്‍ ഒഴിച്ചുതന്നു.''<br />
'മലബാറി ബഹുത് അച്ചാ ഗാതാ ഹെ''<br />
മാസത്തിലൊരിക്കല്‍ എലിഫന്റാ ദ്വീപില്‍ നിന്ന് കരയിലേക്ക് ഒരു യാത്ര. സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള യാത്രയ്ക്കിടെ ബോംബെ തെരുവുകളില്‍ അലഞ്ഞു. കണ്ടെത്താനായില്ല, എന്റെ ഗുരുവിനെ.<br />
കപ്പലില്‍ മുങ്ങുമ്പോള്‍ പോലും തബല കൊട്ടിക്കളിക്കുന്ന ഇബ്രാഹിം പരീക്ഷയില്‍ തോറ്റു. പാടുന്ന മലബാറിക്കു മുന്നില്‍ തോല്‍വിയില്ല, 'അവനെ ജയിപ്പിച്ചേക്ക്'' എന്നു പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് നല്കി. ട്രെയിനിംഗ് കഴിഞ്ഞു.<br />
ഗുരുവിനെ കണ്ടെത്താന്‍ കഴിയാതെ വീണ്ടും നാളുകള്‍. അലച്ചിലായിരുന്നു, അപ്പോഴും ജീവന് എന്നത് പ്രശ്നം തന്നെയാണ്. 'കൂട്ടുകാരന് ഗോഡ്റേജില്‍ 360 രൂപ മാസശമ്പളത്തിന് ജോലി ശരിയാക്കിത്തന്നു. താമസം ഭദ്രാവതി ലോഡ്ജിന്റെ കുടുസുമുറിയില്‍. പാട്ടും ഞാനും ഗുളികയുടെ ലഹരിയില്‍ ഒതുങ്ങിനിന്നു. രാവിലെ പകുതി, വൈകീട്ട് പകുതി 50 പൈസയുടെ ലഹരി പാതിപ്പാതി കഴിച്ച് ഗുരുവിനെ തേടിയിറങ്ങി. കണ്ടെത്താന്‍ പറ്റാതാവുമ്പോള്‍ ഭദ്രാവതിയുടെ മടിയില്‍ ദിവസങ്ങളോളം ബീഡിയുടെയും കട്ടന്ചായയുടെയും ബലത്തില്‍ കഴിഞ്ഞുകൂടി. തൊട്ടടുത്ത് മലബാര്‍ ഹില്ലില്‍ ഒരിക്കല്‍ ഒരു പാട്ടുകേട്ടു. ആരോ പഠിപ്പിക്കുന്നു. കൂട്ടത്തില്‍ മനസില്‍ തബല കൊട്ടി സദസിലെരാളായി ഞാനും. ഏഴാംപക്കം വേദിയില്‍ നിന്നൊരു വിളി,<br />
'ഇദര്‍ ആവോ മലബാറി''<br />
ഞാന്‍ ചെന്നു.<br />
'ഭക്ഷണം കഴിച്ചോ?''<br />
ഒന്നും മിണ്ടിയില്ല. കൈയില്‍ പണമില്ലാത്ത ഞാന്‍ അളന്നാണ് ചായ കുടിച്ചിരുന്നത്. പകുതിയാക്കി അടച്ചുവെച്ച് വിശക്കുമ്പോള്‍ പാതി.<br />
'നിസ്കരിച്ചോ?''<br />
'ഇല്ല'' , പക്ക കമ്യൂണിസ്റായ ബാപ്പ ഇതൊന്നും ശീലമാക്കിയിരുന്നില്ല.<br />
'പോയി നിസ്കരിക്ക്''<br />
നിസ്കരിച്ച് വന്നപ്പോള്‍ ഹോട്ടലില്‍ നിന്ന് നല്ല ബിരിയാണി വാങ്ങിത്തന്നു.<br />
ഉസ്താദ് മുജാഫിര്‍ അലിഖാന് സാഹിബ്, എന്റെ ഗുരുനാഥന്. അക്ഷരങ്ങള്‍ ചെവിയില്‍ നൃത്തം ചവിട്ടുന്ന തബല വാദനമാണ് എന്റെ ഉസ്താദിന്റേത്. അത് പഠിച്ചെടുക്കാനായി ഞാന്‍ കൂടെക്കൂടി. ഒന്നരവര്‍ഷം പിന്നിട്ടു.<br />
ഭദ്രാവതിയുടെ കയര്‍ക്കട്ടിലില്‍ മലര്‍ന്നുകിടന്ന് ഞാന്‍ പാടുകയായിരുന്നു,<br />
ആസുബരിഹേ....<br />
താഴെ ടിന്‍മേക്കര്‍ സുലൈമാനിക്കയുടെ മുറിയുടെ അടുത്തെത്തി ഉസ്താദ് ചോദിച്ചു,<br />
'ആരാ പാടുന്നത്?''<br />
'നിങ്ങളുടെ ശിഷ്യന്‍തന്നെ.<br />
ഉസ്താദ് കയര്‍കട്ടിലിനോടു ചേര്‍ന്നുനിന്നതറിയാതെ ഞാന്‍ പാടിക്കൊണ്ടിരുന്നു. പാട്ടുതീര്‍ന്നപ്പോള്‍ പിടിച്ചെഴുന്നേല്‍പ്പിച്ച് ഒന്നുകൂടി പാടാന്‍ പറഞ്ഞു. വീണ്ടും പാടി.<br />
'ഇന്നു തൊട്ട് തബല ബന്ദ്, ഇനി ഹാര്‍മോണിയം.'' ഉസ്താദിന്റെ കീഴില്‍ ഞാന്‍ പാട്ടുപഠിച്ചു. തെറ്റുമ്പോള്‍, ഉറക്കെ കേള്‍ക്കാം,<br />
'മന്ത്ര മേം സുനോ.''<br />
ഏഴുവര്‍ഷം ഗുരുവിന്റെ കൂടെക്കൂടി. ഒരിക്കല്‍ ഞാന്‍ ജോലി ചെയ്തു വരാന്‍ കാത്തിരിക്കുകയായിരുന്നു.<br />
'ബോംബെ സെന്‍ട്രലില്‍ നിന്ന് രണ്ട് ടിക്കറ്റെടുക്കണം.''<br />
ഞാന്‍ ടിക്കറ്റെടുത്ത് കൊണ്ടുവന്നു.<br />
'ആസുബരി ഹേ.. പാടണം.''<br />
ഞാന്‍ കരഞ്ഞുപാടി.<br />
'ഇന്‍സാ അല്ല പിന്നെ കാണാം. നിനക്കൊരു സമ്മാനം മുറിയില്‍ വച്ചിട്ടുണ്ട്.''<br />
മുറിയിലേക്ക് ഓടിയെത്തി നോക്കി. 17 പുസ്തകങ്ങള്‍.<br />
ബാപ്പയോടുള്ള ദേഷ്യത്തിന്റെ പേരില്‍ ആ പുസ്തകവും എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റും നാട്ടിലെത്തിച്ചപ്പോള്‍ കത്തിച്ചു. എങ്കിലും കത്താതെ ഇന്നെന്റെ മനോഷെല്‍ഫില്‍ പൊടി പോലുമില്ലാതെ കിടക്കുന്നു ആ പുസ്തകം. അന്ന് ഗുരു ഇറങ്ങിപ്പോയതാണ്. പിന്നെ കണ്ടില്ല. ഗുരുവിന്റെ അസാന്നിധ്യം എന്നിലെ പാട്ടുകാരനെ ജീവിക്കാന്‍ ഗതിയില്ലാത്തവനാക്കി. ഞാന്‍ അലഞ്ഞു.<br />
കലാകാരനിലേക്ക് എത്താനുള്ള കടമ്പകളില്‍ ഇറ്റിവീണ വിയര്‍പ്പുതുള്ളികള്‍, ഐസ് പ്ളാന്റില്‍ ഐസ് അടിക്കുന്നവനായി, പിടയ്ക്കുന്ന മീനുകള്‍ തോളെല്ലില്‍ കയറ്റിയിറക്കുന്ന ലോഡിംഗുകാരനായി. ലോറിയില്‍ ക്ളീനറായി, ഡ്രൈവറായി, വളയം പിടിച്ച് മടുത്തപ്പോള്‍ ബ്രോക്കറായി. പിന്നീട്, ബോംബെയിലേക്ക് കൊച്ചിയില്‍ നിന്നും ഡോളര്‍ എത്തിച്ചുകൊടുക്കുന്ന മൂന്നാമനായി. ഡോളറിനൊപ്പം 'സുഹാനി രാത് ഘര്‍ ഛുഠേ... എന്നും കൂടി പാടിക്കൊടുക്കുമ്പോള്‍ ഒരു രൂപ കൂട്ടിത്തന്നു. തിരികെ നാട്ടിലേക്കുള്ള യാത്രയില്‍ അരയില്‍ വാച്ചുകള്‍ കെട്ടിയൊതുക്കി വന്ന് കള്ളക്കടത്തുകാരനായി. എന്നിട്ടും ഒന്നും സമ്പാദിച്ചില്ല. ഇതെന്റേതല്ല എന്ന തിരിച്ചറിവ് മാത്രമായിരുന്നു സമ്പാദ്യം.<br />
ഓരോ ബോംബെ യാത്രയിലും ഗുരുവിനെ അന്വേഷിച്ചു. എങ്ങും കണ്ടില്ല. പലരോടും ചോദിച്ചു, മുജാഫിര്‍ അലിഖാന് സാഹിബ് എന്നൊരാളെ കണ്ടോ? പാട്ടുകച്ചേരികളില്‍, പഴയ സൌഹൃദങ്ങളില്, ആരും കണ്ടില്ല.<br />
മട്ടാഞ്ചേരിയില്‍ ഹാര്‍മോണിയവുമായി പലപ്പോഴും പ്രത്യക്ഷപ്പെട്ടു. ഒരിക്കല്‍ സംഗീതത്തിന്റെ ലഹരിയില്‍ ഇരിക്കുമ്പോള്‍ തൊട്ടടുത്ത് മദ്യത്തിന്റെ ലഹരിയില്‍ മറ്റൊരാള്‍, സംവിധായകന് ജോണ്‍ എബ്രഹാം.<br />
ഒരു പാട്ടു പാടണമെന്ന ചെറിയൊരു ആഗ്രവുമായി നില്ക്കുന്നു. പാടിക്കൊടുത്തു. പിന്നീട്, ജോണ്‍ പറഞ്ഞ സ്ഥലത്തും പാടി. പാട്ട് സ്വന്തം വഴിയാണെന്ന് അന്നും തിരിച്ചറിഞ്ഞിരുന്നില്ല. വെറുതെ പാടുന്നുവെന്നുമാത്രം. അമ്മ അറിയാന്‍ എന്ന സിനിമയുടെ റെക്കോഡിംഗ് വേളയില്‍ ജോണ്‍ എന്നെയും കൊണ്ടുപോയി. രാത്രി രണ്ടുമണി, ചാര്‍മിനാര്‍ സിഗരറ്റ് എന്റെ ചുറ്റും എരിയുമ്പോള്‍ ജോണ്‍ പറഞ്ഞു,<br />
'ഇബ്രാഹിം പാടിയ പാട്ട് ഒന്ന് കേള്‍പ്പിച്ചു കൊടുക്ക്.''<br />
എന്റെ കുറവെന്താണെന്ന് മനസിലാക്കിത്തന്നത് ജോണായിരുന്നു. എന്റെ മുന്നില്‍ ഒരു കണ്ണാടി വച്ചപോലെ. നിന്റെ ജീവിതം സംഗീതമാണെന്ന് മനസിലാക്കിത്തന്ന ജോണ്‍.<br />
ടൈറ്റിലില്‍ ജോണ്‍ ചെറിയൊരു മാറ്റം വരുത്തി.<br />
'ഇബ്രാഹിം, നിങ്ങളെ ഉമ്മ വിളിക്കുന്ന പേര് ഉമ്പായി എന്നാണ്. ഞാനും വിളിക്കുന്നു ഉമ്പായി എന്ന്.''<br />
പിന്നീടും പലതവണ ജോണ്‍ വന്നു, കണ്ടു. ലഹരിയിലല്ലാതെ മാത്രമാണ് ജോണ്‍ പിന്നീട് എന്റെയടുത്തെത്തിയത്.<br />
സംഗീതത്തോടൊപ്പം ഞാന്‍ വളര്‍ന്നു. ഡല്‍ഹിയില്‍ എം.പിമാരുടെ സദസില്‍ പാടുമ്പോള്‍ എം. എ. ബേബി, കെ.വി. തോമസ് എന്നിവരുമുണ്ടായിരുന്നു. എന്തുകൊണ്ട് മലയാളത്തിലേക്കില്ല എന്ന ചോദ്യത്തിന് കാച്ചിയത്, താമസമെന്തേ വരുവാന്‍ എന്ന ഗാനമായിരുന്നു. അറിയാവുന്ന ആ നാലുവരി എന്നെ മലയാളത്തിലേക്ക് എത്തിച്ചു. എറണാകുളം അബാദ് പ്ളാസയിലെ പാട്ടുകാരനായി മാറി. കാര്യമായ സമ്പാദ്യമില്ലാത്ത ഞാന്‍ വീടു പുലര്‍ത്താന്‍ ലോണിന് അപേക്ഷിച്ചു. പപ്പടത്തിന്റെ ബിസിനസ് ചെയ്യാനാണെന്നായിരുന്നു പറഞ്ഞത്. പക്ഷേ, ലോണ്‍ തന്നില്ല. പിന്നീട് എന്റെ പാട്ടുകേട്ട ബാങ്ക് മാനേജര്‍ പാട്ടു തീര്‍ന്നയുടന്‍ രായ്ക്കുരാമാനം എനിക്ക് ലോണ്‍ ശരിയാക്കിത്തന്നു. എന്റെ സംഗീതം എന്നെ വളര്‍ത്തുകയായിരുന്നു.<br />
അബാദ് പ്ളാസയിലേക്കുള്ള വഴിമധ്യേയാണ് ജോണിന്റെ മരണവാര്‍ത്ത ഞാനറിയുന്നത്. എന്റെ ജോണിനു വേണ്ടി എനിക്ക് എന്തു ചെയ്യാന്‍ പറ്റുമെന്ന ആലോചനയായിരുന്നു അബാദിലേക്കുള്ള ഒന്നര കിലോമീറ്റര്‍ ദൂരം വരെയും. അബാദ് പ്ളാസയിലെത്തിയപ്പോള്‍ ആ ചോദ്യത്തിന് മറുപടിയായി, ജോണ്‍ നല്കിയ ആ പേരു മതി. ഇബ്രാഹിം അങ്ങനെ ഉമ്പായി ആയി.''<br />
<br />
<br />
ഉമ്പായിയുടെ പ്രണയം<br />
'എന്റെ ഏറ്റവും വലിയ പ്രണയിനി സംഗീതമാണെന്ന് ഞാന്‍ വളരെ വൈകിയാണ് അറിഞ്ഞത്. അവളെന്നെ സ്നേഹിക്കുംപോലെ, ഞാന്‍ സ്നേഹിക്കുന്നില്ല.<br />
ഞാന്‍ കാണാന്‍ കൊതിച്ചുനടന്ന ഒരു പെണ്ണുണ്ടായിരുന്നു. ഭദ്രാവതി ലോഡ്ജിലെ കയര്‍ കട്ടിലില്‍ കിടന്ന്,<br />
'ദൂര് രഹേ കല് കരീ ബാജാ..''(നീ അടുത്തുവന്ന് സംസാരിച്ചാല്‍ ഈ രാവ് ഞാന്‍ ഒരിക്കലും മറക്കില്ല.) എന്നു പാടുകയായിരുന്നു. കയര്‍ കട്ടിലില്‍ കിടന്നാല്‍ കാണാം, തൊട്ടപ്പുറത്തെ ബില്‍ഡിംഗിന്റെ മുകളില്‍ ഒരു പെണ്ണ് മുഖം മാത്രം കാണിച്ച പര്‍ദയിട്ട് നില്‍ക്കുന്നത്. എന്റെ പാട്ട് ഉച്ചത്തിലായി. ജനലഴികളിലൂടെ അവളുടെ പുഞ്ചിരി എന്നെ മുത്തമിട്ടു. ഒരുനോക്കേ കണ്ടുള്ളൂ. പിന്നീട് പലതവണ ഞാനാ പാട്ടുപാടി കാത്തുനിന്നു. അവള് വന്നില്ല. അവളെ കാണണമെന്നു വീണ്ടും വീണ്ടും തോന്നി. എന്റെ ലോഡ്ജിന്റെ താഴത്തെ കടയിലെ പറ്റു നിര്‍ത്തി ആ ബില്‍ഡിംഗിന്റെ താഴത്തെ കടയിലേക്ക് മാറി. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ കടക്കാരനുമായി അടുപ്പം വന്നു. അപ്പോള്‍ ഞാന്‍ ആ പെണ്ണിനെക്കുറിച്ച് ചോദിച്ചു. അയാള്‍ പറഞ്ഞു.<br />
'ഖാജാവിമാരാണ് അവര്‍. ഒറിജിനല്‍ മറാത്തികള്‍. അവരുടെ മുഖം ഒരിക്കല്‍ കണ്ടതുതന്നെ നിന്റെ ഭാഗ്യം. വല്ലപ്പോഴും പുറത്തിറങ്ങിയാല്‍ത്തന്നെ മുഖംമൂടിയിട്ടുണ്ടാകും. ഇന്നുവരെ ഞാന്‍ പോലും കണ്ടിട്ടില്ല. അവളുടെ ഓര്‍മ്മയ്ക്കായി ഞാന്‍ പാടിയിട്ടുണ്ട്,<br />
'നിന് മന്ദഹാസം കണ്ട നാള് മുതല്‍,<br />
നിന്നെ ഓര്‍പ്പൂ ഞാന്‍<br />
അനുരാഗഭാവഗാനം പാടി കാത്തിരുന്നൂ ഞാന്‍..''<br />
വേണു. വി. ദേശത്തിനോട് കഥാസന്ദര്‍ഭം പറഞ്ഞപ്പോള്‍ അദ്ദേഹമെഴുതിയ വരികള്‍.''<br />
<br />
<br />
<br />
'ഇതെന്റെ ഭാര്യ അഫ്സ. എന്റെ ജീവന്റെ പാതി. സംഗീതത്തിന്റെ ലഹരി മൂത്ത് അലഞ്ഞുനടന്ന നാളുകളില്‍ അവള് ടൈലറിംഗ് മെഷീന്റെ കാലിലിട്ടടിച്ചായിരുന്നു ഈ കുടുംബം പോറ്റിയത്. തല്ലും കുത്തുമൊന്നുമില്ല, പക്ഷേ, പാട്ടിന് ഞാന്‍ താളം പിടിക്കുന്നത് പാത്രങ്ങളൊക്കെയെടുത്തായിരിക്കും. അതു പൊട്ടുമ്പോള്‍ അഫ്സയുടെ ചങ്ക് പൊട്ടുന്നുണ്ടാവും. അഫ്സ അധ്വാനിച്ചുണ്ടാക്കിയ കഞ്ഞി ഞാനും ഏറെനാള്‍ കുടിച്ചിട്ടുണ്ട്. അപ്പോഴും അഫ്സ പരാതി പറഞ്ഞിട്ടില്ല. രാവും പകലുമില്ലാതെ തയ്ക്കുമ്പോള്‍ മെഷീന്റെ ശബ്ദം കേട്ട് അയല്പക്കക്കാര്ക്കു പോലും ഉറങ്ങാന്‍ പറ്റില്ല. കുറേനാളുകള്‍ക്കുശേഷം എന്റെ കൈയില്‍ വന്ന കുറച്ചു പണമെടുത്ത് ഞാന്‍ ഒരു തയ്യല്‍ മെഷീന് വാങ്ങി കൈയില്‍ വച്ചുകൊടുത്തപ്പോള്‍ കരഞ്ഞുപോയി എന്റെ അഫ്സ.''<br />
<br />
<br />
'സംഗീതം ജീവിതവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടാണ് കവി അക്തര്‍ മഫീസ് പറയുന്നത്,<br />
'രൂഹ് വഹ് വസ്ത് മേം ആയേതോ<br />
ജീവന് അതിന്റെ ഉന്മാദാവസ്ഥയിലെത്തുമ്പോള്‍ ഗസല്‍ സൃഷ്ടിക്കപ്പെടുന്നു.<br />
യാ കോയി ദില്‍കോ ദുഖായേതോ<br />
വേദനിക്കുമ്പോള്‍ അതുണ്ടാകുന്നു.<br />
ജീവനുണ്ടാകുന്ന കാലത്തേ ഈ വികാരമുണ്ട്. പ്രണയം. 1700 വര്‍ഷങ്ങള്‍ക്കു മുമ്പ് അതിന് ഗസല്‍ എന്നു പേരു വരുന്നു. ഗസല്‍ സമ്മിശ്രവികാരമാണ്. ഉറുദു ഭാഷയാണ് ഗസലിന്റെ അടിസ്ഥാനം. പാര്‍സി, അറബി, സംസ്കൃതം, ഹീബ്രു എന്നീ ഭാഷകളുടെ സമ്മിശ്രമാണ് ഉറുദു. മനുഷ്യരുടെ അന്വേഷണത്വരയില്‍ അവര്‍ കൂട്ടിമുട്ടിയപ്പോള്‍ സമാഗമിച്ചതാണ് ഉറുദു ഭാഷ. അതുകൊണ്ട് ഉറുദു ഭാഷ മതേതരമാണ്.''<br />
<br />
<br />
'എന്നില്‍ നിയുക്തമായ കലയോട് ആത്മാര്‍ത്ഥമായി ഞാന്‍ പ്രണയിക്കുന്നു. ആ പ്രണയമാണ് എന്നെ നയിക്കുന്നത്. വളരെ ചെറുപ്പത്തില്‍ത്തന്നെ എന്റെയുള്ളില്‍ കലയുണ്ടായിരുന്നു, പക്ഷെ, എനിക്കത് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല എന്നുമാത്രം. എന്നിലെ കല എന്റേതല്ല, സമൂഹത്തിന്റേതാണ്. ഈ ആശയം എന്നിലെത്തിയത് ഇ.എം.എസില്‍ നിന്നാണ്. ഇ.എം.എസിനെ ജീവനായി കാണുന്ന ബാപ്പയിലൂടെ മകനിലേക്ക് പകര്‍ന്നു കിട്ടിയതാകാമിത്. കലാകാരന് സമൂഹത്തോട് അവന്റെ കര്തവ്യം ചെയ്താല്‍, അവനു വേണ്ടി സമൂഹം ചെയ്തോളും. എന്റെ ബാപ്പ എനിക്കായി ഒന്നും സമ്പാദിച്ചിട്ടില്ല. എന്നിട്ടും ഞാനിങ്ങനെയൊക്കെയായത് ഈ സമൂഹം തന്നതാണ്.''<br />
<br /></div>
Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com5tag:blogger.com,1999:blog-7133688129799330119.post-81848437319816377492014-10-06T03:07:00.002-07:002014-10-06T03:07:44.019-07:00THE REAL POLICE STORY<div dir="ltr" style="text-align: left;" trbidi="on">
<br />
ഓരോ നഗരവും ഒന്നോ അതില്‍ക്കൂടുതലോ ക്വട്ടേഷന്‍സംഘങ്ങളെ വളര്‍ത്തുന്നുണ്ടാവും. മറ്റെല്ലാ മേഖലയിലുമുള്ളതിനേക്കാള്‍ കൂടുതല്‍ കുടിപ്പകകള്‍ ക്വട്ടേഷന്‍ ടീമുകള്‍ തമ്മിലുണ്ടാവും. അങ്ങനെയൊരു കുടിപ്പകയും കൊലപാതകങ്ങളും നിറഞ്ഞ ഒരു കഥ. തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച കൊലപാതകം, അതുപോലെ അമ്പരപ്പിച്ച അന്വേഷണമികവും അതാണ് ഈ കഥയിലെ നായകന്മാര്. തിരുവനന്തപുരം തമ്പാനൂര്‍ സി.ഐ. ഷീന്‍ തറയിലും സംഘവും ഒരു കൊലപാതക കേസിന്റെ അന്വേഷണത്തിന്റെ ചുരുളുകളഴിക്കുന്നു.<br />
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIY6GZ4ipi-2d2DNCaafksbv7XYJL41ZTJCdGZigvAYvxo1DC4fx8xVUbIjTbwIOYw66mVICWv2IZpwzpYwPww-Yj0Ql_dTP6KXboCogEe6pzv8HQ9PKn2yrsbDntoNKxwtyVkcVXHbqY/s1600/WEAPON.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIY6GZ4ipi-2d2DNCaafksbv7XYJL41ZTJCdGZigvAYvxo1DC4fx8xVUbIjTbwIOYw66mVICWv2IZpwzpYwPww-Yj0Ql_dTP6KXboCogEe6pzv8HQ9PKn2yrsbDntoNKxwtyVkcVXHbqY/s1600/WEAPON.jpg" height="210" width="320" /></a></div>
ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍തന്നെ! ടിപ്പര്‍ ലോറി ഡ്രൈവര്‍ സജിയെ കരമന നെടുങ്കാട് സ്കൂളിനു സമീപത്തുവച്ചാണ് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ചത്തത് സജിയാണെങ്കില്‍ കൊന്നത് അവന്‍തന്നെ, അമ്മയ്ക്കൊരുമകന്‍ സോജു.<br />
യഥാര്‍ത്ഥ പേര് ചിറപ്പാലം ആറ്റുവരമ്പ് വീട്ടില്‍ അജിത്കുമാറെന്നാണെങ്കിലും വിളിപ്പേരുപോലെത്തന്നെ അമ്മയ്ക്കൊരുമകനായതിനാലാണ് അമ്മയ്ക്കൊരു മകന് സോജു എന്നായത്. സജിയുടെ കൊലയ്ക്കുപിന്നില്‍ സോജുവാണെന്ന് എല്ലാവര്ക്കും അറിയാവുന്ന സത്യം. അതിനു പിന്നില്‍ ഒരു കാരണമുണ്ട്. സോജുവിന്റെ സഹോദരി ഭര്‍ത്താവ് മൊട്ടമൂട് ഷാജിയുടെ കൊലപാതകത്തിനു പിന്നില്‍ ചൂഴാറ്റുകോട്ട അമ്പിളിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാപ്പടയാണെന്നത് നാട്ടില്‍പ്പാട്ടായിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ കൊലപാതക പരമ്പരകളില്‍ കൈവിട്ടുകളിച്ചുതുടങ്ങിയത് അങ്ങനെയായിരുന്നു. ചൂഴാറ്റുകോട്ട അമ്പിളിയുടെ സംഘത്തിലെ പ്രധാനിയാണ് ടിപ്പര്‍ ലോറി ഡ്രൈവര്‍ സജി. പകരത്തിനു പകരം, സജിയുടെ കൊലപാതകം. കുടിപ്പക, നീണ്ടുപോകാവുന്ന കൊലപാതക പരമ്പരകള്‍ക്ക് തിരുവനന്തപുരം പട്ടണം സാക്ഷ്യം വഹിച്ചേക്കുമെന്ന് പോലീസ് ഉറപ്പാക്കിയ നാളുകള്‍.<br />
പോലീസിനേക്കാളും ചാരപ്രവര്‍ത്തനവും സഹായവുമുണ്ട് ഓരോ സംഘത്തിനും ഓരോ നഗരത്തിലും. ഓരോ ഊടുവഴികളും ഗുണ്ടാസംഘങ്ങള്‍ക്ക് മന:പാഠമാണ്. പോലീസിന്റെ കണ്ണുവെട്ടിച്ച് എവിടെനിന്നും രക്ഷപ്പെടാനുള്ള തന്ത്രങ്ങളും കൈവശമുള്ളവര്‍. ഫോര്‍ട്ട് എ.സി. കെ.എസ്. സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം നഗരത്തിലാകെ വലവിരിച്ചു. തമ്പാനൂര്‍ സി.ഐ. ഷീന്‍ തറയിലിനായിരുന്നു അന്വേഷണച്ചുമതല.<br />
ആധുനിക സാങ്കേതികവിദ്യകളെല്ലാം വിനിയോഗിച്ചാലും കണ്ടുപിടിക്കാനാകാത്ത നെറ്റ്വര്‍ക്കുള്ള ഗുണ്ടാസംഘത്തെ കുടുക്കാന്‍ തന്നെയാണ് പോലീസിന്റെ വല വീശല്‍. കഴിഞ്ഞ ഒക്ടോബര്‍ നാലിന് കൊലപാതകം നടന്ന് നാലാംപക്കം കൊലപാതകസംഘത്തിലെ ചെണ്ടമനു എന്നു വിളിക്കുന്ന മനു രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു.<br />
തിരുവനന്തപുരം എയര്‍പോര്‍ട്ട്. ഷീന്‍ തറയിലും സംഘവും മഫ്തിയില്‍ എയര്‍പോര്‍ട്ടിലെത്തി. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ വിമാനയാത്രയ്ക്കെന്ന മട്ടിലായിരുന്നു വരവ്. ചെണ്ടമനു സ്ഥലംവിടാന്‍ ഉദ്ദേശിക്കുന്ന വിമാനം പറന്നുയരാന്‍ മണിക്കൂറുകള്‍മാത്രമേ ബാക്കിയുള്ളു. എയര്‍പോര്‍ട്ടില്‍ ഒരു കാര്‍ എത്തി. ചെണ്ടമനു പുറത്തേക്കിറങ്ങി. അപ്പോഴേക്കും പോലീസ് സംഘം കാറിനെ വളഞ്ഞിരുന്നു. ആളെ തിരിച്ചറിയാനുള്ള നിമിഷങ്ങള്‍ മാത്രം. ചെണ്ടമനുവുമായി സി.ഐയും സംഘവും സ്റ്റേഷനിലേക്ക്.<br />
ചെണ്ടമനു, സോജുവിന്റെ സംഘത്തിലെ ഒരാള്‍മാത്രം. ഇനിയുമുണ്ട് പ്രതികള്‍, മുഖ്യപ്രതി സോജുവടക്കം എല്ലാവരും പുറത്താണ്. ചെണ്ടമനു അറസ്റ്റിലായെന്ന് അറിഞ്ഞാല്‍ അവരെല്ലാം കൂടുതല്‍ ജാഗ്രതയിലാകും. ചെണ്ടമനുവിന്റെ അറസ്റ്റ് പുറത്തുവിട്ടില്ല. അതുകൊണ്ടുതന്നെ ദിവസങ്ങള്‍ക്കുള്ളില്‍ പുഞ്ചിരി വിനോദ് എന്നു വിളിക്കുന്ന വിനോദ്, ഹരികുമാര്‍ എന്ന രഞ്ജിത്ത്, സാബു എന്നിവരെക്കൂടി അറസ്റ്റുചെയ്യാന്‍ സാധിച്ചു. പക്ഷേ, സോജു, അമ്മയ്ക്കൊരുമകന്‍ സോജു... എവിടെ?<br />
ആരെയും വശത്താക്കാന്‍ കഴിവുള്ള വാക്സാമര്ത്ഥ്യം, നിഷ്കളങ്കനെന്ന് തോന്നിപ്പിക്കുന്ന യുവത്വം, മിക്കവാറും ഭാഷകളുമറിയാം, എല്ലാത്തിനും ഉപരി സഹായിക്കാന്‍ ഒരുപാട് ആളുകളും. മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കാറില്ല. മൊബൈല്‍ ടവറുകള്‍ നോക്കി പിന്തുടരുക എന്ന പുതിയ സാങ്കേതികവിദ്യാപരമായ അന്വേഷണവും നടക്കില്ല.<br />
രാമേശ്വരത്ത് സോജുവുണ്ടെന്ന് വിവരം കിട്ടി. ഉടനെതന്നെ സി.ഐ. ഷീന്‍ തറയിലും സംഘവും രാമേശ്വരത്തേക്ക് തിരിച്ചു. പിന്നെ മധുര, ചെന്നൈ, കോടമ്പാക്കം, മൂകാംബിക... സോജുവിനു പിന്നാലെ പോലീസ്. ഓരോ സ്ഥലത്തെത്തുമ്പോഴും അടുത്ത സ്ഥലത്തേക്ക് സോജു കടന്നിരിക്കും.<br />
സോജു ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ആ വഴിക്കുള്ള തിരച്ചില്‍ സാധ്യമല്ല. അതുകൊണ്ടാണ് ഈ സ്ഥലങ്ങളില്‍ നിന്നൊന്നും പിടികൂടാന്‍ പറ്റാതായത്. മറ്റൊരു വഴിയില്‍ പോലീസ് അന്വേഷണത്തെ തിരിച്ചുവിട്ടു. സോജുവിനെ സഹായിക്കാന്‍ സാധ്യതയുള്ളവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി. അവരുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചു. അതില്‍നിന്നൊന്നും സൂചനകള്‍ കിട്ടിയില്ല.<br />
ദിവസങ്ങള്‍ പിന്നെയും കടന്നുപോയി. സോജുവിന് ഈ യാത്രയ്ക്കാവശ്യമായ പണം അതെവിടെനിന്ന് കിട്ടുന്നു എന്ന ചിന്ത അതൊരു നിര്‍ണ്ണായകമായ ചിന്തയായിരുന്നു. സഹായിക്കാന്‍ സാധ്യതയുള്ളവരുടെ ബാങ്ക് അക്കൗണ്ട് ലിസ്റ്റ് എടുക്കാന്‍ അങ്ങനെയാണ് തീരുമാനിച്ചത്. രഹസ്യമായിത്തന്നെ അന്വേഷണം നടന്നു. സോജുവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം പോകുന്നില്ല. പക്ഷെ, വടക്കേഇന്ത്യയിലെ മറ്റു പലരുടെയും അക്കൗണ്ടിലേക്ക് പണം പോകുന്നുണ്ട്. അജ്മീറിലുള്ള പലരുടെ അക്കൗണ്ടിലേക്കാണ് ആ പണം പോയിരിക്കുന്നത്. ആ പണം പോകുന്നത് സോജുവിനു വേണ്ടിത്തന്നെ! സി.ഐ. ഷീന്‍ തറയിലും സംഘവും അജ്മീറിലേക്ക് പുറപ്പെട്ടു.<br />
അജ്മീര്‍, അഭയാര്‍ത്ഥികളായി എത്തുന്ന ഒട്ടോറെപ്പേര്‍ ആശ്രയമായി കഴിയുന്ന അജ്മീര്‍. അന്നം തേടിയും പുണ്യം തേടിയും ദര്‍ഗകളിലെത്തുന്ന പതിനായിരക്കണക്കിന് ആളുകളുള്ള അജ്മീര്‍. കേരളത്തില്‍നിന്ന് പണം അയക്കുമ്പോള്‍ പണം പിന്‍വലിച്ചിരുന്ന എ.ടി.എമ്മുകള്‍ കണ്ടെത്തി. അതിനടുത്തുതന്നെ മുറിയെടുത്ത് പോലീസ് സംഘം തങ്ങി. ആദ്യദിവസം എല്ലാ സ്ഥലങ്ങളിലും കറങ്ങിയെങ്കിലും സോജുവിനെ കണ്ടെത്താനായില്ല.<br />
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ദര്‍ഗകളില്‍ തിരക്കോടുതിരക്ക്. എല്ലാ മുഖങ്ങളിലും ഒരേ ഭാവം, പുണ്യം തേടിയെത്തുന്നവരുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷം. ആള്‍ക്കൂട്ടത്തിനിടയില്‍ പോലീസ് സംഘം മഫ്ടിയില് അലഞ്ഞു. ഈ തിരക്കിനിടയില്‍ എങ്ങനെ കണ്ടുപിടിക്കാന്‍? പോലീസ് സംഘത്തെ ആദ്യം സോജുവാണ് കാണുന്നതെങ്കില്‍ എന്ത് മഫ്ടിയിലാണെന്നു പറഞ്ഞാലും തിരിച്ചറിയുകയും മുങ്ങുകയും ചെയ്യുമെന്നുറപ്പ്. അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളെല്ലാം പോലീസ് നടത്തിയിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ പോലീസ് കണ്ണുകള്‍ സോജുവിനെ തിരയുന്നതിനിടയില്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകുമാറാണ് അത് ആദ്യം കണ്ടത്.<br />
ഒരു ജാക്കറ്റിട്ട്, താടി വളര്‍ത്തി, ദര്‍ഗയിലേക്ക് നടക്കുന്നത്....?<br />
ഒന്നുകൂടി ഉറപ്പുവരുത്തി. അതേ, സോജുതന്നെ. ശ്രീകുമാര്‍ ധൃതിയില്‍ അടുത്തേക്ക് ചെന്ന് സോജുവിന്റെ തോളില്‍ കൈയ്യിട്ട് പിടിമുറുക്കി. തരിച്ചുപോയ സോജു കുതറിമാറാന്‍ ശ്രമിച്ചെങ്കിലും സി.ഐയും മറ്റു പോലീസുകാരും ചുറ്റും വളഞ്ഞിരുന്നു. ആള്‍ക്കൂട്ടം ഞെട്ടിത്തരിച്ചുനിന്നു. പെട്ടെന്ന് സോജു അലറി വിളിക്കാന്‍ തുടങ്ങി. പോലീസ് സംഘം മോഷ്ടാക്കളാണെന്ന് ആള്‍ക്കൂട്ടത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരു ശ്രമം. ആള്‍ക്കൂട്ടം പോലീസിനു നേരെ തിരിയുമെന്നായി. അപ്പോഴേക്കും സോജുവിനെ തൂക്കിയെടുത്ത് പോലീസ് പിന്നോട്ട് നടന്നുതുടങ്ങിയിരുന്നു. കള്ളന്മാരാണ്, രക്ഷിക്കൂ എന്ന് ഹിന്ദിയില്‍ വിളിച്ചുപറയുന്ന സോജുവിനെ രക്ഷിക്കാന്‍ ജനക്കൂട്ടം ഇളകിയെത്തി. അപ്പോഴേക്കും രാജസ്ഥാന് പോലീസും സ്ഥലത്തെത്തി. അതോടെ ജനക്കൂട്ടം പിരിഞ്ഞുപോയി.<br />
സോജുവിനെയുംകൊണ്ട് സി.ഐയും സംഘവും കേരളത്തിലേക്ക് തിരിച്ചു. അജ്മീറിലെ പലരോടും പേഴ്സ് മോഷണം പോയെന്നും, അല്‍പ്പം തുക നാട്ടില്‍നിന്നും അയക്കുന്നതിനായി എക്കൗണ്ട് നമ്പര്‍ തരണമെന്നും അതിലേക്ക് പണമയച്ചയുടന്‍ അവരെക്കൊണ്ടുതന്നെ പണം എ.ടി.എം. വഴി എടുപ്പിക്കുകയുമാണ് സോജു ചെയ്തിരുന്നത്. അതുകണ്ടുപിടിച്ച് പിന്തുടര്‍ന്നെത്തുമെന്ന് സോജു ഒരിക്കലും കരുതിയില്ല. രണ്ടു കൊലപാതക കേസുകളിലെയും പിടിച്ചുപറി, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 21 കേസുകളിലെയും മുഖ്യപ്രതിയാണ് സോജു. ഈ കേസുകള്‍ക്കെല്ലാം തുമ്പുണ്ടായി എന്നതിനുപുറമെ, നഗരത്തിലെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയ്ക്കും വിളയാട്ടത്തിനും അറുതിവരുത്തുകയും ചെയ്തത് ഈ അറസ്റ്റോടെയാണ്.<br />
<br /></div>
Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com0tag:blogger.com,1999:blog-7133688129799330119.post-39550405393857636782014-10-06T02:45:00.001-07:002014-10-06T02:45:51.775-07:00<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9rWih1ueM-Oefl-Yna_-k3tyYMtqeWm9Ucl3G6la05vwIxAKfcZQZhZrkkNTH-EplrecPNPW09k8Jne_KhKM8LtXwq6WeLGNGpCR8qa_jCi4MlX5_9G4p2MMitZB8ho2oiGZxPjQQ1So/s1600/MURDER.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9rWih1ueM-Oefl-Yna_-k3tyYMtqeWm9Ucl3G6la05vwIxAKfcZQZhZrkkNTH-EplrecPNPW09k8Jne_KhKM8LtXwq6WeLGNGpCR8qa_jCi4MlX5_9G4p2MMitZB8ho2oiGZxPjQQ1So/s1600/MURDER.jpg" /></a></div>
<br />
ബ്രൂട്ടഡ് മര്‍ഡര്‍<br />
<br />
കുഞ്ഞുലക്ഷ്മി എന്ന വൃദ്ധയുടെ കൊലപാതകം. ആറുദിവസത്തിനുള്ളില്‍ വളാഞ്ചേരി സി.ഐ. എ.എം. സിദ്ദീഖ് പ്രതിയെ പിടികൂടിയ കഥ.<br />
<br />
കുഞ്ഞുലക്ഷ്മി, വയസ് 88. സ്കൂള്‍ ടീച്ചറായ മകള്‍ സതിടീച്ചര്‍ സ്കൂളിലേക്ക് പോയാല്‍ പകല്‍സമയങ്ങളില്‍ ആ വീട്ടില്‍ തനിച്ചാണ്. തൊട്ടടുത്തുതന്നെ മറ്റൊരു വീടുണ്ട്.<br />
മാര്‍ച്ച് 4, ഉച്ചനേരം, കുഞ്ഞുലക്ഷ്മി പുറത്തുനില്ക്കുന്നതുകണ്ടപ്പോള് അയല്‍വീട്ടിലെ പൂജാരി പൂജ കഴിഞ്ഞുവന്ന് ചോദിച്ചു, ''ചോറുണ്ട്വോ കുഞ്ഞുലക്ഷ്മിയമ്മേ?''<br />
''ഇല്ല്യാ, ദേ കഴിക്കാന്‍ പോണൂ...'' കുഞ്ഞുലക്ഷ്മിയുടെ മറുപടി.<br />
രണ്ടുപേരും സംസാരിച്ച് രണ്ടു വീടിന്റെയും അകത്തേക്ക് കയറിപ്പോയി.<br />
മാര്‍ച്ച് 4, വൈകുന്നേരം. സ്കൂള്‍ വിട്ട് സതിടീച്ചര്‍ വീട്ടിലേക്ക് കയറി. പതിവുപോലെ വീടിന്റെ മുന്‍വാതില്‍ തുറന്നു. അകത്തേക്ക് കയറി. ആകെ നിശബ്ദത. അമ്മേ എന്നു വിളിച്ചുകൊണ്ട് കുഞ്ഞുലക്ഷ്മിയെ അന്വേഷിച്ചു. സെന്‍ട്രന്‍ ഹാളിലേക്ക്, സെന്‍ട്രല്‍ ഹാളില്‍നിന്നും തുറന്നിട്ട മുറിയിലേക്ക്. രക്തത്തില്‍ കുളിച്ച് കുഞ്ഞുലക്ഷ്മി നിലത്ത്. സതിടീച്ചറുടെ കരച്ചില് കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. പോലീസില്‍ വിവരമറിയിച്ചു.<br />
വെണ്ടല്ലൂരില്‍ പട്ടാപ്പകല്‍ വൃദ്ധ കൊല്ലപ്പെട്ടനിലയില്‍!<br />
വളാഞ്ചേരി സി.ഐ. എ.എം. സിദ്ധീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി. കവിളിലും മുഖത്തും ചെവിയിലും ചെവിയ്ക്ക് പുറകിലും വെട്ടേറ്റ പാടുകള്‍, ആകെ 27 മുറിവുകള്‍. കഴുത്തില്‍ തുണിയെടുത്ത് ചുറ്റിയിരിക്കുന്നു. ബെഡില്‍ മുളകുപൊടി വിതറിയിരിക്കുന്നു. ഒരു കമ്മല്‍ ഒഴികെ എല്ലാ ആഭരണങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. 88 വയസുള്ള ഈ വൃദ്ധയെ ആര്‍ക്കാണ് ഇത്രയും മൃഗീയമായി കൊലപ്പെടുത്താന്‍ പറ്റുക? എന്തിനായിരുന്നു ഇത്രയും പൈശാചികമായ കൊല?<br />
കുഞ്ഞുലക്ഷ്മി, വീടിന്റെ മുന്നില്‍ ഭിക്ഷ യാചിക്കാനോ മറ്റോ ആരെങ്കിലും വന്നാല്‍ എന്തെങ്കിലും കൊടുക്കും. അത് ആരാണെന്നൊന്നുമില്ല. ഇത് അപകടത്തിലേക്കാണെന്ന് മനസിലാക്കിയ മകള്‍ സതിടീച്ചര്‍ കുറേ ഉപദേശിച്ചെങ്കിലും കുഞ്ഞുലക്ഷ്മിയുടെ സ്വഭാവത്തില്‍ മാറ്റമൊന്നുമില്ല. തുടര്‍ന്ന് സ്കൂളില്‍ പോകാന്‍ നേരം മുന്‍വാതിലും ഗെയിറ്റും പൂട്ടും. അടുക്കള വഴി, അയല്പക്കത്തെ വീടിന്റെ മുന്നിലൂടെയാണ് ടീച്ചര്‍ പിന്നീട് സ്കൂളിലേക്ക് പോയിരുന്നത്. അടുക്കള വാതില്‍ അടയ്ക്കാറില്ല. മുന്‍വാതിലും ഗെയിറ്റും അടഞ്ഞുകിടക്കുന്നതുകണ്ടാല്ത്തന്നെ ആരും വരില്ലല്ലോ എന്ന് വിചാരിച്ചാണ് അങ്ങനെ ചെയ്തത്.<br />
ആരു വന്നാലും കയ്യോടെ മടക്കി അയക്കാത്ത ഈ അമ്മയോട് എന്തിനിത് ചെയ്തു? ശത്രു എന്ന് പറയാന്‍പോലും ആരുമില്ല. കഴുത്തിലുണ്ടായിരുന്ന രണ്ടു സ്വര്‍ണ്ണമാലയും രണ്ടു കൈകളിലുമായുണ്ടായിരുന്ന ഓരോ വളകളും ഒരു കമ്മലും നഷ്ടപ്പെട്ടിരുന്നു<br />
സി.ഐ. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹവും സമീപസ്ഥലങ്ങളും പരിശോധിച്ചു. പ്രാഥമികമായി യാതൊരു തെളിവുകളും ലഭിച്ചില്ല. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇക്ബാല്‍, സുബ്രഹ്മണ്യന്, എ.എസ്.ഐ. അനില്‍, മുരളീധരന്, അപ്പുണ്ണി പോലീസ് സംഘം സി.ഐ. സിദ്ദീഖിന്റെ നേതൃത്വത്തില്‍ കൊലപാതകം വിലയിരുത്തി. അന്നു വൈകിട്ടോടെത്തന്നെ വ്യാപാരി വ്യവസായി സംഘടനകള്‍ വഴി എല്ലാ സ്വര്‍ണ്ണക്കടകളിലേക്കും വിവരങ്ങള്‍ നല്കി. താര, ദളപതി മോഡലുകളിലുള്ള മാലകള്‍, രണ്ട് പ്ളെയിന്‍ വളകള്‍ എന്നിവ ആരെങ്കിലും വില്ക്കാന് ശ്രമിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കുക.<br />
പിറ്റേദിവസംതന്നെ പോലീസ് സംഘം ഇന്‍ക്വസ്റ്റ് നടത്തി. പോലീസ് നായ വന്നു. മണം പിടിച്ച് നൂറു മീറ്റര്‍ ഓടി. ഒരു തുമ്പുപോലും കിട്ടിയില്ലെങ്കിലും രണ്ട് കാര്യങ്ങള്‍ വ്യക്തമായിരുന്നു. ഒന്ന്, ഒന്നുകില്‍ ഒരു സ്ത്രീ, അല്ലെങ്കില്‍ ഒരു വികലാംഗന് ആണ് ഈ കൊലയ്ക്ക് പിന്നില്‍. രണ്ട്, മരണം ഉറപ്പുവരുത്തേണ്ടത് പ്രതിയുടെ ആവശ്യമായിരുന്നു. അതുകൊണ്ടാണ് ആദ്യം വെട്ടിയിട്ടും മരണം ഉറപ്പുവരുത്താനായി കഴുത്തില്‍ ഷാളിട്ട് കുരുക്കിയത്. അല്ലെങ്കില്‍ ആദ്യം ഷാളിട്ട് കുരുക്കി, എന്നിട്ട് വെട്ടി. മരണം സംഭവിച്ചില്ലെങ്കില്‍ തിരിച്ചറിയപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രതി ഭയന്നിരുന്നു. പരിചയമുള്ള ആരോ ചെയ്തതാകാം ഈ കൊലപാതകം എന്നും മനസിലായി.<br />
ബന്ധുക്കളെയും അയല്പക്കക്കാരെയും ചോദ്യം ചെയ്തു. അങ്ങനെ ആരും ആ വീട്ടിലേക്ക് കയറുന്നതായി ആര്‍ക്കും സംശയമില്ല. വെട്ടിയ ആയുധങ്ങളും കണ്ടെത്താനായില്ല. തുമ്പുകളൊന്നുംതന്നെ അവശേഷിച്ചിട്ടില്ല.<br />
പെട്ടെന്നായിരുന്നു വളാഞ്ചേരിയിലെ ഒരു ജ്വല്ലറിയില്‍ നിന്നും ഒരു ഫോണ്‍കോള്‍ വന്നത്. ജ്വല്ലറി ഉടമ വിനോദിന്റേതായിരുന്നു കോള്‍. ''സാര്‍, ഇന്നലെ(അതായത് സംഭവദിവസം) വൈകിട്ടോടെ ഒരു സ്ത്രീ സ്വര്‍ണ്ണം വില്ക്കാന് വന്നിരുന്നു. സരോജിനി എന്നാണ് പേര് പറഞ്ഞത്. മഞ്ഞസാരിയാണ് ഉടുത്തിരുന്നത്.''<br />
''എന്നിട്ട്? നിങ്ങള്‍ ആ സ്വര്‍ണ്ണം വാങ്ങിയോ?'' പോലീസിന്റെ ആകാംക്ഷ വര്‍ദ്ധിച്ചു.<br />
''ഈ വിവരം ഇന്നാണ് അറിഞ്ഞത്. മകന് ഗള്‍ഫില്‍ പോകാന്‍ പണം തികഞ്ഞില്ല, അമ്മയുടെ മാലയും വളയുമാണെന്നാണ് അവര്‍ പറഞ്ഞത്. അവരെ കണ്ടിട്ട് പറഞ്ഞത് ശരിയാണെന്നു തോന്നിയില്ല. ഭര്‍ത്താവിനെയും കൂട്ടി വരൂ, എന്നിട്ട് എടുക്കാം എന്നു പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്തത്.''<br />
പോലീസ് സംഘം ജ്വല്ലറിയിലേക്ക് പോയി. സിസിടിവിയില്‍ ദൃശ്യങ്ങളുണ്ടാവുമല്ലോ, അത് പരിശോധിക്കാമെന്നു കരുതിയപ്പോഴാണ് അറിയുന്നത്. അത് ഒരു മാസമായിട്ട് തകരാറായി കിടക്കുകയാണ്. എങ്കിലും ഭാഗ്യവശാല്‍ ഏതെങ്കിലും വിധത്തില്‍ പതിഞ്ഞിട്ടുണ്ടെങ്കിലോ! സിസിടിവി പരിശോധിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം.<br />
''എന്നിട്ട് അവരെങ്ങോട്ടാണ് പോയത്?'' വിനോദിനോടായിരുന്നു ചോദ്യം. ''പുറത്തേക്കിറങ്ങിയപ്പോള്‍ റോഡിനപ്പുറത്തുനില്ക്കുന്ന ഒരാളോട് അവര്‍ കൈവീശി. പിന്നെ റോഡ് മുറിച്ചുകടന്ന് അയാളുടെ അടുത്തേക്ക് പോയി.''<br />
ആരാണ് അയാള്‍.<br />
കുഞ്ഞിപ്പ, തൊട്ടടുത്ത തുണിക്കടയില്‍ ജോലി ചെയ്യുന്നയാള്‍.<br />
കുഞ്ഞിപ്പയെ അന്വേഷിച്ചു, കണ്ടെത്തി. പോലീസിനെ കണ്ടപ്പോഴേ കുഞ്ഞിപ്പയുടെ നല്ല ജീവന് പോയി.<br />
ശരിയാണ് കുഞ്ഞിപ്പ തന്നെയാണ് ആ സ്ത്രീയെ കൈകാണിച്ചത്. കുഞ്ഞിപ്പയുടെ അടുത്തേക്ക് അവര്‍ വരികയും ചെയ്തു. കുഞ്ഞിപ്പയോടും അവര്‍ പറഞ്ഞു, ''മോന് നാളെയാണ് ഗള്‍ഫിലേക്ക് പോകേണ്ടത്. പക്ഷെ, ഫ്ളൈറ്റ് ടിക്കറ്റിനുള്ള പൈസ ശരിയായില്ല. അമ്മയുടെ മാലയും വളയും വില്‍ക്കണം. അവിടെ പോയപ്പോ ആണുങ്ങളാരെങ്കിലും വന്നാലേ പൈസ തരൂന്നാ പറഞ്ഞത്. നീയൊന്ന് എന്റെകൂടെ വരണം. എവിടെയെങ്കിലും വിറ്റ് പൈസ വാങ്ങിത്തരണം.''<br />
കുഞ്ഞിപ്പ അവരെയും കൂട്ടി ദിലീപ് സേട്ടുവിന്റെ അടുത്തെത്തി. സംഗതിയെല്ലാം ആ സ്ത്രീ പറഞ്ഞതുപോലെ പറയുകയും ചെയ്തു. കുഞ്ഞിപ്പയെ സേട്ടുവിന് അറിയാം. കുഞ്ഞിപ്പയ്ക്ക് അറിയുന്നയാളല്ലേ, വേറെ പേടിക്കാനൊന്നുമില്ലല്ലോ. സ്വര്‍ണ്ണവും വിറ്റ് ആ സ്ത്രീ പണവുമായി പോവുകയും ചെയ്തു.<br />
''ആരാ ആ സ്ത്രീ? അവരുടെ പേരെന്താ? എവിടെയാ വീട്?''<br />
''ഇനിക്കതറിയില്ലെന്റെ സാറേ...''<br />
''പിന്നെങ്ങനെയാ നിനക്ക് അവരെ അറിയുന്നത്?''<br />
''മുമ്പ് ഞാന്‍ നിന്ന കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നിരുന്നു. അതല്ലാതെ പേരോ നാടോ ഒന്നും അറിയില്ല.'' കുഞ്ഞിപ്പ കൈമലര്‍ത്തി.<br />
സേട്ടു ചോദിച്ചപ്പോള്‍ ആ സ്ത്രീ പേരു പറഞ്ഞിരുന്നു, സ്ഥലവും. സരോജിനി, പൈങ്കണ്ണൂര്‍. അത് കുഞ്ഞിപ്പയും കേട്ടിരുന്നുവെന്ന് പറഞ്ഞു. ആദ്യം കയറിയ ജ്വല്ലറിയിലെ വിനോദിനോടും ഈ പേരുതന്നെയാണ് അവര്‍ പറഞ്ഞത്.<br />
പൈങ്കണ്ണൂരിലേക്ക് പോലീസ് പല സംഘങ്ങളായി അന്വേഷണം തുടങ്ങി. പോലീസ് വേഷത്തിലായിരുന്നില്ല അന്വേഷണം. പല വേഷത്തില്‍, പല രൂപത്തില്‍ പോലീസ് സംഘം പൈങ്കണ്ണൂരിലെ സരോജിനിമാരെക്കുറിച്ച് അന്വേഷിച്ചിറങ്ങി. സംശയം തോന്നിയാല്‍ ഉടനെ കുഞ്ഞിപ്പയെയും വിനോദിനെയും കൊണ്ടുവന്ന് ഒന്നുകൂടി തിരിച്ചറിയല്‍ നടത്തും. ഒരു വീട്ടില്‍ ചെന്നപ്പോള്‍ സരോജിനി അകത്തുനില്ക്കുകയാണ്. പുറത്ത് വീട്ടിലെ മറ്റുള്ളവരുമായി സംസാരിച്ചിരിക്കുന്നതിനിടെ സരോജിനി പുറത്തേക്ക് വന്നു. പെട്ടെന്നായിരുന്നു കറന്റ് പോയത്. കുഞ്ഞിപ്പ പറഞ്ഞു, ''ഇതാണോന്നൊരു സംശയം.''<br />
റിയല്‍ എസ്റ്റേറ്റുകാരായാണ് അവിടെ പോലീസ് സംഘം എത്തിയത്. കൂടുതല്‍നേരം നില്‍ക്കാനും വയ്യ, നിന്നില്ലെങ്കില്‍ സരോജിനിയെ തിരിച്ചറിയപ്പെടാതെ പോവുകയും ചെയ്തു. ഒരുപാടുനേരം ആ വീട്ടില്‍ നിന്നും ഇറങ്ങാതെ പലതും പറഞ്ഞ് പോലീസ് സംഘം നിന്നു. ഒടുക്കം കറന്റ് വന്നു. മുന്നില്‍ സരോജിനി.<br />
''അയ്യോ സാറേ ഇതല്ല'', കുഞ്ഞിപ്പ തിരുത്തി. അങ്ങനെ സരോജിനിമാരെ അന്വേഷിച്ച് രണ്ടുദിവസം.<br />
മകന് സുരേഷിന് ഗള്‍ഫില്‍ പോകാന്‍ എന്നൊരു വാക്കുകൂടി അവര്‍ പറഞ്ഞതായി കുഞ്ഞിപ്പ ഓര്‍ത്തു. സരോജിനി എന്ന പേരിലുള്ളയാളെ കിട്ടാതായപ്പോള്‍ സുരേഷിനെ അന്വേഷിച്ചു. ഒരു സുരേഷുണ്ട്, കേസുകളൊക്കെയുള്ള ഒരു സുരേഷ്. അങ്ങനെ സുരേഷിന്റെ വീട്ടിലെത്തി.<br />
''സുരേഷില്ലേ?''<br />
''ഇല്ല സാറേ...'' സുരേഷിന്റെ ഭാര്യയാണ് മറുപടി പറഞ്ഞത്.<br />
പോലീസിന് ഒരു സംശയം. അകത്തേക്ക് കയറി പരിശോധിക്കാന്തന്നെയായിരുന്നു തീരുമാനം. അകത്തുകയറി പരിശോധിച്ചപ്പോള്‍ ഒളിച്ചിരിക്കുന്നു സുരേഷ്. കൈയ്യോടെ പിടികൂടി ചോദ്യം ചെയ്തു. സുരേഷ് സത്യം പറഞ്ഞു: ''ചാവക്കാടാണ് സാറേ എന്റെ വീട്. എന്റെ പേരില്‍ കുറച്ച് കേസുകളുണ്ടായിരുന്നു. ഞാന്‍ അതെല്ലാം മതിയാക്കിയാണ് ഇങ്ങോട്ട് മാറിയത്. മൂനനുവര്ഷമായി എന്റെ പേരില്‍ ഒരു കേസുപോലുമില്ല. കള്ളക്കേസില്‍ കുടുക്കാനാണോ എന്ന് പേടിച്ചാണ് സാറേ ഞാന്‍ ഒളിച്ചത്.''<br />
സുരേഷിന്റെ വാക്കുകള്‍ വിശ്വസിക്കാമെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമായി.<br />
ഇതിനിടയില്‍ സതിടീച്ചര്‍ സ്വന്തം നാടായ പഴനെല്ലിപ്പുറത്തേക്ക് മാറിയിരുന്നു. അവിടെയുമെത്തി ബന്ധുക്കളില്‍ ആരെങ്കിലും സരോജിനിമാരുണ്ടോയെന്ന്. അങ്ങനെയൊരാളേയില്ലെന്ന് ടീച്ചര്‍ തറപ്പിച്ചു പറഞ്ഞു.<br />
പിറ്റേദിവസം രേഖാചിത്രം വരയ്ക്കാനുള്ള ഒരു ശ്രമം നടത്തിയെങ്കിലും അതും ശരിയായില്ല. വീണ്ടും ടീച്ചറുടെ തറവാട്ടുവീട്ടിലേക്ക് പോയി. ടീച്ചറുടെ ആങ്ങളമാരുടെ വീട് അതിനടുത്തുതന്നെയായിരുന്നു. ശത്രുക്കള്‍, മൊബൈല്‍, ലാന്റ് ഫോണ്‍കോളുകള്‍, അങ്ങനെ എല്ലാ വിധത്തിലുമുള്ള അന്വേഷണങ്ങള്‍ക്കും ചോദ്യം ചെയ്യലിനുമായി.<br />
ആകെ അവിടെ പുറമെ നിന്നും വരുന്നത് ഒരു വേലക്കാരി മാത്രമാണ്. അവരാണെങ്കില്‍ ടീച്ചര്‍ പഠിപ്പിക്കുന്ന സ്കൂളിലെ ഹെല്‍പ്പറാണ്. അവര്‍ ഞായറാഴ്ചമാത്രം ടീച്ചറുള്ളപ്പോള്‍ വന്ന് അകവും പുറവുമൊക്കെ വൃത്തിയാക്കും. അന്നത്തെ ദിവസം അവര്‍ സ്കൂളിലാണുതാനും.<br />
എല്ലാവരില്‍നിന്നും വിശദമായി ചോദിച്ചറിയാന്തന്നെ പോലീസ് തീരുമാനിച്ചു. ആങ്ങളമാര്, അവരുടെ ഭാര്യമാര്‍, മക്കള്‍, ബന്ധുക്കള്‍, അങ്ങനെ എല്ലാവരുമായും സംസാരിക്കുക. ആങ്ങളയുടെ വീട്ടില്‍ ജോലിക്കു നില്ക്കുന്ന സ്ത്രീയോടുവരെ ചോദിച്ചറിയുക. എല്ലാവരോടും സംസാരിക്കുമ്പോള്‍ എന്തെങ്കിലും ഒരു സൂചന കിട്ടാതിരിക്കില്ല എന്ന വിശ്വാസമായിരുന്നു പോലീസിന്. എല്ലാവരും സംസാരിച്ചു. ഇനി ബാക്കിയുള്ളത് ആങ്ങളയുടെ വീട്ടിലെ വേലക്കാരി മാത്രം. അവരോട് അധികമൊന്നും സംസാരിക്കരുത് എന്ന് ടീച്ചര്‍ പ്രത്യേകം പറഞ്ഞിരുന്നു. കാരണം അവര്‍ക്ക് കാര്യമായൊന്നും അറിയില്ല. വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത അവര്‍ക്ക് പോലീസിനെ കാണുന്നതുതന്നെ പേടിയായിരിക്കും.<br />
എങ്കിലും സംസാരിച്ചു. എല്ലാവരോടുമുള്ള പോലീസിന്റെ സംസാരം വീഡിയോ റെക്കോഡ് ചെയ്തിരുന്നു. അന്നു വൈകിട്ട് സ്റ്റേഷനിലെത്തി വീഡിയോകള്‍ പരിശോധിക്കുക, ഇവര്‍ പറയുന്നതില്‍ എന്തെങ്കിലും സൂചന കിട്ടുമോ എന്ന് പരിശോധിക്കുക അതായിരുന്നു ലക്ഷ്യം. കുഞ്ഞിപ്പയെയും വിനോദിനെയും ഈ വീഡിയോകള്‍ കാണിച്ചുകൊടുത്തിരുന്നു. വേലക്കാരിയെ കാണിച്ചതും രണ്ടുപേരും തറപ്പിച്ചുപറഞ്ഞു, ''സാറേ, ഇതാണ് സരോജിനി.''<br />
ഇവര്‍ക്ക് തെറ്റിയതാവണം. പലപ്പോഴും ഇതുപോലെ 90 ശതമാനം ഇതുപോലെയാണ് എന്നൊക്കെ പറഞ്ഞിട്ടുള്ളതാണ്. അതുപോലൊരു തോന്നല്‍മാത്രമായിരിക്കും ഇതും, പോലീസിന്റെ നിഗമനം.<br />
എങ്കിലും പിറ്റേദിവസവും പോയി അവരോട് സംസാരിച്ചു. സ്വാഭാവികമായ ചോദ്യചെയ്യലെന്നേ വീട്ടുകാരോട് പറഞ്ഞുള്ളു. അവരുടെ പേര് ശാന്തകുമാരി. പോലീസിന്റെ സംശയം ശാന്തകുമാരിയോടുതന്നെ ചോദിച്ചു, ''കുഞ്ഞുലക്ഷ്മിയെ കൊന്നതെന്തിനായിരുന്നു?''<br />
''എന്താ സാറേ പറയുന്നത്? ഞാനോ? അമ്മയെ കൊല്ലാനോ?'' ശാന്തകുമാരി കരയുമെന്നായി. കുറച്ചുനേരംകൂടി സംസാരിച്ചശേഷം കുഞ്ഞിപ്പയെയും വിനോദിനെയും കൊണ്ടുവന്ന് ഒന്നുകൂടി തിരിച്ചറിയല്‍ നടത്തി. സരോജിനി ഇതുതന്നെയെന്ന് ഇരുവരും തറപ്പിച്ചുപറഞ്ഞു. പിടി ഉറപ്പായെന്നായപ്പോള് ശാന്തകുമാരി പറഞ്ഞു: ''സ്വര്‍ണ്ണം വിറ്റു എന്നത് ശരിതന്നെ. അത് ഞാന്‍തന്നെയാണ്. പക്ഷെ, കൊന്നത് ഞാനല്ല.''<br />
''പിന്നെയാര്? ആരാണ് ആ സ്വര്‍ണം ഏല്‍പ്പിച്ചത്?''<br />
പിന്നീട് പറഞ്ഞതെല്ലാം കള്ളമായിരുന്നു എന്നു മനസിലാക്കാന്‍ ഏറെ പാടുപെടേണ്ടിവന്നില്ല. ചോദ്യം ചെയ്യല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ചോദ്യങ്ങള്‍ക്കുമുന്നില്‍ പതറിപ്പോയ ശാന്തകുമാരി സത്യം തുറന്നുപറഞ്ഞു: ''ഞാന്‍ തന്നെയാണ് അത് ചെയ്തത്.''<br />
മാര്‍ച്ച് നാല്, ഉച്ചനേരം. വെണ്ടല്ലൂരിന് ഒരു സ്റ്റോപ്പ് ഇപ്പുറത്ത് ബസിറങ്ങി ശാന്തകുമാരി ഒരു ഓട്ടോറിക്ഷ പിടിച്ചു. കുഞ്ഞുലക്ഷ്മിയുടെ വീട് കഴിഞ്ഞ് 150 മീറ്റര്‍ അപ്പുറത്തുള്ള കുളത്തിന്റെയരികില് ഓട്ടോയില്‍ നിന്നിറങ്ങി. ഓട്ടോ തിരിച്ചുപോയി. ആ ഭാഗത്തൊന്നും ആരുമില്ലെന്ന് ഉറപ്പുവരുത്തി. പിന്നോട്ട് നടന്നു. കുഞ്ഞുലക്ഷ്മിയുടെ വീടിന്റെ ഗെയിറ്റിനടുത്തെത്തി. അപ്പോഴേക്കും ഒരു സ്ത്രീ കുളത്തില്‍നിന്നും കുളിച്ച് നടന്നുപോകുന്നുണ്ടായിരുന്നു. അത് കണ്ട് അവര്‍ കേള്‍ക്കേ ശാന്തകുമാരിയുടെ ഡയലോഗ്, ''ആരാ ഇപ്പോ ഇവിടെ വന്നത്?''<br />
ആ സ്ത്രീ സംശയമൊന്നും തോന്നാത്തമട്ടില്‍ നടന്നുപോവുകയും ചെയ്തു.<br />
ഇതിനുമുമ്പ് രണ്ടുതവണ ശാന്തകുമാരി അടുത്തിടെ അവിടെ വന്നിരുന്നു. ആദ്യം വന്നപ്പോള്‍ കുഞ്ഞുലക്ഷ്മി 500 രൂപ നല്‍കിയിരുന്നു. അന്നാണ് കുഞ്ഞുലക്ഷ്മിയുടെ സ്വര്‍ണ്ണാഭരണങ്ങളില്‍ ശാന്തകുമാരി കണ്ണുവെച്ചത്. രണ്ടാമത് മാര്‍ച്ച് ഒന്നിന് എല്ലാം പ്ളാന്‍ ചെയ്തുതന്നെയായിരുന്നു വന്നത്. പക്ഷെ, തൊട്ടുമുന്നിലെ വീട്ടില്‍ എന്തോ ചടങ്ങ് നടക്കുന്നതിനാല്‍ അവിടംവരെ വന്ന് തിരിച്ചുപോവുകയായിരുന്നു. മൂന്നാം തവണയാണ് മാര്‍ച്ച് നാലിന് എത്തിയത്.<br />
അടുക്കള വഴി അകത്തേക്കു കയറി അവിടെനിന്നുതന്നെ കിട്ടിയ വെട്ടുകത്തിയെടുത്ത് വെട്ടിക്കൊല്ലുകയായിരുന്നു. ചോരയില്‍ കുളിച്ചുനില്ക്കുന്ന കത്തി കഴുകി ഒളിപ്പിച്ചുവയ്ക്കുന്നതിനിടെ ഒരു തലചുറ്റല്‍. ഉയന്‍ കഞ്ഞിവെള്ളമെടുത്ത് ഉപ്പിട്ട് മുളകുപൊടിയിടാന് നോക്കുന്നതിനിടെ പുറത്തുനിന്നും എന്തോ ശബ്ദം കേട്ടതുപോലെ, ഉടനെ ആ മുറിയിലേക്കെത്തി കട്ടിലില്‍ കിടന്ന് ജനാലയിലൂടെ പുറത്തേക്കുനോക്കി. ആ സമയത്താണ് മുളകുപൊടി അവിടെ വീണത്. തുടര്‍ന്ന് മരണം ഉറപ്പുവരുത്താനായി കഴുത്തില്‍ സാരി മുറുക്കി.<br />
പോകുന്ന വഴിക്കുതന്നെ സ്വര്‍ണ്ണം വിറ്റ് കുറച്ചുകടങ്ങളൊക്കെ വീട്ടി. വീട്ടില്‍ ഭര്‍ത്താവിനും മക്കള്‍ക്കും തുണിത്തരങ്ങളും പലചരക്കുസാധനങ്ങളും വാങ്ങി. ബാക്കി വരുന്ന തുക തലയിണയില്‍ തിരുകിവെച്ചു. ശാന്തകുമാരിയുടെ ഭര്‍ത്താവ് ഒരിക്കലും സംശയിച്ചിരുന്നില്ല. പോലീസെത്തിയപ്പോള്‍ പോലീസ് വെറുതെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നു പറഞ്ഞ് പോലീസിനെ തടഞ്ഞു. തലയിണയില്‍ 24,500 രൂപ വച്ചിട്ടുണ്ട്. അത് പരിശോധിക്കാനാണെന്നു പറഞ്ഞപ്പോള്‍. അതില്ലെന്ന് തെളിയിക്കാനായി അദ്ദേഹംതന്നെയാണ് തലയിണ അഴിച്ചിട്ടത്. അതില്‍നിന്നും 24,500 രൂപ താഴെ വീണതോടെ ഭര്‍ത്താവും വിശ്വസിച്ചു.<br />
അരുംകൊല നടന്ന് ആറുദിവസം പിന്നിട്ടപ്പോഴേക്കും പ്രതിയെ പോലീസ് കണ്ടെത്തിക്കഴിഞ്ഞിരുന്നു.<br />
<div>
<br /></div>
</div>
Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com0tag:blogger.com,1999:blog-7133688129799330119.post-90321559006124910822014-10-06T02:28:00.001-07:002014-10-06T02:28:35.559-07:00<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2WtqBvk7jNh25oZB2Tq2DvdJ6OQ8rFgASJVZTtXsUu93q1rwyJBxgZRiXVqIGw1D6sWhbWsSm1PcpUC7D_pts_6_m2dO_5ENeLK5YZN15rNNIr3sNnCNfClFq9bphTQ3J4EUFQdRIo8k/s1600/Santhikudi+Sarojini.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2WtqBvk7jNh25oZB2Tq2DvdJ6OQ8rFgASJVZTtXsUu93q1rwyJBxgZRiXVqIGw1D6sWhbWsSm1PcpUC7D_pts_6_m2dO_5ENeLK5YZN15rNNIr3sNnCNfClFq9bphTQ3J4EUFQdRIo8k/s1600/Santhikudi+Sarojini.jpg" height="400" width="266" /></a></div>
കാണാതെ പോയ സ്വാതന്ത്ര്യസമര ചരിത്രപാഠം<br />
<br />
സ്വാതന്ത്ര്യസമരചരിത്രപാഠങ്ങളില്‍ ശാന്തികുടി സരോജിനി എന്ന സ്വാതന്ത്ര്യസമരസേനാനിയുടെ പേര് കാണില്ല. പന്ത്രണ്ടാം വയസ്സില്‍ ക്വിറ്റ് ഇന്ത്യാസമരഫണ്ടിലേക്ക് അരുണാ ആസിഫലിയുടെ കൈകളിലേക്ക് കാതിലെ തരിസ്വര്‍ണ്ണം സ്വന്തം ഇഷ്ടപ്രകാരം നല്കിയ കൊച്ചുപെണ്‍കുട്ടി, പിന്നീട് സാമൂഹ്യസേവനത്തില്‍ മുഴുകി സ്വന്തം ജീവിതം ജീവിക്കാന്‍ മറന്നുപോയ സ്ത്രീ, ഖാദി- ഹിന്ദി പ്രചരണത്തില്‍ വ്യാപൃതയായിരുന്നപ്പോഴും രാജ്യംതന്നെ വീട് എന്നു കണക്കാക്കി, എല്ലാത്തിനുമൊടുവില്‍ സ്വന്തം നൂറ്റനൂലുകൊണ്ട് തീര്‍ത്ത ഖാദിയില്‍ കുരുക്കി ജീവിതംഅവസാനിപ്പിച്ച വൃദ്ധ. എന്നിട്ടും ആരും അറിയാതെ പോയി! ജയില്‍വാസമനുഷ്ഠിച്ചില്ലെന്ന പേരില്‍ സര്‍ക്കാരിന്റെ സ്വാതന്ത്ര്യസമരപ്പട്ടികയില്‍ ഇടം കണ്ടെത്തുകയോ, പെന്ഷന് നല്‍കുകയോ ചെയ്തില്ല.<br />
വിയോഗത്തിന് ഏഴുവര്‍ഷം പിന്നിടുമ്പോഴും ആരും ആചരണങ്ങള്‍ കൊണ്ടോ ആ ജീവിതത്തെ പഠിക്കാന്‍ ശ്രമിച്ചില്ല. പഠിക്കാന്‍ ഏറെയുള്ള ആ ചരിത്രപാഠത്തെക്കുറിച്ച് ഈ ഗാന്ധിജയന്തി നാളുകളിലെങ്കിലും നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം.<br />
<br />
തൃശൂരില്‍ ജനനം<br />
തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയിലെ ഓച്ചനാട്ട് വേലായുധന്റെയും ദേവകിയുടെയും രണ്ടാമത്തെ മകളായി 1930ലാണ് ഒ.വി. സരോജിനിയുടെ ജനനം. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട കാലഘട്ടം. അഞ്ചാം വയസ്സില്‍ ഗാന്ധിജിയെ ഒരുനോക്ക് കാണാന്‍ അവസരം ലഭിച്ചു- അതായിരുന്നു ഓര്‍മ്മയുടെ തുടക്കമെന്ന് സരോജിനി പറയുമായിരുന്നു.<br />
അമ്മ ദേവകിയുടെ മരണം ഏറെ തളര്‍ത്തിയിരുന്നു. സരോജിനി അസ്വാതന്ത്ര്യത്തിലേക്ക് പതുക്കെ നടന്നടുക്കുകയായിരുന്നു. തളയ്ക്കപ്പെട്ട മനസുമായി പഠനകാലം.<br />
<br />
സ്വന്തം സ്വാതന്ത്ര്യത്തിലേക്ക്<br />
സ്കൂളില്‍ നിന്നും ഒന്നു രണ്ടു കിലോമീറ്ററുകള്‍ താണ്ടിവേണം വീട്ടിലെത്താന്‍. വരുന്നത് തൃശൂര്‍ റൗണ്ട് വഴി. ഒരു ദിവസം സ്കൂള്‍ വിട്ട് വരുന്ന വഴി മണികണ്ഠനാല്‍ത്തറയ്ക്ക് സമീപം ഒരു ജനക്കൂട്ടം. വേദിയില്‍ ഒരു സ്ത്രീ പ്രസംഗിക്കുന്നു. പുരുഷന്മാര്തന്നെ വേദിയില്‍ ഇരിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ ഒരു സ്ത്രീ പ്രസംഗിക്കുന്നു. ആ കൗതുകക്കാഴ്ചയ്ക്ക് സാക്ഷിയാകാനായിരുന്നു ഒ.വി. സരോജിനി എന്ന പന്ത്രണ്ടുവയസുകാരി അവിടേക്ക് നീങ്ങിയത്. ക്വിറ്റ് ഇന്ത്യാ സമരഫണ്ട് ധനശേഖരണാര്‍ത്ഥം അരുണാ ആസഫലിയുടെ പ്രസംഗമായിരുന്നു അത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിക്കുന്നതിനെക്കുറിച്ചുള്ള അരുണ ആസഫലിയുടെ പ്രസംഗം ആവേശത്തോടെതന്നെ സരോജിനിയും കേട്ടിരുന്നു.<br />
സമരഫണ്ടിലേക്ക് ഓരോരുത്തര്‍ക്കും കഴിയുന്നത് നല്കി സഹകരിക്കണമെന്ന അപേക്ഷയോടെയാണ് അരുണ ആസഫലി പ്രസംഗം അവസാനിപ്പിച്ചത്. അസ്വാതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ തനിക്കുചുറ്റും വലിഞ്ഞുമുറുകുന്നുവെന്ന് സരോജിനിക്കും തോന്നി. സ്വാതന്ത്ര്യത്തിനായി എന്തു നല്‍കുമെന്ന് ആലോചിച്ചുനോക്കി.<br />
കാതില്‍ ഓരോ തരി പൊന്ന്! ഏറെനാള്‍ കൊതിച്ച് വാങ്ങിക്കിട്ടിയ തരിപ്പൊന്ന്! സരോജിനി എന്ന ബാലിക നേരെ സ്റ്റേജിലേക്ക് കയറി. അരുണാ അസഫലിയുടെ മുന്നിലെത്തി കാതിലെ തരിപ്പൊന്ന് അഴിച്ച് ആ കൈകളിലേക്ക് കൊടുത്തു. ചുറ്റും കൂടിയിരുന്നവര്‍ ഞെട്ടിയിരിക്കണം; ഓച്ചനാട്ട് വേലായുധന്റെ മോളല്ലേ അത് എന്നവര്‍ ആശ്ചര്യപ്പെട്ടിരിക്കണം.<br />
അരണാ ആസഫലി ആ പെണ്‍കുട്ടി കെട്ടിപ്പിടിച്ച് നെറ്റിയില്‍ മുത്തം നല്കി. സംഭാവനകള്‍ പിന്നെയും പലരും നല്‍കിയെങ്കിലും കണ്ടുനിന്നവരുടെയെല്ലാം മനസില്‍ ഒരു പൊന്‍തിളക്കമായി സരോജിനി ആ വേദി വിട്ട് നടന്നു; കൈയ്യില്‍ കുറച്ചു പുസ്തകങ്ങളും മനസു നിറയെ സന്തോഷവുമായി.<br />
വീട്ടിലേക്കുള്ള വഴി സരോജിനി നടന്നത് സ്വാതന്ത്ര്യത്തിന്റെ മധുരം നുകരാന്‍ ഇതാ നാം തയ്യാറായിരിക്കുന്നു എന്ന സന്തോഷത്തോടെയാണ്. സ്വാതന്ത്ര്യത്തോടെ പക്ഷികളും പൂമ്പാറ്റകളും ആ ബാലികയുടെ മുന്നിലൂടെ അപ്പോള്‍ പറന്നുപോയിരിക്കണം!<br />
വീടിന്റെ പടി കടക്കുന്നതുവരെ മാത്രമേ ആ സന്തോഷം നിലനിന്നുള്ളു. വൈകിയെത്തിയതിന് രണ്ടാനമ്മയുടെ വക ശകാരം. കമ്മല്‍ കളഞ്ഞു വന്നതിന് വടിയെടുത്ത് അടിയും. കാലില്‍ ചോര പൊടിഞ്ഞു. അപ്പോഴൊന്നും സരോജിനിയുടെ മനസ് വേദനിച്ചില്ല. പട്ടിണിക്കിട്ടു. അപ്പോഴും സരോജിനി കരഞ്ഞില്ല. നാളെയൊരുനാള്‍ ഈ വേദനയ്ക്ക് ഫലം കിട്ടും. അന്ന് രണ്ടാനമ്മയ്ക്കും സ്വാതന്ത്ര്യം കിട്ടും. പൊന്നിനേക്കാള്‍ വലുതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യമെന്ന് നാളെ തിരുത്തിപ്പറയും. ആ പ്രതീക്ഷയില്‍ സരോജിനി, ചെയ്ത പുണ്യത്തെക്കുറിച്ച് ആലോചിച്ച് സന്തോഷിച്ചു.<br />
<br />
വീടുവിട്ടിറക്കം<br />
മനസില്‍ സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികള്‍ മുഴങ്ങിക്കൊണ്ടിരുന്നു. സമയമായില്ലെന്നൊരു തോന്നല്‍! മെട്രിക്കുലേഷന്‍ പാസായപ്പോഴേക്കും സ്വാതന്ത്ര്യസമരം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരുന്നു. പിന്നെ ഒന്നും നോക്കിയില്ല. ആരോടും അനുവാദം ചോദിക്കാതെ സരോജിനി വീടുവിട്ടിറങ്ങി. അന്ന് വയസ് 16. ഗാന്ധിയന്‍ പാതയിലായിരുന്നു സഞ്ചാരം. സ്വാതന്ത്ര്യസമരം ഫലംകണ്ടെത്തിത്തുടങ്ങി. ഇന്ത്യ സ്വതന്ത്ര്യയായി.<br />
<br />
തുടരുന്ന സാമൂഹ്യസേവനം<br />
ഇന്ത്യ സ്വതന്ത്ര്യയായെങ്കിലും സരോജിനിയ്ക്ക് അടങ്ങിയിരിക്കാനായില്ല. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു. ഗാന്ധിയന്‍ രീതിയില്‍ സാമൂഹ്യസേവനങ്ങളിലേര്‍പ്പെട്ടു. സ്വതന്ത്ര്യ ഇന്ത്യയില്‍ മാറുമറയ്ക്കാനോ പുറത്തിറങ്ങാനോ തയ്യാറാകാതിരുന്ന സ്ത്രീകള്‍ക്ക് പ്രചോദനമായി സരോജിനി ഉത്തരേന്ത്യയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. അതിനിടയില്‍ ഇന്‍ഡോറിലെ കസ്തൂര്‍ബാ കേന്ദ്രത്തില്‍ പഠനം പുനരാരംഭിച്ചു. അതോടൊപ്പംതന്നെ കാടും മലകളും താണ്ടി പാവപ്പെട്ട ഗിരിജനങ്ങള്‍ക്ക് മാറ് മറയ്ക്കാനുള്ള അവരുടെ അവകാശത്തെക്കുറിച്ച് ബോധവാന്മാരാക്കി. പരിസരശുചിത്വത്തില്‍ പങ്കാളിയായി അവരെ സ്വയംപര്യാപ്തരാക്കി. വീട് വയ്ക്കാനും തോടുകളുണ്ടാക്കാനും അവര്‍ക്കൊപ്പം കൂടി. ഖാദി- ഹിന്ദി പ്രചാരണം സ്വാശ്രയശീലം വളര്‍ത്തല്‍, ആതുരശുശ്രൂഷ തുടങ്ങിയ ഗാന്ധിജിയുടെ പതിനെട്ടിന കര്‍മ്മപരിപാടികള്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു ലക്ഷ്യം.<br />
<br />
ശാന്തികുടി സരോജിനി<br />
കെ.പി. മാധവന് നായരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് സരോജിനി ഗാന്ധി സ്മാരകനിധിയിലും കേളപ്പജിയുടെ ശാന്തികുടീരത്തിലും സ്വനമനുഷ്ഠിക്കുന്നത്. തളരാത്ത മനസുമായി സാമൂഹ്യസേവനത്തില്‍ സരോജിനി വ്യാപൃതയായി. മദ്യഷാപ്പ് വിരുദ്ധ ജനകീയ സമരങ്ങളില്‍ പങ്കെടുത്തതിന് അറസ്റ്റു വരിച്ചു. വിനോഭാജിയോടൊപ്പം ഭൂദാന പദയാത്രയില്‍ പങ്കെടുത്തു.<br />
തൃശൂര്‍ വടൂക്കരയില്‍ ഭാഗംവച്ചു കിട്ടിയ ഭൂമിയില്‍ രണ്ടര സെന്റ് ഒഴികെ ബാക്കിയെല്ലാം ദാനം ചെയ്തു. രണ്ടര സെന്റില്‍ ശാന്തികുടീരം പണിത് ഗാന്ധീയന്‍ ദര്‍ശനങ്ങളുടെ പ്രചരണങ്ങളില്‍ മുഴുകി.<br />
<br />
ജീവിതം പകുത്ത്...<br />
ജീവിതയാത്രയില്‍ തനിച്ചായിപ്പോയ സരോജിനി ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു. പേര് സുധീര. അവള്‍ക്കും വേണ്ടിയായി ജീവിതം. 1975ല്‍ മികച്ച സാമൂഹ്യപ്രവര്‍ത്തകയ്ക്കുള്ള കസ്തൂര്‍ബാ ട്രസ്റ്റിന്റെ അവാര്‍ഡ് കിട്ടുമ്പോള്‍ അത് ഒരാശ്വാസമായിരുന്നു ആ അമ്മയ്ക്കും മകള്‍ക്കും. പ്രതിമാസം 45 രൂപ കിട്ടും. അതുകൊണ്ട് ആ രണ്ടുവയറുകളും പാതി നിറയ്ക്കാം.<br />
എടുത്തുവളര്‍ത്തിയ സുധീരയെന്ന മകള്‍ പാതിവഴിയില്‍ വസൂരിക്ക് കൂഴടങ്ങി, സരോജിനിയെ തനിച്ചാക്കി പോയപ്പോള്‍ സരോജിനി വീണ്ടും ഏകയായി. ആ ദു:ഖങ്ങള്‍ എന്നും അവരുടെ മുഖത്തുണ്ടായിരുന്നു. സ്വന്തം നൂല് നൂറ്റ് ഗാന്ധിയന്‍ ആദര്‍ശനങ്ങള്‍ പ്രചരിപ്പിച്ചു.<br />
<br />
മകളെ തേടി<br />
തൃശൂര്‍ വടൂക്കരയിലെ ശാന്തികുടീരത്തില്‍ സ്വയം നൂല് നൂറ്റ് ജീവിതം നെയ്യുന്നതിനിടെയാണ് പത്രത്തില്‍ വന്ന ഒരു ഫോട്ടോയില്‍ കണ്ണുടക്കിയത്. സുധീര എന്ന പേരും ചിത്രവും! നഷ്ടപ്പെട്ട മകളുടേതുപോലൊരു മുഖം! അതേ പേരും! പിന്നെ അന്വേഷണമായി.<br />
പിറ്റേദിവസം രാവിലെ സരോജിനി തൃശൂരില്‍നിന്നും വണ്ടി കയറി, നേരെ കോഴിക്കോട്ടേക്ക്. കോഴിക്കോട് ബിലാത്തിക്കുളത്തെ വീടിന്റെ വാതിലില്‍ മുട്ടിവിളിച്ചു. വാതില്‍ തുറന്നത് സാഹിത്യകാരി കെ.പി. സുധീര!<br />
തലേന്നു പത്രത്തില്‍ പേരും ഫോട്ടോയും കണ്ടതും വസൂരി വന്നു മരിച്ച വളര്‍ത്തുപുത്രി സുധീരയെക്കുറിച്ചും പറഞ്ഞു. ഒരു സ്നേഹബന്ധം അവിടെ തുറക്കുകയായിരുന്നു. പിന്നീട് കത്തുകളിലൂടെ അവര്‍ നിരന്തരം ബന്ധപ്പെട്ടു.<br />
<br />
സ്വാതന്ത്ര്യസമരപ്പോരാളിയല്ലെന്ന്!<br />
ഗാന്ധിപ്രചരണവുമായി തൃശൂരില്‍ നില്ക്കുന്ന കാലത്ത് ജീവിതം വഴിമുട്ടി. സ്വയം നൂല് നൂറ്റുണ്ടാക്കുന്ന വസ്ത്രം മാത്രം ധരിച്ച സ്വാതന്ത്ര്യസമരസേനാനിയുടെ ജീവിതം അര്‍ദ്ധപ്പട്ടിണിയിലേക്കും മുഴപ്പട്ടിണിയിലേക്കും നീങ്ങി. എങ്കിലും ആരുടെയും മുന്നില്‍ കൈനീട്ടാന്‍ മനസ് അനുവദിച്ചില്ല.<br />
ഈ കാലത്താണ് സ്വാതന്ത്ര്യസമരപെന്‍ഷനെക്കുറിച്ച് ചിന്തിച്ചത്. പെന്ഷന് അപേക്ഷ നല്‍കിയെങ്കിലും, നിരവധിതവണ പല ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും, ശാന്തികുടി സരോജിനിയുടെ വാക്കുകളില്‍ത്തന്നെ പറഞ്ഞാല്‍ ''മുട്ടിത്തളര്‍ന്നിട്ടും തുറന്നില്ല വാതായനം''.<br />
ജയില്‍വാസം അനുഷ്ഠിച്ചില്ലെന്നു പറഞ്ഞ് പെന്ഷന് തഴയപ്പെട്ടു. പെന്ഷന് കിട്ടുമെന്നു കരുതിയായിരുന്നില്ല സ്വാതന്ത്ര്യസമരത്തില്‍ സരോജിനി പങ്കെടുത്തത്. പെന്ഷന് കിട്ടിയില്ലെങ്കിലും, പട്ടിണി കിടന്ന് മരിക്കേണ്ടിവരികയാണെങ്കിലും ഗാന്ധിദര്‍ശനങ്ങളില്‍ മുഴുകി ജീവിക്കുകയാണ് ജീവിതമെന്ന് ശാന്തികുടി സരോജിനി തീരുമാനിച്ചു.<br />
<br />
തുഞ്ചന്റെ മണ്ണിലേക്ക്...<br />
ഗാന്ധിയന്‍ പ്രകൃതിചികിത്സാലയം സാരഥി ഡോ. രാധാകൃഷ്ണന്റെ സഹായത്താലാണ് ശാന്തികുടി സരോജിനി തൃശൂരില്‍ നിന്നും തിരൂരിലേക്ക് എത്തുന്നത്. ഏഴൂര്‍ പുഴയുടെ തീരത്ത് അഭിനവ ശാന്തികുടീരം സ്ഥാപിക്കാനുള്ള സഹായവും ലഭിച്ചു. അവിടത്തെ ഏകാന്തജീവിതത്തിന് വെളിച്ചമേകിയത് ഗാന്ധിദര്‍ശനങ്ങള്‍ തന്നെയായിരുന്നുവെന്ന് ശാന്തികുടി സരോജിനി ഒരിക്കല്‍ പറഞ്ഞിരുന്നു. നൂല് നൂറ്റ് വസ്ത്രങ്ങള്‍ നെയ്ത് എഴുത്തും വായനയുമായി തിരൂരിലെ ശാന്തികുടീരത്തില്‍ അവര്‍ ജീവിച്ചു.<br />
<br />
പ്രിയപ്പെട്ട സുധീരമോള്‍ക്ക്...<br />
''പ്രിയപ്പെട്ട സുധീരമോള്‍ക്ക്, വര്‍ഷങ്ങള്‍ക്കുശേഷം അമ്മ മോള്‍ക്ക് എഴുതുകയാണ്. വളരെ നാളായിട്ടു മോളെ കണ്ണില്‍ കാണുന്നു. എന്തുകൊണ്ടോ അതു തെളിഞ്ഞുകൊണ്ടേയിരിക്കുന്നു. ഒന്നു കാണാന്‍ എന്തോ.... മനം പിടയ്ക്കുന്നു... അതിനുള്ള പോംവഴി? നിശ്ചയമില്ല കുട്ടീ... കാണണമെന്നുമാത്രം... എന്ന് സ്വന്തം അമ്മ.''<br />
തിരൂരിലെ ഏകാന്തവാസത്തിനിടയില്‍, വിരസമായ ഏതോ നിമിഷത്തില്‍ എഴുതിക്കുറിച്ച ഒരു പോസ്റ്റ് കാര്‍ഡ്! കെ.പി. സുധീരയ്ക്ക് ആ പോസ്റ്റ് കാര്‍ഡ് കിട്ടിയത് 2007 ജനുവരിയിലായിരുന്നു. ഫെബ്രുവരി ഒമ്പതിന് തിരുന്നാവായവരെ ഒന്നു പോകണം. അന്നാകാം കൂടിക്കാഴ്ച എന്ന് കെ.പി. സുധീരയും തീരുമാനിച്ചു.<br />
<br />
<br />
2007 ഫെബ്രുവരി എട്ട്<br />
2007 ഫെബ്രുവരി എട്ടിന് ശാന്തികുടി സരോജിനി ഒരു യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു. നാളെയാണ് തിരുന്നാവായില്‍ സര്‍വോദയ മേള. ഗാന്ധിയന്മാരെല്ലാം ഒത്തുകൂടും. കസ്തൂര്‍ബാ ട്രസ്റ്റിന്റെ അലവന്‍സ് തുക വൈകിയാണെങ്കിലും കിട്ടിയിട്ടുണ്ട്. യാത്രയ്ക്കുള്ള ചെലവിനെടുക്കാം<br />
<br />
<br />
2007 ഫെബ്രുവരി ഒമ്പത്<br />
തിരുന്നാവായ മണപ്പുറത്തേക്ക് ഗാന്ധിയന്മാര് എത്തിത്തുടങ്ങി. വിഷയാവതരണത്തിനായി കെ.പി. സുധീരയും എത്തിയിട്ടുണ്ട്. സര്‍വോദയമേളയുടെ തിരക്കുകളില്‍ ആ അമ്മയെ മകള്‍ അന്വേഷിച്ചു. പക്ഷേ, കണ്ടെത്തിയില്ല. വിഷയാവതരണത്തിനായി സുധീരയെ ക്ഷണിച്ചു. പെട്ടെന്ന് ആരോ അടുത്തുവന്നു പറഞ്ഞു: ''നമ്മുടെ ശാന്തികുടി സരോജിനിയമ്മ മരിച്ചുപോയി... ആത്മഹത്യയായിരുന്നു...!!''<br />
<br />
വെളിച്ചം അണഞ്ഞു<br />
ശാന്തികുടിയിലെ വെളിച്ചം ഇല്ലാതായി. ഏകാന്തമായ ആ ജീവിതം മണ്ണിനോട് ചേരാന്‍ വെമ്പല്‍കൊണ്ടു. ഏകാന്ത ജീവിതത്തിലെ മടുപ്പ്, സ്വാതന്ത്ര്യസമരസേനാനിയായിട്ടുകൂടി, സര്‍ക്കാരിന്റെ കണക്കില്‍ സ്വാതന്ത്ര്യസമരസേനാനിയെന്ന വിളിപ്പേരു കേള്‍ക്കാതെയുള്ള ജീവിതം. അതല്ലാതെ മറ്റൊരു കാരണം കാണുന്നില്ല ആര്‍ക്കും ആ ആത്മഹത്യയ്ക്ക് കാരണമായി. മരണത്തിനു മുമ്പ് അവര്‍ എഴുതി: ''എന്റെയീ കണ്ണുകളും ഹൃദയവും ജീവനുള്ളതെല്ലാം ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെങ്കില്‍ അത് അവര്‍ക്ക് കൊടുക്കണം. ബാക്കി വരുന്ന എന്റെ ശരീരം കുട്ടികള്‍ക്ക് പഠിക്കാന്‍ നല്‍കണം.''<br />
<br />
ബാക്കിവച്ച സ്വപ്നങ്ങള്‍<br />
ശാന്തികുടി ഗാന്ധിസ്മാരകമാക്കണമെന്നായിരുന്നു ശാന്തികുടി സരോജിനിയുടെ ആഗ്രഹം. എന്നാല്‍ പിന്നീട് ശാന്തികുടി അംഗന്‍വാടിയാക്കി. (അത്രയെങ്കിലും ആശ്വാസം!) കണ്ണുകളും ഹൃദയവും ദാനം ചെയ്യണമെന്ന ആഗ്രഹം നടന്നില്ല. ശരീരം പഠനത്തിനായി നല്‍കണമെന്ന ആഗ്രഹം സര്‍ക്കാരിന്റെ ചുവപ്പുനാടയില്‍പ്പെട്ട് കത്തിക്കരിഞ്ഞുപോയി.<br />
സ്വാതന്ത്ര്യസമരചരിത്രപാഠങ്ങളില്‍ ഇടം നേടിയില്ലെങ്കിലും സ്വന്തം ജീവിതത്തിലെ ഗാന്ധിയന്‍ ആശയങ്ങളെ മുറുകെ പിടിച്ചു ജീവിച്ച ശാന്തികുടി സരോജിനി സ്വന്തം നൂറ്റ നൂലാല്‍ തീര്‍ത്ത ഖദര്‍മുണ്ടില്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. പന്ത്രണ്ടാം വയസില്‍ സ്വാതന്ത്ര്യസമരത്തിനായി ആകെയുണ്ടായിരുന്ന പൊന്‍തരി നല്കാന് തോന്നിയ മനസിനെ, രാഷ്ട്രത്തിനായി സമര്‍പ്പിക്കാന്‍ തോന്നിയ ജീവിതത്തെ, ഗാന്ധിയന്‍ ആശയങ്ങള്‍ക്കായി ജീവിച്ച ശാന്തികുടി സരോജിനിയെ ഈ ഗാന്ധിജയന്തി നാളുകളിലെങ്കിലും പ്രചോദനത്തിന്റെ വെളിച്ചമായി പുതുതലമുറ അറിയട്ടെ!<br />
<br />
കെ. സജിമോന്‍<br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjd20O5iknO4z80QAw1IqmUlAxaDpGZUnIPNI9bdieAldf_cf0UkyYoD-Ho1evdzG-zRCGoXFakAjB70aO0GCONngUnSCGLQDQp58c5-S_qif9KSDJBXkFtFIpcyIg3u8o3GheY8GNCpyA/s1600/IMG09044.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjd20O5iknO4z80QAw1IqmUlAxaDpGZUnIPNI9bdieAldf_cf0UkyYoD-Ho1evdzG-zRCGoXFakAjB70aO0GCONngUnSCGLQDQp58c5-S_qif9KSDJBXkFtFIpcyIg3u8o3GheY8GNCpyA/s1600/IMG09044.jpg" height="400" width="266" /></a></div>
<br /></div>
Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com0tag:blogger.com,1999:blog-7133688129799330119.post-86046040285286212892014-10-06T02:18:00.001-07:002014-10-06T02:18:41.216-07:00<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiawcOjGOrXsjCcgrzfcNdosq1cwKK7FP1EiPV7NxJrj3E5eHzebhEuwIWaLhxvcX4Iut7kjoFMfipclNNLSL7lmzibjg7cdelhIt3O1GTxSvVtrOAjl3V-FcN_X1zJpEY69f0Pq8nfscY/s1600/SEEMA+CHECHI.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiawcOjGOrXsjCcgrzfcNdosq1cwKK7FP1EiPV7NxJrj3E5eHzebhEuwIWaLhxvcX4Iut7kjoFMfipclNNLSL7lmzibjg7cdelhIt3O1GTxSvVtrOAjl3V-FcN_X1zJpEY69f0Pq8nfscY/s1600/SEEMA+CHECHI.jpg" height="242" width="320" /></a></div>
അതിരുകളില്ലാത്ത ശാന്തിപര്‍വ്വം<br />
<br />
ഇതൊരു കഥയല്ല, കഥയെ വെല്ലുന്ന നായികയുടെ ജീവിതം. ഇതിലെ കഥാപാത്രങ്ങളൊന്നും സാങ്കല്‍പ്പികങ്ങളല്ല, എല്ലാം ഇവിടെ ജീവിച്ചിരുന്നവരും ജീവിക്കുന്നവരും. കഥയിലെ നായിക സീമ. ചങ്കുറപ്പുള്ള സ്ത്രീകഥാപാത്രങ്ങള്‍ സ്വന്തം പേരില്‍ സമ്പന്നമായ മലയാളത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം നായിക. ഒട്ടേറെ കഥാപാത്രങ്ങള്‍ ജീവിതംകൊണ്ടും അനുഭവിച്ചുതീര്‍ത്ത സീമ എന്ന മലയാളത്തിന്റെ ഒരേയൊരു സീമ.<br />
<br />
കുന്നിന്മുകളിലായിരുന്നു ആ വീട്. ശാന്തമായി ഒഴുകുന്ന ഒരു പുഴ അതിന്റെ അരികിലെവിടെയോ ഉണ്ടായിരിക്കണം. നിറയെ സമൃദ്ധമായ പച്ചപ്പുകള്ക്കിടയില് തലയുയര്‍ത്തി നില്ക്കുന്നു മലയ്ക്കുമുകളിലെ വീട്. ആ കുന്നിന്റെ അടിവാരത്ത് ഒരു കോണ്‍വെന്റാണ്. നിര്‍ധനരായ കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന മഠം. അതിനോടുചേര്ന്നൊരു പ്രാര്‍ത്ഥനാലയം. അവിടെ ഇടയ്ക്കിടെ ഉയരുന്ന കുട്ടികളുടെ ശബ്ദം മഠത്തിന്റെ മൗനമായ പ്രാര്‍ത്ഥനയ്ക്ക് താളമിടുന്നു.<br />
കുന്നിന്മുകളിലെ വീട്ടിലേക്ക് കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ ഗെയിറ്റിനകത്ത് പരിചിതരല്ലെങ്കിലും, ''കേറിച്ചെന്നാട്ടെ, വരുന്നൂന്ന് അറിഞ്ഞു'' എന്ന് ചിരിയോടെ പരിചയപ്പെടുന്നു ചിലര്‍.<br />
ഇവിടെയല്ലേ എന്ന സന്ദേഹം ഇടയ്ക്കൊക്കെയും വന്നു നിറഞ്ഞിരുന്നു. എങ്കിലും മുന്നോട്ടുതന്നെ നടന്നു. താരങ്ങളുടെ പരിവാരങ്ങളുടെ നെട്ടോട്ടമില്ല, ഡയറക്ടറുടെ നിര്‍ദ്ദേശങ്ങളുടെ ഒച്ചകളില്ല, ആകെയുള്ളത് സിനിമാവണ്ടിയും ജനറേറ്ററിന്റെ നേര്‍ത്ത ശബ്ദവുംമാത്രം. ജനറേറ്ററിന്റെ ശബ്ദംകൊണ്ടാണ് സ്ഥലം മാറിയില്ലെന്ന് മനസ്സിലായത്. അകത്തേക്ക് ചെല്ലുംതോറും അപരിചിതരുടെ എണ്ണം വര്‍ദ്ധിച്ചു, ഒപ്പം പരിചിതഭാവത്തിലുള്ള ചിരിയും.<br />
വീടിനകത്ത് 'ഇവള് യമുന' എന്ന സീരിയലിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. പുറത്ത് ലൈറ്റ് സ്റ്റാന്റുകള്‍ക്കിടയിലെ കസേരയില്‍ ഇരിക്കുമ്പോള്‍ അകത്ത് സംവിധായകന് ഫൈസലിന്റെ നിര്‍ദ്ദേശം പതിയെ കേള്‍ക്കാം. മിനിട്ടുകള്‍ക്കുള്ളില്‍ ആ ടേക്ക് ഓകെയാക്കി സീമ പുറത്തേക്കുവന്നു. ചിരിച്ചുകൊണ്ട് പുറത്തേക്കെത്തി അടുത്ത കസേരയിലിരുന്ന്; ''എന്തേ നില്‍ക്കുന്നത്? ഇരിക്ക്.''<br />
സീമാമാഡം എന്ന വിളിയില്‍ നിന്നും സീമച്ചേച്ചി എന്ന വിളിയിലേക്കുള്ള ചുവടുമാറ്റിയിരുത്തി.<br />
''പറ, എന്താ വേണ്ടേ? എന്താ ഞാന്‍ ചെയ്യേണ്ടേ? വേഗം വേഗം ചോദിച്ചോളൂ.''<br />
''നൊസ്റ്റാള്‍ജിയ, കഥാപാത്രങ്ങള്‍, ഓര്‍മ്മകള്‍, അനുഭവങ്ങള്‍, അങ്ങനെയെല്ലാമെല്ലാം'', ആവനാഴിയിലെ സകല അമ്പുകളും ഞാനൊരുമിച്ച് എയ്തു.<br />
''ഹെന്റമ്മേ, പത്തുമുപ്പത്തിനാലു വര്‍ഷം പിന്നിലേക്ക് ഒറ്റയടിക്ക് പോകാനോ? ഡയറക്ടറേ കേട്ടില്ലേ, ഫ്ളാഷ്ബാക്കിലേക്ക് ഞാന്‍ പോകണംപോലും.''<br />
''പതുക്കെ പോയാല്‍ മതി. ഞങ്ങള്‍ക്ക് ധൃതിയില്ല.''<br />
''അമ്പടാ കൊള്ളാല്ലോ, എനിക്ക് ധൃതിയില്ലേ? എനിക്കാണെങ്കില്‍ വിശക്കുന്നു. നിങ്ങള്‍ ഭക്ഷണം കഴിച്ചോ? ഇല്ലല്ലൊ, എങ്കില്‍, ലാലൂ, ഇവര്‍ക്ക് രണ്ടുപേര്‍ക്കുകൂടി ഭക്ഷണമുണ്ടാകുമല്ലോ അല്ലേ?''<br />
സീമച്ചേച്ചിയുടെ ശബ്ദം അവിടെ മുഴങ്ങിയപ്പോള്‍, ''ഇപ്പോഴാ ഇതൊരു ലൊക്കേഷന്റെ പ്രതീതിയായത്.'' എന്ന് ചിരിയോടെ പറയുമ്പോഴേക്കും സീമച്ചേച്ചി ഓര്‍മ്മകളിലേക്ക് പതിയെ കടന്നു,<br />
''ഞാനിങ്ങനെത്തന്നെയായിരുന്നു പണ്ടും. ഞാന്‍ ലൊക്കേഷനിലെത്തിയാല്‍ ജയേട്ടന് പറയുമായിരുന്നു, ഇനിയിവിടെ ഒച്ചേം ബഹളോക്കൊ ആയിരിക്കും എന്ന്. ശശിയേട്ടനാണെങ്കില്‍ സിനിമയാണ് ഭാര്യ എന്നു പറഞ്ഞുനടക്കുന്നയാളാണ്. വെറുതെ ഇരിക്കുമ്പോള്‍പോലും അടുത്ത സീനിനെക്കുറിച്ചും, എടുത്ത സീനിനെക്കുറിച്ചുമൊക്കെയാവും ചിന്ത. എന്നാല്‍ ഞാന്‍ ഒരു നിമിഷംപോലും സെറ്റിനെ നിശബ്ദമാക്കില്ല. കളിച്ചുനടക്കേണ്ട പ്രായത്തില്‍ ഉത്തരവാദിത്തംകൂടുതലായതുകൊണ്ട് അതിനൊന്നും സാധിച്ചില്ല. അതുകൊണ്ട് ഉത്തരവാദിത്തമൊക്കെ ആയ കാലത്താ ഞാന്‍ കളിച്ചുനടക്കുന്നത്.<br />
ലൊക്കേഷനില്‍ മിണ്ടാതിരിക്കാനൊന്നും എന്നെ കിട്ടില്ല. ആരുടെ മുഖത്തുനോക്കിയും കാര്യം പറയാനുള്ള ചങ്കുറപ്പൊക്കെ എനിക്ക് അന്നേയുണ്ടായിരുന്നു. അത് അമ്മ പഠിപ്പിച്ച പാഠമായിരുന്നു. രണ്ട് അടിവെച്ചുകൊടുക്കേണ്ടതാണെങ്കില് അങ്ങനെ ചെയ്തോളാന്‍ അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ജീവിതത്തില്‍ അനുഭവിച്ചിരുന്ന പ്രയാസങ്ങളായിരുന്നു അമ്മയെ ശക്തിയുള്ളവളാക്കിയത്. ആ തന്റേടമൊക്കെ എനിക്കും കിട്ടിയിട്ടുണ്ട്. ഒരു സെറ്റിലെ അനുഭവം പറയാം.<br />
കൃഷ്ണന് നായര്‍ സാറിന്റെ മണിയറ എന്ന ചിത്രത്തിലേക്ക് എന്നെ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ എനിക്കന്ന് ഡേറ്റില്ലായിരുന്നു. പ്രൊഡ്യൂസര്‍ ടി.ഇ. വാസുദേവന്‍ സാറാണ്. എത്ര കാശു വേണേലും തരാം, സീമ വരണം എന്ന് വാസുദേവന്‍സാര്‍ വന്നു പറഞ്ഞു. ഡേറ്റ് പ്രശ്നം പറഞ്ഞപ്പോള്‍ അഞ്ചുദിവസം മതിയെന്നായി. അത്ര ദിവസംകൊണ്ട് കൃഷ്ണന്‍നായര്‍ സാര്‍ ഷൂട്ട് ചെയ്ത് വിട്ടോളാമെന്ന് പറഞ്ഞു. നേരത്തേ മറ്റൊരു പടത്തിന് ഡേറ്റ് കൊടുത്തതിനാല്‍ എങ്ങനെയെങ്കിലും ഒഴിവാക്കുകയായിരുന്നു എന്റെ ലക്ഷ്യം. അവരോട് കൂടുതല്‍ കാശ് ചോദിച്ചാല്‍ ഒഴിവാക്കുമെന്ന് കരുതി, കൂടുതല്‍ കാശ് ഞാന്‍ ഡിമാന്റ് ചെയ്തു. എന്നിട്ടും അവര്‍ പോകാന്‍ കൂട്ടാക്കിയില്ല. അങ്ങനെ അഞ്ചു ദിവസത്തെ ഡേറ്റ് കൊടുത്തു. ഷൂട്ടിംഗ് കഴിഞ്ഞ് ഇറങ്ങാന്നേരം വാസുദേവന്‍സാര്‍ എന്റെ കൈയ്യിലേക്ക് ഞാന്‍ ആവശ്യപ്പെട്ട ഭീമമായ തുക തന്നെ കൊണ്ടുവന്നുതന്നു. അതില്‍നിന്നും അക്കാലത്ത് ഞാനെത്രയാണോ പ്രതിഫലം വാങ്ങിയിരുന്നത്, ആ പണം മാത്രം എടുത്ത് ബാക്കി സാറിനുതന്നെ തിരിച്ചുകൊടുത്തു. ഡേറ്റ് മാറ്റുന്നെങ്കില്‍ മാറ്റട്ടെ എന്നു കരുതി മാത്രമാണ് അത്രയും തുക ഞാനാവശ്യപ്പെട്ടതെന്ന് അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി.<br />
'മണിയറ' എന്ന ചിത്രം പുറത്തിറങ്ങുന്നതോടെ കൃഷ്ണന്‍നായര്‍ സാറുമായും വാസുദേവന്സാറുമായും ഗാഢബന്ധം ഉണ്ടാക്കിയെടുക്കാന്‍ എനിക്കായിരുന്നു. തൊട്ടടുത്ത പടം 'മണിത്താലി'യായിരുന്നു. അതിലേക്കും എന്നെ വിളിച്ചു. ഞാന്‍ ചെന്നു. നസീര്‍സാറും മമ്മൂക്കയുമൊക്കെയാണ് അതില്‍ കൂടെ അഭിനയിക്കുന്നവര്‍. പെരുമ്പാവൂര്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് കോതമംഗലത്തേക്ക് ലൊക്കേഷന്‍ ഷിഫ്റ്റ് ചെയ്യേണ്ടിവന്നു. കോതമംഗലത്ത് ഞങ്ങളെത്തി ക്യാമറയും മറ്റും സെറ്റു ചെയ്ത് ഷൂട്ട് ആരംഭിക്കാന്‍ ഒരുങ്ങിയിട്ടും മേക്കപ്പ്മാന് അടക്കമുള്ളവര്‍ പെരുമ്പാവൂരില്‍നിന്നും വരുന്നതേയുള്ളു. വെയിലു പോകുന്നു, വൈകിയാല്‍ ഷൂട്ടിംഗ് നടക്കില്ല എന്നൊക്കെയുള്ള ടെന്‍ഷന്‍ ഒരുവശത്ത്. ഒരു പാറപ്പുറത്തായിരുന്നു ഷൂട്ട് പ്ലാന്‍ ചെയ്തത്. മമ്മൂക്കയോട് ഞാന്‍ അവിടെ ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ എന്റെ കൈയ്യിലുണ്ടായിരുന്ന മേക്കപ്പ് സാധനങ്ങളൊക്കെയെടുത്ത് മമ്മൂക്കയ്ക്ക് മേക്കപ്പിടാന്‍ തുടങ്ങി. ആ സമയത്താണ് പ്രൊഡ്യൂസര്‍ കൂടിയായ വാസുസാര്‍ അങ്ങോട്ട് വന്നത്. സാറിന് ഇതേതും പിടിച്ച മട്ടില്ല. വന്നയുടനെ, ''എന്തായീ കാണിക്കുന്നത്.......'' എന്നു തുടങ്ങി കുറേനേരം ശകാരം. എനിക്ക് അപ്പോഴേക്കും സങ്കടമൊക്കെ വന്നെങ്കിലും ഞാന്‍ പുറത്തുകാണിച്ചില്ല. ഞാന്‍ മേക്കപ്പിട്ടുകൊണ്ടിരുന്നു. കുറേനേരം ശകാരിച്ച് സാര്‍ അങ്ങോട്ട് പോവുകയും ചെയ്തു. ഇതു കണ്ടു നിന്ന കൃഷ്ണന്നായര്സാറാകട്ടെ, എന്റെയടുത്തെത്തി എന്നെയൊന്ന് ഇളക്കാന്‍ ശ്രമിച്ചു, ''എങ്കിലും അങ്ങനെ പറയേണ്ട കാര്യമൊന്നും വാസുസാറിനുണ്ടായിരുന്നില്ല, സമയം വൈകുന്നതുകൊണ്ട് സീമ ചെയ്തെന്നല്ലേയുള്ളു, അതിനിത്രേം പറയേണ്ടായിരുന്നു. അതേതായാലും ശരിയായില്ല.''<br />
ഇതുകൂടി കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഒന്നിളകി. മേക്കപ്പ് സ്പോഞ്ച് മമ്മൂക്കയുടെ കൈയ്യിലേക്ക് കൊടുത്ത്, വാസുസാറിനെ ലക്ഷ്യമാക്കി ഞാന്‍ നടന്നു. വാസുസാര്‍ ഒറ്റയ്ക്ക് നില്‍ക്കുകയാണ്. ഞങ്ങള്‍ക്കെല്ലാം ചുറ്റും സിനിമാഷൂട്ടിംഗ് കാണാനെത്തിയവര്‍ വട്ടമിട്ടു നില്‍ക്കുന്നുണ്ട്. ഞാന്‍ നേരെ ചെന്ന് സാറിനെ കെട്ടിപ്പിടിച്ച് ഒരുമ്മ വച്ചുകൊടുത്തു.<br />
എല്ലാവരും സ്റ്റക്കായിപ്പോയി. പുതുതായി വാങ്ങിയ ബെന്‍സ് കാറില്‍ നടി പത്മിനി കയറി എന്നു പറഞ്ഞ് കാര്‍ കഴുകി വിറ്റു എന്നൊരു കഥ വാസുസാറിനെക്കുറിച്ച് സെറ്റുകളില്‍ കേട്ടിരുന്ന കാലമാണ്. പക്ഷേ, സാര്‍ ഒന്നും മിണ്ടിയില്ല. തരിച്ചൊരു നില്പുമാത്രം.''<br />
സിനിമയിലെ കഥാപാത്രമായാലും ജീവിതത്തിലായാലും ധീരയായിരുന്നു സീമ. മറ്റുള്ളവര്‍ ഏതു ഗണത്തിലാണ് തന്നെ പെടുത്തുന്നത് എന്നല്ല, എന്താണോ താന്‍, അതുതന്നെയായിരുന്നു ജീവിതംകൊണ്ട് സീമ കാണിച്ചുതന്നത്. ആ ചങ്കൂറ്റമായിരുന്നു പലപ്പോഴും കഥാകൃത്തുക്കള്‍ കഥാപാത്രങ്ങളായി സീമയ്ക്കു നല്‍കിയത്. ആദ്യചിത്രമായ അവളുടെ രാവുകളിലെ രാജിയായി എത്തുമ്പോള്‍ അന്നേവരെ അത്തരമൊരു റോള്‍ ചെയ്യാന്‍ മറ്റൊരാള്‍ ധൈര്യപ്പെടില്ലായിരുന്നു. ആ ധൈര്യവും തന്റേടവുംതന്നെയായിരുന്നു മലയാളത്തിലെ ഏറ്റവും ശക്തയായ സ്ത്രീകഥാപാത്രങ്ങളെ സീമയെ മുന്നില്‍ക്കണ്ടുകൊണ്ട് തിരക്കഥാകൃത്തുക്കള്‍ കഥയൊരുക്കിയത്. കഥയുടെ പാതിയിലെത്തി സ്വന്തം കഥയാക്കി മാറ്റുന്ന 'ആള്‍ക്കൂട്ടത്തില്‍ തനിയെ'യിലെ അമ്മുക്കുട്ടി, കല്യാണം കഴിക്കുന്നില്ല എന്ന് തീരുമാനിച്ച് ജീവിതം പോക്കുന്ന 'ഇന്നല്ലെങ്കില്‍ നാളെ' എന്ന ചിത്രത്തിലെ രാധ, ചങ്കുറപ്പുകൊണ്ടുമാത്രം ജീവിതം മുന്നോട്ടുനയിച്ചിരുന്ന 'മഹായാന'ത്തിലെ രാജമ്മ, നായകനെ രക്ഷിക്കാന്‍ ബുള്ളറ്റില്‍ തീയിലേക്ക് ചാടുന്ന 'അങ്ങാടി'യിലെ നായിക. എണ്ണിയാല്‍ ഇനിയും കൂടും.<br />
''ആ കഥാപാത്രങ്ങളെല്ലാം അതെഴുതിയവരുടെ മിടുക്കാണ്. വാസുവേട്ടനെ ഞാന്‍ അഞ്ചാറുകൊല്ലം മുമ്പ് കാണാന്‍ പോയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്, ''ഇപ്പോള്‍ അങ്ങനെയുള്ള കഥാപാത്രങ്ങളൊന്നുമില്ലല്ലെ, ഇപ്പോ നിങ്ങളൊന്നുമില്ലല്ലൊ. ഇപ്പോ അങ്ങനെയൊന്നും എഴുതാനും തോന്നുന്നില്ല''. അത് എനിക്ക് ദേശീയ അവാര്‍ഡ് കിട്ടുന്നതിനേക്കാളും വലിയ അംഗീകാരമാണ്. ആ കാല്‍ക്കലിലേക്ക് ഞാന്‍ വീണു നമസ്കരിച്ചു.''<br />
സീമ ചെയ്തിരുന്ന കഥാപാത്രങ്ങള്‍ ഈ ഭൂമിയില്‍ എവിടെയൊക്കെയോ ജീവിച്ചിരുന്നിരുന്നു. നാട്ടുവഴിയില്‍ ഒറ്റയാള്‍ ശബ്ദമായോ, ആരും മനസ്സിലാക്കാതെ ഒരു കോണിലോ മറ്റോ ആയി.<br />
''സിനിമ ചെയ്തു കഴിഞ്ഞ് ഞാന്‍ പലരും പറഞ്ഞ് പല കഥാപാത്രങ്ങളെ അറിഞ്ഞിട്ടുണ്ട്. ഒരു കഥാപാത്രം അതേ മട്ടില്‍ ഞാന്‍ കണ്ടിട്ടുണ്ട്. 'വാര്‍ത്ത' എന്ന ചിത്രത്തിലെ കളക്ടറുടെ വേഷം, അതുപോലൊരു കളക്ടറെ ഞാന്‍ രിന്നീടു കണ്ടു. തിരുവണ്ണാമലൈയിലാ# ദീപം കാണാന്‍ പോയപ്പോഴാണ് അവിടെയുള്ള കളക്ടറെ അറിയുന്നത്. 'ഇരുകോടുകളി'ലെ സൗക്കാര് ജാനകിയമ്മയെ അനുസ്മരിപ്പിക്കുന്ന വനിതാകളക്ടര്‍. പാവങ്ങള്‍ക്ക് വീടൊരുക്കി നല്കുന്ന, അധികാരമുപയോഗിച്ച് കൊള്ളരുതായ്മ കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന ഒരു കളക്ടര്‍. ഒരിക്കല്‍ മുഖ്യമന്ത്രി അവരോട് ചോദിച്ചു, ''ഐ.എ.എസ്സെല്ലേ, അല്ലാതെ, ..... അത്യാവശ്യം വിട്ടുവീഴ്ചയൊക്കെ ചെയ്തൂടെ?''<br />
''ഐ.എ.എസ്സിനുള്ള ട്രെയിനിംഗിന്റെ സമയത്ത് അതിനുകൂടിയുള്ള ട്രെയിനിംഗ് തരാന്‍ പറയൂ'' എന്നതായിരുന്നു അവരുടെ മറുപടി. ഇന്നും എന്റെ സുഹൃത്താണ് ആ കളക്ടര്‍. ''<br />
സംസാരത്തിനിടയില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് ഞങ്ങള്‍ അല്‍പ്പം മാറി, വീടിന്റെ പുല്‍ത്തകിടിയോടു ചേര്‍ന്ന പടികളില്‍ ഇരിക്കുകയായിരുന്നു. നിശബ്ദമായി അപ്പോഴും അകത്ത് ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. കുന്നിന്റെ താഴ്വരയില്‍നിന്നും കുട്ടികളുടെ ഒച്ചയനക്കങ്ങള്‍ ഇല്ലാതായിരിക്കുന്നു. ഇടയ്ക്ക് സീമച്ചേച്ചിയുടെ മൊബൈലിലേക്ക് ഫോണ്‍കോളുകള്‍ വന്നു. ആദ്യത്തേത് ശശിയേട്ടനായിരുന്നു. മരുന്നെടുത്ത് കഴിക്കാന്‍ ഓര്‍മ്മപ്പെടുത്തല്‍. മറ്റൊരു കോള്‍ വന്നപ്പോള്‍ സീമച്ചേച്ചി; ''നീ തന്നെ പോയി വാങ്ങണം കേട്ടോ, പറ്റില്ല. ഒരു കുത്തു തന്നാലുണ്ടല്ലോ, പറഞ്ഞാല്‍ മനസ്സിലാവില്ലേ? എന്റെ ചക്കരയല്ലേ, പോയി നല്ല കുട്ടിയായി വാങ്ങിയിട്ട് വാ, എന്നിട്ട് നീ തന്നെ അവിടെ വയ്ക്കണം. എന്നിട്ടെന്നെ വിളിക്കണം കെട്ടോ!''<br />
ശാസനയും സ്നേഹവും നിറച്ച വാക്കുകള്‍ കേട്ടപ്പോള്‍ മകളായിരിക്കുമെന്ന് കരുതിയെങ്കിലും അത് ഒരു കൂട്ടുകാരിയാണെന്ന് തിരുത്തല്‍ വന്നു. സീമച്ചേച്ചി അങ്ങനെയാണ്, മനസു നിറയുന്ന വാത്സല്യം ഒളിപ്പിച്ചുവയ്ക്കാതെ നേരെ വിളമ്പിത്തരുന്ന അമ്മ. സുകുമാരിച്ചേച്ചി ഒരിക്കല്‍ പറഞ്ഞിരുന്നു, ''സീമ പിണങ്ങണമെങ്കില് വലിയ പാടാ, പക്ഷേ പിണങ്ങിയാലോ പിന്നെ ഒന്നിണക്കാന്‍.... അതുനോക്കേണ്ട.''<br />
സംസാരത്തിനിടയില്‍ സീമച്ചേച്ചിയുടെ കണ്ണുകള്‍ അങ്ങ് ദൂരേക്ക് നീണ്ടു. ഗെയിറ്റിനകത്തെ പുല്‍ത്തകിടിയോട് ചേര്‍ന്ന് കൊലുന്നനെയുള്ള ഒരു പെണ്‍കുട്ടി. പത്തോ പതിമൂന്നോ വയസ് പ്രായം. സ്നേഹം നിറഞ്ഞ ചിരിയോടെ അവളെ നോക്കുകയാണ്. ആ നോട്ടത്തില്‍ കണ്ണുകള്‍ ഇറുകിയടയുന്നു, ചിരി പടരുന്നു. മടിച്ചുമടിച്ച് നിന്ന അവളുടെ നടത്തം വേഗത്തിലായി. ഒരു കാറ്റുപോലെ വന്ന് അവള് സീമച്ചേച്ചിയുടെ കൈകള്‍ ചേര്‍ത്തുപിടിക്കുകയായിരുന്നു. ഒന്നും പറയാതെ അവള് ആ കൈകള്‍ കൂട്ടിപ്പിടിക്കുകയായിരുന്നു.<br />
''എന്താ മോളുടെ പേര്?''<br />
താഴ്വാരത്തിന്റെ താഴേക്ക് ഇടയ്ക്കിടെ കണ്ണേറിട്ട് നോക്കുന്നുണ്ടായിരുന്നു അവള്. അവള് വാക്കുകള്‍ കിട്ടാതെ ഇടറി.<br />
''സീമച്ചേച്ചീനെ എനിക്ക് വലിയ ഇഷ്ടാ.....'' ഇടറി അവള് പറഞ്ഞൊപ്പിച്ചു.<br />
''ചേച്ചീന്നോ? അമ്മേന്ന് വിളിച്ചാ മതി.''<br />
''ഏയ്, എന്റെ അമ്മയുടെ അത്രേയൊന്നും പ്രായമില്ലല്ലൊ ചേച്ചിക്ക്.'' വീണ്ടും താഴ്വാരത്തിലേക്ക് അവള് നോക്കിക്കൊണ്ടിരുന്നു.<br />
''എന്നെ കാണാനല്ലെ വന്നത്, പിന്നെന്തിനാ നീ അങ്ങോട്ട് നോക്കിക്കൊണ്ടിരിക്കുന്നത്? എന്നെ നോക്ക്.'' സീമച്ചേച്ചി അവളുടെ കവിള് ചേര്‍ത്തുപിടിച്ചു.<br />
''ഇന്നലെത്തൊട്ടേ ചേച്ചി ഇവിടെയുണ്ടെന്ന് അറിഞ്ഞു. അവിടെയാ ഞാന്‍ പഠിക്കുന്നത്. ആരും കാണാതെ അമ്മയെ ഒന്നു കണ്ട് പോകാന്‍ വന്നതാ.''<br />
''സന്തോഷായോ? അത്രേം സന്തോഷായോ?''<br />
''എനിക്ക് രണ്ട് ആഗ്രഹമാ ഉള്ളത്. ഒന്ന് അമ്മയെ തൊടണംന്ന്. പിന്നെ ഒന്നൂടെയുണ്ട്. ഒന്ന് കണ്ണടയ്ക്കോ?''<br />
സീമച്ചേച്ചി രണ്ടു കണ്ണുകളും അടച്ചു. അവള് ചേച്ചിയെ കെട്ടിപ്പിടിച്ച് കവിളില്‍ ഒരുമ്മ നല്കി. ചേച്ചി അവളെയും ചേര്‍ത്തുപിടിച്ചു. ''യ്യോ, സമയായി. ഞാന്‍ പോട്ടേ...'' പറഞ്ഞുതീരുംമുന്നേ ചേച്ചിയുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് ഉമ്മവെച്ച് അവള് ഓടി. ''ഞാന്‍ ഇനിയും വരൂട്ടോ.'' ഓട്ടത്തിനിടയില്‍ അവള് പറഞ്ഞു.<br />
''മോളേ പതുക്കെ പോ...''<br />
അച്ഛന് മരിച്ചപ്പോള്‍, രോഗിയായ അമ്മയ്ക്ക് ഉറപ്പില്ലാത്ത കൂരയില്‍ മകളെ വളര്‍ത്താന്‍ ധൈര്യമില്ലാതായപ്പോള് പഠനത്തിനായി ഇവിടെ കൊണ്ടുവിട്ടതാണ്. ഇതുപോലെ വേറെയുമുണ്ട് അവിടെ കുട്ടികള്‍. അവള് ആ കുന്നിന്‍ചരുവിലൂടെ താഴേക്ക് ഒഴുകുകയായിരുന്നു. സ്നേഹത്തിന്റെ ഒരു പുഴ അവള്‍ക്കൊപ്പം ഈ മുറ്റത്തുനിന്നും താഴേക്ക് ഒഴുകുന്നുണ്ട്. കണ്ണെത്തുംദൂരത്തുനിന്നും അവള് മറഞ്ഞു. സീമച്ചേച്ചിയുടെ കണ്ണുകള്‍ ഈറനണിഞ്ഞോ?<br />
ഓര്‍മ്മകള്‍ ഇപ്പോള്‍ ആ മുഖത്ത് മിന്നിമായുന്നതായിരിക്കാം. തന്റെ ഏഴാം വയസില്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതോടെ ഒറ്റപ്പെട്ടുപോയ അമ്മ. കൂടെ കളിതമാശപ്രായത്തില് ജീവിതത്തിന്റെ ഗൗരവത്തിലേക്ക് മാറ്റപ്പെട്ട ശാന്തി എന്ന മകള്‍. പട്ടിണിയില്ലാത്ത ദിവസം കൊതിച്ച ഏഴു വയസ്സുകാരി. മദിരാശിയിലേക്കുള്ള തീവണ്ടിയാത്രയില്‍ പാളത്തിനരികിലെ കൊച്ചുകൂരകള്‍ കാണുമ്പോള്‍, ഇതുപോലൊരു കൊച്ചുവീട് അമ്മയ്ക്ക് ഒരുക്കിക്കൊടുക്കണമെന്ന് മോഹിച്ച പതിനൊന്നുകാരി. അത്രത്തോളമേ ആഗ്രഹിക്കാന്‍പോലും അറിഞ്ഞിരുന്നുള്ളു. പക്ഷേ തളരരുത് എന്ന് അമ്മ ജീവിതംകൊണ്ട് കാണിച്ചുകൊടുത്തു. സ്കൂള്‍ ഫൈനലോടെ പഠനം അവസാനിപ്പിച്ച് നൃത്തം അഭ്യസിച്ചു. വലിയ നേട്ടങ്ങളിലേക്കല്ല, ചെറിയ ജീവിതത്തിലേക്കായിരുന്നു ശാന്തിയുടെ നോട്ടം. സിനിമയില്‍ നൃത്തസംവിധാനത്തേക്കെത്തിയപ്പോള് ശാന്തി സീമയായി മാറുന്നു. ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ സാന്നിധ്യമറിയിക്കുമ്പോഴും സ്വയം തളരില്ലെന്ന് ഉറപ്പിക്കുകയായിരുന്നു. ഐ.വി. ശശി എന്ന സംവിധായകന്റെ ഭാര്യയായിത്തീരുമ്പോഴും ബാല്യത്തില്‍ ആര്‍ജ്ജിച്ച മന:ശക്തി ഒട്ടും ചോര്‍ന്നില്ല. പിന്നീടൊരിക്കല്‍ ഭര്‍ത്താവ് ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍, ''ഇങ്ങനെയൊരു ശശിയേട്ടനെ എനിക്ക് കാണേണ്ട, എണീക്ക്, വലിയ ഹിറ്റ്മേക്കറല്ലേ, ഒരിക്കല്‍ക്കൂടി ജയിച്ചുകാണിക്ക്, അതിനിടയില്‍ മരിച്ചെന്നു കേട്ടാലും ഞാന്‍ കരയില്ല'' എന്നു പറയുന്ന സീമയുടെ ആര്‍ജ്ജവം. എല്ലാം ആ മുഖത്തുനിന്നും ആ നിമിഷം വായിച്ചെടുക്കാമായിരുന്നു. വീണ്ടുമൊരിക്കല്‍ക്കൂടി താഴ്വരയില് നിന്നും ആ കുട്ടി നോട്ടുബുക്കുമായി പടികള്‍ കയറി ആ വീട്ടുമുറ്റത്തേക്ക് വന്നപ്പോള്‍ ഈ കഥ പറഞ്ഞ്, 'തളരരുത്' എന്നൊരു വാക്ക് ചേര്‍ത്തെഴുതണമെന്നു തോന്നി. എന്നാല്‍ സീമച്ചേച്ചി ആ നോട്ട്ബുക്ക് വാങ്ങി ഇങ്ങനെയെഴുതി:<br />
''ഞാനുണ്ട് കൂടെ,<br />
സ്നേഹത്തോടെ,<br />
സ്വന്തം സീമച്ചേച്ചി.''<br />
<br /></div>
Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com0tag:blogger.com,1999:blog-7133688129799330119.post-9716762128717061952013-08-29T00:54:00.001-07:002013-08-29T00:54:53.403-07:00ഒരു ാലാം ക്ളാസുകാരന്റെ കാലടിപ്പാടുകള്‍<div dir="ltr" style="text-align: left;" trbidi="on">
പറങ്കിപ്പൊടി(മുളകുപൊടി) മണം മൂക്കില്‍ അരിച്ചുകയറുന്ന തളിപ്പറമ്പ് മാര്‍ക്കറ്റിലേക്ക് ാട്ടില്‍ ിന്നും പോകുന്ന ഏക വണ്ടിയായ വാില്‍ കയറി പോയത് ഒരു ഓര്‍മ്മയാണ്. തിരിച്ചുവരുമ്പോള്‍ ചരക്കുകള്‍ ിറഞ്ഞ വാിന്റെയുള്ളില് അച്ഛന്റൈ കൈവിടാതെ പിടിച്ചിരുന്നു. ഞാന്‍ കൈവിടാതെ എന്റെ ചുവന്ന ചെരുപ്പും പിടിച്ചിരുന്നു. പുതുതായി വാങ്ങിയ ചുവന്ന റബ്ബര്‍ ചെരുപ്പ്. അന്നത്തെ ഓണത്തിാണ് ഞാന്‍ ആദ്യമായി ചെരുപ്പിടാന്‍ തുടങ്ങിയത്. ചവിട്ടിച്ചവിട്ടി, വാറ് പോയ, ഓട്ടയായ ചുവന്ന ചെരുപ്പ് പിറ്റേക്കൊല്ലം ഓണത്തിാണ് ഞാന്‍ മുറ്റത്തെ ചെമ്പരത്തിച്ചോട്ടില്‍ കുഴിച്ചിട്ടത്. അടുത്ത ഓണത്ത്ി ചെമ്പരത്തിക്കുമുകളില് ചെരുപ്പുകള്‍ പൂക്കളായി വിടരുമെന്ന്...<br />ഇത്തവണ എന്റെ ചെമ്പരത്തിച്ചോട്ടില്‍ കുഴിമാന്തി ാക്കണം, ഒരു ാലാം ക്ളാസുകാരന്റെ കാലടിപ്പാടുകള്‍ കണ്ടെത്തിയാലോ, അതെടുത്തുവേണം, എിക്ക് ആവേശത്തോടെ ജീവിക്കാന്‍.....<br /><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgemlDvpmQd3Tz7ijcdwf8FkZMo9bpbOik7dUblHaJ77LEWc7gaH1yXA6K4S8NmGjoCFfnvcvhtOqCm0pzmDg3mwS5UFVyBMaHLbhLQZMwE-I4zPB4nJ-aOBYxzACgbqlvZ79feHFpzWxc/s1600/chembarathi.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgemlDvpmQd3Tz7ijcdwf8FkZMo9bpbOik7dUblHaJ77LEWc7gaH1yXA6K4S8NmGjoCFfnvcvhtOqCm0pzmDg3mwS5UFVyBMaHLbhLQZMwE-I4zPB4nJ-aOBYxzACgbqlvZ79feHFpzWxc/s320/chembarathi.jpg" width="320" /></a></div>
<br /></div>
Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com0tag:blogger.com,1999:blog-7133688129799330119.post-58537735229208753892012-09-22T02:27:00.004-07:002012-09-22T02:30:09.117-07:00"ഉയ്യെന്റെ ഗോഡേ..!!!!'<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: left;">
<span style="font-size: small;"><br /></span></div>
<div class="uiStreamMessage userContentWrapper" data-ft="{"type":1,"tn":"K"}" style="color: #f3f3f3; font-weight: normal; text-align: left;">
<span style="font-size: small;"><i><span class="messageBody" data-ft="{"type":3}"><span class="userContent">എന്റെ ഗ്രാമം അന്ന് വലിയ
പുരോഗമനമൊന്നുണ്ടായിരുന്നില്ല. അന്നെന്നു പറയുമ്പോള്‍ വര്‍ഷങ്ങള്‍ക്കു
മുമ്പൊന്നുമല്ല, ഈയടുത്തകാലത്ത്. പുരോഗമനം എന്നെഴുതിയപ്പോഴും
തെറ്റിദ്ധരിക്കേണ്ട. ഇപ്പോഴുള്ളത് വലിയ പുരോഗമനമാണെന്ന് തോന്നുന്നുമില്ല.
എന്തായാലും കാര്യത്തിലേക്ക് കടക്കാം. ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിച്ച്
പാചകം ചെയ്യുന്നവര്‍ കുറവായിരുന്ന കാലം. ശ്രീധരമ്മാവന്റെ വീട്ടിലാണെന്നു
തോന്നുന്നു ആദ്യമായി ഗ്യാസ് അടുപ്പ് വന്നത്. അന്ന് അവിടെയെത്തി ചായ
കുടിച്ച് മടങ്ങിയവര്‍ പറഞ്ഞു: "ഉയ്യെന്റപ്പാ.. എന്തൊരു സ്പീഡാ... ചായ എന്നു
പറയുമ്പോളേക്ക് ചായ. ഒന്ന് അടുപ്പത്തുവെച്ചാ മതി. സ്വിച്ചിട്ടപോലെയല്ലേ
ചായയിണ്ടാക്ന്നത്.''<br /> ചായ ഊതിയൂതി കുടിച്ചപ്പോള്പോലും വിശ്വസിക്കാന്‍
പറ്റിയില്ല ഇത്ര പെട്ടെന്ന് ചായയുണ്ടാകുമെന്ന്. അതൊരു ആഗ്രഹം
കൂടിയായിരുന്നു, "നമുക്കുംവേണം അതുപോലൊരു സാധനം.'' നനഞ്ഞ വിറക് ഊതിയൂതി ചായ
ഉണ്ടാക്കി വരുമ്പോളേക്കും ചായ കുടിക്കാനുള്ള പൂതി ഇല്ലാതാകും. പോരാതെ
ഓലച്ചൂട്ടുകൊണ്ടാണ് ഉണ്ടാക്കിയതെങ്കില്‍ അതിന്റെ ചവര്പ്പുംകൂടിയുണ്ടാകും.<br />
അങ്ങനെ ഓരോ വീട്ടുകാരും ധൃതിയില്‍ ആ അഭിമാന സാധനത്തെ വീട്<span class="text_exposed_hide">...</span><div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhD5KYE07N1D2jYsssn702lgfSfX6qApKVGx3ar8EMFvjcMPpyJbhURGRXDZtLc4coN6RL8BcZb2xCiPyCxRCEgfJ76d1Qjqwd2DKt76x4jMMA4P1hmYCOU4WifXYDqCSXhjKtLsV3dnXA/s1600/index.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhD5KYE07N1D2jYsssn702lgfSfX6qApKVGx3ar8EMFvjcMPpyJbhURGRXDZtLc4coN6RL8BcZb2xCiPyCxRCEgfJ76d1Qjqwd2DKt76x4jMMA4P1hmYCOU4WifXYDqCSXhjKtLsV3dnXA/s1600/index.jpg" /></a></div>
<div class="text_exposed_show">
ടില്‍
കൊണ്ടുവന്ന് ചായയുണ്ടാക്കി വിതരണം ചെയ്ത് നാട്ടുകാരെ അറിയിച്ചു,
"നമ്മളേട്ത്തും ഗ്യാസ് ഇണ്ടെടോ..'' <br />
വിറക് പറക്കാന്‍ പോകുന്നത് അപ്പാടെ
നിര്‍ത്തി. സംഗതി ഗംഭീരമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഗ്യാസ് ക്ഷാമം
വന്നത്. രാവിലെ അഞ്ചു മണിക്ക് ഷോബിന ബസിന് പിലാത്തറയില്‍ പോയി കാത്തുനിന്ന്
ഗ്യാസ് സിലിണ്ടറുമായി വന്നപ്പോഴും അത് വിറക് പറക്കാന്‍ പോകുന്നതിനേക്കാളും
ക്ഷീണമുള്ള ഏര്‍പ്പാടാണെന്ന് പലരും വിചാരിച്ചില്ല.<br />
എല്ലാം കഴിഞ്ഞ്
ഇപ്പോ, ദാ, ഒരു കൊല്ലം ആറു കുറ്റിയേ കൊടുക്കൂ എന്ന്. തകര്‍ന്നുപോയ നിമിഷം.
മിനിട്ടിനു മിനിട്ടിനു ചായയുണ്ടാക്കി കുടിച്ചുണ്ടാക്കിയ ശീലം എങ്ങനെ
മാറ്റും. ഇനിയിപ്പോ വിറക് പറക്കാന്‍ പോകാനും പറ്റുന്നില്ല. നമ്മുടെ നാടും
നന്നാവുന്നുണ്ട്.<br />
ഇനി എന്റെ കാര്യം, എന്റെ അമ്മ ഇപ്പോഴും വീട്ടില്‍
ചോറുണ്ടാക്കാനും അച്ഛന് കുളിക്കാനുള്ള വെള്ളം ചൂടാക്കാനും രാവിലത്തെ
ആദ്യത്തെ ചായ ഉണ്ടാക്കാനും വിറക് അടുപ്പിനെ തന്നെ ആശ്രയിക്കുന്നത്.
അമ്മയോട് പലതവണ പറഞ്ഞിരുന്നു, എന്തിനാ ഇങ്ങനെ നട്ടുച്ചയ്ക്ക് വിറക്
പെറുക്കാന്‍ പോകുന്നത്. ഗ്യാസും കറന്റും എല്ലാമില്ലേ എന്ന്. അന്നത്തെ
വിലക്കിനെ അമ്മ എതിര്‍ത്തിരുന്നു. അതിന് നന്ദി.<br />
പോരാതെ എന്റെ വീട്ടിലെ
ബയോഗ്യാസ് നിറയെ തീയും തരുന്നുണ്ട്. അതിന് ചാണകത്തിന്റെ ഒരു
മണമുണ്ടാകുമെന്ന് കളിയാക്കിയവരോടായി പറയട്ടെ, നല്ല ഗംഭീരം ചായയാ, ഒന്ന്
കുടിച്ചിട്ട് പോ..<br />
കുറച്ചുകാലം കഴിയുമ്പോള്‍ കറന്റിന്റെയും അവസ്ഥ
ഏതാണ്ട് ഇതുപോലെത്തന്നെയാകും എന്ന ആണവ വിരുദ്ധ പ്രവര്ത്തകന്
സഹദേവേട്ടന്റെ വാക്കുകള്‍ കടമെടുത്തു പറയട്ടെ, ഇപ്പോഴേ തുടങ്ങിക്കോളൂ,
സോളാര്‍ പാനലുകളെ ആശ്രയിച്ചുള്ള കറന്റിനെ, ഇല്ലെങ്കില്‍ അതിലേക്ക്
വന്കിടകള് കടന്നുവരികയും അവിടെയും നിങ്ങള്‍ ഉപഭോക്താക്കള്‍ മാത്രമായി
മാറേണ്ടിവരികയും ചെയ്യും. ഒരിക്കല്‍ അവര്‍ വില കൂട്ടുമ്പോള്‍ "ഉയ്യെന്റെ
ഗോഡേ..!!!!'' എന്നു പറഞ്ഞിട്ട് കാര്യമില്ല.</div>
</span></span></i></span></div>
</div>
Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com0tag:blogger.com,1999:blog-7133688129799330119.post-38282086735666102352011-11-30T02:59:00.000-08:002011-11-30T02:59:04.992-08:00ഒടുവില്‍ ഞാനൊറ്റയാകുന്നു<div dir="ltr" style="text-align: left;" trbidi="on"><br />
സീന്‍ ഒന്നേയുള്ളൂവെങ്കിലും ഒടുവില്‍ ഉണ്ണിക്കൃഷ്ണന് എന്ന നടന് ആ സിനിമയില്‍ നിറഞ്ഞുനിന്നുവെന്ന് തോന്നും. അതാണ് ഒരു നടന് കിട്ടാവുന്ന ഏറ്റവും വലിയ അവാര്‍ഡ്. ഒടുവില്‍ ഉണ്ണിക്കൃഷ്ണന് ഇല്ലാതായ അഞ്ചുവര്‍ഷം, അദ്ദേഹത്തിന്റെ സ്മരണകള്‍ ഭാര്യ പത്മജ പങ്കുവയ്ക്കുന്നു.<br />
<br />
"പപ്പായേ...''<br />
"ന്തോ, ഉണ്ണിയേട്ടന് വിളിച്ചോ..?''<br />
"മക്കള്‍ രണ്ടുപേരും പോയോ?''<br />
"ഊം''<br />
"ഇന്ന് വിടേണ്ടിയിരുന്നില്ല, രണ്ടീസം കഴിഞ്ഞിട്ട് പോയാമതീര്ന്നൂല്ലോ?''<br />
"വിടാണ്ടെങ്ങനാ? അവര്‍ക്കും കുടുംബൂം കുട്ട്യോളും ഉള്ളതല്ലേ..''<br />
ഒരു നിശ്വാസത്തോടെ ഊം എന്നൊന്നു മൂളും. എന്നിട്ട് തിരിഞ്ഞും മറിഞ്ഞും കിടക്കും. മക്കള്‍ പോയി എന്നറിഞ്ഞാപ്പിന്നെ നേരത്തെ പോയില്ലേ, ഇരുളുന്നതിനു മുമ്പ് വീട്ടിലെത്തിക്കാണില്ലേ എന്നൊക്കെയായിരിക്കും ആധി.<br />
"ഉണ്ണിയേട്ടനങ്ങനാ.'' ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ പത്മജ അദ്ദേഹത്തിന്റെ ഓര്‍മ്മകളിലേക്ക് പോയി. പത്മജയെ പപ്പായേ എന്നാണ് ഒടുവില്‍ വിളിക്കുന്നത്. "മക്കള്‍ വരുന്നൂന്ന് കേട്ടാപ്പിന്നെ ഒരു വെപ്രാളാ. അടുക്കളയില്‍ കയറുന്നു, പാചകം ചെയ്യുന്നു. വരുന്ന ബസ് കാത്ത് നില്‍പ്പായി. ബസ്സ്റ്റോപ്പില്‍ നിന്ന് അവരുടെ ബാഗും തൂക്കി വീട്ടിലെത്തിക്കുന്നതുവരെ ഒരു സമാധാനമില്ലായ്മ. വന്നു കയറിയാപ്പിന്നെ, പേരക്കുട്ടികളില്‍ കുട്ടൂസിനോടാകും കളി. അവനെ കാര്ക്കോടകനെന്നാ വിളിക്കുക. ആണ്‍കുട്ടികളോട് വലിയ ഇഷ്ടായിരുന്നു.''<br />
സിനിമകളിലെ തിരക്കെല്ലാം മാറ്റിവച്ചാല്‍ ഒടുവില്‍ ഉണ്ണിക്കൃഷ്ണന് ഒരു സാധാരണ ഗ്രാമീണനാകും. പച്ചക്കറിത്തോട്ടം, മക്കള്‍, കുടുംബം, കൂട്ടുകാര്‍... അങ്ങനെ കുടുംബനാഥന്റെ ലഹരിയില്‍ വീട്ടില്‍ സിസര്‍ ഫില്‍ട്ടറും വലിച്ച്, "എനിക്ക് ഞാനല്ലാതാകാന്‍ പറ്റ്വോ?'' എന്ന മട്ടില്‍ ഇരിപ്പ്. <br />
വീട്ടില്‍ വന്നെത്തിയാല്‍, ടെറസ്സിലെയും തൊടിയിലെയും വെണ്ടത്തൈയ്ക്ക് വെള്ളമൊഴിച്ചില്ലേ, ചീരയാകെ വാടിയല്ലോ, ഇതിനൊന്നും വെള്ളമൊഴിച്ചില്ലേ എന്ന് ഒരു ചെറുപുഞ്ചിരി എന്ന സിനിമയിലെ കുടുംബനാഥനെപ്പോലെ ഒരന്വേഷണം.<br />
"രാവിലെ എണീറ്റാല്‍ 5.30ന് വിളക്കുവെയ്ക്കണം എന്നത് നിര്‍ബന്ധാണ്.പച്ചക്കറി നട്ടുവളര്ത്തലു തന്നെയാ പ്രധാനപണി. വീട്ടില്‍ നിന്നെങ്ങും പോകില്ല. റോഡ് മുറിച്ച് അമ്പലത്തിലേക്ക് പോകാന്‍ പോലും മക്കളെയോ എന്നെയോ സമ്മതിക്കില്ല. ശ്രദ്ധിക്കണംട്ടോ എന്ന് എപ്പോഴും പറയും.<br />
വിരുന്നുകാരോ മക്കളോ എത്തുന്നുണ്ടെന്നറിഞ്ഞാല്‍ അടുക്കളയില്‍ കയറി പാചകം തുടങ്ങും. ഇറച്ചിക്കറി ഉണ്ടാക്കിയാല്‍ ഒരു പ്രത്യേക ടേസ്റാ. മത്തിക്കറിയും മത്തിത്തലയുമായിരുന്നു ഇഷ്ടവിഭവം. അത് സ്വയമുണ്ടാക്കി തിന്നുന്നതില്‍ മാത്രമല്ല, അത് മറ്റുള്ളവരെക്കൊണ്ട് കഴിപ്പിക്കാനും മിടുക്കാണ്. മത്തി കഴിച്ചാ, പപ്പായേ എല്ലാ അസുഖൂം മാറൂംന്ന് പറയും. ചെലപ്പോ തമാശയ്ക്ക് പറയും, ഇനി ഞാന്‍ മരിച്ചാ ബലിയിടുമ്പോ ഒണക്കോ, മത്തിത്തലയോ വെക്കണംട്ടോ, ഇല്ലേല് ഞാനെടുക്കൂല്ലാന്ന്. എന്നിട്ട് ഒരു ചിരിയാ.<br />
ഇതെന്നാരുന്നു വര്‍ത്താനം. ഞാന്‍ മരിച്ച് പ്രേതായി വരും. എന്നിട്ട് ജനാലയിലൂടെ വന്ന് എല്ലാരെയും പേടിപ്പിക്കുംന്നൊക്കെ പറയും. ഞങ്ങള്‍ക്കാണ് പേടിയെന്നു പറയുമെങ്കിലും സന്ധ്യ തെറ്റിയാല്‍ പിന്നെ പുറത്തേക്ക് വിടില്ല. അഥവാ പുറത്തുപോയാപ്പിന്നെ ഇരിക്കപ്പൊറുതിയുണ്ടാവില്ല, ഞാന്‍ പോണ്ടാ, പോണ്ടാന്ന് പറഞ്ഞതാ. ഈ സന്ധ്യയ്ക്ക് തന്നെ പോണോ, നേരത്തേയങ്ങ് പൊയ്ക്കൂടെ എന്നൊക്കെ പറഞ്ഞോണ്ടിരിക്കും. അവിടെ എത്തി എന്ന് കേട്ടാലേ ഒരു സമാധാനംണ്ടാവൂ. <br />
രാത്രി ഫോണ്വിളിയാ പ്രധാനം. അടൂരിനെയും സത്യന് അന്തിക്കാടിനെയും ഒക്കെ വിളിക്കും. ചിലപ്പോ രാത്രി രണ്ടുമണിവരെയൊക്കെ നീളും സംസാരം. ഞങ്ങളോട് പറയും കെടന്നോളാന്‍. അഞ്ചാറുദിവസം വീട്ടിലുണ്ട്ന്നാണേല്, പിന്നെ പറയേണ്ട. അപ്പോഴേക്കും കൂട്ടുകാരും വരും. കലാമണ്ഡലം ഹൈദരാലിയായിരുന്നു പ്രധാനകൂട്ട്. ജഡ്ജി ചന്ദ്രദാസന്‍ സാറും വരും. പിന്നെ തബലയെടുപ്പായി, ഹാര്‍മോണിയം വായനയായി, പാട്ടായി.. അങ്ങനെ അഞ്ചാറുദിവസംണ്ടാവും പാട്ടും കൂട്ടും. അങ്ങനെ ഇരുന്ന് കമ്പോസ് ചെയ്തിറക്കിയ കാസറ്റുകളാണ് പൂങ്കാവനം, ദശപുഷ്പം, പരശുരാം എക്സ്പ്രസ്, വ്രതമാല തുടങ്ങിയ കാസറ്റുകള്‍. <br />
തബല പഠിക്കാന്‍ പോയ കഥ<br />
എസ്. എസ്. എല്‍.സി കഴിഞ്ഞ് മൂത്ത ചേട്ടന് ട്യൂഷന് വിട്ടു. കുറേദിവസം കഴിഞ്ഞ് ചേട്ടന് അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, ട്യൂഷനല്ല, അനിയന് തബല പഠിക്കാനാണ് പോകുന്നതെന്ന്. തബല എന്നാല്‍ ജീവനാ. എപ്പോഴും ഉമ്മറത്തിരിക്കുമ്പോള്‍ പാട്ടുകളിങ്ങനെ മൂളിക്കൊണ്ടിരിക്കും. പിന്നെ കൂട്ടുകാരെത്തിയാപ്പിന്നെ തബലയ്ക്ക് ഒരു വിശ്രമവുമുണ്ടാവില്ല.<br />
സിനിമാഭ്രാന്ത് കയറി എം.ജി. ആറിനെ കാണാന്‍<br />
അഞ്ച് ആണും രണ്ടു പെണ്ണുമായി ഏഴുമക്കളില്‍ ഒടുവിലാന്‍ തന്നെയായിരുന്നു ഉണ്ണിയേട്ടന്. വടക്കാഞ്ചേരിയായിരുന്നു തറവാട്. ചേച്ചി, ദേവകിയമ്മ എന്നാല്‍ ജീവനായിരുന്നു ഉണ്ണിയേട്ടന്. അവരുടെ കല്യാണം കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ സിനിമാഭിനയം മൂത്ത്, എം.ജി. ആറിനെ കാണാന്‍ പോയി. ദേവകിയമ്മയുടെ സ്വര്‍ണ്ണം പണയംവെച്ചായിരുന്നു മദ്രാസിലേക്ക് പോയത്. അവിടെപ്പോയി പോലീസിന്റെ തല്ല് കൊണ്ടത് മിച്ചം. അന്ന് സിനിമാക്കാരനായില്ല. ദേവകിയമ്മയ്ക്ക് പണ്ടം പോയതില്‍ പരിഭവവുമില്ല. ദേവകിയമ്മയ്ക്ക് തിരിച്ചിങ്ങോട്ടും അത്രയ്ക്കും സ്നേഹായിരുന്നു. കല്യാണസമയത്ത് എന്നോട് ഒറ്റകാര്യമേ പറഞ്ഞിട്ടുള്ളൂ, എന്റെ ചേച്ചിയെ പൊന്നുപോലെ നോക്കണം. അതിനാ ഞാന്‍ കല്യാണം കഴിക്കണതെന്ന്. ചേച്ചിയ്ക്ക് അരി അരച്ചുകൊടുത്തും കറിയ്ക്ക് മുറിച്ചുകൊടുത്തുമാണ് കൃഷിപ്പണിയും പാചകവും വശത്താക്കിയതെന്ന് എപ്പോഴും പറയും. ദേവകിയമ്മ മരിക്കുമ്പോള്‍, ഉണ്ണിയേട്ടന് വയ്യാതെ കിടപ്പിലായിരുന്നു. ഇതുംകൂടി കേട്ടപ്പോള്‍ പിന്നെ ബോധില്ലാണ്ടായി. ബി.പി. കൂടി. ആശുപത്രിയില്‍ കിടക്കേണ്ടിവന്നു.<br />
ഉണ്ണിയേട്ടന്റെ രോഗമെന്താന്ന് ആദ്യം പിടികിട്ടിയില്ല. ബി.പി. കൂടുതലായി നിയന്ത്രിക്കാന്‍ പറ്റാതായി. പിന്നീടാണ് അറിയുന്നത് കരള്‍രോഗമാണെന്ന്. ചിട്ടയോടെ മരുന്നുകള്‍ കഴിക്കുമെങ്കിലും അഭിനയം തലയില്കയറിയാപ്പിന്നെ, മരുന്നും ഒന്നും വേണ്ട. മുഖം വീര്‍ത്തു തുടങ്ങിയപ്പോഴും അഭിനയത്തില്‍ അത് ബാധിച്ചില്ല. അച്ചുവിന്റെ അമ്മ സിനിമ ചെയ്യുന്ന സമയത്തൊക്കെ വയ്യാണ്ട്തന്നെയായിരുന്നു. പിന്നെ ചന്ദ്രോത്സവം സിനിമ ചെയ്തു. ഷൂട്ടിംഗിനിടെ പനിയായി കുറച്ചുദിവസം ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. ആശുപത്രിയില്‍ കിടക്കാനിഷ്ടമല്ല, ഞാന്‍ വീട്ടില്‍ കിടന്നോളാമെന്ന് പറയും. ചന്ദ്രോത്സവം പെട്ടന്ന് പൂര്‍ത്തീകരിച്ചു. അപ്പോഴേക്കും അടുത്ത പടം വന്നു, രസതന്ത്രം. അതിലും ഷൂട്ടിംഗ് മുടക്കാതിരിക്കാന്‍ ഉണ്ണിയേട്ടന് പരമാവധി ശ്രദ്ധിച്ചു. അതുകഴിഞ്ഞതോടെ തീരെ വയ്യാണ്ടായി. ആശുപത്രിയില്‍തന്നെയായി. അതുവരെ ഐസ്ക്രീം എന്ന് കേട്ടാല്‍ ചീത്തയാ എന്നുപറഞ്ഞ് കുട്ട്യോള്ക്ക്വരെ വാങ്ങിക്കൊടുക്കില്ല. ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒറ്റവാശിയായിരുന്നു ഐസ്ക്രീം കഴിക്കണമെന്ന്. പിന്നെ വീട്ടില്‍ പോണംന്നും. സിനിമാക്കാരൊക്കെ വന്നാല്‍പ്പിന്നെ വല്യസന്തോഷായിരുന്നു. രണ്ടുമാസം തീരെ വയ്യാണ്ട് ആശുപത്രിയില്‍തന്നെ. എല്ലാത്തിനും ഒടുവില്‍ മെയ് 27ന് ഉണ്ണിയേട്ടന് പോയി.''<br />
ഒരു നിശബ്ദതായിരുന്നു.<br />
"ഇപ്പോഴും രാത്രികളിലൊക്കെ വന്ന് പപ്പായേ എന്ന് വിളിക്കുംപോലൊരു തോന്നല്‍. ടി.വിയില്‍ സിനിമകള്‍ വന്നാല്‍ കാണുമ്പോള്‍ ഒരാശ്വാസം, എവിടെയോ ഉണ്ടെന്ന തോന്നല്‍. അത് മാറുമ്പോള്‍ എഴുന്നേറ്റ്പോകും. പിന്നെ രാത്രിയില്‍ മുഴുവന്‍ സ്വപ്നം പോലെ കാണും. പെണ്മക്കളെ രണ്ടുപേരെയും പാലക്കാടും തൃശൂരുമായി കല്യാണം കഴിപ്പിച്ചയച്ചതോടെ, ഉണ്ണിയേട്ടനും ഞാനും മാത്രമായിരുന്നു വീട്ടില്‍. പിന്നെ ഉണ്ണിയേട്ടനും പോയതോടെ ഒടുവില്‍ ഞാനൊറ്റയ്ക്കായി. ഇപ്പോള്‍ എന്റെ തറവാട്ടിലാണ് ഞാന്‍ താമസിക്കുന്നത്.''<br />
"ഉണ്ണിയേട്ടന് പോയതോടെ പലരും ഈ വീടുമായുള്ള ബന്ധം അവസാനിപ്പിച്ച പോലെയാണ്. എങ്കിലും സത്യന് അന്തിക്കാടിനെപ്പോലെയുള്ള ഒന്നോ രണ്ടോ പേര് വിളിക്കും. നാട്ടുകാര്‍ ഒടുവില്‍ ഫൌണ്ടേഷന് രൂപീകരിച്ച് കുട്ടികള്‍ക്ക് നൃത്തവും മറ്റും പഠിപ്പിക്കുന്നുണ്ട്. എല്ലാവരിലും ഉണ്ണിയേട്ടന്റെ ഓര്‍മ്മകളുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ഒരു സന്തോഷം. സൌഹൃദവും സ്നേഹവും മാത്രമാണ് ഉണ്ണിയേട്ടന് കൊടുത്തതും ആഗ്രഹിച്ചതും. അത് കിട്ടുന്നുണ്ടല്ലോ. അത് തന്നെ ആശ്വാസം.'' പത്മജ പറഞ്ഞുനിര്‍ത്തി.<br />
ഒരു ഗ്രാമീണന് എന്നതാകും ഒടുവിലിന് ഏറ്റവും ഇണങ്ങുന്നത്. അതില്‍ ആത്മാര്‍ത്ഥതയുണ്ട്, സ്നേഹമുണ്ട്, കരുതലുണ്ട്, കൂടെയുണ്ട്.... വടക്കാഞ്ചേരിയില്‍ നിന്ന് കേരളശ്ശേരിയിലേക്ക് വീടുവച്ച് മാറിയതിനു പിന്നിലും ഗ്രാമീണതയിലേക്കുള്ള തിരിച്ചുപോക്കാണ് അദ്ദേഹം ഉദ്ദേശിച്ചത്. അഭിനയത്തിലും ആ ആത്മാര്‍ത്ഥതയും ഗ്രാമീണത്വവും അദ്ദേഹം സൂക്ഷിച്ചു. അദ്ദേഹത്തിന്റെ ഒരാഗ്രഹം നടക്കാതെപോയി. ഞെരളത്ത് രാമപ്പൊതുവാളായി വേഷമിടണമെന്നത് അത്രയും വലിയ ആഗ്രഹമായിരുന്നു. അസുഖക്കിടക്കയില്‍ കിടക്കുന്ന സമയത്ത് രാമപ്പൊതുവാളിനെക്കുറിച്ചുള്ള ടെലിഫിലിമില്‍ അഭിനയിക്കാന്‍ ക്ഷണമുണ്ടായിരുന്നു. പക്ഷെ മുഖത്തെ വീക്കം കുറയുന്നതും കാത്ത് നില്‍ക്കുകയായിരുന്നു. ഞെരളത്ത് രാമപ്പൊതുവാളാകാന് ആരെക്കാളും ഏറ്റവും നല്ലത് ഒടുവില്‍ തന്നെയാണെന്ന് നമ്മള് കണ്ടതാണ്. ദേവാസുരത്തില്‍ രണ്ടുസീനില്‍ പ്രത്യക്ഷപ്പെടുന്ന പറങ്ങോടന്. തുടികൊട്ടിപ്പാടുന്ന പറങ്ങോടന്. രണ്ടുസീനേ ഉള്ളൂവെങ്കിലും സിനിമ കണ്ടിറങ്ങിയാല്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്ന സീനായി അത് മാറ്റി ഒടുവില്‍. മുഖത്തെ വീക്കം കുറഞ്ഞില്ല, അങ്ങനെ ആ ആഗ്രഹം മാത്രം നടക്കാതെ ഒടുവില്‍ യാത്രയാവുകയായിരുന്നു. <br />
മനസ്സില്‍ ഉടുക്കുകൊട്ടി ഇപ്പോഴും അദ്ദേഹം പാടുന്നു;''പ്രേമസ്വരൂപനാം, സ്നേഹസതീര്‍ത്ഥ്യന്റെ<br />
കാല്‍ക്കലെന്‍ കണ്ണീര് പ്രണാമം...'' <br />
<br />
</div>Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com1tag:blogger.com,1999:blog-7133688129799330119.post-52759420763379278712011-11-30T00:30:00.001-08:002011-11-30T00:30:55.490-08:00ജോണ്സണ് ആദരാഞ്ജലികള്‍<div dir="ltr" style="text-align: left;" trbidi="on"><br />
<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQ8JdyP6l4qUGp2zo-YAknx_cgCm4LfIr5SX0dzBiWpJ_X5OQrLJqX_nEWi4QKWFwvZ9L53t8AORaDVzGN3ZVrzJ5wRuJoUzOJrEJ73EicLBS3SsSFYM26EUlCz_mZkSYt7sR8qq82ojE/s1600/johnson+%25281%2529.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" dda="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQ8JdyP6l4qUGp2zo-YAknx_cgCm4LfIr5SX0dzBiWpJ_X5OQrLJqX_nEWi4QKWFwvZ9L53t8AORaDVzGN3ZVrzJ5wRuJoUzOJrEJ73EicLBS3SsSFYM26EUlCz_mZkSYt7sR8qq82ojE/s1600/johnson+%25281%2529.jpg" /></a></div><br />
"എന്റെ മണ്‍വീണയില്‍ കൂടണയാനൊരു <br />
മൌനം പറന്നു പറന്നുവന്നു.......<br />
പൂവിന് ചൊടിയിലും മൌനം<br />
ഭൂമിദേവിതന്‍ ആത്മാവിലും മൌനം''<br />
ഇനി ആ പാട്ടിലെ തേന്‍കണങ്ങള്‍ മാത്രം. ആ നാദം മൌനമായി.<br />
ജോണ്സണ്, തന്റേതായ പാട്ടുവഴി തീര്‍ത്ത് യാത്രയാകുമ്പോള്‍ പൊന്‍തൂവലെല്ലാം ഒതുക്കി ഒരു നൊമ്പരം നെഞ്ചില്‍ പിടയുന്നു. ഗൃഹാതുരത തുളുമ്പുന്ന കരളില്‍ വിരിഞ്ഞ ഗാനങ്ങള്‍ രാഗമാലികയായി അണിയാന്‍ മലയാളിക്ക് സമ്മാനിച്ച ആ ഗന്ധര്വ്വന് സംഗീതത്തിന്റെ ദേവാങ്കണങ്ങളില്‍ നിന്ന് പെട്ടന്നങ്ങ് യാത്രയാവുകയായിരുന്നു.<br />
നെല്ലിക്കുന്നിലെ അപ്രേം പള്ളിയുടെ ഗെയ്റ്റില്‍ താളം പിടിച്ചു നില്ക്കുന്ന പതിനൊന്നു വയസുകാരന് ജോണ്‍സണില്‍ സംഗീതത്തിന്റെ അംശം കണ്ടെത്തിയത് വി.സി. ജോര്‍ജ്ജായിരുന്നു. തോപ്പ് സ്റ്റേഡിയത്തിനടുുത്തുള്ള സെമിനാരിക്കു സമീപമിരുന്ന് ഹാര്‍മോണിയപ്പെട്ടിയില്‍ വിരലുകള്‍ അച്ചടക്കത്തോടെ അമര്‍ത്താനും ഓടക്കുഴലിന്റെ സുഷിരങ്ങളിലൂടെ ശ്വാസത്തെ സംഗീതമാക്കി മാറ്റാനും ഗുരുവിന്റെ മുന്നില്‍ നിന്ന് ജോണ്സണ് പഠിച്ചെടുത്തു. പിന്നീട് ഗാനമേളകളില്‍ ഹാര്‍മോണിയം പെട്ടിയുമായിട്ടായി ജോണ്‍സന്റെ യാത്ര. സ്ത്രീശബ്ദങ്ങള്‍ വേദികളില്‍ പ്രത്യക്ഷപ്പെടാതിരുന്ന കാലത്ത് ജോണ്സണ് സ്ത്രീശബ്ദ പാട്ടുകാരനായി. വോയ്സ് ഓഫ് ട്രിച്ചൂര് എന്ന പാട്ടുസംഘത്തിന്റെ മുന്നണികളില്‍ ആ ഹോര്മോണിസ്റ് തിളങ്ങിനിന്നു.<br />
വോയ്സ് ഓഫ് ട്രിച്ചൂരില്‍ പാടാനെത്തിയ ഗായകന് പി. ജയചന്ദ്രനിലൂടെ ജോണ്സണ് ദേവരാഗങ്ങളുടെ ശില്പി ദേവരാജന്മാഷിന്റെ അരികിലെത്തി. ദേവരാജന്‍ മാഷിന്റെ പ്രധാന സംഗീതസംവിധാന സഹായായി തുടങ്ങിയപ്പോള്‍ ജോണ്‍സണിന്റെ വളര്‍ച്ച പെട്ടന്നായി. ഭരതന്റെ ആരവം എന്ന ചിത്രത്തില്‍ പശ്ചാത്തല സംഗീതമൊരുക്കിക്കൊണ്ട് സിനിമയിലേക്കെത്തി. ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായ ജോണ്സണ് പിന്നീടിങ്ങോട്ട് നല്‍കിയത് മലയാളിക്ക് മറക്കാനാവാത്ത മെലഡികളായിരുന്നു. വരികളില്‍ ജോണ്സണ് ഈണം നല്‍കിയത് ഹൃദയത്തിന്റെ തന്ത്രികളില്‍ നിന്നായിരുന്നു. ഗൃഹാതുരതയുടെ പുതിയ മേച്ചില്‍ പുറങ്ങള്‍ നല്കി, അവിടെ മേയാന്‍ വിട്ട് ആ ഗായകന് പോയ്മറഞ്ഞു.<br />
സംഗീതത്തിന്റെ പ്രണയനായകാ, ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ നിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു.<br />
</div>Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com0tag:blogger.com,1999:blog-7133688129799330119.post-51971961264444189082011-11-30T00:24:00.000-08:002011-11-30T00:24:43.277-08:00‘എത്രയും പ്രിയപ്പെട്ട........'<div dir="ltr" style="text-align: left;" trbidi="on"><br />
<br />
"എന്റെ എത്രയും സ്നേഹം നെറഞ്ഞ മൈമൂന വായിക്കാന്‍,<br />
മുത്തിന്റെ സുബൈറിക്ക എഴുതുന്നത്. അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് നിനിക്കും മക്കക്കും ഉമ്മക്കും ബാപ്പക്കും എല്ലാവര്ക്കും സുഖം തന്നെയെന്നു കരുതുന്നു. എനിക്കിവിടെ വല്യ പ്രശ്നമില്ല. നീ അയച്ച കത്ത് ഇന്നലെയാണ് കിട്ടിയത്. കത്ത് വായിച്ച് ഞാന്‍ കൊറേ കരഞ്ഞു. എനക്ക് നിന്നീം മക്കളീം എല്ലാരെയും കാണണം എന്ന് തോന്നി. പടച്ചോന് സഹായിച്ച് വേറൊന്നും പറ്റീല്ലെങ്കില് ഒരു കൊല്ലം കൂടി കഴിയുമ്പോള്‍ ഞാന്‍ നാട്ടിലെത്തും. ഇന്‍ശാ അള്ളാ. .....<br />
എന്ന് സ്നേഹത്തോടെ<br />
സുബൈര്‍''<br />
പുറത്ത്, സൈക്കിളിന്റെ ബെല്ലടി കേട്ടപ്പോഴേ മൈമൂന ഇത്രയും മനസില്‍ വായിച്ചിട്ടുണ്ടാവും. "ഒരു കത്ത്ണ്ട്'' ബെല്ലടിക്കു പിന്നാലെ പോസ്റുമാന്‍ ചന്ദ്രേട്ടന്റെ കമന്റുമെത്തി. "ഇതിപ്പോ, വൈകിയല്ലോ, മാസത്തില്‍ മൂന്നു നാലെണം വരാറുള്ളതല്ലെ?''<br />
"പോസ്റ്മാശേ, ഒന്നു നിക്ക്.'' മൈമൂനയുടെ ഉമ്മ പാത്തുമ്മ ഓല മെടയുന്നതിനിടയില്‍, "മൈമൂ, ആ സാധനിങ്ങെട്''. പോസ്റുമാന്‍ ചന്ദ്രന് സൈക്കിളും പിടിച്ച് നിന്നു. മൈമൂന സാധനവുമായെത്തി. "ഒരു പേനയാന്ന്, മാഷ്ക്ക് കൊടുക്കണംന്ന് പറഞ്ഞ് സുബൈറ് ജബ്ബാറിന്റെ കയ്യില്‍ കൊടുത്ത് വിട്ടേതാണ്.'' പേനയും വാങ്ങി ചന്ദ്രന് യാത്രയായി. കത്തുമായി മൈമൂന അകത്തേക്കും. മുറിയുടെ ഇരുളിലേക്ക് കയറി കത്ത് കണ്ണീര് തുളുമ്പുന്ന കണ്ണോടു ചേര്‍ത്തു പിടിച്ച്, വായിച്ചെടുത്തു, "കരളേ....'' തൊണ്ടയില്‍ എന്തോ കനക്കുന്നു, കണ്ണുകള്‍ കിനിയുന്നു. അങ്ങ് അറേബ്യയിലെ മണലാരണ്യത്തിലെ വെയിലില്‍ ഒരു കൊച്ചുമുറിയില്‍ നിന്നും സുബൈറിന്റെ കണ്ണുകളിലും ഇതേ ഈറനായിരുന്നു. കത്തിലെ കുത്തിവരച്ചിട്ട വാക്കുകള്‍ക്കൊപ്പമുള്ള കണ്ണീരും പുഞ്ചിരിയും വികാരങ്ങളുമെല്ലാം വീണ്ടും വീണ്ടും വായിച്ചു.<br />
പത്തു കിലോമീറ്റര്‍ അകലെ കുഞ്ഞപ്പേട്ടന്റെ ബേക്കറി കടയിലെ ഫോണിലേക്ക് വിളിക്കാമെന്ന് എഴുത്തുവരും. ആ ദിവസം രാവിലെ പോയി ബേക്കറിയുടെ അരികില്‍ ബെല്ലടിക്കുന്നതും കാത്ത് നില്ക്കും. ഓരോ ബെല്ലടിക്കുമ്പോഴും അത് എനിക്കായിരിക്കും എന്നു വിചാരിച്ച് നോക്കിക്കൊണ്ടേയിരുന്നു. അവസാനം സുബൈര്‍ക്ക വിളിച്ചു. പക്ഷെ, ആ ശബ്ദം കേട്ടപ്പോ ഒന്നും പറയാന്‍ തോന്നിയില്ല, കരച്ചിലിലും മുക്കലിലും മൂളലിലും ഒതുക്കി. ഇറങ്ങിയപ്പോഴാണ് തോന്നിയത്, എന്തൊക്കെയോ പറയാനുണ്ടായിരുന്നു. എല്ലാം കത്തില്‍ കുറിക്കാം.<br />
ഒരു എഴുത്ത് വരിക. ഈ ഭൂമിയില്‍ സ്വന്തമായി ഒരു മേല്വിലാസമുണ്ടാകുമ്പോഴുള്ള ഫീലിംഗ് പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഇപ്പോഴത്തെ രീതിയില്‍ പറഞ്ഞാല്‍ ഞാനും ഫെയ്സ്ബുക്കില്‍ കയറി എന്നു പറയുന്നതിനേക്കാളും വലിയൊരു ഫീലിംഗായിരുന്നു അത്. ആരും അയക്കാനില്ലെന്ന് അറിഞ്ഞിട്ടും പോസ്റുമാനെ കാണുമ്പോള്‍, ആ ബാഗിലേക്ക് കണ്ണെറിഞ്ഞ് ചോദിക്കും, "നമുക്ക് വല്ലതും ഉണ്ടോ?''. എങ്ങാനും വീട്ടിലാരുടെയെങ്കിലും പേരില്‍ ബാങ്കില്‍ നിന്നുള്ള ഒരു കത്ത് തന്നാലോ പറയാനും വേണ്ട. ചെളി പറ്റിക്കാതെ, നെഞ്ചോട് ചേര്‍ത്തുവച്ച് വീട്ടിലേക്കോടുന്ന ബാല്യം. കൌമാരത്തിലെത്തിയപ്പോള്‍, തന്റെ കാമുകി അയച്ച കത്തുമായി തെങ്ങിന്‍തോപ്പിലും വീടിന്റെ കോലായിലും ഇരുന്ന് ആരും കാണാതെ നൂറുവട്ടം വായിക്കും. എന്റെ പ്രിയപ്പെട്ട.... എന്ന വാക്കുതന്നെ എത്രതവണ വായിച്ചാലും മതിവരില്ല.<br />
കത്തെത്തിച്ചു തരുന്ന പോസ്റ്മാന്റെ ജീവിതം കൊതിച്ചുപോയിട്ടുണ്ട്. ഒരായിരം വികാരങ്ങള്‍ കൈയിലെ ബാഗില്‍ തിരുകിയോടുന്ന അഞ്ചലോട്ടക്കാരന്. മണി എക്സ്ചേഞ്ചൊക്കെ വരുന്നതിനു മുമ്പ് പണത്തിന്റെ വിനിമയക്കാരനും സ്നേഹവികാരങ്ങളുടെ എക്സ്ചേഞ്ചുകാരനും എല്ലാം പോസ്റുമാനായിരുന്നു.<br />
കാലം മാറി, പോസ്റുമാനെ കാത്തിരിക്കുന്നത് കര്‍ഷകതൊഴിലാളി, ക്ഷേമ പെന്‍ഷന്‍കാര്‍ മാത്രം. കത്തെത്തിയില്ലെങ്കിലും ആര്‍ക്കും വേദനയില്ല. "ഓ അത് ആ ബാങ്കില്‍ നിന്നെങ്ങാനുമാകും.'' എന്ന് ഒരു വാക്കുണ്ടാകും. പ്രകാശവേഗങ്ങളില്‍ സ്ക്രാപ്പുകളും മെയിലുകളും എത്തുമ്പോള്‍ ജസ്റ് നോക്കി ഡിലിറ്റ് ചെയ്യുമ്പോള്‍, എന്ത് നൊമ്പരം, എന്ത് കാത്തിരിപ്പ്, എന്ത് കണ്ണീര്, എന്ത് സന്തോഷം!. എങ്കിലും ഡിലിറ്റ് ചെയ്യാന്‍ പറ്റുമോ "എന്റെ പ്രിയപ്പെട്ട.....'' എന്ന കത്തുകളില്‍ മാത്രം കാണുന്ന ആ വാക്കുകളെ, ആ ഓര്‍മ്മകളെ.<br />
"അവിടെ എല്ലാവര്ക്കും സുഖമെന്നു കരുതുന്നു. ഇവിടെയെല്ലാവര്‍ക്കും സുഖം തന്നെ.''<br />
</div>Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com0tag:blogger.com,1999:blog-7133688129799330119.post-60586954110728664422011-05-29T00:46:00.000-07:002011-05-29T00:46:08.857-07:00ഓര്‍മ്മകളില്‍ മഴക്കാലം<div dir="ltr" style="text-align: left;" trbidi="on"><strong><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8WiLZigC9tn-bcliWPeIvU_Q5DyvURdjPiDtJhQZ4rJD6d4nT9OeMStGj8xD1RxbMC1O5PG-LosFH545l5n4POYTMMhtT7NPyCC60KygJEA1ok0NgADJ5IPd5tpJFOL-Stq08yVvg1PY/s1600/1280_Rain.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8WiLZigC9tn-bcliWPeIvU_Q5DyvURdjPiDtJhQZ4rJD6d4nT9OeMStGj8xD1RxbMC1O5PG-LosFH545l5n4POYTMMhtT7NPyCC60KygJEA1ok0NgADJ5IPd5tpJFOL-Stq08yVvg1PY/s320/1280_Rain.jpg" t8="true" width="320" /></a></strong><br />
<div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">വിങ്ങി വിങ്ങി ആകാശം മൊത്തത്തില്‍ ഇരുണ്ടു. നേര്‍ത്ത തണുപ്പ് തന്ത്രികളില്‍ മീട്ടി കാറ്റ് മൂളക്കം പാടി. ഉണങ്ങാനിട്ടവയെടുക്കാന്‍ അമ്മ മുറ്റത്തേക്കിറങ്ങി. ഒരു കൊള്ളിയാന്‍ കിഴക്കേ കുന്നിന്മുകളിലൂടെ പാഞ്ഞുപോയി. പേടിപ്പെടുത്തി ഇടി വെട്ടി. പിന്നെ താമസമുണ്ടായില്ല, വെള്ളം നിറച്ച സ്ഫടികകുടുക്കകള്‍ നിലത്തു വീണ് പൊട്ടും പോലെ, ഓട്ടിന്‍പുറത്തേക്ക് ശറപറാന്ന് മഴത്തുള്ളികള്‍ വീണു പൊട്ടി. പുതുമഴയുടെ തണുത്ത ഗന്ധം മൂക്കിലേക്ക് അരിച്ചുകയറി. "മ്ങൂൂൂംംംം...'' ആ മണത്തെ മൂക്കിലേക്ക് ആഞ്ഞുവലിച്ചപ്പോള്‍ ശരീരവും വിറകൊണ്ടു.<br />
"തോര്‍ത്തും വീശി, ഇന്നലീം കൂടി മുത്തശ്ശന് പറഞ്ഞതേയുള്ളു, എടവം പാതി കഴിഞ്ഞിട്ടും എന്താ മഴയ്ക്കൊരു താമസംന്ന്. മുത്തശ്ശന്റെ നാവ് പൊന്നാവട്ടെ, ദേ എത്തിയല്ലോ മഴ.''<br />
ഒരു കൈയാല്‍ ഉണങ്ങിയതെടുത്ത് മറു കൈ കൊണ്ട് തലയും മറച്ച് അമ്മ വീട്ടിലേക്ക് ഓടിക്കയറി. "ഹോ! ആകെ നനഞ്ഞു''. ഓടുകള്‍ക്കിടയില്‍ ആകാശം കാണുന്ന വിടവിലൂടെ പതുക്കെ അകത്തേക്കും സ്ഫടികത്തുള്ളികള്‍ വീണു. ഓട്ടിറമ്പില്‍ നിന്നും മഴ വീണ് ചാണകം മെഴുകിയ മുറ്റത്ത് കുഴിയാനകള്‍ കുഴിച്ചപോലെ കുഴികളായി. മഴയത്തു നിന്ന് ഓടിക്കിതച്ചെത്തിയ തള്ളക്കോഴി മക്കളെ എണ്ണി നോക്കി മഴയിലേക്ക് നോക്കി ഒച്ചയുണ്ടാക്കി. മുറ്റത്ത് മഴ നനയുന്ന ചെമ്പരത്തിക്കരികില് നിന്ന് അവസാന കോഴിക്കുഞ്ഞും വന്നതോടെ വരാന്തയിലെ തിണ്ണമേല്‍ കയറിനിന്ന് അവ മഴവെള്ളം ചുണ്ടാല്‍ ഊര്ന്നുകളഞ്ഞു. പറമ്പില്‍ മേയാന്‍ വിട്ട സുന്ദരിപ്പശു വീടിന്റെ മുന്നില്‍ ഓടിക്കിതച്ചെത്തി, ഞാനെവിടെ നില്‍ക്കുമെന്ന് ചോദിച്ചുനിന്നു. അമ്മ തലയില്‍ തോര്‍ത്തുമിട്ട് മഴയിലേക്കിറങ്ങി സുന്ദരിയെ വടക്കേ ഭാഗത്തെ തൊഴുത്തില്‍ കെട്ടിയിട്ടു. ഒന്നു വിറച്ച് മഴവെള്ളം കളഞ്ഞ് അമ്മയെ നോക്കി അതൊന്നുമൂളി, "ഇച്ചിരി പുല്ലുംകൂടി'' എന്ന മട്ടില്‍.<br />
സ്കൂള്‍ വിട്ട് കുട്ടികള്‍ മുന്നിലെ റോഡിലൂടെ പോകുമ്പോഴാണ് സമയം നാലു കഴിഞ്ഞെന്ന് മനസ്സിലായത്. അവരങ്ങനെ മഴവെള്ളം തെറിപ്പിച്ചും കുട കറക്കിയും ചില വികൃതിപ്പയ്യന്മാര് മഴയത്ത് നനഞ്ഞും ഓടിപ്പോവുകയായിരുന്നു. സ്കൂളില്‍ നിന്നും ശാസ്ത്ര ക്ളാസില്‍ ടീച്ചറുടെ ചോദ്യം മനസ്സില്‍ തികട്ടിവന്നു, മഴയുണ്ടാകുന്നതെങ്ങനെ? "ഈ കടലീന്ന് വെള്ളമിങ്ങനെ പളുക്കൂപളുക്കൂന്ന് മോളിലോട്ട് കേറി, അവിടെ നിന്ന് ഒരു ച്യായയൊക്കെ കുടിച്ച് മേഘമായി ചറചറേന്ന് ഇങ്ങനെ പെയ്യുന്നു'' എന്ന് ടിന്റുമോന് സ്റ്റൈലില്‍ പറഞ്ഞ് ചിരിച്ച് വെറുതെ മഴയെ നോക്കി. പല തുള്ളി പെരുവെള്ളം എന്നതിന് ഉപന്യാസമെഴുതാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന രഞ്ജിത്ത് എഴുതിയതും മഴയില്‍ നോക്കി ഓര്‍ത്തു. ‘പല തുള്ളി, പല പല തുള്ളി, തുള്ളി, തുള്ളിത്തുള്ളി....' തുള്ളികള്‍ നിറഞ്ഞ പേജിന്റെ അവസാനം ‘ഈ തുള്ളികളൊക്കെ കൂടിച്ചേര്‍ന്നാണ് പെരുവെള്ളമാകുന്നത്' എന്ന് രഞ്ജിത്തിന്റെ ഉത്തരം. ആ ഉത്തരക്കടലാസ് ക്ളാസില്‍ കാട്ടിയപ്പോള്‍ പെരുമഴയുടെ ചിരിയ്ക്ക് രഞ്ജിത്ത് തന്നെ തുടക്കമിട്ടു. ഓര്‍മ്മകള്‍ക്ക് മഴയുടെ നൈര്‍മ്മല്യം.<br />
റോഡിനപ്പുറത്ത്, പുഴയോരത്തെ പറമ്പില്‍ വാഴയെ മഴയ്ക്കൊരുക്കി അച്ഛനും മഴ നനഞ്ഞെത്തി. <br />
"ആ തല തോര്‍ത്ത്, പുതുമഴയാ, പനി പിടിക്കേണ്ട''<br />
"ഏതായാലും നനഞ്ഞു, നീയാ സോപ്പിങ്ങെട്, കുളിച്ചേക്കാം.'' <br />
പുഴ കുത്തിയൊലിക്കാന്‍ തുടങ്ങിയ വണ്ണാത്തിപ്പുഴയില്‍ കുളിച്ച് കണ്ണു കലങ്ങി, മഴയില്‍ നനഞ്ഞ് അനിയന് മുറ്റത്തേക്ക് കയറിയപ്പോള്‍ അമ്മ കണ്ണുരുട്ടി. തലതോര്‍ത്തി മുടിയ്ക്കൊപ്പം കെട്ടിയ തോര്‍ത്തെടുത്ത് അമ്മ അവന്റെ തല തോര്‍ത്തുമ്പോള്‍ അവനിങ്ങനെ വിറയ്ക്കുകയായിരുന്നു. വരാന്തയില്‍ കത്തിച്ചുവെച്ച നിലവിളക്കിന്റെ പ്രകാശത്തില്‍ കാണാം, മുറ്റത്തെ ഓളത്തില്‍ അപ്പോഴും മഴ പെയ്യുന്നത്. "ഒന്നിറങ്ങിയാലോ?''. ഉദ്ദേശം മനസിലാക്കിയ അമ്മ താക്കീത് ചെയ്തു, "മഴ തൊടങ്ങിയാ വല്ല പാമ്പോ, പഴുതാരയോ ഇറങ്ങും, വരാന്തയില്‍ ഇരിക്കാണ്ട് ഇങ്ങ് അകത്തേക്ക് കയറിയിരിക്കാന്‍ പാടില്ലേ നിനക്ക്?''<br />
തട്ടിന് പുറത്തെ ജനാലയ്ക്കരികിലിരുന്നാല്, കൊള്ളിയാനടിക്കുമ്പോള് പറമ്പിലെ തെങ്ങും കവുങ്ങും ആടി ഉല്ലസിക്കുന്ന കാഴ്ചകള്‍ കാണാം. "മഴപ്പാറ്റകളെക്കൊണ്ടു തോറ്റു. പുറത്തെ ലൈറ്റ് മാത്രം ഇട്ടാ മതി. ഇല്ലേല് അതു മുഴുവന്‍ അകത്തോട്ട് കേറും'', അമ്മയുടെ പായ്യാരം. തുടര്‍ച്ചയെന്നോണം നേര്‍ത്ത മഴകള്‍ക്കിടയിലൂടെ തൊട്ടടുത്ത പറമ്പിലെ വീട്ടില്‍ നിന്ന് അവിടുത്തെ അമ്മയുടെ ശബ്ദം കേള്‍ക്കാം. "മഴാന്നു പറയുമ്പോഴേക്കും പെരുമഴ തന്നെ. വെറക് ഒരുക്കീട്ടില്ല, പിന്നാമ്പുറത്തെ ചായ്പിന് ഓല മേഞ്ഞിട്ടില്ല. അല്ല മഴയെ കുറ്റം പറഞ്ഞിട്ടും കാര്യല്ല. ഇടവപ്പാതിയോട് ഇപ്പം പെയ്യണ്ടാന്നു പറയാന്‍ പറ്റ്വോ. ഞാനിങ്ങനെ നാഴികയ്ക്ക് നാല്പതോട്ടം പറയാന്നല്ലാണ്ട് ഇവിടെയുള്ളവര്‍ ഇതുവല്ലതും കേള്‍ക്കുന്നുണ്ടോ..''<br />
മഴയെപ്പോലെ അവരും കരഞ്ഞ് ആശ്വസിക്കുന്നുണ്ടാവണം, "കിണറ് വറ്റി ബക്കറ്റ് മുങ്ങാതായി. മഴയെങ്ങാനും വൈകിയാ.... ഞാന്‍ വെള്ളോം കെട്ടേണ്ടിവരൂല്ലോ. അതേതായാലും വേണ്ടി വന്നില്ല.''<br />
ഉറക്കത്തിലും മഴ നൃത്തം ചവിട്ടുകയായിരുന്നു. ഓര്‍മ്മകളില്‍ വണ്ണാത്തിപ്പുഴയുടെ തീരത്ത് കുടയും പിടിച്ച് പുഴയുടെ തീരത്ത് കോലു കുത്തി കാത്തിരിക്കും, മലവെള്ളം കയറുന്നുണ്ടോയെന്ന് നോക്കാന്‍, കലക്കവെള്ളത്തില്‍ നീണ്ട ചൂണ്ടയില്‍ മണ്ണിര കോര്‍ത്ത് മീന്‍ പിടിക്കും. അതെല്ലാം കഴിഞ്ഞ് മലവെള്ളത്തില്‍ നീന്തും. മുങ്ങാംകുഴിയിട്ട് നിവരുമ്പോഴേക്കും മഴയത്ത് നനഞ്ഞ് അമ്മ. കയറി വാ, നിനക്ക് ഞാന്‍ വച്ചിട്ടുണ്ടെന്ന് മഴ ഊര്‍ന്നിറങ്ങുന്ന വടിത്തലപ്പുകള് പറയും. പണ്ടെങ്ങാണ്ട്, ഈ പുഴയില്‍ മുങ്ങിപ്പോയ കുട്ടിയുടെ ഓര്‍മ്മയില്‍ അമ്മ കലിതുള്ളിവന്നതാണ്.<br />
നോവിക്കുന്ന ഓര്‍മ്മകള്‍ ഈ പെരുമഴക്കാലം സമ്മാനിച്ചിട്ടുണ്ടെങ്കിലും, ഒന്ന് തൊട്ടു പിന്നെ വാരിപ്പുണര്‍ന്ന് മഴയെത്തുമ്പോള്‍ നമ്മളെല്ലാം മറക്കും. കുട്ടിക്കാലത്ത് കുസൃതിയിലേക്കുള്ള ക്ഷണമായി ജനല്പാളികളില് തട്ടി മഴ വിളിക്കുമ്പോള്‍, "വേണ്ട, അമ്മ വഴക്കു പറയും'' എന്നു പറഞ്ഞ് വാതില്‍ തട്ടി അടക്കാന്‍ ശ്രമിച്ചിട്ടും തുളുമ്പിപ്പോകുന്ന സ്നേഹത്തിന്റെ മിന്നല്‍പ്രഭയായി മിന്നിച്ചിരിക്കാനും നിനയ്ക്കാത്ത നേരത്ത് വാത്സല്യമായി അണച്ചുപിടിക്കാനും മഴയെത്തുന്നു. മഴയങ്ങനെ കുത്തിയൊലിച്ച് ഓര്മ്മകളിലേക്കിറങ്ങുന്നു. ഇപ്പോഴും മഴ തിമിര്‍ത്തു പെയ്യുകയാണ്.</div><div class="separator" style="clear: both; text-align: center;"><br />
</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><br />
</div></div>Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com0tag:blogger.com,1999:blog-7133688129799330119.post-2238585841246129632011-03-31T04:31:00.000-07:002011-03-31T04:31:34.882-07:00Highly explosive<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2-UQDESe21ETgVd-SJsHQxDNg6eXazkfPlV6zJkgqimJLxTt87ChwN5pxBR51b4vDn6Bl1kcCAwLuy1dCJq7VjQvPbm2XX0itDNybMgjGqCrFcbtZOl_XbYIZSBItoTczEW1B1KY8w9Y/s1600/images.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" r6="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2-UQDESe21ETgVd-SJsHQxDNg6eXazkfPlV6zJkgqimJLxTt87ChwN5pxBR51b4vDn6Bl1kcCAwLuy1dCJq7VjQvPbm2XX0itDNybMgjGqCrFcbtZOl_XbYIZSBItoTczEW1B1KY8w9Y/s1600/images.jpg" /></a></div>മാധ്യമ പ്രവര്‍ത്തനം ഹൈ റിസ്കുള്ളതാണോ?<br />
തല്ലു കിട്ടിയവന് പറയും, എന്റെ മച്ചൂ, ഈ പണിക്ക് വരാതിരിക്കുന്നതാണ് നല്ലതെന്ന്. എന്തുകൊണ്ട് മാധ്യമപ്രവര്ത്തകന് അടി കിട്ടുന്നു. അല്ലെങ്കില്‍ കയ്യേറ്റം ചെയ്യപ്പെടുന്നു.(കണ്ണൂരില്‍ മാധ്യമപ്രവര്ത്തകന് അടി കിട്ടിയ പശ്ചാത്തലത്തില്‍ എഴുതുന്നതല്ല ഇത്) <br />
മാധ്യമപ്രവര്‍ത്തനം, സാമൂഹ്യപ്രവര്‍ത്തനമാണെന്നു കരുതേണ്ടതില്ല. എങ്കിലും ഇരയാക്കപ്പെടുന്നവരുടെ വേദനകളെ മനസ്സിലാക്കാനും അവതരിപ്പിക്കാനും മാധ്യമങ്ങള്‍ ശ്രമിച്ചുവെന്ന് പലരും കരുതുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് ആഘോഷങ്ങള്‍ക്കപ്പുറത്ത് ഒരു ഇരയെയും ആവശ്യമില്ല. മാധ്യമങ്ങള്‍ കോണ്ട്രാക്റ്റഡ് ജോലിക്കാരാകുന്നോ? അതോ അവരെ അങ്ങനെ ആക്കുന്നോ? ഏവരും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന ഉത്തമവിശ്വാസത്തോടെ. ഏവര്‍ക്കും സ്വാഗതം. </div>Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com0tag:blogger.com,1999:blog-7133688129799330119.post-89451068530463960772011-03-14T02:50:00.000-07:002011-03-14T02:50:57.790-07:00മഞ്ഞക്കുറി കോറിയിട്ടൊരു കളിയാട്ടക്കാലം<div dir="ltr" style="text-align: left;" trbidi="on"><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjaexeiCZ8OVkulQkWQF-8ifzDxciP5E8A2Er2LeCchSdy1CYecqL9yQAFHWKVWhFNYUR45d0e66sXM6vEHpNJKwzndYNOUwZIF84UPUH4Q4YXKLVIV5iaFhyphenhyphenm_3USbJnz2aO-Qq4H5E3M/s1600/DSC_0878.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="212" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjaexeiCZ8OVkulQkWQF-8ifzDxciP5E8A2Er2LeCchSdy1CYecqL9yQAFHWKVWhFNYUR45d0e66sXM6vEHpNJKwzndYNOUwZIF84UPUH4Q4YXKLVIV5iaFhyphenhyphenm_3USbJnz2aO-Qq4H5E3M/s320/DSC_0878.JPG" width="320" /></a></div><br />
<br />
വടക്കേമലബാറിലിത് തെയ്യങ്ങളുടെ കാലമാണ്. തങ്ങളുടെ പരദേവതകള്‍ ആണ്ടിലൊരിക്കല്‍, അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം കാവുകളിലെത്തി ഭക്തരെ കാണാനെത്തുന്ന കാലം. തീപ്പന്തങ്ങള്‍ക്കിടയിലും തീപൊള്ളുന്ന നട്ടുച്ചയിലും തെയ്യക്കോലങ്ങള്‍ നൃത്തം ചെയ്ത് മടങ്ങുമ്പോള്‍ ഒരു വിങ്ങലാണ്. ഇനി അടുത്ത വര്‍ഷം, അതുമല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കുശേഷം, ദൈവേ.. അതുവരേക്കും എന്നെ കാത്തുകൊള്ളണേ... എന്ന പ്രാര്‍ത്ഥന.<br />
<br />
<br />
ഏര്യം സ്കൂളില്‍ നാലുമണി ബെല്ലടിക്കാന്‍ മാധവേട്ടന് വരുന്നത് കാണുമ്പോഴേ ബാഗും ചോറ്റുപാത്രവും എടുത്ത് റെഡിയായി നിന്നു. ജനഗണമനയും കഴിഞ്ഞ് ഇനി ബെല്ലടിക്കേണ്ട താമസം, ഒറ്റയോട്ടമാണ്. ഓടിയെത്തുമ്പോഴാണ് മനസിലാവുക, ഒറ്റയ്ക്കല്ല, മുന്നിലും പിന്നിലുമായി ഒട്ടേറെ കുട്ടികളുണ്ടെന്ന്, എല്ലാവരും ഒരേമനസ്സോടെ ഓടിയവര്‍. ഇനി നാലുനാള്‍ കളിയാട്ടം. ഇന്ന് വെള്ളി, ഇന്ന് രാത്രി തെയ്യമില്ല. തെയ്യത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള തോറ്റങ്ങള്‍ മാത്രം. നാളെ പുലര്‍ച്ചെ തെയ്യമിറങ്ങും. തീപ്പന്തങ്ങള്‍ വച്ചുള്ള കക്കറഭഗവതിയും വട്ടമുടിക്കെട്ടുള്ള ചാമുണ്ഡിയും. നാളെ രാത്രിയും മറ്റന്നാള്‍ പുലര്‍ച്ചെയും രാത്രിയും തെയ്യങ്ങളേറെയുണ്ട്. നാലാംനാള്‍ തിങ്കളാഴ്ചയാണ്. അന്ന് സ്കൂള്‍ അവധിതരും. അന്നാണ് പ്രധാനപ്പെട്ട തെയ്യം, കണ്ണങ്ങാട്ട് ഭഗവതി. അന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കൂടുന്നതും കൂടുതല്‍ ചന്തകള്‍ വരുന്നതും. പൊട്ടാസിട്ടുപൊട്ടിക്കുന്ന തോക്ക്, വെള്ളം ചീറ്റുന്ന തോക്ക്, കൈരവിലുകള്‍ക്കിടയിലിട്ട് അമര്‍ത്തുമ്പോള്‍ ഉച്ചത്തില്‍ ടിക്, ടിക് ശബ്ദമുണ്ടാക്കുന്ന കളിപ്പാട്ടം... ഇവയെല്ലാം വാങ്ങണം. ഓരോന്ന് ചിന്തിച്ച് വരുമ്പോഴേക്കും അമ്പലമെത്തി.<br />
വഴിനീളെ ട്യൂബ് ലൈറ്റുകള്‍ കെട്ടിയിട്ടുണ്ട്. തെയ്യക്കാരും ചെണ്ടക്കാരും എത്തുന്നതേയുള്ളൂ. അടിച്ചുവൃത്തിയാക്കുന്നതിന്റെയും പാത്രങ്ങളെല്ലാം കഴുകുന്നതിന്റെയും തിരക്കാണ്. കുറച്ചുനേരം കറങ്ങിനടന്ന് വീട്ടിലേക്ക്. വീട്ടിലേക്കുള്ള വഴികളടക്കം ചാണകം മെഴുകി വൃത്തിയാക്കിയിട്ടുണ്ട്. പുസ്തകസഞ്ചി വീട്ടിലേക്കെറിഞ്ഞ് വീണ്ടും അമ്പലപ്പറമ്പിലേക്ക് ഓടാനൊരുങ്ങുമ്പോള്‍ പിന്നില്‍ നിന്നും അമ്മ പറയുന്നതു കേള്‍ക്കാം, ഇനി നാലുദിവസത്തേക്ക് ഒരാവശ്യത്തിനു പോലും ഇങ്ങോട്ട് നോക്കേണ്ട. എന്തേലും കഴിച്ചിട്ട് പോടാ. അപ്പോഴേക്കും അമ്പലപ്പറമ്പിലെത്തിയിട്ടുണ്ടാവും. വൈകിട്ടത്തെ കളി മുഴുവന്‍ അമ്പലപ്പറമ്പിലാണ്. കളി കഴിഞ്ഞ് സന്ധ്യയാകുന്നതിനു മുമ്പുതന്നെ പൂരക്കടവില്‍ നിന്ന് കുളികഴിച്ച് നേരെ വീട്ടിലേക്ക്. വീട്ടിലെത്തി എന്തെങ്കിലും വാരിവലിച്ചൊരു കഴിപ്പ്. മൂക്കിലേവായിലേ തിന്നാണ്ട്, ശരിക്കും തിന്നെടാ... അമ്മയുടെ ശബ്ദം. കൂട്ടുകാര്‍ക്കൊപ്പം അമ്പലത്തിലെത്തി. നിറയെ വെട്ടം. മോട്ടോറിട്ട് ട്യൂബ് ലൈറ്റ് കത്തിച്ചിട്ടുണ്ട്. കറന്റില്ലാത്ത ഞങ്ങളുടെ നാട്ടില്‍ ഇത്രയും ട്യൂബ് ലൈറ്റുകളെത്തുന്നത് തെയ്യത്തിനു മാത്രമാണ്. എട്ടുമണിയോടെ തെയ്യത്തിന്റെ തുടക്കം അറിയിച്ചുകൊണ്ടുള്ള തുടങ്ങല്‍കര്‍മ്മം. ഈ വര്‍ഷത്തെ ആദ്യചെണ്ടകൊട്ട് മുഴങ്ങി. അരമണിക്കൂറോളം നീണ്ട ചെണ്ടമേളത്തിനുശേഷം മേളം നിന്നു. പ്രധാനപ്പെട്ട തെയ്യം കെട്ടുന്നയാള്‍ മുഖത്ത് നിറയെ ചന്ദനവും തലയില്‍ തലപ്പാളിയും കെട്ടി എത്തി. തോറ്റം. തെയ്യത്തിന്റെ ചരിത്രം പാട്ടിലൂടെ അവതരിപ്പിക്കുന്നതാണ് തോറ്റം. തോറ്റം തുടങ്ങി, നന്താറുവിളക്കിനും തിരുവായുധത്തിനും അരിയിട്ടുവന്ദിക്കാം...... പാട്ടിനൊപ്പം ചെണ്ടയും.<br />
തോറ്റം കഴിഞ്ഞാല്‍ പിന്നെ നാളെ രാവിലെ മാത്രമാണ് തെയ്യമുള്ളത്. ഉറക്കമൊഴിച്ചാല്‍ ചിലപ്പോള്‍ തെയ്യം കാണാന്‍പറ്റില്ല. ആ സമയമാകുമ്പോള്‍ ഉറങ്ങിപ്പോകും. വീട്ടിലെത്തി അമ്മയോട് രാവിലെ തെയ്യത്തിന്റെ സമയത്ത് വിളിക്കണമെന്ന് പറഞ്ഞുറപ്പിച്ചു കിടന്നു. പിറ്റേന്നു പുലര്‍ച്ചെ അമ്മയോടൊപ്പം തെയ്യത്തിനുപോയി. തുടങ്ങുന്നതേയുള്ളൂ. തീപ്പന്തങ്ങളുള്ള തെയ്യം. പേടിയോടെ അമ്മയെ ഒട്ടിനിന്ന് കണ്ണുതിരുമ്മി വീണ്ടും വീണ്ടും കണ്ടു. ഒന്നുപോലും വിടാന്‍പറ്റില്ല, ഇനി അടുത്തവര്‍ഷം മാത്രമേയുള്ളൂ.<br />
<br />
മുത്തശ്ശിമാരുടെ കാലത്ത് ട്യൂബ് ലൈറ്റുകളില്ല. നിലവിളക്കുകള്‍ മാത്രം. തെയ്യത്തിന്റെ പുറപ്പാട് സമയത്ത് തീപ്പന്തങ്ങളുണ്ടാവും. തീച്ചുട്ടും കത്തിച്ച് പിടിച്ചായിരുന്നു മലയിറങ്ങി തെയ്യംകണ്ട് മടങ്ങിയിരുന്നത്. തെയ്യം കാണാനിറങ്ങുമ്പോള്‍ കയ്യില്‍ കരുവന്തോട്ട് ഭഗവതിക്ക് നേര്‍ന്ന കോഴിയുണ്ടാവും. ഇല്ലെങ്കില്‍ തെയ്യത്തിന്റെ പന്തത്തില് ഒഴിക്കാന്‍ നേര്‍ന്ന വെളിച്ചെണ്ണയുണ്ടാവും. കുഞ്ഞ് പതിവുതെറ്റി നിര്‍ത്താതെ കരഞ്ഞാല്‍ അമ്മമാരുടെ പ്രാര്‍ത്ഥനയാണ്, എന്റെ കരുവന്തോട്ട് പോതീ, നിന്റെ പന്തത്തില് ഞാന്‍ ഇപ്രാവശ്യം വെളിച്ചെണ്ണയൊഴിച്ചോളാ. എന്റെ കുഞ്ഞിന്റെ ദീനം മാറ്റണേ....<br />
ആറ്റുനോറ്റുണ്ടായ ആട്ടിന്‍കുട്ടിയെ നായ പിടിച്ചാലും പ്രാര്‍ത്ഥനയാണ്, എന്റെ ഗുളികന്‍ദൈവേ, ഞാന്‍ നിനിക്ക് ഒരു കോഴീനെ തരാ. എന്റെ കുഞ്ഞാടിനൊന്നും വരുത്താണ്ടിരുന്നാ മതി. ഗുളികന് ദൈവാണ് പുറംകാവല്‍. ക്ഷേത്രത്തിന്റെ പുറത്തിറങ്ങുന്ന തെയ്യം. നാട്ടില്‍ പല വഴിക്കും ഗുളികന് രാത്രി പോക്കുവരവുണ്ടെന്നാണ് വിശ്വാസം. പോകുന്ന വഴിക്ക് പശുക്കളെയോ, ആടുകളെയോ കണ്ടാല്‍ ഒരു ചവിട്ട്. പിറ്റേന്ന് അവ എഴുന്നേല്ക്കാന് പറ്റാതെ കിടപ്പിലാകും. ആ വഴി നിന്റെ പോക്കുവരവുണ്ടെന്നറിഞ്ഞില്ല, നീ അതിനെയൊന്ന് ശരിയാക്കിത്തരണേ, നിനക്ക് കദളിപ്പഴം നേതിക്കാം ഞാന്‍.<br />
കളിയാട്ടക്കാലത്ത് കോഴിയും വെളിച്ചെണ്ണയും കദളിപ്പഴവുമായെത്തുന്ന ഭക്തരോട് കരുവന്തോട്ട് ഭഗവതിയും, ഗുളികനും പറയും, അല്ലും ചെല്ലും, മഹാവ്യാധിയും വരുത്താതെതക്കവണ്ണം കാത്തുരക്ഷിച്ചോളുന്നുണ്ട് ഈ അമ്മ. നെഞ്ച്നൊന്ത് വിളിച്ചപ്പോ.. ഞാനെത്തിയില്ലേ വണിഷങ്ങളേ(ഭക്തരായ മക്കളേ എന്നര്‍ത്ഥം).... ഇനിയും ഞാന്‍ കാത്തുരക്ഷിച്ചോളുന്നുണ്ട്. രക്ഷിക്കാം. ഗുണംവരണം.<br />
മഞ്ഞക്കുറി പ്രസാദം നല്കി ഭക്തരെ അനുഗ്രഹിച്ചുവിടും. നടക്കാനൊക്കെ പ്രയാസമുള്ള മുത്തശ്ശിമാരോ, മുത്തശ്ശന്മാരോ മുന്നിലെത്തിയാല്‍ കൈ പിടിച്ച് തെയ്യം മിനിട്ടുകളോളം അനുഗ്രഹിക്കും, ഊന്നെല്ലാം പോയി ഊക്കുവടിയിമ്മേലായി അല്ലേ വനിഷങ്ങളേ... എന്നാലും എന്റെമ്മ കാത്തുരക്ഷിച്ചോളുമെന്ന് ഭജിക്കുന്നുണ്ടല്ലോ മനസില്‍. കണ്ണിലെ കൃഷ്ണമണിപോലെ, കുഞ്ഞിനെപ്പോലെ ഈ അമ്മ പരിരക്ഷിച്ചോളും. ഗുണംവരണേ, ഗുണംവരുത്തി രക്ഷിച്ചോളുന്നുണ്ട്.<br />
തെയ്യത്തിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ എല്ലാം മറന്ന് മുത്തശിമാര്‍ കരഞ്ഞുപോകും. മുത്തശ്ശിമാരുടെ മുത്തശ്ശിമാരുടെ കാലംതൊട്ട്, അവരുടെ ഓര്‍മ്മവെച്ചകാലം തൊട്ട് എല്ലാ വേദനകളും പറയുന്നത് ഈ തെയ്യങ്ങളോടാണ്. ഇത്രയും തലമുറയുടെ ദു:ഖങ്ങളും സന്തോഷങ്ങളും കാണുകയും ആണ്ടിലൊരിക്കല്‍ നേരിട്ടെത്തി സംവദിക്കുകയും ചെയ്യുന്ന തെയ്യക്കോലങ്ങളെ എത്രകണ്ടാലാണ് മതിവരിക.<br />
<br />
<br />
ഓരോ ക്ഷേത്രത്തിലും ഓരോ പ്രധാനപ്പെട്ട തെയ്യമുണ്ട്. ഇവിടെ പ്രധാനപ്പെട്ട തെയ്യമായ കണ്ണങ്ങാട്ട് ഭഗവതി നാലാംനാള്‍ മാത്രമാണിറങ്ങുന്നത്. ആ തെയ്യത്തോടെയാണ് അക്കൊല്ലത്തെ ആ കാവിലെ തെയ്യക്കാലം അവസാനിക്കുന്നത്. തെയ്യത്തിന്റെ കാലത്ത് വിദേശത്തും ഇന്ത്യയില്‍ പലയിടത്തുമായി ജോലി ചെയ്യുന്നവരെല്ലാം നാട്ടിലെത്തും. അതാണ് പതിവ്. എന്നാലും വിദേശത്തുള്ള പലര്‍ക്കും ആ സമയത്ത് തെയ്യത്തിനെത്താന്‍ കഴിയില്ല. എങ്കിലും പ്രധാനപ്പെട്ട തെയ്യമായ കണ്ണങ്ങാട്ട് ഭഗവതി മുഖത്തെഴുത്തും ആടയാഭരണങ്ങളും അണിഞ്ഞ് ഇറങ്ങുമ്പോള്‍ തൊട്ട് വിദേശത്ത് നിന്ന് ഫോണ്‍കോളുകള്‍ വരും. അമ്മയുടെ അനുഗ്രഹം വാങ്ങാന്‍. ചടങ്ങുകളെല്ലാം കഴിഞ്ഞ് തെയ്യം ഫോണില്‍ വിദേശത്തുകാത്തുനില്‍ക്കുന്ന ഭക്തന് അനുഗ്രഹങ്ങള്‍ ചൊരിയും. കുടുംബം പോറ്റാന്‍ കടല്‍ കടന്ന് അക്കരെ കയറി, പൊരിവെയിലിലും കൊടുംതണുപ്പിലും കഷ്ടപ്പെടുകയാണല്ലേ വനിഷങ്ങളേ... അപ്പോഴും എന്റെമ്മ, എന്റെ നാട് എന്ന ചിന്തയുണ്ടല്ലോ അല്ലേ... കഥകളൊന്നും മറന്നിട്ടില്ല അമ്മയും. ഇക്കൊല്ലം അമ്മയെ കാണാന്‍ വരാന്‍പറ്റീല്ല. അടുത്തകൊല്ലമെങ്കിലും എന്റമ്മയെ കാണണമല്ലേ. പേമാരി വരുമ്പോ കുടയായും, ചൂടില്‍ തണുപ്പായും, തണപ്പിലൊരു ചൂടായും ഞാനെന്റെ ചിറകിനുള്ളില്‍ പെടുത്തി രക്ഷിച്ചോളാം. ഗുണംവരണേ. ഗുണംവരുത്തി രക്ഷിച്ചോളുന്നുണ്ട്.<br />
അനുഗ്രഹം വാങ്ങാന്‍ ചിലപ്പോള്‍ ഒരാളായിരിക്കില്ല. ദുബായിയില്‍ നിന്ന് പ്രതീഷ്, മസ്കറ്റില്‍ നിന്ന് ബിജു, കുവൈത്തില്‍ നിന്ന് ശ്രീജിത്, ബഹ്റൈനില്‍ നിന്ന് ദാമോദരന്‍, പ്രശാന്ത്..... ഇങ്ങനെ നീളും. തെയ്യത്തിന്റെ അനുഗ്രഹം വാങ്ങുമ്പോള്‍ അങ്ങേതലയ്ക്കലില്‍ നില്ക്കുന്ന ഓരോരുത്തരും കണ്ണീര്‍തുടയ്ക്കുകയാവും എന്നതില്‍ സംശയമില്ല.<br />
<br />
അവസാനത്തെ ചെണ്ടകൊട്ടലാേേടെ തെയ്യം മുടിയെടുക്കുന്നു. ഇനി ഒരുവര്‍ഷം നീണ്ട കാത്തിരിപ്പ്. ആകെയൊരു ഇരുട്ടുപോലെ. ചന്തകളൊഴിയുന്നു. ഉറക്കക്ഷീണത്തോടെ ആളുകളുമൊഴിയുന്നു. ചെണ്ടക്കാരും തെയ്യക്കാരും സാധനങ്ങളെല്ലാമെടുത്ത് ഇറങ്ങുന്നു. നിരത്തിക്കെട്ടിയ ട്യൂബ് ലൈറ്റുകളെല്ലാം നേരത്തേതന്നെ അഴിച്ചെടുത്തിരിക്കുന്നു. ഇടയിലെപ്പോഴോ ചെവിയില്‍ ചെണ്ടമേളത്തിന്റെ ശബ്ദം. പ്രതീക്ഷയോടെ വീണ്ടും കളിയാട്ടപ്പറമ്പിലെത്തുമ്പോഴേക്കും എല്ലാവരും ഒഴിഞ്ഞിരിക്കുന്നു. ഇരുട്ട് വ്യാപിക്കുന്നു. മേലേരിയില്‍ എല്ലാം കത്തിയമര്‍ന്നപോലെ ക്ഷേത്രം കരിപിടിച്ചപോലെ നിന്നു. ശരിയാണ് തെയ്യം കഴിഞ്ഞു. ഇനി അടുത്തവര്‍ഷത്തേക്കുള്ള കാത്തിരിപ്പ് മാത്രം. തെയ്യം കഴിഞ്ഞുള്ള അവധിദിവസങ്ങളില്‍ കുട്ടികള്‍ നാട്ടുവഴികളില്‍ തെയ്യംകെട്ടികളിച്ചു. ഓലയും പാളയും ചേര്‍ത്തുകെട്ടിയും പാട്ടകള്‍ ചെണ്ടകളാക്കി കൊട്ടിയും തെയ്യക്കാലം തീരുന്നതുവരെ നാട്ടുവഴികളിലെ കുട്ടികള്‍ തെയ്യം കെട്ടികളിച്ചു.<br />
<br />
ഫോട്ടോയും എഴുത്തും: കെ. സജിമോന്‍<br />
<div><br />
</div></div>Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com2tag:blogger.com,1999:blog-7133688129799330119.post-30827144217190677032010-12-24T00:50:00.001-08:002010-12-24T00:50:54.321-08:00മഞ്ഞും കുളിര്‍കാറ്റും പെയ്യുന്ന മാമലകള്‍ക്കിടയിലൂടെ കയ്യില്‍ മിന്നുന്ന നക്ഷത്രവുമായി ഒരാള്‍ വരും. ഈ രാത്രി നിങ്ങളുടെ നക്ഷത്രക്കൂടുകള്‍ തുറന്നുവയ്ക്കുക. അവന്റെ കയ്യിലെ നക്ഷത്രത്താല് നിങ്ങളുടെ നക്ഷത്രക്കൂടുകള്‍ ഒരിക്കലും അണയാത്തതാകും. പ്രാര്‍ത്ഥനയോടെ അവനെ കാത്തിരിക്കുക, ഏകാഗ്രമായ മനസോടെ. അവന് മഞ്ഞുപാളികള്‍ക്കിടയില്‍ നിന്ന്........ എല്ലാവര്ക്കും നന്മയുടെ ക്രിസ്മസ് ആശംസകള്‍Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com0tag:blogger.com,1999:blog-7133688129799330119.post-52169035938954205882010-12-23T23:01:00.000-08:002010-12-23T23:01:30.989-08:00Gadjo Dilo - Gypsy Ballad<iframe width="425" height="344" src="http://www.youtube.com/embed/83q2slH1sjI?fs=1" frameborder="0"></iframe>Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com0tag:blogger.com,1999:blog-7133688129799330119.post-14885533539864362912010-12-23T23:00:00.000-08:002010-12-23T23:00:15.430-08:00Gadjo Dilo - Tutti frutti<iframe width="425" height="344" src="http://www.youtube.com/embed/_TjGQbUz36Q?fs=1" frameborder="0"></iframe>Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com0tag:blogger.com,1999:blog-7133688129799330119.post-72716360857942258002010-12-17T23:27:00.000-08:002010-12-17T23:27:40.590-08:00ഷോപ്പിംഗ് ഫെസ്റിവല്‍ പുഴുങ്ങിയാല്‍ അരിയാകുമോ<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgbFyOFsGxanTUMJMOJzuv6TvdUCOl3LD4D4zDIHpn7AXE2Led8AKXp01fA0OHoMpu3SHbHWa-nGDXFmJrEWzVtni7P2kOkRU3KhoBBuaL3MckLZqJUWX9s2ajHEVlu63VqyuZu9Mg6jJs/s1600/cat_and_a_gold_fish-1254.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgbFyOFsGxanTUMJMOJzuv6TvdUCOl3LD4D4zDIHpn7AXE2Led8AKXp01fA0OHoMpu3SHbHWa-nGDXFmJrEWzVtni7P2kOkRU3KhoBBuaL3MckLZqJUWX9s2ajHEVlu63VqyuZu9Mg6jJs/s320/cat_and_a_gold_fish-1254.jpg" width="320" /></a></div><br />
ഏയ്, നിങ്ങളിങ്ങനെ ഇരിക്കാതെ സാധനങ്ങള്‍ വാങ്ങി വാന്ന്<br />
സവാള...... നീയെന്താ രാവിലേം വൈകുന്നേരും എല്ലാം സവാള വാരിവലിച്ചു തിന്ന്വാണോ... സവാള... തീ പിടിച്ച വെലയാ.....<br />
ചില്ലറപ്പാത്രത്തില്‍ നിന്നും തുട്ടുകള്‍ എടുത്ത് ഭാര്യ അടുത്തു ചെന്നു. രാവിലെ എപ്പോഴോ പത്രവായനയ്ക്കിടയില്‍ കണ്ട ഷോപ്പിംഗ് ഫെസ്റിവല്‍ വാര്‍ത്ത ഓര്‍ത്ത് പറഞ്ഞു,<br />
ഇനി സവാള വാങ്ങുമ്പോഴാണോ സ്വര്‍ണ്ണമടിക്കുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ?<br />
പിന്നേ... സ്വര്‍ണ്ണം....<br />
പൂച്ചക്കെന്ത് പൊന്നുരക്കുന്നിടത്ത് കാര്യം. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലിലെന്ത് സവാള വില്‍പ്പന.<br />
എന്റെ സൌദാമിനി കിട്ടുന്ന ശമ്പളം കൊണ്ട് ഇപ്പോ 15 ദെവസത്തേക്കുള്ള സാധനം പോലും വാങ്ങാന്‍ പറ്റില്ല. പിന്നല്ലേ..?<br />
ഇടത്തരക്കാരനു പറ്റിയ പരിപാടിയല്ല ഈ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍. അതിസമ്പന്നരും ഏത് വിലയ്ക്കും ഏത് സാധനവും വാങ്ങാന്‍ കെല്‍പ്പുള്ളവരുമായവര്‍ക്ക് പറഞ്ഞ പണിയാണിതെന്നു സാരം. ഒന്നുകൂടി വിശദമാക്കിയാല്‍, കിലോയ്ക്ക് 125 രൂപ വിലയുള്ള അരി വാങ്ങി കഴിക്കുന്നവര്‍, ഒരു നേരത്തെ ഊണിന് 1000 രൂപയെങ്കിലും ചെലവഴിക്കാന്‍ പറ്റുന്നവര്‍.... ഇവര്‍ക്കാണ് ഈ ഉത്സവം. ആ ആയിരം രൂപയ്ക്ക് ഒരു മാസത്തേക്കുള്ള അരി വാങ്ങുന്ന നമുക്ക് പറഞ്ഞതല്ല ഈ പണി. അതിസമ്പന്നര്‍ ചെറിയ ശതമാനം മാത്രമുള്ള കേരളത്തിലെന്ത് ഫെസ്റിവല്‍.<br />
ആഗോള ഷോപ്പിംഗ് കേന്ദ്രമായി കേരളത്തെ മാറ്റുകയാണ് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലിന്റെ ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വാക്യം. ക്രിസ്മസ്, പുതുവത്സരം.. ഉത്സവമാക്കാന്‍ പറ്റിയ സമയവും. സമ്മാനക്കൂപ്പണ്‍ വഴിയാണ് വാണിഭത്തെ ഉത്സവവമാക്കുന്നത്. സമ്മാനാര്ഹന് കിട്ടുന്നത് സ്വര്‍ണ്ണക്കട്ടകളാണ്. ആഗോള വ്യാപാര കേന്ദ്രം, ഉത്സവം, സമ്മാനക്കൂപ്പണ്‍, പിന്നെ സ്വര്‍ണ്ണം.... കേള്‍ക്കാന്‍ നല്ല സുഖമുള്ള വാക്കുകള്‍.<br />
ആഗോള വ്യാപാര കേന്ദ്രം എന്നു പറയുമ്പോള്‍ നമ്മളുണ്ടാക്കുന്ന സാധനങ്ങള്‍ വാങ്ങാന്‍ കടലു കടന്നും തീവണ്ടി പിടിച്ചും പരദേശക്കാര്‍ പറന്നെത്തുമെന്നു സാരം. കേരളത്തില്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്ന സാധനമെന്താണ്? ആകെ വില്‍ക്കാനുള്ളത് സെക്സ് (സെക്സ്ടൂറിസം) മാത്രമാണ്. ബാക്കിയെല്ലാം മറ്റു നാട്ടുകാരെ ആശ്രയിച്ചാണ് നമ്മള് ജീവിക്കുന്നത്. ഖാദി, കൈത്തറി, സാധനങ്ങള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അതിനൊന്നും ഷോപ്പിംഗ് ഫെസ്റിവലില്‍ നല്ല സ്ഥാനമില്ല. തനത് സ്ഥാനങ്ങളോട് പ്രേമം പറയുകയും പുറത്തുനിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ സ്പോണ്‍സര്‍മാരായി ഒരു പരിപാടി സംഘടിപ്പിക്കുകയും ചെയ്യുന്നു അത്രതന്നെ. അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കുന്ന സാധനം വാങ്ങാന്‍ വിമാനം പിടിച്ച് ഏത് അമേരിക്കക്കാരനാണ് കേരളത്തില്‍ വരിക. മുംബയില്‍ ഉല്‍പ്പാദിപ്പിച്ച് ഏതൊരു സംസ്ഥാനത്തിലും എന്ന പോലെ കിട്ടുന്ന മൊബൈലുകള്‍ വാങ്ങാന്‍ ഏതെങ്കിലും തമിഴനെങ്കിലും ഇങ്ങോട്ടു വരുമോ? പാവങ്ങളുടെ സര്‍ക്കാരിന്റെ പാവം സ്വദേശപ്രേമത്തെ എത്ര പുകഴ്ത്തിയാലാണ് മതിയാവുക?<br />
കേരളത്തിലുള്ളവരില്‍ ആരൊക്കെയാണ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതെന്ന ചോദ്യത്തിനും ഉത്തരം പറയാം. ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി ഹെലികോപ്റ്റര്‍ നല്കുന്ന വിഭാഗത്തെക്കുറിച്ച് കേട്ടിട്ടില്ലേ. ഏതാണ്ട് അതിന് താഴെ കാറൊക്കെ സമ്മാനമായി നല്കുന്ന വിഭാഗമുണ്ട്. അത്തരക്കാണ് ഈ ഫെസ്റിവലിന്റെ ഉപഭോക്താക്കള്‍. അതിസമ്പന്നരെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രസര്‍ക്കാരും അത്തരക്കാര്‍ക്ക് പാലമിട്ടുകൊടുക്കുന്ന സംസ്ഥാനസര്‍ക്കാരും. നേരിട്ടു കണ്ടാല്‍ എന്റമ്മോ കടിപിടിക്ക് പുലികള്‍ തോറ്റുപോകും. എന്നാല്‍ മുതലാളിമാരുടെ പാലം പണിക്ക് ഇരുവരും ഭായിഭായി.<br />
ഉത്സവമെന്നു കേട്ടാല്‍ മലയാളിയുടെ വായില്‍ കപ്പലോടിക്കാനുള്ള വെള്ളം വരുമെന്ന വിചാരമുണ്ടോ? മാന്യമായി പണിയെടുത്താല്‍ തന്നെ ബസിനു പോകാനുള്ള പൈസയില്ലാതെ കടം വാങ്ങേണ്ടി വരുമ്പോഴാണ് ഉത്സവം എന്ന് പറഞ്ഞ് മോഹിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇല്ലേലും ടെലിവിഷനും മൊബൈല്‍ഫോണും വാങ്ങി വേവിച്ചാല്‍ അരിയാകില്ലല്ലോ. ഫെസ്റിവലില്‍ വില്‍പ്പനയ്ക്കുള്ള സാധനങ്ങളിവയാണ്. കേരളത്തില്‍ നല്ല നാടന്‍ തറികളിലുണ്ടാക്കുന്ന കൈത്തറികള്‍ക്ക് സ്ഥാനമില്ലാതെ പരിസ്ഥിതിക്ക് തന്നെ കോട്ടം തട്ടുന്ന വസ്ത്ര, ആഭരണ, ഉല്‍പ്പന്നങ്ങളാണ് ഫെസ്റിവലിലെ ഉല്‍പ്പന്നങ്ങള്‍. ഗൌരവമേറിയ വ്യാപാരത്തിനിടയില്‍ സവാള, ഉള്ളി, പഞ്ചസാര, വിലക്കയറ്റം എന്നൊക്കെയുള്ള സാധാരണക്കാരന്റെ പരാതികള്‍ പടിക്കു പുറത്ത്.<br />
സമ്മാനക്കൂപ്പണാണ് ഈ ഫെസ്റിവലിന്റെ മറ്റൊരാകര്‍ഷണം. ഇല്ലേലും പാവങ്ങളുടെ പോക്കറ്റില്‍ കയ്യിട്ട് പിരിച്ച് ഒരു സമ്പന്നനെയെങ്കിലും ഉണ്ടാക്കുന്ന സര്‍ക്കാരിന്റെ പഴയ തന്ത്രം തന്നെ. ഈ ലോട്ടറിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ സര്‍ക്കാരിനോട് കിലുക്കം സിനിമയിലെ ഇന്നസെന്റിന്റെ ശൈലിയില്‍ ഒന്നു പറഞ്ഞോട്ടെ, ഒമ്പത്, കേട്ടിട്ടുണ്ട്..... ആറേ.... കൊറേ കേട്ടിട്ടുണ്ട്........<br />
സമ്മാനം സ്വര്‍ണ്ണമാണ്. അതും ചില്ലറയൊന്നുമല്ല, 40 കിലോ. ആരെയാണ് ഈ സ്വര്‍ണ്ണസമ്മാനം കേട്ടി മോഹിപ്പിക്കുന്നത്. ലളിതമായ ജീവിതത്തെയും ആഡംബര രഹിതമായ വിവാഹത്തെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറഞ്ഞ പാവങ്ങളുടെ സര്‍ക്കാരാണ് പരിപ്പുവടയില്‍ നിന്നും ഫ്രൈഡ്റൈസിലേക്കും കട്ടന്‍ചായയില്‍ നിന്നും ബിയറിലേക്കുമുള്ള ആശയമാറ്റം പോലെ മലക്കം മറിഞ്ഞത്.<br />
സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഉത്സവത്തിന്റെ മുഖ്യ കുഴലൂത്ത് മലയാളത്തിലെ മാധ്യമങ്ങളുടേതാണ്. മേളത്തിന് സകലമാന സാംസ്കാരിക നായകന്മാരും സിനിമാ നടന്മാരും രംഗത്തുണ്ട്. പ്രതിപക്ഷവുമുണ്ട്. കാര്യങ്ങള്‍ പ്രതിപക്ഷം പഠിച്ചുവരുമ്പോഴേക്കും അടുത്ത ഭരണകാലമാകും. അപ്പോള്‍ അത് മറന്ന് അവര്‍ക്കും തുടരാം, ഇത് തങ്ങളുടെ അഭിമാനമെന്ന പോസ്ററോടെ.<br />
മാനത്തൂടെ പക്ഷി പറന്നാല്‍ പോലും അതിന്റെ പോക്ക് ശരിയല്ലെന്ന് നിഗമിച്ച് വിമര്‍ശിക്കുന്ന സാംസ്കാരിക നായകന്മാര് ചിരിച്ചു കൊണ്ട് ഉത്സവ പരസ്യത്തിനു മുന്നിലുണ്ട്. ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം എന്നു മാത്രം ചിന്തിക്കുന്ന സിനിമാ നടന്മാരെ വെറുതെ വിടുക. ഫാന്‍സ് അസോസിയേഷന് പിന്നാലെയുണ്ട്. എങ്കിലും ഈ മാധ്യമങ്ങള്‍? മാസം 100 രൂപ എണ്ണിക്കൊടുത്ത് ദിനംപ്രതി വാതില്ക്കല് വീഴുന്ന വാര്‍ത്താ പത്രങ്ങള്‍ ഒന്നാം പേജില്‍ തന്നെ വലിയൊരു കള്ളമെഴുതിയാല്‍. പരസ്യക്കാരനു വേണ്ടി സ്വന്തം തലക്കെട്ടു പോലും വാലിനടിയിലാക്കുന്ന മാധ്യമങ്ങളുണ്ട്. ശരി തന്നെ. എന്നാല്‍ ഷോപ്പിംഗ് ഫെസ്റിവലിന്റെ പരസ്യത്തിന് അടിയില്‍ അഡ്വടോറിയല്‍ അല്ലെങ്കില്‍ മാര്‍ക്കറ്റിംഗ് ഫീച്ചര്‍ എന്നൊരു വാക്ക് എഴുതിയിരുന്നെങ്കില്‍? ദീപസ്തംഭം മഹാശ്ചര്യം എനിക്കും പണം കിട്ടിയേ പറ്റൂ..... <br />
കുറ്റം പറയരുതല്ലോ, നാടാകെ കോടികള്‍ ചെലവിട്ട് ഇത്രയും വലിയ ഉത്സവം നടത്തുമ്പോള്‍ ഭരിക്കുന്നവര്‍ക്കു മുന്നിലേക്ക് വീട്ടില്‍ നിന്നും ഭാര്യ നല്കിയ തുട്ടുമായി മുണ്ടിന്റെ ഒരു തല കക്ഷത്തിലേക്ക് വലിച്ചു പിടിച്ച്, തല കുമ്പിട്ട്, സഖാവേ, സര്‍ക്കാരേ, സവാള, വിലക്കയറ്റം എന്നൊക്കെ പറഞ്ഞങ്ങ് ചെന്നാല്‍, ഇടംകൈ ഉയര്‍ത്തി അടിക്കാനോങ്ങി മൂത്ത സഖാക്കള്‍ പറയും, മിണ്ടാതെ നിന്നോണം, സവാള, വിലക്കയറ്റം.... ഒരു വീക്ക് തന്നാലുണ്ടല്ലോ.....Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com0tag:blogger.com,1999:blog-7133688129799330119.post-27382683219529130582010-12-11T03:43:00.000-08:002010-12-11T03:43:26.137-08:00ശാന്തമായി ഒഴുകിയ പുഴ<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCC-e96Y7w6xur1xaOB3ijuqc7iOckqRwQ0CuubX6RCCDcRIgQzBPSnILyZGX4HR1OR9PRLbZa9_7BGUxZAaYJnTcVJpkyN-JmLpgvcTVanRBs9bamL7HqU8ar6OZhxC9aeUU4tZygVWA/s1600/shantha-145.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCC-e96Y7w6xur1xaOB3ijuqc7iOckqRwQ0CuubX6RCCDcRIgQzBPSnILyZGX4HR1OR9PRLbZa9_7BGUxZAaYJnTcVJpkyN-JmLpgvcTVanRBs9bamL7HqU8ar6OZhxC9aeUU4tZygVWA/s1600/shantha-145.jpg" /></a></div><br />
മലയാള സിനിമയുടെ നൊസ്റാള്‍ജിയയില്‍ പരിഭവമില്ലാതെ കരയുന്ന അമ്മയായിരുന്നു ശാന്താദേവി. സിനിമയിലേതു പോലെയായിരുന്നു ആ ജീവിതവും. നിറം മങ്ങിയ ചുവന്ന സാരിയും നീല ബ്ളൌസും ചുവന്ന കല്ലുമാലയും ഒരു ബാഗുമായി അവരെ പലപ്പോഴും കോഴിക്കോടിന്റെ പല കോണുകളിലും കണ്ടിരുന്നു. ഓര്‍മ്മകളില്‍ ജീവിച്ച ശാന്താദേവിയെ. അവരുടെ ജീവസ്സുറ്റ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍......<br />
<br />
<br />
ഞാനൊരു കഥ പറയാം എന്ന മട്ടിലായിരുന്നു ശാന്താദേവിയുടെ ഇരിപ്പ്. കഥയ്ക്കിടയില്‍ കണ്ണീരും സന്തോഷവും വരുത്തി കാലും നീട്ടി ഇരുന്നുള്ള മുത്തശിമാരുടെ മട്ടില്‍ ഒരു കഥ പറച്ചില്. അബ്ദുള്‍ ഖാദറെന്ന രാജകുമാരനെ സ്നേഹിച്ച കഥ, മകനെ നഷ്ടപ്പെട്ട അമ്മയുടെ കഥ, അനാഥ വാര്‍ദ്ധക്യത്തില്‍ അലയുന്ന വൃദ്ധയുടെ കഥ, എല്ലാ കഥകളും പറഞ്ഞു തീരുമ്പോള്‍ ഒരു പുഴയെ പോലെ നിശബ്ദമായ തേങ്ങല്‍.<br />
കോഴിക്കോട് അങ്ങാടിയിലെ ഒരു കോണില്‍, മാനാഞ്ചിറയിലെ ഒരു വൈകുന്നേരത്തില്‍, തിരക്കേറിയ മിഠായിതെരുവിലൂടെ... അങ്ങനെ ശാന്താദേവി എന്ന സിനിമാനടി നടക്കുന്നുണ്ടാവും. നിറം മങ്ങിയ കറുപ്പു കലര്‍ന്ന സാരിയും ചുവന്ന മാലയുമിട്ട്, തോളിലൊരു പഴയ ബാഗുമായിട്ടൊരു യാത്ര.<br />
നല്ലളത്തെ അബൂബക്കറിനെ കാണുമ്പോള്‍, അബൂബക്കറല്ലേയത്? പതിഞ്ഞസ്വരത്തില്‍ ചോദ്യം<br />
ഉമ്മാക്കിപ്പം എങ്ങന്ണ്ട് മോനേ<br />
ആശൂത്രീന്ന് കേറണ്ട നേരൂല്ല, അബുബക്കറിന്റെ മറുപടി<br />
പ്രായായാലങ്ങനെന്ന്യാ മോനേ.... ഓല് എന്റെ ചങ്ങായിയാര്ന്ന്.<br />
ശാന്താദേവിയില്‍ നിന്ന് കഥകള്‍ കടമെടുക്കാന്‍ പലരും വരാറുണ്ട്. അങ്ങനെ കൂടെക്കൂടുന്നവരോടായിരിക്കും പിന്നെ കഥകള്‍. കോലു പോലുണ്ടാര്ന്ന സൈനബ പെട്ടന്നങ്ങ് തടിച്ചിയായി പോയതൊക്കെ... ഇടയില്‍ ഒരു ചിരി. മഴ പെയ്തു നില്‍ക്കവെ ഒരു ചെറുവെയില്‍ പെട്ടന്നു വന്നുപോയതുപോലൊരു ചിരി. അത്രയ്ക്കും ശോകമായ ഒരു ചിരി. അങ്ങനങ്ങനെ പറഞ്ഞു വരുന്നതിനിടയില്‍ കോഴിക്കോട് അബ്ദുള്‍ ഖാദറെന്ന രാജകുമാരന് വരും.<br />
ന്നെ ഞാനാക്കിയത് കോയിക്കോട് അബ്ദുള്‍ഖാദറെന്ന ആ മനുഷ്യന് തന്നാര്‍ന്നു. ആ മനുഷ്യനില്ലോണ്ട് മാത്രാ ഞാനിങ്ങനെയെല്ലാം ആയിത്തീര്‍ന്നത്....<br />
ആദ്യവിവാഹം പരാജയപ്പെട്ടപ്പോള്‍ പരാജിതയായി നിന്നിരുന്നവളെ എടുത്തുയര്‍ത്തി നാടകനടിയാക്കിയും, സിനിമാ നടിയാക്കിയും പിന്നീട് ഭാര്യയാക്കിയും, സ്നേഹിക്കാന്‍ ഒരു കുഞ്ഞിനെ നല്കിയ ശേഷം പറന്നുപോയ കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ കഥ.<br />
കുട്ടിക്കാലത്തെക്കുറിച്ച് പറയുമ്പോള്‍,<br />
അതൊരു നല്ല കാലേര്ന്നു. സങ്കടങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും ഓര്‍മ്മിക്കാന്‍ സുഖോള്ള കാലം. അതും കൊറേക്കാലൊന്നുമുണ്ടായില്ല. എട്ടുംപൊട്ടും തിരിയുന്നേന് മുമ്പേ കല്യാണം കഴിഞ്ഞു. പിന്നിങ്ങോട്ട് ഇനിക്ക് കരച്ചിലേ തന്നിട്ടുള്ളൂ. ന്റെ വിധി അല്ലാണ്ട് ആരേം കുറ്റൊന്നും പറയാനില്ല.<br />
സിനിമയില്‍ ആദ്യമായി അമ്മയാകുന്നത് പ്രേംനസീറിന്റെ അമ്മവേഷമാണ്. പിന്നെ സത്യന്, മധു, കമലഹാസന് വരെ<br />
സിനിമയിലെ ശോകഭാവങ്ങള്‍ക്കൊപ്പമായിരുന്നു ജീവിതവും. മകനെക്കുറിച്ചുള്ള വേദനയില്‍ കരയുന്ന ഉമ്മ, അല്ലെങ്കില്‍ ശാസിക്കാന്‍ അറിയാതെ കണ്ണീരോടെ മകനു മുന്നില്‍ നില്ക്കുന്ന അമ്മ... ഈ വൃത്തങ്ങളില്‍ നിന്നും സന്തോഷത്തിന്റെയോ, ദേഷ്യമുഖവുമായോ ശാന്താദേവിയെ സിനിമയിലോ ജീവിതത്തിലോ കണ്ടിട്ടുണ്ടാവില്ല.<br />
കോഴിക്കോട് പൊറ്റമ്മല്‍ തറവാട്ടിലായിരുന്നു ശാന്താദേവിയുടെ ജനനം. തരക്കേടില്ലാത്ത കുടുംബം. ബാല്യത്തിന്റെ കളിതമാശകള്‍ക്കിടയിലെന്ന പോലെയായിരുന്നു വിവാഹം. അമ്മാവന്റെ മകന് ബാലകൃഷ്ണനുമായിട്ടായിരുന്നു അത്. അതില്‍ ഒരു കുഞ്ഞുമുണ്ടായി. അതിനും മുമ്പു തന്നെ ശാന്താദേവിയുടെ ജീവിതത്തില്‍ ശോകഭാവം നിഴല്‍ പരത്തിയിരുന്നു. ആ ബന്ധം വഴി പിരിഞ്ഞു. മകനെയും കൊണ്ട് ശാന്താദേവിക്ക് വഴിയില്‍ ഇറങ്ങേണ്ടിവന്നു. അപ്പോഴാണ് അയല്‍വാസിയും കുടുംബസുഹൃത്തുമായ കോഴിക്കോട് അബ്ദുള്‍ ഖാദര്‍ രക്ഷകനായെത്തിയത്. അബ്ദുള്‍ ഖാദര്‍ വഴി വാസു പ്രദീപിന്റെ നാടകത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. സ്മാരകത്തിലെ ആമിനയായിരുന്നു ആദ്യത്തെ വേഷപ്പകര്‍ച്ച. പിന്നീട് ഒട്ടേറെ നാടക യാത്രകള്‍. നാടകത്തില്‍ നിന്നും ശാന്താദേവി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് രാമു കാര്യാട്ടിന്റെ മിന്നാമിനുങ്ങ് എന്ന സിനിമയിലൂടെയായിരുന്നു. ഇതിനിടയില്‍ അബ്ദുള്‍ഖാദറെന്ന അയല്‍വാസിയെ, കുടുംബ സുഹൃത്തിനെ, ഗുരുവിനെ, രക്ഷകനെ വിവാഹം കഴിച്ചു. ഭര്‍ത്താവെന്നതിനാക്കാള്‍ രക്ഷകന് എന്ന് വിളിക്കുന്നതിനാണ് ശാന്താദേവിക്കും താല്പര്യം.<br />
അഭിനേതാക്കള്‍ കണക്കു പറഞ്ഞു കാശു വാങ്ങുന്ന സമയത്തും ശാന്താദേവി അഭിനയിച്ചെങ്കിലും നല്‍കുന്നത് പ്രതിഫലമായി കണക്കാക്കി. അതുകൊണ്ട് സ്വന്തമായി ദു:ഖങ്ങളല്ലാതെ സമ്പാദ്യമായി ഒന്നുമുണ്ടായില്ല. വഴിയാത്രക്കിടയില്‍ കോഴിക്കോട് അബ്ദുള്‍ ഖാദറെന്ന രക്ഷകനും വഴിയിറങ്ങി. പിന്നെ അദ്ദേഹം ഏല്‍പ്പിച്ചു പോയ മകന് സത്യജിത്ത്. സിനിമയിലും സംഗീതത്തിലും സത്യജിത്ത് പരീക്ഷണങ്ങള്‍ നടത്തി. ഒന്നിലും വിജയിച്ചില്ല. ഒടുക്കം വിഷം കുത്തിവെച്ച് സത്യജിത്ത് യാത്ര അവസാനിപ്പിച്ചു. ഒപ്പം അര്‍ബുദം ബാധിച്ച് ഭാര്യയും.<br />
എന്റെ ഉശിര് നല്കിയാ ഓനെ ഞാന്‍ വളര്‍ത്തിയത്. ഓനും ഓന്റെ കെട്ട്യോളും ഒന്നാകെ പോയപ്പോ ആ മക്കളെ ഇനിക്ക് തന്നു.<br />
ഇതോടെ ഒരുചാണ്‍ വയറില്‍ നിന്ന് ശാന്താദേവിയുടെ ബാധ്യത വര്‍ദ്ധിച്ചു. മകന്റെ മക്കള്‍ക്കും വേണ്ടിയായി അവരുടെ പിന്നീടുള്ള യാത്ര. സിനിമയില്‍ റോളു കിട്ടാത്തതില്‍ ആരോടും പരിഭവമില്ലാതെ, കിട്ടിയ റോളുകള്‍ വാങ്ങി, കണക്കുകള്‍ നിരത്തി പണം വാങ്ങാതെ ശാന്താദേവി യാത്ര തുടര്‍ന്നു.<br />
ഇടയ്ക്ക് കോഴിക്കോട്ടെ തെരുവുകളില്‍ ഇവര്‍ അലഞ്ഞിരുന്നു. ദു:ഖഭാരം താങ്ങാന്‍ ശേഷിയില്ലാതെ തളര്‍ന്ന മനസുമായി. തല ചായ്ക്കാന്‍ ഒരു കൂരയില്ലാതെ. ദേശീയ അവാര്‍ഡു നേടിയ അഭിനേത്രിയായ അവര്‍ അപ്പോഴും പറയും, ഞാനാരെയും കുറ്റം പറയണില്ല, ന്റെ വിധിയാണിത്. അമ്മ എന്ന സംഘടന നല്കുന്ന പണം ചിലപ്പോള്‍ ബാഗിലുണ്ടാവും. അതിനൊപ്പം ഒരു വില്‍സ് പാക്കറ്റും. ചോദിക്കുമ്പോള്‍ പറയും, ഇങ്ങളൊക്കെ വലിക്കുംപോലെ വലിക്കാനൊന്നൂല്ല. വലിച്ചൂതിയാലെങ്കിലും ഒരു സമാധാനം കിട്ടൂന്ന് കരുതീറ്റാ.... പുകച്ചുരുള്‍ വായുവില്‍ പടരുമ്പോള്‍ ഒന്ന് ചുമക്കും. അതും തനിക്ക് പറ്റിയതല്ലെന്ന മട്ടില്‍ ഒരു നോട്ടം. എങ്കിലും വീണ്ടും പുകച്ചുരുളുകള്‍ വായുവിലേക്ക് വിട്ടു കൊണ്ടിരിക്കും.<br />
ഇടയ്ക്ക് പഴയ നാടക ഗാനങ്ങളും മറ്റു പാട്ടുകളും പാടി.<br />
അന്നത്തെ യാത്രയ്ക്കിടയില്‍ പിരിയുമ്പോള്‍ ഒരു ചോദ്യം.<br />
മോന് മന്ത്രിമാരുമായി നല്ല ബന്ധുണ്ടോ.<br />
എന്തേയ്....<br />
ആ ബിനോയ് വിശ്വത്തോട് പറഞ്ഞ് ഇനിക്കൊരു വീടുണ്ടാക്കിത്തരാന്‍ പറയോ?<br />
പുകച്ചുരുള്‍ മുഖത്തൂടെ മുകളിലേക്കുയര്‍ന്നപ്പോള്‍ തിരിഞ്ഞു നടന്നു<br />
ഇല്ലേല് വാണ്ട. അതൊന്നും ശര്യാവൂല്ല....<br />
നിറം മങ്ങിയ സാരിത്തലപ്പു കൊണ്ട് കണ്ണീര് തുടച്ച് സായാഹ്നത്തിലേക്ക് അവര്‍ നീങ്ങി. ആ വീട് തനിക്ക് ഉറങ്ങാനായിരുന്നില്ല, ചെറുമക്കള്‍ക്കു വേണ്ടിയുള്ള കരുതലിനായിരുന്നു.<br />
ഇനി ഇനിക്കെന്റെ മോനെ(ചെറുമകനെ) ഒരുവഴിക്കാക്കീട്ട് കണ്ണടച്ചാല്‍ മതീന്നേയുള്ളൂ.<br />
പക്ഷെ ചെറുമക്കളെ വഴിയില്‍ തനിച്ചായി. സിനിമയില്‍ അഭിനയിക്കാനുള്ള ഡേയ്റ്റ് ചോദിച്ചുകൊണ്ടുള്ള അവസാന ഫോണ്‍കോളിന് മിനിട്ടുകള്ക്കു മുമ്പ് ഇനി പറ്റില്ല മോനേ....എന്ന് പറഞ്ഞ് ശാന്താദേവി എന്ന പുഴ വഴിയിലെവിടെയോ ഒഴുകിത്തീര്‍ന്നു. Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com4tag:blogger.com,1999:blog-7133688129799330119.post-7448832598990765762010-11-28T22:20:00.000-08:002010-11-28T22:20:11.524-08:00പെയ്ഡ് ന്യൂസ് മലയാള മാധ്യമങ്ങളിലുംക്വട്ടേഷന് സംഘങ്ങള്‍ എന്ന വാക്കു മലയാളികള്‍ക്കു പുതിയതോ പുത്തരിയോ അല്ല. എന്നാല്‍ പത്ര ദൃശ്യമാധ്യമങ്ങളിലെ പെയ്ഡ് ന്യൂസ് മലയാളികള്‍ക്കു പുതിയ വാക്കാണ്. പെയ്ഡ് ന്യൂസിന്റെ അര്‍ത്ഥമറിയാത്തവരോട് ക്വട്ടേഷനെക്കുറിച്ച് ചോദിച്ചാല്‍ കണ്ണു ചിമ്മിയും ഉറക്കത്തിലും പറയും, പണം വാങ്ങി ആളെ കൊല്ലുകയോ, കൈവെട്ടുകയോ ചെയ്യുന്ന സംഘം. പെയ്ഡ് ന്യൂസിനും ഏതാണ്ട് ഇതേ അര്‍ത്ഥം തന്നെ. ക്വട്ടേഷന്‍ സംഘങ്ങള്‍ കേരളത്തില്‍ ഉണ്ടായതിന്റെ അത്രയൊന്നും പഴക്കം പെയ്ഡ് ന്യൂസിനില്ലെങ്കിലും സാധാരണക്കാരനായ വായനക്കാരനറിയാതെ തന്നെ പെയ്ഡ് ന്യൂസ് മലയാള മാധ്യങ്ങളും വര്‍ഷങ്ങളായി ഉപയോഗിക്കുന്നുണ്ട്.<br />
ക്വട്ടേഷന്‍ സംഘങ്ങള്‍ പണം വാങ്ങി തന്റെ ശത്രുവോ മിത്രമോ എന്നു നോക്കാതെ ആളെ കൊല്ലുകയാണെങ്കില്‍, പെയ്ഡ് ന്യൂസിലൂടെ പത്രപ്രവര്‍ത്തകനോ, പത്രമുതലാളിയോ ചെയ്യുന്നത് പണം വാങ്ങി വാര്‍ത്തയിലൂടെ ആളെ നശിപ്പിക്കുകയോ ഉയര്‍ത്തുകയോ ചെയ്യുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ പണം വാങ്ങി പത്രധര്‍മ്മത്തെ വ്യഭിചരിക്കുന്നു.<br />
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഈ തെരഞ്ഞെടുപ്പില്‍ മലയാളത്തിലെ ഒരു ശൈശവ പത്രത്തിന്റെ പെയ്ഡ് ന്യൂസിലേക്ക്. പണം മുടക്കാന്‍ തയ്യാറുള്ള സ്ഥാനാര്‍ത്ഥികളെക്കുറിച്ച് പത്രത്തിന്റെ ഒരു പേജിന്റെ നാലില്‍ ഒരു ഭാഗത്ത് വര്‍ണ്ണാഭമായ ഫീച്ചര്‍ നല്‍കും. അതിനു പകരമായി അഞ്ചക്കമുള്ള തുക വാങ്ങും. ഇത് പരസ്യത്തിന്റെ ഗണത്തില്‍ പെടില്ല. കാരണം, പരസ്യമായാണ് നല്കിയതെങ്കില് ഇതിനു താഴെ അഡ്വര്‍ടോറിയല്‍ എന്നെഴുതണം. അങ്ങനെ എഴുതിയിട്ടില്ല. അങ്ങനെ എഴുതിയാലും പ്രശ്നമാണ്, ഒരു സ്ഥാനാര്‍ത്ഥിക്ക് എത്ര രൂപ വരെ പ്രചരണത്തിനായി ചെലവഴിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ച സാഹചര്യത്തില്‍ പത്ര പേജിന്റെ നാലില്‍ ഒന്നു ഭാഗത്ത് പരസ്യമായി നല്കണമെങ്കില് 25,000 രൂപയെങ്കിലും നല്‍കണം. ഇത് ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് ചെലവഴിക്കാവുന്ന തുകയുടെ ഇരട്ടിയാണ്.<br />
ഇത് പത്രപ്രവര്‍ത്തനത്തിലെ ക്വട്ടേഷന്‍ പ്രവര്‍ത്തനമാണ്. അതായത് പെയ്ഡ് ന്യൂസാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വായനക്കാരനെ തെറ്റിദ്ധരിപ്പിക്കുന്നു. ദേശാഭിമാനി, വീക്ഷണം പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിട്ടു നടത്തുന്ന പത്രമാധ്യമങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയ ചായ്വുണ്ടെന്നിരിക്കെ ഇത്തരത്തില്‍ സ്വന്തം കക്ഷിയില്‍ ഉള്പ്പെട്ടയാളെക്കുറിച്ച് വാര്‍ത്ത വന്നാല്‍ വായനക്കാരന് പറയും, അതില്‍ കാര്യമില്ലെന്നേ, അത് അവരുടെ പാര്ട്ടിക്കരനെക്കുറിച്ച് പൊക്കി എഴുതിയതാ... എന്നാല്‍ വ്യക്തമായ രാഷ്ട്രീയ ചായ്വില്ലെന്നു പ്രഖ്യാപിക്കുന്ന മാധ്യമങ്ങളില്‍ ഇത്തരത്തില്‍ വാര്‍ത്ത വരുമ്പോള്‍, നട്ടെല്ലുയര്‍ത്തി നില്ക്കാന് പോലും പറ്റാത്ത സ്ഥാനാര്‍ത്ഥികളെ വീരനാക്കി ചിത്രീകരിക്കപ്പെടുകയും, അര്‍ഹതപ്പെട്ടവര്‍ തഴയപ്പെടുകയും ചെയ്യും. പത്രപരസ്യമോ, ഇത്തരം പെയ്ഡ് ന്യൂസിനോ പണം ചെലവഴിക്കാനില്ലാത്തതും മുന്നണി ബന്ധത്തില്‍ പെടാത്തതുമായ സ്ഥാനാര്‍ത്ഥികളെ മാധ്യമങ്ങള്‍ തമസ്കരിക്കുകയും ചെയ്യുന്നു. പത്രപരസ്യങ്ങളേക്കാള് കൂടുതല്‍ പത്രവാര്‍ത്തകളില്‍ വിശ്വാസികളാണ് ജനങ്ങള്‍. വായനക്കാരന്റെ വിശ്വാസ്യതയെയാണ് ഇത് ചോദ്യം ചെയ്യുന്നത്. ഇല്ലേലും വായനക്കാരന്റെ താല്പര്യത്തെയോ, പത്രമൂല്യങ്ങളെയോ സംരക്ഷിക്കാനല്ല പത്രം നടത്തുന്നതെന്ന് ഉള്ളില്‍ പത്രമുതലാളിമാര്‍ പറയുന്നുണ്ട്. <br />
ഇത്രയും വായിക്കുമ്പോള്‍, ഈ തെരഞ്ഞെടുപ്പിലാണ് പെയ്ഡ് ന്യൂസ് കേരളത്തിലെ മാധ്യമങ്ങളിലെത്തുന്നതെന്ന് തെറ്റിദ്ധരിക്കരുത്. ഇതിനു മുമ്പ് പല തവണ മുഖ്യധാരാ മാധ്യമങ്ങളും പത്രപ്രവര്‍ത്തകരും പണം പറ്റി കഥ മെനയുകയോ അല്ലേല്‍ മിണ്ടാതിരിക്കുകയോ ചെയ്തിട്ടുണ്ട്. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവലിനെക്കുറിച്ച് മുഖ്യധാരാ പത്രങ്ങളില്‍ ഒന്നാം പേജില്‍ സര്‍ക്കാര്‍ പരസ്യം വന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പെയ്ഡ് ന്യൂസാണെന്നു പറയാം. സമാനമായ പരസ്യം വാര്‍ത്തയെന്നു തെറ്റിദ്ധരിക്കപ്പെടുന്ന മട്ടില്‍ ഒന്നാം പേജിലായിരുന്നു എല്ലാ പത്രങ്ങളിലും വന്നത്. ഇതിനടിയില്‍ അഡ്വര്‍ടോറിയല്‍ എന്ന വാക്ക് ചേര്‍ക്കേണ്ടതാണ്. എന്നാല്‍ മുഖ്യധാരാ പത്രങ്ങളടക്കം ഇങ്ങനെ ചേര്‍ക്കാതെ വായനക്കാരനെ വഞ്ചിക്കുകയായിരുന്നു. <br />
വന്‍ പരസ്യദാതാവായ മൊബൈല്‍ കമ്പനി നടത്തിയ തട്ടിപ്പിനെതിരെ ഒരാള്‍ കേസു നല്കി അനുകൂല വിധി വന്നത് എല്ലാ മാധ്യമങ്ങള്‍ക്കും വാര്‍ത്തയായി നല്‍കിയിരുന്നു. എന്നാല്‍ പരസ്യദാതാവിനെ അന്നദാതാവായി കാണുന്ന പത്ര- ദൃശ്യമാധ്യമങ്ങള്‍ ഈ വാര്‍ത്ത തമസ്കരിക്കുകയാണുണ്ടായത്. മറ്റൊരു ഉദാഹരണം, കൈരളി ചാനല്‍ നടത്തിയ എല്ലാരു പാടണ് എന്ന റിയാലിറ്റി ഷോയിലുണ്ടായ ചില റിയാലിറ്റികളാണ്. ഈ റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം നേടിയത് തങ്കമ്മയും കുടുംബവുമാണ്. തങ്കമ്മയൊഴികെ ബാക്കിയെല്ലാവരും അന്ധരാണ്. ഇവര്‍ പാടി നേടിയപ്പോള്‍ മുന്‍കൂര്‍ നിശ്ചയിച്ചതു പ്രകാരം മുഖ്യസ്പോണ്‍സറായ ശാന്തിമഠം ഒരു വില്ല നല്‍കും. സമാപന ചടങ്ങിലും മറ്റുമായി വില്ലയുടെ താക്കോല്‍ എന്ന മട്ടില്‍ ഈ കുടുംബത്തിന് തെര്‍മോകോള്‍ കൊണ്ടുണ്ടാക്കിയ താക്കോല്‍ നല്കി. എന്നാല്‍ തുടര്‍ന്ന് യഥാര്‍ത്ഥ വില്ല നല്‍കിയില്ല. കൈരളി ചാനലുമായും സ്പോണ്‍സറുമായും ബന്ധപ്പെട്ടെങ്കിലും അവരില്‍ നിന്ന് അനുകൂലമായ മറുപടി കിട്ടിയില്ല. തുടര്‍ന്ന് ഈ കുടുംബം എറണാകുളം പ്രസ്ക്ളബില്‍ പത്രസമ്മേളനം നടത്തി ചാനലിനും സ്പോണ്സര്ക്കെതിരെയുമുള്ള വഞ്ചനയുടെ കഥ പറഞ്ഞു. എന്നാല്‍ അതു കേട്ടിരുന്ന ഒരു മാധ്യമ പ്രതിനിധിയും ഈ വാര്‍ത്ത പത്രങ്ങളിലോ, ചാനലുകളിലോ നല്‍കിയില്ല. കൈരളി ചാനലിനേക്കാളും സ്പോണ്‍സറായ ശാന്തിമഠം ബില്ഡോഴ്സിനെതിരെയുള്ള വാര്‍ത്ത കൂടിയായതിനാലാണ് ഈ മാധ്യമപട മൌനം പാലിച്ചത്. ഇങ്ങനെ എത്ര വാര്‍ത്തകള്‍ തമസ്കരിക്കപ്പെടുന്നു. ഇതിനെയും പെയ്ഡ് ന്യൂസെന്നോ മറ്റെന്തെങ്കിലും ന്യൂസെന്നോ വിളിക്കാം. <br />
മഹാരാഷ്ട്രയില്‍ നടന്ന പെയ്ഡ് ന്യൂസെന്ന മാധ്യമങ്ങളുടെ വ്യഭിചാരം കണ്ടെത്തിയത് പി. സായ്നാഥ് എന്ന പത്രപ്രവര്‍ത്തകനായിരുന്നു. അതിങ്ങനെ, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുവേളയില്‍ മുഖ്യമന്ത്രി അശോക് ചവാനെക്കുറിച്ച് ലോക്മത് എന്ന പത്രത്തില്‍ ഒന്നാം പേജില്‍ ഫീച്ചര്‍ വന്നു. ഊര്‍ജസ്വലനായ യുവനേതൃത്വം; അശോക് ചവാന് എന്നായിരുന്നു തലക്കെട്ട്. ലേഖകന്റെ പേരു സഹിതം വാര്‍ത്ത. അതേ ദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലുമായി മഹാരാഷ്ട്രടൈംസ്, പുധാരി തുടങ്ങിയ പത്രങ്ങളിലും വള്ളി പുള്ളി തെറ്റാത്ത ഈ വാര്‍ത്ത അവരവരുടെ ലേഖകന്മാരുടെ പേരില്‍ പുറത്തിറങ്ങി. ആ തിരഞ്ഞെടുപ്പില്‍ ചവാന് ഒരു ലക്ഷം വോട്ടിനു വിജയിച്ചു. ഇവിടെ നിന്നാണ് പി. സായ്നാഥെന്ന പത്രപ്രവര്‍ത്തകന്റെ അന്വേഷണം ആരംഭിച്ചത്. അശോക്ചവാന് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച കണക്കില്‍, പരസ്യം നല്കിയ ഇനത്തില്‍ ചെലവായത് 11370 രൂപയാണെന്നും അച്ചടിമാധ്യമങ്ങള്‍ക്ക് നല്‍കിയതില്‍ 5379 രൂപയുമാണ് ചെലവായതെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഈ കണക്കില്‍ നിന്നാണ് അശോക് ചവാനെന്ന രാഷ്ട്രീയക്കാരനും മാധ്യമങ്ങളും നടത്തിയ കൂട്ടുകെട്ട് പുറത്തായത്. ഒക്ടോബര്‍ കേരളീയം മാസികയില്‍ പ്രസിദ്ധീകരിച്ചത്Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com2tag:blogger.com,1999:blog-7133688129799330119.post-29365895348359972022010-11-26T03:49:00.001-08:002010-11-26T03:49:35.050-08:00സോഷ്യലിസംഎനിക്ക് പറയാനുള്ളത്.... നിങ്ങള്‍ക്ക് പറയാനുള്ളത്.... ഒരിടത്തിരുന്ന് നമുക്ക് പങ്കുവയ്ക്കാം. ഇത് എനിക്ക് പറയാന്‍ വേണ്ടി മാത്രമല്ല, നിങ്ങള്‍ക്കും കൂടിയുള്ളതാണ്. ഒരു സോഷ്യലിസം. ഇതില്‍ നിങ്ങള്‍ക്കും ആശയങ്ങള്‍ പങ്കു വയ്ക്കാം. പക്ഷെ അത് ഇതില്‍ ഇടണമോയൊന്ന് ഞാന്‍ തീരുമാനിക്കും. ഇവിടെ ഞാന്‍ ലോക്കല്‍ സെക്രട്ടറിയും നിങ്ങള്‍ വെറും അണികളും മാത്രമാണ്. കളി എന്നോടോ..... കഷ്ടപ്പെട്ട് കുത്തിയിരുന്ന് കണ്ടുപിടിച്ചതും പോരാ... ലവന്റെയൊക്കെ സാധനങ്ങള്‍ ഇതില്‍ കേറ്റൂംവേണെന്ന്... അമ്പോ ഒന്ന് പുളിക്കും. Anonymoushttp://www.blogger.com/profile/12010738333239040773noreply@blogger.com1